Connect with us

Breaking News

മുഴക്കുന്ന് പഞ്ചായത്ത് സബ്‌സിഡി നല്കിയില്ല; ജൈവമത്സ്യ കർഷകർ ദുരിതത്തിൽ

Published

on


കാക്കയങ്ങാട്: വീട്ടുമുറ്റത്ത് ജൈവമത്സ്യകൃഷി ചെയ്ത മുഴക്കുന്ന് പഞ്ചായത്തിലെ കർഷകർ പഞ്ചായത്തിന്റെ അനാസ്ഥ കാരണം ദുരിതത്തിൽ.പഞ്ചായത്തധികൃതരുടെ വാക്ക് വിശ്വസിച്ച് ലക്ഷങ്ങൾ ബാങ്ക് വായ്പയെടുത്ത് കൃഷി ചെയ്ത പതിനഞ്ചോളം കർഷകർക്ക് പഞ്ചായത്ത് വാഗ്ദാനം ചെയ്ത സബ്‌സിഡി ലഭിക്കാത്തതാണ് പ്രതിസന്ധിയായത്.ഇതോടെ പലരും സാമ്പത്തിക കടക്കെണിയിലുമാണ്.

ഫിഷറീസിന്റെയും പഞ്ചായത്ത്അധികൃതരുടെയുംവാഗ്ദാനങ്ങളിൽ വിശ്വസിച്ച്ഒന്നര ലക്ഷത്തിലേറെ രൂപ ബാങ്ക് വായ്പയെടുത്താണ് ഓരോ കർഷകനും കൃഷിയിറക്കിയത്.പദ്ധതിക്ക് പഞ്ചായത്ത് നീക്കി വെച്ച എട്ടു ലക്ഷത്തോളം രൂപചെലവഴിക്കാൻ കഴിയാതെ പാഴാവുകയും ചെയ്തു.

മാർച്31നു മുന്നേ വിതരണം ചെയ്യേണ്ടിയിരുന്ന ഫണ്ട് വിനിയോഗിക്കാൻപഞ്ചായത്ത്ധനകാര്യവകുപ്പിന് കത്ത് എഴുതിയത്മൂന്ന് ദിവസം മുൻപ് മാത്രമാണെന്ന് കർഷകർ പറയുന്നു. തുക ഈ സാമ്പത്തിക വർഷം സ്പിൽ ഓവറായി അനുവദിക്കുമെന്ന് പഞ്ചായത്തധികൃതർപറയുന്നുണ്ടെങ്കിലും ആറുമാസം കഴിഞ്ഞിട്ടും നടപ്പായിട്ടില്ല.

ജില്ലയിലെ ഇതര പഞ്ചായത്തുകളിൽ സബ്‌സിഡി കൃത്യ സമയത്തു ലഭിച്ചപ്പോഴാണ്മുഴക്കുന്നിലെ കർഷകർക്ക് മാത്രം അധികൃതരുടെ അനാസ്ഥ വിനയായത്.വർധിച്ചചെലവുംവിളവ് കുറവും മികച്ച വിത്തിന്റെ അഭാവവും ജൈവ മത്സ്യത്തിന് ആവശ്യക്കാർ കുറയുന്നതും മൂലം കടക്കെണിയിലാണ് കർഷകർ.ചെയ്യാനുള്ളത് ചെയ്‌തെന്നും ധനകാര്യ വകുപ്പാണ് ഇനി നടപടി സ്വീകരിക്കേണ്ടതെന്നുമാണ് പഞ്ചായത്തധികൃതരുടെ മറുപടിയെന്ന് കർഷകർ പറയുന്നു.

 


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Breaking News

ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസ്; എട്ടു സി.പി.എം പ്രവർത്തകർക്ക് ജീവപര്യന്തം, 11-ാം പ്രതിക്ക് മൂന്ന് വർഷം തടവ്

Published

on

Share our post

തലശ്ശേരി: മുഴപ്പിലങ്ങാട് ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ സി.പി.എം പ്രവർത്തകർക്ക് ശിക്ഷവിധിച്ച് കോടതി. 8 പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു. 2 മുതൽ 6 വരെ പ്രതികൾക്കും 7 മുതൽ 9 വരെ പ്രതികൾക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 11-ാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു. ഒന്നാം പ്രതിയെ ഒളിപ്പിച്ച കുറ്റം തെളിഞ്ഞ പതിനൊന്നാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർക്കും ഗൂഢാലോചന കുറ്റം തെളിഞ്ഞവർക്കും ജീവപര്യന്തം ശിക്ഷയുമാണ് കോടതി വിധിച്ചത്. ടി.കെ രജീഷ്, എൻ.വി യോഗേഷ്, കെ ഷംജിത്, മനോരാജ്, സജീവൻ, പ്രഭാകരൻ, കെ.വി പദ്മനാഭൻ, രാധാകൃഷ്ണൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. കേസിൽ ഒരാളെ കോടതി വെറുതെ വിട്ടിരുന്നു.

സി.പി.എമ്മിൽ നിന്ന് ബിജെപിയിൽ ചേർന്ന വിരോധത്തിൽ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2005 ഓഗസ്റ്റ് ഏഴിനായിരുന്നു സംഭവം. അഞ്ച് പേർക്കെതിരെ കൊലപാതകക്കുറ്റവും നാല് പേർക്കെതിരെ ഗൂഢാലോചന കുറ്റവും തെളിഞ്ഞിരുന്നു. കൊലപ്പെടുത്തുന്നതിന് ആറ് മാസം മുൻപും സൂരജിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ഇദ്ദേഹം ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിക്കപ്പെട്ടത്. കൊല്ലപ്പെടുമ്പോൾ 32 വയസായിരുന്നു സൂരജിൻ്റെ പ്രായം. തുടക്കത്തിൽ പത്ത് പേർക്കെതിരെയാണ് പൊലീസ് കേസെങ്കിലും ടിപി കേസിൽ പിടിയിലായ ടികെ രജീഷ് നടത്തിയ കുറ്റസമ്മത മൊഴി പ്രകാരം രണ്ട് പേരെ കൂടി പ്രതിചേർത്തിരുന്നു. ഇതിലൊരാളാണ് മനോരാജ് നാരായണൻ. കേസിലെ ഒന്നാം പ്രതി പികെ ഷംസുദ്ദീനും, പന്ത്രണ്ടാം പ്രതി ടിപി രവീന്ദ്രനും നേരത്തെ മരിച്ചിരുന്നു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം വീണ്ടും പത്താവുകയായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!