Connect with us

Breaking News

കൂത്തുപറമ്പ് സ്റ്റേഡിയം റോഡിലെ വൺവേ മാറ്റണമെന്ന് ആവശ്യം

Published

on


കൂത്തുപറമ്പ് : ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി സ്റ്റേഡിയം റോഡിൽ ഏർപ്പെടുത്തിയ വൺവേ സംവിധാനം പിൻവലിക്കണമെന്ന് ആവശ്യം. വെള്ളിയാഴ്ച നഗരസഭാഹാളിൽ നടന്ന അവലോകനയോഗത്തിൽ പങ്കെടുത്തവരിൽ മിക്കവരും സ്റ്റേഡിയം റോഡിലെ വൺവേ സംവിധാനം കച്ചവടത്തിന് തിരിച്ചടിയായിട്ടുണ്ടെന്ന വ്യാപാരികളുടെ പരാതിയെ അനുകൂലിച്ചു. തുടർന്ന് വൺവേ സംവിധാനം ഏർപ്പെടുത്തിയത് പിൻവലിക്കണോ എന്ന്‌ പരിശോധിക്കാൻ യോഗത്തിൽ തീരുമാനിക്കുകയായിരുന്നു.

എന്നാൽ സബ് ട്രഷറി റോഡ് വൺവേയായി തുടരും. അതേസമയം നഗരത്തിൽ ഗതാഗതക്കുരുക്കിനും അപകടത്തിനും ഇടയാക്കുന്ന തലശ്ശേരി-വളവുപാറ റോഡ് നവീകരണം പൂർത്തിയാക്കാത്തതിനെതിരേ കെ.എസ്.ടി.പി.ക്കെതിരേ രൂക്ഷവിമർശനമാണ് യോഗത്തിൽ ഉയർന്നത്.

ഗതാഗതക്കുരുക്ക് അഴിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ എട്ടിനാണ് ട്രഷറി റോഡും സ്റ്റേഡിയം റോഡും വൺവേയാക്കിയത്. എന്നാൽ സ്റ്റേഡിയം റോഡിൽ നടപ്പാക്കിയ വൺവേ ഗതാഗത പരിഷ്കാരം അശാസ്ത്രീയവും കച്ചവടത്തിന് തിരിച്ചടിയുമാണെന്നാരോപിച്ച് വ്യാപാരികൾ രംഗത്തെത്തിയിരുന്നു. ഇതേതുടർന്നാണ് നഗരസഭാ ചെയർപേഴ്‌സൺ വി. സുജാതയുടെ അധ്യക്ഷതയിൽ ട്രാഫിക് അവലോകനയോഗം ചേർന്നത്. 

വ്യാപാരികളുടെ ആവശ്യം നഗരസഭ അനുഭാവപൂർവം പരിഗണിക്കുമെന്ന് ചെയർപേഴ്‌സൺ ഉറപ്പുനൽകി. കൂത്തുപറമ്പ് ഇൻസ്‌പെക്ടറുടെ അഭിപ്രായത്തിന്റെകൂടി അടിസ്ഥാനത്തിൽ സ്റ്റേഡിയം റോഡിലെ വൺവേ മാറ്റണമോ എന്ന കാര്യം പരിശോധിക്കാൻ യോഗം തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി മുൻപുള്ളതുപോലെ മൂന്നുദിവസം വൺവേ സംവിധാനം മാറ്റി ട്രയൽ റൺ നടത്തും. 

എന്നാൽ വ്യാപാരികൾക്ക് പ്രയാസമില്ലാത്തതും നിലവിൽ ഗതാഗതക്കുരുക്കഴിക്കാൻ സാധിച്ചതുമായ സബ് ട്രഷറി റോഡിലെ വൺവേ നിലനിർത്താനും തീരുമാനമായി. 

കെ.എസ്.ടി.പി.ക്കെതിരേ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. തലശ്ശേരി-വളവുപാറ റോഡ് നവീകരണപ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതിനും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതിനും എതിരേയായിരുന്നു വിമർശനം. എം.എൽ.എ. മുഖാന്തരം കെ.എസ്.ടി.പി. അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് ചെയർപേഴ്‌സൺ അറിയിച്ചു. ജില്ലാ ഓഫീസുമായി ബന്ധപ്പെട്ട് പ്രശ്നപരിഹാരം കാണാനുള്ള ഇടപെടൽ നടത്തും.

ബസ്സുകൾ നിശ്ചിത സ്ഥലങ്ങളിലല്ലാതെ നഗരത്തിന്റെ പല ഭാഗങ്ങളിൽ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നു. ഇതിനായി ബസ് ഉടമകളുടെയും ഡ്രൈവർമാരുടെയും പ്രതിനിധികളുടെ യോഗം വിളിക്കുമെന്ന് ഇൻസ്‌പെക്ടർ അറിയിച്ചു. എലിപ്പറ്റിച്ചിറിയിൽ നിർദിഷ്ട ബസ്‌സ്റ്റാൻഡ് നിർമാണസ്ഥലമുൾപ്പെടെ പാർക്കിങ്ങിനായി കണ്ടെത്തിയ സ്ഥലത്ത് വാഹനങ്ങൾ നിർത്തിയിടുന്നില്ല. പേ പാർക്കിങ്ങും ഉപയോഗപ്പെടുത്തുന്നില്ല. കടക്ക് മുന്നിൽ വാഹനം നിർത്തി സാധനങ്ങൾ വാങ്ങണമെന്ന കടുംപിടിത്തം തുടർന്നാൽ കർശന നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.

ഗതാഗത പരിഷ്കരണ കമ്മിറ്റി ചെയർമാൻ എം. സുകുമാരൻ, നഗരസഭ വൈസ് ചെയർമാൻ വി. രാമകൃഷ്ണൻ, സെക്രട്ടറി കെ.കെ. സജിത്ത് കുമാർ, സ്ഥിരംസമിതിയധ്യക്ഷന്മാരായ കെ.കെ. ഷമീർ, കെ. അജിത, ലിജി സജേഷ്, എം.വി. ശ്രീജ, മുനിസിപ്പൽ എൻജിനീയർ കെ. വിനോദൻ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, വ്യാപാരികൾ, സന്നദ്ധ സംഘടനാഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!