ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
Breaking News
മെഡിക്കല്‍ കോളേജില്‍ മരിച്ച കോവിഡ് രോഗികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കിട്ടുന്നില്ല
കോഴിക്കോട്: മെഡിക്കല്‍കോളേജിലെ കോവിഡ് വാര്ഡില്കിടന്ന് മരിച്ചവരില്‍ പലരുടെയും പേരുകള്‍ കോവിഡ് പോര്‍ട്ടലില്‍ രേഖപ്പെടുത്തിയിട്ടില്ല. ആശുപത്രിരേഖ പരിശോധിച്ച് മെഡിക്കല്‍ കോളേജില്‍നിന്നുതന്നെ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്താമെന്നിരിക്കെ, ബന്ധുക്കളെ അനാവശ്യമായി വട്ടംകറക്കുന്നതായി പരാതി. ഇനി അപ്പീല്‍ നല്‍കിയശേഷം മാത്രമേ പോര്‍ട്ടലില്‍ പേര് ഉള്‍പ്പെടുത്തുകയുള്ളൂ.
മെഡിക്കല്‍കോളേജില്‍നിന്ന് ഓഗസ്ത് 26-ന് കോവിഡ് ബാധിച്ച് മരിച്ച കുരിക്കിലാട് മലയില്‍ രാഘവന്, ജൂലായ് എട്ടിന് മരിച്ച നാരായണി തുടങ്ങി ഒട്ടേറേപ്പേരുടെ ബന്ധുക്കള്‍ ദിവസവും വില്ലേജ്ഓഫീസിലും താലൂക്ക് ഓഫീസിലും കയറിയിറങ്ങുകയാണ്.
പേര് പോര്‍ട്ടലില്‍ ഉള്‍പ്പെട്ടാല്‍ മാത്രമേ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം ലഭിക്കുകയുള്ളൂ. പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുന്നതിന് അപ്പീല്‍ നല്കണമെങ്കില് കോവിഡാണ് മരണകാരണം എന്ന രേഖ വേണം. കോവിഡ് ബാധിച്ചാണ് ഇവര്‍ മരിച്ചതെന്ന് മെഡിക്കല്‍കോളേജ് അധികൃതര്‍ സമ്മതിക്കുന്നുണ്ടെങ്കിലും ഇതിനുള്ള രേഖകള്‍ ബന്ധുക്കള്‍ക്ക് കൈമാറുന്നില്ല.
മലയില്‍ രാഘവന് ആദ്യം വടകര ഗവ.ആശുപത്രിയിലാണ് കോവിഡ് ബാധിച്ച് ചികിത്സ തേടിയത്. ആരോഗ്യസ്ഥിതി വഷളായപ്പോള്‍ മെഡിക്കല്‍കോളേജിലേക്ക് മാറ്റി. വടകര ആശുപത്രിയില്‍നിന്ന് നല്കിയ ചികിത്സാരേഖ മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോള്‍ വാങ്ങിവെച്ചു. ഇപ്പോള്‍ രോഗി കോവിഡ് കാരണമാണ് മരിച്ചതെന്ന് തെളിയിക്കുന്ന ഒരു രേഖയും ബന്ധുക്കളുടെ കൈവശമില്ല. ഈ രേഖ ആവശ്യപ്പെട്ടെങ്കിലും കൈമാറാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാവുന്നില്ല. ഇത് ആശുപത്രി രേഖയാണെന്നും അത് ഫയലില്‍ സൂക്ഷിക്കേണ്ടതാണെന്നുമാണ് മറുപടി. മാസങ്ങളായി കോവിഡ് രേഖയ്ക്കായി ഇവര്‍ ശ്രമിക്കുന്നെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല.
കോവിഡ് ഡത്ത് ഡിക്ലറേഷന്‍ ലിസ്റ്റില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ അപ്പീല്‍ സമര്‍പ്പിക്കണം. മരണസര്‍ട്ടിഫിക്കറ്റിനൊപ്പം മരണം സ്ഥിരീകരിച്ച സ്ഥാപനത്തില്‍നിന്ന് ലഭിച്ച ആശുപത്രിരേഖ അപ്പീല്‍ സമര്‍പ്പിക്കാന്‍ സൈറ്റില്‍ അപ്ലോഡ് ചെയ്യണം. ഇത് കിട്ടാന്‍വേണ്ടിയാണ് ബന്ധുക്കള്‍ സര്‍ക്കാര്‍ഓഫീസുകളിലും ആശുപത്രികളിലുമായി കയറിയിറങ്ങുന്നത്.
ആശുപത്രിയുടെ കൈവശമുള്ള വിവരം അവര്‍തന്നെ പോര്‍ട്ടലിലേക്ക് കൈമാറിയാല്‍ ബന്ധുക്കളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കാം. മെഡിക്കല്‍കോളേജിലെ റെക്കോര്‍ഡ് ലൈബ്രറിയില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച മുഴുവന്‍ രോഗികളുടെയും രേഖകളുണ്ട്. ഇത് പരിശോധിച്ച് ആശുപത്രിക്ക് നേരത്തേ പറ്റിയ തെറ്റ് തിരുത്തിയാല്‍ ബന്ധുക്കളുടെ പ്രയാസം പരിഹരിക്കാം. ഇതിന് അധികൃതര്‍ തയ്യാറാവാത്തതാണ് പ്രശ്നത്തിന് കാരണം.
പോര്‍ട്ടലില്‍ പേര് ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫീസിലോ, പ്രാഥമികാരോഗ്യകേന്ദ്രത്തിലോ അപേക്ഷ സ്വീകരിച്ചാല്‍ ബന്ധുക്കള്‍ മെഡിക്കല്‍കോളേജില്‍ പോയി ചുറ്റിക്കറങ്ങുന്നത് ഒഴിവാക്കാം. പോര്‍ട്ടലില്‍ പേര് വരാത്തവര്‍ എവിടെപ്പോയാണ് പരാതിപ്പെടേണ്ടതെന്ന് ഇപ്പോഴും പലര്‍ക്കും അറിയില്ല. ഇത് എങ്ങനെയാണ് പരിഹരിക്കുകയെന്ന് പി.എച്ച്.സി.യിലെ ഡോക്ടര്‍ക്കോ, തദ്ദേശഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കോ നിശ്ചയമില്ല.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

Breaking News
പ്ലസ് ടു പരീക്ഷാ ഫലം മെയ് 21 ന്

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മെയ് 21 പ്രഖ്യാപിക്കും. മൂല്യ നിർണയം പൂർത്തിയായി. ടാബുലേഷൻ പ്രവർത്തികൾ നടന്നു വരികയാണ്. 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മെയ് 14ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 21ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഏഴ് ജില്ലകളിൽ പ്ലസ് വണിന് 30 ശതമാനം സീറ്റ് വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. യോഗ്യരായ എല്ലാ കുട്ടികളുടെയും പ്രവേശനം ഉറപ്പാക്കും. മെയ് 14 മുതൽ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. ജൂൺ 18 ന് പ്ലസ് വണ്‍ ക്ലാസുകൾ തുടങ്ങും.
Breaking News
കാണാതായ യുവാവിനെ ഇരിട്ടി പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി : ഇന്നലെ രാവിലെ കാണാതായ യുവാവിനെ പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീങ്ങാകുണ്ടം സ്വദേശി പി ഡി സിജുവിന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ സിജുവിനെ കാണാതായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login