ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്‌പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
Breaking News
കൂത്തുപറമ്പ് സ്റ്റേഡിയം റോഡിലെ വൺവേ മാറ്റണമെന്ന് ആവശ്യം
കൂത്തുപറമ്പ് : ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി സ്റ്റേഡിയം റോഡിൽ ഏർപ്പെടുത്തിയ വൺവേ സംവിധാനം പിൻവലിക്കണമെന്ന് ആവശ്യം. വെള്ളിയാഴ്ച നഗരസഭാഹാളിൽ നടന്ന അവലോകനയോഗത്തിൽ പങ്കെടുത്തവരിൽ മിക്കവരും സ്റ്റേഡിയം റോഡിലെ വൺവേ സംവിധാനം കച്ചവടത്തിന് തിരിച്ചടിയായിട്ടുണ്ടെന്ന വ്യാപാരികളുടെ പരാതിയെ അനുകൂലിച്ചു. തുടർന്ന് വൺവേ സംവിധാനം ഏർപ്പെടുത്തിയത് പിൻവലിക്കണോ എന്ന് പരിശോധിക്കാൻ യോഗത്തിൽ തീരുമാനിക്കുകയായിരുന്നു.
എന്നാൽ സബ് ട്രഷറി റോഡ് വൺവേയായി തുടരും. അതേസമയം നഗരത്തിൽ ഗതാഗതക്കുരുക്കിനും അപകടത്തിനും ഇടയാക്കുന്ന തലശ്ശേരി-വളവുപാറ റോഡ് നവീകരണം പൂർത്തിയാക്കാത്തതിനെതിരേ കെ.എസ്.ടി.പി.ക്കെതിരേ രൂക്ഷവിമർശനമാണ് യോഗത്തിൽ ഉയർന്നത്.
ഗതാഗതക്കുരുക്ക് അഴിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ എട്ടിനാണ് ട്രഷറി റോഡും സ്റ്റേഡിയം റോഡും വൺവേയാക്കിയത്. എന്നാൽ സ്റ്റേഡിയം റോഡിൽ നടപ്പാക്കിയ വൺവേ ഗതാഗത പരിഷ്കാരം അശാസ്ത്രീയവും കച്ചവടത്തിന് തിരിച്ചടിയുമാണെന്നാരോപിച്ച് വ്യാപാരികൾ രംഗത്തെത്തിയിരുന്നു. ഇതേതുടർന്നാണ് നഗരസഭാ ചെയർപേഴ്‌സൺ വി. സുജാതയുടെ അധ്യക്ഷതയിൽ ട്രാഫിക് അവലോകനയോഗം ചേർന്നത്.
വ്യാപാരികളുടെ ആവശ്യം നഗരസഭ അനുഭാവപൂർവം പരിഗണിക്കുമെന്ന് ചെയർപേഴ്‌സൺ ഉറപ്പുനൽകി. കൂത്തുപറമ്പ് ഇൻസ്‌പെക്ടറുടെ അഭിപ്രായത്തിന്റെകൂടി അടിസ്ഥാനത്തിൽ സ്റ്റേഡിയം റോഡിലെ വൺവേ മാറ്റണമോ എന്ന കാര്യം പരിശോധിക്കാൻ യോഗം തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി മുൻപുള്ളതുപോലെ മൂന്നുദിവസം വൺവേ സംവിധാനം മാറ്റി ട്രയൽ റൺ നടത്തും.
എന്നാൽ വ്യാപാരികൾക്ക് പ്രയാസമില്ലാത്തതും നിലവിൽ ഗതാഗതക്കുരുക്കഴിക്കാൻ സാധിച്ചതുമായ സബ് ട്രഷറി റോഡിലെ വൺവേ നിലനിർത്താനും തീരുമാനമായി.
കെ.എസ്.ടി.പി.ക്കെതിരേ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. തലശ്ശേരി-വളവുപാറ റോഡ് നവീകരണപ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതിനും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതിനും എതിരേയായിരുന്നു വിമർശനം. എം.എൽ.എ. മുഖാന്തരം കെ.എസ്.ടി.പി. അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് ചെയർപേഴ്‌സൺ അറിയിച്ചു. ജില്ലാ ഓഫീസുമായി ബന്ധപ്പെട്ട് പ്രശ്നപരിഹാരം കാണാനുള്ള ഇടപെടൽ നടത്തും.
ബസ്സുകൾ നിശ്ചിത സ്ഥലങ്ങളിലല്ലാതെ നഗരത്തിന്റെ പല ഭാഗങ്ങളിൽ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നു. ഇതിനായി ബസ് ഉടമകളുടെയും ഡ്രൈവർമാരുടെയും പ്രതിനിധികളുടെ യോഗം വിളിക്കുമെന്ന് ഇൻസ്‌പെക്ടർ അറിയിച്ചു. എലിപ്പറ്റിച്ചിറിയിൽ നിർദിഷ്ട ബസ്‌സ്റ്റാൻഡ് നിർമാണസ്ഥലമുൾപ്പെടെ പാർക്കിങ്ങിനായി കണ്ടെത്തിയ സ്ഥലത്ത് വാഹനങ്ങൾ നിർത്തിയിടുന്നില്ല. പേ പാർക്കിങ്ങും ഉപയോഗപ്പെടുത്തുന്നില്ല. കടക്ക് മുന്നിൽ വാഹനം നിർത്തി സാധനങ്ങൾ വാങ്ങണമെന്ന കടുംപിടിത്തം തുടർന്നാൽ കർശന നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
ഗതാഗത പരിഷ്കരണ കമ്മിറ്റി ചെയർമാൻ എം. സുകുമാരൻ, നഗരസഭ വൈസ് ചെയർമാൻ വി. രാമകൃഷ്ണൻ, സെക്രട്ടറി കെ.കെ. സജിത്ത് കുമാർ, സ്ഥിരംസമിതിയധ്യക്ഷന്മാരായ കെ.കെ. ഷമീർ, കെ. അജിത, ലിജി സജേഷ്, എം.വി. ശ്രീജ, മുനിസിപ്പൽ എൻജിനീയർ കെ. വിനോദൻ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, വ്യാപാരികൾ, സന്നദ്ധ സംഘടനാഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Breaking News
എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.
വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.
https://pareekshabhavan.kerala.gov.in
https://examresults.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in .
എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.
Breaking News
തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login