Breaking News
ഡോക്ടർമാരുടെ ‘കുറിപ്പടിക്കുരുക്കി’ന് പരിഹാരമായില്ല; ഫാർമസിസ്റ്റുകൾ കോടതിയിലേക്ക്
കണ്ണൂർ: അവ്യക്തമായ കൈപ്പടയിലുള്ള ഡോക്ടർമാരുടെ കുറിപ്പടിയെഴുത്തിനെതിരേ ഫാർമസിസ്റ്റുകൾ കോടതിയിലേക്ക്. സർക്കാരും മെഡിക്കൽ കൗൺസിലും ഫാർമസി കൗൺസിലും മനുഷ്യാവകാശ കമ്മിഷനുമെല്ലാം ഇടപെട്ടിട്ടും ഇപ്പോഴും പല ഡോക്ടർമാരും ഫാർമസിസ്റ്റിനുപോലും മനസ്സിലാവാത്ത രീതിയിലാണ് മരുന്ന് കുറിച്ചുകൊടുക്കുന്നതെന്നാണ് ആക്ഷേപം.
മരുന്നുകളുടെ പേരുകൾ വ്യക്തമായി വലിയ അക്ഷരങ്ങളിൽ എഴുതാൻ കേന്ദ്ര, സംസ്ഥാന മെഡിക്കൽ കൗൺസിലുകൾ ആവർത്തിച്ച് നിർദേശിച്ചിട്ടും കേരളത്തിലെ സർക്കാർ, സ്വകാര്യ ഡോക്ടർമാർ ഇപ്പോഴും പരമ്പരാഗത കുറിപ്പടിയെഴുത്താണ് അവലംബിക്കുന്നത്. മരുന്നുകളുടെ ജനറിക് നാമം ഉപയോഗിക്കണമെന്ന നിർദേശവും അവഗണിക്കുകയാണ്. കുറിപ്പടിയിലെ തെറ്റിദ്ധാരണ കാരണം മരുന്ന് മാറിപ്പോയ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇതേത്തുടർന്നാണ് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്‌സ് അസോസിയേഷൻ കോടതിയെ സമീപിക്കുന്നത്.
മരുന്ന് കുറിപ്പടികൾ ജനറിക് നാമത്തിൽ ഇംഗ്ലീഷിലെ വലിയ അക്ഷരത്തിൽ എഴുതാൻ ഡോക്ടർമാരോട് നിർദേശിക്കണമെന്നാണ് ആവശ്യം. സ്വകാര്യ മെഡിക്കൽ ഷോപ്പുകളിലേക്ക് വരുന്ന കുറിപ്പടികളിൽ 90 ശതമാനവും സർക്കാർ ആശുപത്രികളിൽനിന്നാണ്. ഡോക്ടർമാർ എഴുതിയ ചില മരുന്നുകളുടെ പേരുകൾ വായിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് ഫാർമസിസ്റ്റുകൾ പറയുന്നു. മരുന്നുകളുടെ എണ്ണം വൻതോതിൽ കൂടിയിട്ടുണ്ട്. ഒരക്ഷരത്തിന്റെ വ്യത്യാസം മാത്രമുള്ള മരുന്നുകൾ വ്യക്തമായി എഴുതിയില്ലെങ്കിൽ സാദൃശ്യം തോന്നാം. തിരക്കു പിടിച്ച ഫാർമസിയിൽ ആകെ കുഴങ്ങുക ഫാർമസിസ്റ്റുമാരാണ്.
എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും സർക്കാർ ഇലക്ട്രോണിക് കുറിപ്പടി സംവിധാനം ഏർപ്പെടുത്തിയാൽ ഇത്തരം പ്രശ്നം അവസാനിക്കുമെന്ന് ഡോക്ടർമാർ പറയുന്നു. പ്രമുഖ സ്വകാര്യ ആശുപത്രികളിൽ ഇലക്ട്രോണിക് കുറിപ്പടി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ചെറിയ ആസ്പത്രികളിലും സ്വകാര്യ ക്ലിനിക്കുകളിലും സർക്കാർ പി.എച്ച്.സി.കളിലും ഈ സംവിധാനമില്ല.
മരുന്ന് കുറിപ്പടികൾ വ്യക്തമായി വലിയ അക്ഷരത്തിൽ എഴുതണമെന്ന മെഡിക്കൽ കൗൺസിൽ നിർദേശം വന്നിട്ട് ഏഴുവർഷമായി. ‘ഇ-ഹെൽത്ത്’ പദ്ധതിയിലൂടെ പല സർക്കാർ ആശുപത്രിയിലും മരുന്ന് കുറിപ്പടികൾ ഡിജിറ്റലാക്കിയിട്ടുണ്ട്. ഈ പദ്ധതി എല്ലാ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുമെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞിരുന്നു. പക്ഷേ ഒന്നും നടപ്പായില്ല. കൈയക്ഷരം മനസ്സിലാകാതെ മരുന്ന് മാറി നൽകി അപകടം ഉണ്ടായാൽ ഉത്തരവാദിത്വം ഡോക്ടർമാർക്കാണെന്ന് മെഡിക്കൽ കൗൺസിലിന്റെ 2014-ലെ നിർദേശമുണ്ട്. വായിക്കാൻ പറ്റാത്ത കുറിപ്പടി നൽകിയാൽ ഡി.എം.ഒ.ക്ക് പരാതി നൽകാനുള്ള സംവിധാനവും നിലവിലുണ്ട്. പല വൻകിട ആസ്പത്രിയിലും പ്രിന്റ് ചെയ്ത കുറിപ്പടികൾ കൊടുക്കുന്നുണ്ട്.
അവ്യക്തമായ അക്ഷരത്തിൽ കുറിപ്പടിയെഴുതിയ ഡോക്ടർമാർക്കെതിരേ പത്രവാർത്തകളടെ അടിസ്ഥാനത്തിൽ 2015-ൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തിരുന്നു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login