Connect with us

Breaking News

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസ് 6 വർഷംകൊണ്ട് മൂന്നിരട്ടി; പ്രതികൾ കൂടുതലും അടുപ്പക്കാർ

Published

on


കണ്ണൂർ: കേരളത്തിൽ കുട്ടികൾക്കെതിരായ ലൈംഗികപീഡനക്കേസുകൾ വർഷംതോറും കൂടുന്നതായി സംസ്ഥാന ബാലാവകാശ കമ്മിഷന്റെ 2019-20 വാർഷിക റിപ്പോർട്ട്. ബാലാവകാശ കമ്മിഷൻ നിലവിൽവന്ന 2013-ൽ 1002 പോക്‌സോ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2019-ൽ ഇത് 3616 ആയി വർധിച്ചു. 2019-ൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്-464. രണ്ടാമത് മലപ്പുറത്തും-444.

ആകെയുള്ള 4054 പ്രതികളിൽ നാലുശതമാനം (103 പേർ) സ്ത്രീകളായിരുന്നു. കമിതാക്കളായിരിക്കെ പീഡനം നടത്തിയതിന് പ്രതിചേർക്കപ്പെട്ട 526 പേരുണ്ട്. പോക്‌സോനിയമപ്രകാരം പോലീസ് രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ പാതിയോളം മാത്രമേ ശിശുക്ഷേമസമിതിയിൽ (സി.ഡബ്ല്യു.സി.) റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. പ്രത്യേക ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള 21,979 കുട്ടികളിൽ 7930 പേർ ശിശുക്ഷേമസമിതിയുടെ ഉത്തരവില്ലാതെ സംരക്ഷണകേന്ദ്രങ്ങളിൽ താമസിക്കുന്നതായും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിലെ ശ്രദ്ധേയമായ മറ്റുചില കണ്ടെത്തലുകൾ.

പ്രതികളിൽ അറിയാവുന്നവർ 20 ശതമാനം

ആകെ പ്രതിചേർക്കപ്പെട്ടവരിൽ 816 പേർ (20 ശതമാനം) കുട്ടികൾക്ക് അറിയാവുന്നവരാണ്. അയൽക്കാർ 681 പേർ, കുടുംബാംഗങ്ങൾ- 345, ബന്ധുക്കൾ 307, വാൻ-ഓട്ടോ ഡ്രൈവർമാർ-55, അധ്യാപകർ-157 എന്നിങ്ങനെ പോകുന്നു ഇവർ. ഒരേ ആൾതന്നെ പലവിഭാഗത്തിൽ ഉൾപ്പെടുന്നതിനാലാണ് ആകെ എണ്ണം കൂടുന്നത്. പ്രതിചേർക്കപ്പെട്ട കുടുംബാംഗങ്ങളിൽ അച്ഛൻ, സഹോദരൻ, മുത്തച്ഛൻ തുടങ്ങിയവരുമുണ്ട്. കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ മാതാപിതാക്കളും സർക്കാരും പോലീസും ഒരുപോലെ ഉത്തരവാദപ്പെട്ടിരിക്കുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. കുട്ടികളെ ബോധവത്‌കരിക്കുകയും വേണം.

പോക്‌സോ നിയമം 19(6), ചട്ടം 4(3) പ്രകാരം പോലീസ് രജിസ്റ്റർ ചെയ്യുന്ന കേസുകൾ നിർബന്ധമായും സി.ഡബ്ല്യു.സി.യിൽ റിപ്പോർട്ട് ചെയ്യണം. ഇവരിൽ ശ്രദ്ധയും പരിചരണവും വേണ്ടുന്ന കുട്ടികളെ സമിതിയിൽ ഹാജരാക്കണം. കുട്ടിക്ക് സഹായത്തിന് വേണ്ടുന്ന വ്യക്തിയെ ചുമതലപ്പെടുത്തേണ്ടത് സി.ഡബ്ല്യു.സി. ആണ്. സംരക്ഷണപദ്ധതി ആവിഷ്കരിക്കാൻ ബാലസംരക്ഷണമന്ദിരം സൂപ്രണ്ടിന് നിർദേശം നൽകേണ്ടതും ഇവരാണ്. പക്ഷേ, 2019-ൽ റിപ്പോർട്ട് ചെയ്ത 3616 കേസിൽ 1616 എണ്ണം മാത്രമാണ് പോലീസ് സമിതിയെ അറിയിച്ചത്. അതിൽതന്നെ 294 കേസുകളിലെ കുട്ടികളെയേ ഹാജരാക്കിയുള്ളൂ. കൊല്ലം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഒരു കുട്ടിയെപോലും ഹാജരാക്കിയില്ല.

ശിശുക്ഷേമസമിതിയുടെ ഉത്തരവില്ലാതെ ശിശുസംരക്ഷണസ്ഥാപനങ്ങളിൽ താമസിക്കുന്ന കുട്ടികൾ കൂടുതൽ മലപ്പുറത്താണ്-2826 പേർ. രണ്ടാമത് തൃശ്ശൂർ-823 പേർ. കോട്ടയത്ത് 24 പേരാണെങ്കിൽ തിരുവനന്തപുരത്ത് ആരുമില്ല. ബാലനീതിനിയമപ്രകാരം രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങളിലേക്കും കുട്ടികളെ അയക്കാൻ ജില്ലാ ശിശുസംരക്ഷണസമിതികൾ ഉത്തരവ് പുറപ്പെടുവിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!