Connect with us

Breaking News

സഹപാഠികളുടേയും അധ്യാപകരുടേയും ചിത്രങ്ങളും ഫോൺ നമ്പറും അശ്ലീല സൈറ്റിൽ; പ്ലസ് വൺ വിദ്യാർത്ഥി അറസ്റ്റിൽ

Published

on


തിരുവനന്തപുരം: സഹപാഠികളുടേയും അധ്യാപകരുടേയും വ്യക്തി വിവരങ്ങൾ അശ്ലീല ചാറ്റ് സൈറ്റിന് കൈമാറിയ സംഭവത്തിൽ വിദ്യാർത്ഥി അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിലെ ഒരു സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെയാണ് അറസ്റ്റ് ചെയ്തത്. ഒരുമാസം നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് വിദ്യാർത്ഥി പിടിയിലാകുന്നത്. 

കനേഡിയൻ അശ്ലീല സൈറ്റിനാണ് വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും ചിത്രങ്ങളും ഫോൺ നമ്പറുകളും കൈമാറിയത്. ഓൺലൈൻ ക്ലാസിന്റെ ഭാഗമായ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് ചിത്രങ്ങളും നമ്പരുകളും വിദ്യാർത്ഥി ശേഖരിച്ചത്. വിദേശത്ത് നിന്നും ഉത്തരേന്ത്യയിൽ നിന്നും ഫോൺകോളുകളും വാട്സാപ്പ് സന്ദേശങ്ങളും എത്തിയതോടെയാണ് വിദ്യാർത്ഥികളും അധ്യാപകരും പോലീസിൽ പരാതി നൽകിയത്. തുടർന്ന് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥി പിടിയിലാകുന്നത്.

ഓൺലൈൻ ക്ലാസുകളിൽ ഇരിക്കുന്ന വേഷത്തിലുള്ള വിദ്യാർത്ഥികളുടെ ഫോട്ടോകളും നമ്പറുകളും പിടിയിലായ വിദ്യാർത്ഥി സൈറ്റിന് കൈമാറി. ഇതോടെ പ്രതി സ്കൂളിൽ തന്നെയുള്ള വിദ്യാർത്ഥിയാണെന്ന് പോലീസ് ഉറപ്പിക്കുകയായിരുന്നു. തുടർന്ന് സംശയം തോന്നിയ വിദ്യാർത്ഥികളെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇവരുടെ മൊബൈൽ ഫോൺ അടക്കമുള്ള ഉപകരണങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥി പിടിയിലാകുന്നത്.

സൈറ്റിലുള്ള അപരിചതരുമായി ചാറ്റ് ചെയ്യുമ്പോൾ വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും ചിത്രങ്ങളും സന്ദേശങ്ങളും കൈമാറുകയും ആ ആൾ താൻ തന്നെയാണ് എന്ന തരത്തില്‍ കുട്ടി അപരിചിതരോട് ചാറ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഇത് എന്റെ നമ്പറാണ്, എനിക്ക് മെസ്സേജ് അയക്കണമെന്നും നിങ്ങളാണെന്ന് ഉറപ്പു വരുത്താൻ വേണ്ടി ഞാൻ തന്നിരിക്കുന്ന ഫോട്ടോയും മെസേജും വാട്സാപ്പിൽ അയക്കണമെന്നും വിദ്യാർത്ഥി ആവശ്യപ്പെടുകയായിരുന്നുവെന്ന് ഹൈ ടെക് സെൽ മേധാവി ഇ.എസ്. ബിജുമേനോൻ പറയുന്നു. 

വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് കൗൺസിലിങ്ങിന് അയച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ചാറ്റ് സംവിധാനം ഒരുക്കുന്ന ഈ സൈറ്റിനെതിരെ റിപ്പോർട്ട് നൽകാൻ ഒരുങ്ങുകയാണ് സൈബർ പോലീസ്.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!