Breaking News
ഡോക്ടർമാരുടെ ‘കുറിപ്പടിക്കുരുക്കി’ന് പരിഹാരമായില്ല; ഫാർമസിസ്റ്റുകൾ കോടതിയിലേക്ക്
കണ്ണൂർ: അവ്യക്തമായ കൈപ്പടയിലുള്ള ഡോക്ടർമാരുടെ കുറിപ്പടിയെഴുത്തിനെതിരേ ഫാർമസിസ്റ്റുകൾ കോടതിയിലേക്ക്. സർക്കാരും മെഡിക്കൽ കൗൺസിലും ഫാർമസി കൗൺസിലും മനുഷ്യാവകാശ കമ്മിഷനുമെല്ലാം ഇടപെട്ടിട്ടും ഇപ്പോഴും പല ഡോക്ടർമാരും ഫാർമസിസ്റ്റിനുപോലും മനസ്സിലാവാത്ത രീതിയിലാണ് മരുന്ന് കുറിച്ചുകൊടുക്കുന്നതെന്നാണ് ആക്ഷേപം.
മരുന്നുകളുടെ പേരുകൾ വ്യക്തമായി വലിയ അക്ഷരങ്ങളിൽ എഴുതാൻ കേന്ദ്ര, സംസ്ഥാന മെഡിക്കൽ കൗൺസിലുകൾ ആവർത്തിച്ച് നിർദേശിച്ചിട്ടും കേരളത്തിലെ സർക്കാർ, സ്വകാര്യ ഡോക്ടർമാർ ഇപ്പോഴും പരമ്പരാഗത കുറിപ്പടിയെഴുത്താണ് അവലംബിക്കുന്നത്. മരുന്നുകളുടെ ജനറിക് നാമം ഉപയോഗിക്കണമെന്ന നിർദേശവും അവഗണിക്കുകയാണ്. കുറിപ്പടിയിലെ തെറ്റിദ്ധാരണ കാരണം മരുന്ന് മാറിപ്പോയ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇതേത്തുടർന്നാണ് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്‌സ് അസോസിയേഷൻ കോടതിയെ സമീപിക്കുന്നത്.
മരുന്ന് കുറിപ്പടികൾ ജനറിക് നാമത്തിൽ ഇംഗ്ലീഷിലെ വലിയ അക്ഷരത്തിൽ എഴുതാൻ ഡോക്ടർമാരോട് നിർദേശിക്കണമെന്നാണ് ആവശ്യം. സ്വകാര്യ മെഡിക്കൽ ഷോപ്പുകളിലേക്ക് വരുന്ന കുറിപ്പടികളിൽ 90 ശതമാനവും സർക്കാർ ആശുപത്രികളിൽനിന്നാണ്. ഡോക്ടർമാർ എഴുതിയ ചില മരുന്നുകളുടെ പേരുകൾ വായിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് ഫാർമസിസ്റ്റുകൾ പറയുന്നു. മരുന്നുകളുടെ എണ്ണം വൻതോതിൽ കൂടിയിട്ടുണ്ട്. ഒരക്ഷരത്തിന്റെ വ്യത്യാസം മാത്രമുള്ള മരുന്നുകൾ വ്യക്തമായി എഴുതിയില്ലെങ്കിൽ സാദൃശ്യം തോന്നാം. തിരക്കു പിടിച്ച ഫാർമസിയിൽ ആകെ കുഴങ്ങുക ഫാർമസിസ്റ്റുമാരാണ്.
എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും സർക്കാർ ഇലക്ട്രോണിക് കുറിപ്പടി സംവിധാനം ഏർപ്പെടുത്തിയാൽ ഇത്തരം പ്രശ്നം അവസാനിക്കുമെന്ന് ഡോക്ടർമാർ പറയുന്നു. പ്രമുഖ സ്വകാര്യ ആശുപത്രികളിൽ ഇലക്ട്രോണിക് കുറിപ്പടി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ചെറിയ ആസ്പത്രികളിലും സ്വകാര്യ ക്ലിനിക്കുകളിലും സർക്കാർ പി.എച്ച്.സി.കളിലും ഈ സംവിധാനമില്ല.
മരുന്ന് കുറിപ്പടികൾ വ്യക്തമായി വലിയ അക്ഷരത്തിൽ എഴുതണമെന്ന മെഡിക്കൽ കൗൺസിൽ നിർദേശം വന്നിട്ട് ഏഴുവർഷമായി. ‘ഇ-ഹെൽത്ത്’ പദ്ധതിയിലൂടെ പല സർക്കാർ ആശുപത്രിയിലും മരുന്ന് കുറിപ്പടികൾ ഡിജിറ്റലാക്കിയിട്ടുണ്ട്. ഈ പദ്ധതി എല്ലാ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുമെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞിരുന്നു. പക്ഷേ ഒന്നും നടപ്പായില്ല. കൈയക്ഷരം മനസ്സിലാകാതെ മരുന്ന് മാറി നൽകി അപകടം ഉണ്ടായാൽ ഉത്തരവാദിത്വം ഡോക്ടർമാർക്കാണെന്ന് മെഡിക്കൽ കൗൺസിലിന്റെ 2014-ലെ നിർദേശമുണ്ട്. വായിക്കാൻ പറ്റാത്ത കുറിപ്പടി നൽകിയാൽ ഡി.എം.ഒ.ക്ക് പരാതി നൽകാനുള്ള സംവിധാനവും നിലവിലുണ്ട്. പല വൻകിട ആസ്പത്രിയിലും പ്രിന്റ് ചെയ്ത കുറിപ്പടികൾ കൊടുക്കുന്നുണ്ട്.
അവ്യക്തമായ അക്ഷരത്തിൽ കുറിപ്പടിയെഴുതിയ ഡോക്ടർമാർക്കെതിരേ പത്രവാർത്തകളടെ അടിസ്ഥാനത്തിൽ 2015-ൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തിരുന്നു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Breaking News
ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.
എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.
മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login