Breaking News
വീട്ടിനകത്തെ വിചിത്ര ശബ്ദം, വിള്ളലുകൾ, കിണറിടിച്ചില്‍; കേരളം നേരിടുന്ന പുതിയ പ്രതിഭാസങ്ങള്‍- കാരണങ്ങൾ
മരം വെട്ടിയാല്‍ അവശേഷിക്കുന്ന മരക്കുറ്റികള്‍ക്ക് വരെ ഭൂമിയുടെ ഘടനയെ മാറ്റാനുള്ള കെല്‍പുണ്ടെന്നത് അല്‍പം അതിശയോക്തിയായി നമുക്ക് തോന്നാം. എന്നാല്‍ കേരളത്തില്‍ അടിക്കിടെ വര്‍ധിച്ചു വരുന്ന സോയില്‍ പൈപ്പിങ് പ്രതിഭാസത്തിന് വനനശീകരണവുമായി ചില ബന്ധങ്ങളുണ്ട്. സോയില്‍ പൈപ്പിങ്ങിനെ കുറിച്ചും ഉരുള്‍പൊട്ടലുകള്‍ പോലുള്ള ദുരന്തങ്ങള്‍ നേരിടാന്‍ നമ്മളെങ്ങനെയാണ് സജ്ജമാകേണ്ടത് എന്നതിനെക്കുറിച്ചും സംസാരിക്കുകയാണ് ഉരുള്‍പൊട്ടല്‍ വിദഗ്ധനും കേരളസര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍വയണ്‍മെന്റല്‍ സയന്‍സ് വിസിറ്റിങ് പ്രൊഫസറുമായ ഡോ:എസ്. ശ്രീകുമാര്‍.
കിണറിടിയില്‍, വീടുകള്‍ക്കകത്ത് നിന്ന് ശബദം, വാസയോഗ്യമല്ലാത്ത വിധം വീടിന് വലിയ വിളളലുകള്‍ തുടങ്ങിയ പ്രതിഭാസങ്ങള്‍ അടുത്തകാലത്തായി വര്‍ധിച്ചു വരുന്നുണ്ട്. സോയില്‍ പൈപ്പിങ് ആണ് കാരണമെന്നും പറയുന്നു. ഈ പ്രതിഭാസത്തെ ഒന്നു വിശദീകരിക്കാമോ?
കളിമണ്‍പാളികള്‍ നിറഞ്ഞ വെട്ടുകല്‍ പ്രദേശത്ത് ജലത്തിന്റെ തള്ളിച്ചയില്‍ സംസക്തി ബലം (cohesion force) കുറവുള്ള കളിമണ്ണ് ഒഴുകി മാറുന്ന പ്രതിഭാസമാണ് സോയില്‍ പൈപ്പിങ്ങ്. 2012ല്‍ ഉപ്പുതുറ, 2005-ല്‍ ഇടുക്കിയിലെ തട്ടേക്കനി, 2004-ല്‍ കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഈ പ്രതിഭാസം ഉണ്ടായിട്ടുണ്ട്. 2018ലെ കാലവര്‍ഷത്തോടനുബന്ധിച്ച് സോയില്‍ പൈപ്പിങ് ആദ്യമായി തൃശ്ശൂര്‍ ജില്ലയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2021ലെ കാലവര്‍ഷം കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ സോയില്‍ പൈപ്പിങ്ങിന്റെ ചില ലക്ഷണങ്ങള്‍ കാണിച്ചിട്ടുണ്ട്.
ഉപരിതല മണ്ണൊലിപ്പ് (Surface Erosion) പോലെ ഭൂഗര്‍ഭ മണ്ണൊലിപ്പ് (Subsurface Erosion) നടക്കുന്നുണ്ട്. ഭൗമാന്തര്‍ ഭാഗത്തു നടക്കുന്ന പ്രതിഭാസമായതിനാല്‍ പൊതുവെ നമ്മള്‍ തിരിച്ചറിയാന്‍ വൈകും. ഭൂമി വിണ്ടു കീറുകയോ കിണര്‍ ഇടിഞ്ഞു താഴുകയോ പോലെയുള്ള അസാധാരണ സംഭവങ്ങള്‍ നടക്കുമ്പോള്‍ മാത്രമേ സോയില്‍ പൈപ്പിങ് ശ്രദ്ധയില്‍പ്പെടാറുള്ളൂ. സോയിൽപൈപ്പിങ് സംഭവിക്കുമ്പോൾ ഭൗമാന്തര്‍ ഭാഗത്തെ മണ്ണ് ഭൂമിക്കടിയിലൂടെ തന്നെ കുഴലുകള്‍ പോലെയുള്ള ചാലുകളിലൂടെ ഒഴുകിപ്പോകയാണ്. തത്ഫലമായി മണ്ണിടിച്ചിൽ ഉണ്ടാകും.
