Connect with us

Breaking News

കുട്ടികളുടെ മാനസികനില മനസ്സിലാക്കി ഇടപെടണം: ബാലാവകാശ കമ്മീഷന്‍

Published

on

Share our post

കണ്ണൂർ: കൊവിഡ് സൃഷ്ടിച്ച ഒന്നരവര്‍ഷക്കാലത്തെ ഇടവേളക്ക് ശേഷം സ്‌കൂളുകളിലേക്ക് തിരികെയെത്തുന്ന വിദ്യാര്‍ഥികളോട് അവരുടെ മാനസിക നിലവാരം മനസ്സിലാക്കി ഇടപെടണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ് കുമാര്‍ പറഞ്ഞു. വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട കര്‍ത്തവ്യ വാഹകരുടെ ജില്ലാതല യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീട്ടകങ്ങളിലെ ഓണ്‍ലൈന്‍ പഠനകാലം കുട്ടികളില്‍ ഉണ്ടാക്കിയ മാനസികമായ മാറ്റം തിരിച്ചറിഞ്ഞുകൊണ്ടുള്ള ഇടപെടലുകളാണ് അധ്യാപകരും രക്ഷിതാക്കളും നടത്തേണ്ടത്. കുട്ടികളുടെ ജീവിതരീതികള്‍, പെരുമാറ്റ രീതികള്‍ എല്ലാം മാറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് വേണ്ട എല്ലാ കരുതലുകളും ഒരുക്കണം. വിദ്യാലയങ്ങളില്‍ കൗണ്‍സലര്‍മാരുടെ സേവനം കൂടുതല്‍ കാര്യക്ഷമമാക്കണം. എസ്.പി.സി, വിമുക്തി എന്നിവയുടെ സജീവ ഇടപെടലുകള്‍ സ്‌കൂളുകളില്‍ ഉറപ്പു വരുത്തണംം. മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും പെരുമാറ്റ വൈകല്യങ്ങള്‍ തിരിച്ചറിയുന്നതിനും അധ്യാപകര്‍ക്ക് സാധിക്കണമെന്നും കെ.വി. മനോജ് കുമാര്‍ പറഞ്ഞു. കുട്ടികള്‍ നാളെയുടെ പ്രതിനിധികളാണെന്നും അവരുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ രക്ഷിതാക്കള്‍ ഇടപെടണമെന്നും ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു.

വിദ്യാലയത്തിലെ പഠനം ഡിജിറ്റല്‍ മേഖലയിലേക്ക് മാറിയതോടെ കുട്ടികളില്‍ ഉണ്ടായ മാറ്റങ്ങള്‍, പരിഹാര മാര്‍ഗങ്ങള്‍, ആദ്യമായി സ്‌കൂളിലേക്ക് പോകുന്ന കുട്ടികള്‍ക്ക് കൊവിഡ് സാഹചര്യവുമായി പൊരുത്തപ്പെടാന്‍ കഴിയുമോ എന്ന ആശങ്ക പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍, സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍, ഭക്ഷണം, ശുചിത്വം തുടങ്ങിയവ യോഗം ചര്‍ച്ച ചെയ്തു. സ്‌കൂളിലെത്തുന്ന ഓരോ കുട്ടിയുടെയും സവിശേഷതകളും പരിമിതികളും തിരിച്ചറിയാനും അവരുടെ വ്യക്തിപരമായ മികവുകളും കഴിവും പരമാവധി പോഷിപ്പിക്കാനും അവകാശ സംരക്ഷണം ഉറപ്പുവരുത്താനും കഴിയണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. ആറളം ഫാം സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുന്നത് സംബന്ധിച്ച് കമ്മീഷന്‍ ഇടപെട്ടിട്ടുണ്ടെന്നും തീരുമാനം ഉടന്‍ ഉണ്ടാവുമെന്നും ചെയര്‍മാന്‍ അറിയിച്ചു. അണ്‍-എയിഡഡ് വിദ്യാലയങ്ങളിലെ ഫീസ് നിരക്കില്‍ മാറ്റം വരുത്തുന്നതിനായി കൂടുതല്‍ ഇടപെടലുകള്‍ കമ്മീഷന്‍ നടത്തും. കുട്ടികള്‍ യൂണിഫോം നിര്‍ബന്ധമാക്കുന്നതാണ് ഉചിതമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം ഫാദര്‍ ഫിലിപ്പ് പരക്കാട്ട് അധ്യക്ഷനായി. ബാലാവകാശ സംരക്ഷണ കമ്മീഷന്‍ രജിസ്ട്രാര്‍ പി.വി. ഗീത, എ.ഡി.എം.കെ കെ. ദിവാകരന്‍, അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ പ്രിന്‍സ് എബ്രഹാം, ആർ.ടി.ഇ. സെല്‍ സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ കെ. ലതിക, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യവകുപ്പ്, പൊലീസ്, ശിശു സംരക്ഷണ വകുപ്പ് തുടങ്ങി 18 ഓളം വിഭാഗങ്ങളില്‍ നിന്നുള്ള വകുപ്പ് മേധാവികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!