Connect with us

Breaking News

കൂത്തുപറമ്പ് സ്റ്റേഡിയം റോഡിലെ വൺവേ മാറ്റണമെന്ന് ആവശ്യം

Published

on


കൂത്തുപറമ്പ് : ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി സ്റ്റേഡിയം റോഡിൽ ഏർപ്പെടുത്തിയ വൺവേ സംവിധാനം പിൻവലിക്കണമെന്ന് ആവശ്യം. വെള്ളിയാഴ്ച നഗരസഭാഹാളിൽ നടന്ന അവലോകനയോഗത്തിൽ പങ്കെടുത്തവരിൽ മിക്കവരും സ്റ്റേഡിയം റോഡിലെ വൺവേ സംവിധാനം കച്ചവടത്തിന് തിരിച്ചടിയായിട്ടുണ്ടെന്ന വ്യാപാരികളുടെ പരാതിയെ അനുകൂലിച്ചു. തുടർന്ന് വൺവേ സംവിധാനം ഏർപ്പെടുത്തിയത് പിൻവലിക്കണോ എന്ന്‌ പരിശോധിക്കാൻ യോഗത്തിൽ തീരുമാനിക്കുകയായിരുന്നു.

എന്നാൽ സബ് ട്രഷറി റോഡ് വൺവേയായി തുടരും. അതേസമയം നഗരത്തിൽ ഗതാഗതക്കുരുക്കിനും അപകടത്തിനും ഇടയാക്കുന്ന തലശ്ശേരി-വളവുപാറ റോഡ് നവീകരണം പൂർത്തിയാക്കാത്തതിനെതിരേ കെ.എസ്.ടി.പി.ക്കെതിരേ രൂക്ഷവിമർശനമാണ് യോഗത്തിൽ ഉയർന്നത്.

ഗതാഗതക്കുരുക്ക് അഴിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ എട്ടിനാണ് ട്രഷറി റോഡും സ്റ്റേഡിയം റോഡും വൺവേയാക്കിയത്. എന്നാൽ സ്റ്റേഡിയം റോഡിൽ നടപ്പാക്കിയ വൺവേ ഗതാഗത പരിഷ്കാരം അശാസ്ത്രീയവും കച്ചവടത്തിന് തിരിച്ചടിയുമാണെന്നാരോപിച്ച് വ്യാപാരികൾ രംഗത്തെത്തിയിരുന്നു. ഇതേതുടർന്നാണ് നഗരസഭാ ചെയർപേഴ്‌സൺ വി. സുജാതയുടെ അധ്യക്ഷതയിൽ ട്രാഫിക് അവലോകനയോഗം ചേർന്നത്. 

വ്യാപാരികളുടെ ആവശ്യം നഗരസഭ അനുഭാവപൂർവം പരിഗണിക്കുമെന്ന് ചെയർപേഴ്‌സൺ ഉറപ്പുനൽകി. കൂത്തുപറമ്പ് ഇൻസ്‌പെക്ടറുടെ അഭിപ്രായത്തിന്റെകൂടി അടിസ്ഥാനത്തിൽ സ്റ്റേഡിയം റോഡിലെ വൺവേ മാറ്റണമോ എന്ന കാര്യം പരിശോധിക്കാൻ യോഗം തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി മുൻപുള്ളതുപോലെ മൂന്നുദിവസം വൺവേ സംവിധാനം മാറ്റി ട്രയൽ റൺ നടത്തും. 

എന്നാൽ വ്യാപാരികൾക്ക് പ്രയാസമില്ലാത്തതും നിലവിൽ ഗതാഗതക്കുരുക്കഴിക്കാൻ സാധിച്ചതുമായ സബ് ട്രഷറി റോഡിലെ വൺവേ നിലനിർത്താനും തീരുമാനമായി. 

കെ.എസ്.ടി.പി.ക്കെതിരേ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. തലശ്ശേരി-വളവുപാറ റോഡ് നവീകരണപ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതിനും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതിനും എതിരേയായിരുന്നു വിമർശനം. എം.എൽ.എ. മുഖാന്തരം കെ.എസ്.ടി.പി. അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് ചെയർപേഴ്‌സൺ അറിയിച്ചു. ജില്ലാ ഓഫീസുമായി ബന്ധപ്പെട്ട് പ്രശ്നപരിഹാരം കാണാനുള്ള ഇടപെടൽ നടത്തും.

ബസ്സുകൾ നിശ്ചിത സ്ഥലങ്ങളിലല്ലാതെ നഗരത്തിന്റെ പല ഭാഗങ്ങളിൽ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നു. ഇതിനായി ബസ് ഉടമകളുടെയും ഡ്രൈവർമാരുടെയും പ്രതിനിധികളുടെ യോഗം വിളിക്കുമെന്ന് ഇൻസ്‌പെക്ടർ അറിയിച്ചു. എലിപ്പറ്റിച്ചിറിയിൽ നിർദിഷ്ട ബസ്‌സ്റ്റാൻഡ് നിർമാണസ്ഥലമുൾപ്പെടെ പാർക്കിങ്ങിനായി കണ്ടെത്തിയ സ്ഥലത്ത് വാഹനങ്ങൾ നിർത്തിയിടുന്നില്ല. പേ പാർക്കിങ്ങും ഉപയോഗപ്പെടുത്തുന്നില്ല. കടക്ക് മുന്നിൽ വാഹനം നിർത്തി സാധനങ്ങൾ വാങ്ങണമെന്ന കടുംപിടിത്തം തുടർന്നാൽ കർശന നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.

ഗതാഗത പരിഷ്കരണ കമ്മിറ്റി ചെയർമാൻ എം. സുകുമാരൻ, നഗരസഭ വൈസ് ചെയർമാൻ വി. രാമകൃഷ്ണൻ, സെക്രട്ടറി കെ.കെ. സജിത്ത് കുമാർ, സ്ഥിരംസമിതിയധ്യക്ഷന്മാരായ കെ.കെ. ഷമീർ, കെ. അജിത, ലിജി സജേഷ്, എം.വി. ശ്രീജ, മുനിസിപ്പൽ എൻജിനീയർ കെ. വിനോദൻ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, വ്യാപാരികൾ, സന്നദ്ധ സംഘടനാഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!