വനം വെട്ടി വീടു വെക്കുമ്പോള്‍ അവശേഷിക്കുന്ന മരക്കുറ്റികള്‍ ദ്രവിച്ച് വെള്ളം താഴോട്ട് പോകും. വെട്ടുകല്ലിന്റെ താഴെയുള്ള മൃദുവായ മണ്‍പാളിയില്‍ വെള്ളം ചെന്ന് വര്‍ഷങ്ങളോളം കിടന്ന് ഈ മൃദു പാളി പിന്നീട് ഒഴുകിപ്പോകും. സോയില്‍പൈപ്പിങ്ങിന്റെ കാരണങ്ങളിലൊന്നാണിത്. അടിയന്തരമായുള്ള പഠനം നടത്തേണ്ട വിഷയമാണിത്. ഗ്രൗണ്ട് പെനട്രേഷന്‍ റഡാര്‍ സിസ്റ്റം ഉപയോഗിച്ചുള്ള പഠനമോ ഇലക്ട്രിക്കല്‍ റെസിസ്റ്റിവിറ്റി പഠനമോ നടത്തേണ്ട ആവശ്യകതയിലേക്കാണ് ഈ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.
ചില പ്രദേശങ്ങളില്‍ മനുഷ്യര്‍ താമസിക്കുന്നതിനു മുകള്‍ ഭാഗത്തായി ഇറിഗേഷന്‍ കനാലുകള്‍ ഉണ്ട്. മഴയ്ക്കു മുമ്പുള്ള പരിശോധനക്കുറവ് ഒരിക്കല്‍ തൃശ്ശൂരില്‍ മണ്ണിടിച്ചിൽ വിളിച്ചു വരുത്തിയിരുന്നു. ഇറിഗേഷന്‍ കനാലില്‍ മണ്ണ് കുമിഞ്ഞു കൂടിയതാണ് അവിടെ ഉരുള്‍പൊട്ടലുണ്ടാക്കിയത്. അതിനാല്‍ മഴയ്ക്കു മുമ്പ് എവിടെയെങ്കിലും ഇറിഗേഷന്‍ കനാല്‍ പോകുന്നുണ്ടെങ്കില്‍ അതിന്റെ ബലവും മണ്ണ് കമുഞ്ഞു കൂടിയതുമെല്ലാം പരിശോധിച്ചുറപ്പിക്കുന്നതും നല്ലതാണ്.
നമ്മുടെ നാട്ടിലേതു പോലെ പാശ്ചാത്യരാജ്യങ്ങളില്‍ കണ്ടുവരാത്ത ഒന്നാണ് വീടുകൾക്കു ചുറ്റിലുമുള്ല മതിൽകെട്ട്. ഇത്രയധികം നദികളും ഉറവുകളും ഉള്ള കേരളത്തിലെ സ്വാഭാവിക നീരൊഴിക്കിനെ തടസ്സപ്പെടുത്തുന്ന ഒന്നല്ലേ വീടിനു ചുറ്റും കെട്ടിപ്പൊക്കുന്ന കൂറ്റന്‍ മതിലുകള്‍. ഇതില്‍ ഒരു നയം കൊണ്ടുവരുന്നത് പ്രായോഗികമാണോ?
മതിലുകള്‍ കേരളത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമായി മാറി. മതിലില്ലെന്നത് നല്ല കാര്യമാണ്. ഇവിടെ വലിയ പ്രശ്‌നം മതിലു കെട്ടുന്നതല്ല പകരം കൂറ്റന്‍ മതിലുകള്‍ കെട്ടുന്നതാണ്. അനാവശ്യമായുള്ള ഈ കൂറ്റന്‍ മതിലുകള്‍ കെട്ടാനുള്ള വസ്തുക്കളുടെ സ്രോതസ്സെന്നത് പ്രകൃതിയാണ്. പശ്ചിമഘട്ടമാണ്. അത് നിരുത്സാഹപ്പെടുത്തുന്നത് നല്ലതാണ്. ഉയരം കൂട്ടിയുള്ള മതിലുപണിക്ക് വേറെ ടാക്‌സ് ഒക്കെ വെക്കുന്നത് നന്നാവും. വേലി കെട്ടുന്നതിലേക്കൊക്കെ പോകുന്നെങ്കില്‍ നല്ല കാര്യം തന്നെ.
