Connect with us

Breaking News

2022 ലെ അവധി ദിവസങ്ങൾ

Published

on


തിരുവനന്തപുരം : അടുത്ത വർഷത്തെ പൊതു അവധി ദിവസങ്ങളും നെഗോഷ്യബിൾ ഇൻട്രുമെന്റ്സ് ആക്ട് അനുസരിച്ചുള്ള അവധികളും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പൊതു അവധി ദിവസങ്ങൾ

ജനുവരി 26 റിപ്പബ്ലിക് ദിനം, മാർച്ച് 1 ശിവരാത്രി, ഏപ്രിൽ 14 പെസഹ വ്യാഴം–അംബേദ്കർ ജയന്തി, ഏപ്രിൽ 15 ദുഃഖവെള്ളി–വിഷു, മേയ് 2 ഈദ് ഉൽ ഫിത്ർ, ജൂലൈ 28 കർക്കടക വാവ്, ഓഗസ്റ്റ് 8 മുഹറം, ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം, ഓഗസ്റ്റ് 18 ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബർ 7 ഒന്നാം ഓണം, സെപ്റ്റംബർ 8 തിരുവോണം, സെപ്റ്റംബർ 9 മൂന്നാം ഓണം, സെപ്റ്റംബർ 21 ശ്രീനാരായണ ഗുരു സമാധി, ഒക്ടോബർ 4 മഹാനവമി, ഒക്ടോബർ 5 വിജയദശമി, ഒക്ടോബർ 24 ദീപാവലി. പുറമേ എല്ലാ ഞായറും രണ്ടാം ശനിയും പൊതു അവധി ദിവസങ്ങൾ ആയിരിക്കും.

രണ്ടാം ശനി, ഞായർ ദിവസങ്ങളിൽ വരുന്ന അവധികൾ: 

ജനുവരി 2 മന്നം ജയന്തി, ഏപ്രിൽ 17 ഈസ്റ്റർ, മേയ് 1 മേയ് ദിനം, ജൂലൈ 9 ബക്രീദ്, ഓഗസ്റ്റ് 28 അയ്യങ്കാളി ജയന്തി, സെപ്റ്റംബർ 10 ശ്രീനാരായണ ഗുരു ജയന്തി–നാലാം ഓണം, ഒക്ടോബർ 2 ഗാന്ധി ജയന്തി, ഒക്ടോബർ 8 മിലാദ് ഇ ഷെറീഫ്,‍ ഡിസംബർ 25 ക്രിസ്മസ്.

നിയന്ത്രിത അവധികൾ

മാർച്ച് 12 അയ്യ വൈകുണ്ഠ സ്വാമി ജയന്തി, ഓഗസ്റ്റ് 11 ആവണി അവിട്ടം, സെപ്റ്റംബർ 17 വിശ്വകർമ ദിനം.

നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് അനുസരിച്ചുള്ള അവധി ദിനങ്ങൾ

ജനുവരി 26 റിപ്പബ്ലിക് ദിനം, മാർച്ച് 1 ശിവരാത്രി, ഏപ്രിൽ 1 വാണിജ്യ,സഹകരണ ബാങ്കുകളുടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്ന ദിവസം, ഏപ്രിൽ 14 അംബേദ്കർ ജയന്തി, ഏപ്രിൽ 15 ദുഃഖവെള്ളി–വിഷു, മേയ് 2 ഈദ് ഉൽ ഫിത്ർ, ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം, സെപ്റ്റംബർ 7 ഒന്നാം ഓണം, സെപ്റ്റംബർ 8 തിരുവോണം, സെപ്റ്റംബർ 21 ശ്രീനാരായണ ഗുരു സമാധി, ഒക്ടോബർ 4 മഹാനവമി, ഒക്ടോബർ 5 വിജയദശമി, ഒക്ടോബർ 24 ദീപാവലി. 

ഇതിൽ ഉൾപ്പെടുത്തേണ്ട ഈസ്റ്റർ, മേയ് ദിനം, ബക്രീദ്, ശ്രീനാരായണ ഗുരു ജയന്തി, ഗാന്ധി ജയന്തി, മിലാദ് ഇ ഷെറീഫ്, ക്രിസ്മസ് എന്നിവ പൊതു അവധി ദിനങ്ങളായ രണ്ടാം ശനി, ഞായർ ദിവസങ്ങളിലാണ്.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!