Connect with us

Breaking News

സി.എസ്‌.ബി ബാങ്കിൽ അക്കൗണ്ട് ഉണ്ടോ? എങ്കിൽ പോക്കറ്റ്‌ കാലിയാവും

Published

on


തൃശൂർ : സി.എസ്‌.ബി. ബാങ്കിൽ അക്കൗണ്ട്‌ ചേരണമെങ്കിൽ  ആദ്യ നിക്ഷേപം 10,000 രൂപ വേണം. 500 രൂപയുണ്ടായിരുന്നതാണ്‌  കുത്തനെ ഉയർത്തിയത്‌. ബാങ്ക്‌ വിദേശിയായപ്പോൾ   സർവീസ് ചാർജും പിഴയുമെല്ലാമായി  സാധാരണക്കാരന്റെ  പോക്കറ്റും കാലിയാവും.

നൂറു കൊല്ലം പിന്നിട്ട  കേരളത്തിലെ കാത്തലിക്‌ സിറിയൻ ബാങ്കിന്റെ  51 ശതമാനം  ഓഹരി ക്യാനഡ ആസ്ഥാനമായ ഫെയർഫാക്സ് കമ്പനിയുടെ മൗറീഷ്യസ് ഹോൾഡിങ്‌ കമ്പനി സ്വന്തമാക്കിയതോടെ ബാങ്കിന്റെ  ജനകീയത നഷ്ടപ്പെടുകയാണെന്ന്‌ ഉപഭോക്താക്കൾ പറയുന്നു.  സാധാരണ സേവിങ്‌സ്‌ ബാങ്ക് അക്കൗണ്ട്‌ തുടങ്ങാനാണ്‌  10,000 രൂപ നിർബന്ധമാക്കിയത്‌.  2020 ജൂലൈ 13ന്  പുറത്തിറക്കിയ അസാധാരണ ഉത്തരവിൽ അക്കൗണ്ടിൽ ശരാശരി ദിവസം 30,000 രൂപ ഇല്ലാത്തവരെ തരം തിരിച്ച് കണ്ടെത്താനും ആവശ്യപ്പെടുന്നു. ഇവരെ  ലാഭകരമല്ലാത്ത അക്കൗണ്ടിലേക്ക്‌ മാറ്റാനാണ്‌ മാനേജർമാർക്കുള്ള നിർദേശം.  ശരാശരി 25,000 രൂപയെങ്കിലും അക്കൗണ്ടിൽ ഉറപ്പാക്കാൻ  ഇടപെടണമെന്ന്‌ ആവശ്യപ്പെട്ട്‌ ജീവനക്കാർക്കുമേൽ മാനേജ്മെന്റ്‌ സമ്മർദം ചെലുത്തുന്നുണ്ട്. ഇല്ലാത്തവരെ പുറം തള്ളാനാണ്‌ നീക്കം.  ഇടപാടുകാരെ ഇത്തരത്തിൽ തരംതിരിക്കുന്നത്‌  ബാങ്കിങ്‌ നൈതികതയ്‌ക്ക്‌ ചേർന്നതല്ലെന്ന്‌ ബി.ഇ.എഫ്‌.ഐ. സംസ്ഥാന പ്രസിഡന്റ്‌ ടി. നരേന്ദ്രൻ പറഞ്ഞു.  ചെറുകിട, കാർഷിക, വിദ്യാഭ്യാസ, ഭവന വായ്പ  എന്നിവ  കുറച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

2017 മാർച്ചിലെ ഭവന വായ്പ 342  കോടി രുപയായിരുന്നു. 2021 മാർച്ചിൽ അത് 245 കോടിയായി  കുറഞ്ഞു. വിദ്യാഭ്യാസ വായ്പ 178 കോടിയിൽ  നിന്ന് 77 കോടിയായി.  കോർപറേറ്റ് വായ്പ 942 കോടിയിൽ നിന്ന് 3600 കോടിയായി വർധിച്ചു. കോർപറേറ്റ് വായ്പയിലെ 85ശതമാനം  തുകയും കേരളത്തിനു പുറത്തുള്ള ശാഖകളിലാണ് വിതരണം ചെയ്‌തിട്ടുള്ളത്. എന്നാൽ  ബാങ്കിന്റെ മൊത്തം നിക്ഷേപത്തിൽ 70 ശതമാനവും കേരളത്തിൽ നിന്ന്‌   സമാഹരിച്ചതാണ്‌.

സ്വകാര്യബാങ്കുകളിൽ 74 ശതമാനം ഓഹരി വിദേശ സ്ഥാപനങ്ങൾക്ക്‌ കൈമാറാമെന്ന കേന്ദ്ര സർക്കാരിന്റെ നടപടികളും ഇതിനൊപ്പം നിൽക്കുന്ന റിസർവ്‌ ബാങ്ക്‌ നടപടികളുമാണ്‌ സി.എസ്‌.ബി. ബാങ്കിനേയും  വിദേശകമ്പനികൾ കൈയടക്കാൻ കാരണമായത്‌.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!