കേരളത്തില്‍ കായലുകളും പാടങ്ങളും ഉള്‍പ്പെടുന്ന സ്ഥലത്തിന്റെ മൊത്തം വിസ്തീര്‍ണ്ണം വളരെയധികം കുറഞ്ഞിട്ടുണ്ട്. ആലപ്പുഴയില്‍ കഴിഞ്ഞ തവണ വെള്ളം പൊങ്ങുമെന്നും നഗരം വെള്ളത്തിലാവുമെന്നും പലരും പറഞ്ഞെങ്കിലും അതിനെ രക്ഷിച്ചത് അവിടത്തെ കായലാണ്. അത്രയും കായലുകളുള്ളതുകൊണ്ടും അതിന് സംഭരണ ശേഷിയുള്ളതുകൊണ്ടുമാണ് ജലം ശേഖരിക്കാനായാത്. കേരളത്തിന്റേത് പ്രത്യേക ഭൂപ്രകൃതിയാണ്. അതിനെ സംരക്ഷിക്കുന്നതില്‍ തണ്ണീര്‍ത്തടങ്ങള്‍ വലിയ പങ്കുവഹിക്കുന്നുണ്ട് വെട്ടുകല്ലുകളുടെ ചെറിയ കുന്നുകള്‍ ജലത്തെ സംഭരിച്ച് വെള്ളപ്പൊക്കമുണ്ടാകാതെ നാടിനെ രക്ഷിക്കുന്നുണ്ട്. മാത്രവുമല്ല കുന്നുകളില്‍ നിന്നുള്ള ഉറവകളാണല്ലോ കേരളത്തെ 44 നദികളുള്ള ജലസമ്പുഷ്ട പ്രദേശമാക്കുന്നത്. നദികളില്‍ മാത്രമല്ല കിണറുകളും സംഭരിക്കുന്നത് കുന്നുകളില്‍ നിന്നെത്തുന്ന ഉറവകളില്‍ നിന്നുള്ള ജലമാണ്. വെട്ടുകല്‍ കുന്നുകള്‍ ഇടിച്ചതു വെള്ളപ്പൊക്ക സാധ്യത കൂട്ടി എന്നതു മാത്രമല്ല വെട്ടുകല്‍ കുന്നുകള്‍ ഇടിച്ചതുമൂലം ഉറവ വറ്റി നേരിടേണ്ടി വരുന്ന വരള്‍ച്ചയെ കുറിച്ചും നമ്മൾ അറിയണം.
അതുകൊണ്ട് നയങ്ങളിൽ വലിയ മാറ്റം വരേണ്ടതാണ്. നയങ്ങളുടെ ഏറ്റവും വലിയ ബലഹീനത അതിനെ എങ്ങനെയും വളച്ചൊടിച്ച് ഉപയോഗിക്കാമെന്നതാണ്. അഞ്ച് സെന്റ് മാത്രം സ്ഥലമുള്ള അര്‍ഹതയുള്ള ജനങ്ങളുണ്ടാവാം. പക്ഷെ അവര്‍ ഉപയോഗിക്കുന്നതിനേക്കാളേറെ അനര്‍ഹരാണ് വയലുകള്‍ നികത്തുന്നത്. ഇരിങ്ങാലക്കുടയില്‍ തന്നെ പലയിടങ്ങളില്‍ വലിയ വയലുകള്‍ നികത്തപ്പെട്ടിട്ടുണ്ട്. ഇത്രയധികം നിയമവും നിയന്ത്രണവുമുണ്ടായിട്ടും ഇതെങ്ങനെ നികത്തപ്പെടുന്നു എന്നത് അത്ഭുതപ്പെടുത്തുന്നതാണ്.
പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ അടയാളപ്പെടുത്തുന്നത് 1 50,000 സ്‌കെയിലില്‍ നിന്ന് 1 5,000 സ്‌കെയിലിലേക്ക് കൊണ്ടു വരിക എന്നതാണ് നാം ആദ്യം ചെയ്യേണ്ടത്. ഓരോ വര്‍ഷവും ഉണ്ടായ പ്രകൃതി ദുരന്തത്തെ നേരിടാന്‍ പഞ്ചായത്ത് തലത്തില്‍ തുക അനുവദിക്കുന്നുണ്ട്. ഞങ്ങള്‍ തന്നെ ഉരുള്‍പൊട്ടല്‍ സാധ്യതമേഖലയൊക്കെ മാര്‍ക്ക് ചെയ്ത് കൊടുത്ത് അവിടെ എന്തെല്ലാം സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് ചെയ്യേണ്ടതെന്ന് പല പഞ്ചായത്തുകള്‍ക്കും അവരുടെ ആവശ്യപ്രകാരം ചെയ്തുകൊടുത്തിട്ടുണ്ട്. അത്തരത്തിലുള്ള ആസൂത്രണം എല്ലായിടത്തും വേണം. വീടുണ്ടാക്കുമ്പോള്‍ നമ്മള്‍ വളരെയേറെ ശ്രദ്ധിക്കണം. മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് രേഖപ്പെടുത്തിയ സ്ഥലത്തോ നേരത്തെ മണ്ണിടിഞ്ഞ സ്ഥലത്തോ പോയി വീട് വെക്കരുത്. നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുത്.
