Connect with us

Breaking News

ഡോക്ടർമാരുടെ ‘കുറിപ്പടിക്കുരുക്കി’ന് പരിഹാരമായില്ല; ഫാർമസിസ്റ്റുകൾ കോടതിയിലേക്ക്

Published

on


കണ്ണൂർ: അവ്യക്തമായ കൈപ്പടയിലുള്ള ഡോക്ടർമാരുടെ കുറിപ്പടിയെഴുത്തിനെതിരേ ഫാർമസിസ്റ്റുകൾ കോടതിയിലേക്ക്. സർക്കാരും മെഡിക്കൽ കൗൺസിലും ഫാർമസി കൗൺസിലും മനുഷ്യാവകാശ കമ്മിഷനുമെല്ലാം ഇടപെട്ടിട്ടും ഇപ്പോഴും പല ഡോക്ടർമാരും ഫാർമസിസ്റ്റിനുപോലും മനസ്സിലാവാത്ത രീതിയിലാണ് മരുന്ന്‌ കുറിച്ചുകൊടുക്കുന്നതെന്നാണ് ആക്ഷേപം.

മരുന്നുകളുടെ പേരുകൾ വ്യക്തമായി വലിയ അക്ഷരങ്ങളിൽ എഴുതാൻ കേന്ദ്ര, സംസ്ഥാന മെഡിക്കൽ കൗൺസിലുകൾ ആവർത്തിച്ച് നിർദേശിച്ചിട്ടും കേരളത്തിലെ സർക്കാർ, സ്വകാര്യ ഡോക്ടർമാർ ഇപ്പോഴും പരമ്പരാഗത കുറിപ്പടിയെഴുത്താണ് അവലംബിക്കുന്നത്. മരുന്നുകളുടെ ജനറിക് നാമം ഉപയോഗിക്കണമെന്ന നിർദേശവും അവഗണിക്കുകയാണ്. കുറിപ്പടിയിലെ തെറ്റിദ്ധാരണ കാരണം മരുന്ന്‌ മാറിപ്പോയ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇതേത്തുടർന്നാണ് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്‌സ് അസോസിയേഷൻ കോടതിയെ സമീപിക്കുന്നത്.

മരുന്ന്‌ കുറിപ്പടികൾ ജനറിക് നാമത്തിൽ ഇംഗ്ലീഷിലെ വലിയ അക്ഷരത്തിൽ എഴുതാൻ ഡോക്ടർമാരോട് നിർദേശിക്കണമെന്നാണ് ആവശ്യം. സ്വകാര്യ മെഡിക്കൽ ഷോപ്പുകളിലേക്ക് വരുന്ന കുറിപ്പടികളിൽ 90 ശതമാനവും സർക്കാർ ആശുപത്രികളിൽനിന്നാണ്. ഡോക്ടർമാർ എഴുതിയ ചില മരുന്നുകളുടെ പേരുകൾ വായിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് ഫാർമസിസ്റ്റുകൾ പറയുന്നു. മരുന്നുകളുടെ എണ്ണം വൻതോതിൽ കൂടിയിട്ടുണ്ട്. ഒരക്ഷരത്തിന്റെ വ്യത്യാസം മാത്രമുള്ള മരുന്നുകൾ വ്യക്തമായി എഴുതിയില്ലെങ്കിൽ സാദൃശ്യം തോന്നാം. തിരക്കു പിടിച്ച ഫാർമസിയിൽ ആകെ കുഴങ്ങുക ഫാർമസിസ്റ്റുമാരാണ്.

എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും സർക്കാർ ഇലക്ട്രോണിക് കുറിപ്പടി സംവിധാനം ഏർപ്പെടുത്തിയാൽ ഇത്തരം പ്രശ്നം അവസാനിക്കുമെന്ന് ഡോക്ടർമാർ പറയുന്നു. പ്രമുഖ സ്വകാര്യ ആശുപത്രികളിൽ ഇലക്ട്രോണിക് കുറിപ്പടി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ചെറിയ ആസ്പത്രികളിലും സ്വകാര്യ ക്ലിനിക്കുകളിലും സർക്കാർ പി.എച്ച്.സി.കളിലും ഈ സംവിധാനമില്ല.

മരുന്ന് കുറിപ്പടികൾ വ്യക്തമായി വലിയ അക്ഷരത്തിൽ എഴുതണമെന്ന മെഡിക്കൽ കൗൺസിൽ നിർദേശം വന്നിട്ട് ഏഴുവർഷമായി. ‘ഇ-ഹെൽത്ത്’ പദ്ധതിയിലൂടെ പല സർക്കാർ ആശുപത്രിയിലും മരുന്ന് കുറിപ്പടികൾ ഡിജിറ്റലാക്കിയിട്ടുണ്ട്. ഈ പദ്ധതി എല്ലാ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുമെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞിരുന്നു. പക്ഷേ ഒന്നും നടപ്പായില്ല. കൈയക്ഷരം മനസ്സിലാകാതെ മരുന്ന്‌ മാറി നൽകി അപകടം ഉണ്ടായാൽ ഉത്തരവാദിത്വം ഡോക്ടർമാർക്കാണെന്ന് മെഡിക്കൽ കൗൺസിലിന്റെ 2014-ലെ നിർദേശമുണ്ട്. വായിക്കാൻ പറ്റാത്ത കുറിപ്പടി നൽകിയാൽ ഡി.എം.ഒ.ക്ക് പരാതി നൽകാനുള്ള സംവിധാനവും നിലവിലുണ്ട്. പല വൻകിട ആസ്പത്രിയിലും പ്രിന്റ് ചെയ്ത കുറിപ്പടികൾ കൊടുക്കുന്നുണ്ട്.

അവ്യക്തമായ അക്ഷരത്തിൽ കുറിപ്പടിയെഴുതിയ ഡോക്ടർമാർക്കെതിരേ പത്രവാർത്തകളടെ അടിസ്ഥാനത്തിൽ 2015-ൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തിരുന്നു.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!