മഴമാപിനിയുടെ നല്ല നെറ്റ്വര്‍ക്ക് നമുക്ക് വേണം. ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷന്‍ നമുക്ക് സ്ഥാപിക്കേണ്ടതുണ്ട്. അത് പോഡ്കാസ്റ്റ് ചെയ്യാനാവണം. പ്രാദേശിക സ്ഥലത്ത് മഴയ്ക്ക് വ്യതിയാനങ്ങളുണ്ടാവും. ഉദാഹരണത്തിന് പെട്ടിമുടിയില്‍ ചില പോക്കറ്റുകള്‍ കേന്ദ്രീകരിച്ച് മഴപെയ്തിരുന്നു . മേഘവിസ്‌ഫോടനത്തിന് സമാനമായ ജല സ്‌ഫോടനം ചില സ്ഥലങ്ങളിലുണ്ടായി. ഇതിനെയെല്ലാം നേരിടാന്‍ നെറ്റ്വര്‍ക്ക് സഹായിക്കും.
ദുരന്തസാധ്യതയുള്ള പ്രദേശങ്ങളില്‍ ഷെല്‍ട്ടറുകളുണ്ടാക്കണം. ഉരുള്‍പൊട്ടിയ സ്ഥലത്ത് ജെസിബിയും മറ്റും കൊണ്ടുവരുന്നത് റിസ്‌കാണ്. ആ സാധ്യതകളെല്ലാം നോക്കിവേണം അതെല്ലാം കൊണ്ടുവരാന്‍. ഒരിക്കല്‍ ഇടുക്കിയിലെ ഒരു മേഖലയില്‍ ചെറിയ ഉരുള്‍പൊട്ടലുണ്ടായി അവിടെ ജെസിബി കൊണ്ടുവന്ന് സമ്മര്‍ദ്ദം കൂടി മണ്ണിടിഞ്ഞ് ചായക്കട തകര്‍ന്ന് രണ്ട് പേര്‍ മരിക്കാനിടയായി. ആള്‍ക്കൂട്ടവും വാഹനങ്ങൾ കൊണ്ടു പോകുന്നതൊക്കെ വളരെ ശ്രദ്ധിച്ചുവേണം.
ശാസ്ത്രീയമായ ഉപരണങ്ങൾ മണ്ണ് മാറ്റാന്‍ വേണം. ഇന്‍ഫ്രാ റെഡ് ഉപയോഗിച്ച് മനുഷ്യന്റെ ശരീരോഷ്മാവ് കണ്ടു പിടിച്ചുള്ള രക്ഷാപ്രവര്‍ത്തനം, ഡ്രോണ്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം എന്നിവ ആലോചിക്കാവുന്നതാണ്. ദുരന്തമേഖലയോടടുത്ത് തന്നെ എന്‍ഡിആര്‍എഫ് യൂണിറ്റുകൾ വേണം. രക്ഷാപ്രവര്‍ത്തനത്തിന് പ്രാദേശികമായ സംഘത്തെ വാര്‍ഡ് തലത്തില്‍ രൂപീകരിക്കണം. ദൂരെ നിന്ന് വരുന്നയാള്‍ക്ക് പെരുമാറാന്‍ ബുദ്ധിമുട്ടുണ്ടാവും. ഇത് അടിയന്തരമായി വേണ്ടതാണ്. ദുരന്ത സമയത്ത് ഹൈ ഹസാര്‍ഡ് സോണില്‍ ഒറ്റപ്പെട്ട് ജീവിക്കുന്നവര്‍ക്ക് നിലവിലുള്ള ഫോണും മൊബൈലും അല്ലാതെ സാറ്റലൈറ്റ് വഴി ആശയവിനിമയം നടത്താനുള്ള സംവിധാനം ഉണ്ടാവണം.
താളം തെറ്റുന്ന കാലാവസ്ഥയും പ്രകൃതി ക്ഷോഭവും വര്‍ധിക്കുന്നതുകൊണ്ട് തന്നെ അതിനോട് പൊരുത്തപ്പെട്ടു ജീവിക്കുകയാണ് ഇനി നമുക്ക് മുന്നിലുള്ള പോംവഴി. എന്നിരുന്നാലും ദുരന്തത്തെ പ്രതിരോധിക്കാന്‍ ഏറ്റവും ഉചിതമായ നടപടി ഭൂവിനിയോഗത്തിലുള്ള നിയന്ത്രണം മാത്രമാണ്.
Breaking News
എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
Breaking News
കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.
Breaking News
വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു


മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login