Breaking News
‘ആ നാല് ആത്മാക്കൾ എനിക്കൊപ്പമുണ്ട്’; 11 ജീവൻ കയറിൽ കുരുക്കിയ ബുറാഡി രഹസ്യം
നട്ടെല്ലിലൂടെ അരിച്ചിറങ്ങുന്ന തണുപ്പോടു കൂടിയേ ‘ഹൗസ് ഓഫ് സീക്രട്ട്സ്’ എന്ന ഡോക്യുമെന്ററി വെബ്സീരീസ് കണ്ടിരിക്കാൻ കഴിയൂ. കാരണം ഇതൊരു യഥാർഥ സംഭവത്തിന്റെ പുനരാവിഷ്കാരമാണ്. രാജ്യം കണ്ട ഏറ്റവും ഭീതിദവും ഇന്നും രഹസ്യങ്ങൾ ചുരുളഴിയാത്തതുമായ ആത്മഹത്യാ പരമ്പരയുടെ കഥ. ഒറ്റ രാത്രി ഒരു വീട്ടിൽ ആത്മഹത്യ ചെയ്തത് 11 പേർ.
2018 ജൂലൈ ഒന്നിനാണു വടക്കു കിഴക്കൻ ഡല്‍ഹിയിലെ ബുറാഡിയിലെ സന്ത് നഗറിൽ ഒരു കുടുംബത്തിലെ 11 പേരെ കൂട്ട ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തലസ്ഥാനത്തെയും രാജ്യത്തെ ആകെത്തന്നെയും ഞെട്ടിച്ച ആ സംഭവത്തിന് പിന്നിലെ വസ്തുതകള്‍ അന്വേഷിക്കുന്ന ലീന യാദവിന്റെ ട്രൂ ക്രൈം ഡോക്യുമെന്ററി ‘ഹൗസ് ഓഫ് സീക്രട്ട്സ്: ദ് ബുറാഡി ഡെത്ത്സ്’ റിലീസായതോടെ വീണ്ടും ചർച്ചകളും ശക്തമാവുകയാണ്. എന്താണ് ബുറാഡിയിലെ വീട്ടിൽ ആ രാത്രി സംഭവിച്ചത്?
കൂട്ടമരണം നടന്ന ദുരൂഹ രാത്രി
2018 ജൂൺ 30ന് രാത്രിയാണ് സന്ത് നഗറിൽ താമസിക്കുന്ന ഭാട്ടിയ കുടുംബത്തിലെ 11 പേർ ദുരൂഹസാഹചര്യത്തിൽ മരിച്ചത്. 10 പേർ ഇരുമ്പുഗ്രില്ലിൽ തൂങ്ങിയ രീതിയിലും വീട്ടിലെ ഏറ്റവും പ്രായം ചെന്ന വനിത നിലത്തു മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു. ചിലരുടെ കണ്ണും വായും മൂടുകയും കൈകൾ കെട്ടുകയും ചെയ്തിരിക്കുന്നതു ദുരൂഹത കൂട്ടി. ദുർമന്ത്രവാദത്തിന്റെ ഭാഗമായോ മറ്റോ കുടുംബത്തിലെ ഒരാൾ മറ്റുള്ളവരെ കൂട്ടക്കൊല ചെയ്തശേഷം ജീവനൊടുക്കിയതാകാമെന്നായിരുന്നു തുടക്കത്തിലേ പൊലീസിന്റെ സംശയം.
നാരായണി ഭാട്ടിയ (75), ആൺമക്കളായ ലളിത് (42), ഭൂപി (46), മകൾ പ്രതിഭ (55), മരുമക്കളായ സവിത (42), ടിന (38), കൊച്ചുമക്കളായ പ്രിയങ്ക (30), സ്വിത (22), നീതു (24), മീനു (22), ധീരു (12) എന്നിവരാണു മരിച്ചത്. വിശ്വാസപരമായ ചില ആചാരങ്ങൾ കുടുംബം പിന്തുടർന്നതായി വീട്ടിൽനിന്നു കിട്ടിയ കുറിപ്പുകൾ വ്യക്തമാക്കിയിരുന്നു. വീട്ടിൽ സംശയാസ്പദമായ രീതിയിൽ 11 കുഴലുകൾ സ്ഥാപിച്ചതും പൊലീസിനെ ചുറ്റിച്ചു. മന്ത്രവാദ സ്വാധീനമുണ്ടോ, മരണത്തിന് ആരെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ടോ എന്നതുൾപ്പെടെ എല്ലാ സാധ്യതകളും പൊലീസ് ആരാഞ്ഞെങ്കിലും കൂടുതലൊന്നും കണ്ടെത്താനായില്ല. ആത്മഹത്യാ കുറിപ്പുപോലും ലഭിച്ചില്ല.
രാജസ്ഥാനിൽനിന്ന് 22 വർഷം മുൻപു ബുറാഡിയിലെ സന്ത് നഗറിൽ സ്ഥിരതാമസമാക്കിയ കുടുംബത്തിനു പലചരക്കിന്റെയും പ്ലൈവുഡിന്റെയും ബിസിനസായിരുന്നു. കൊലപാതക സംശയം പലരും ഉയർത്തിയതോടെ സൈക്കോളജിക്കൽ ഓട്ടോപ്സി ഉൾപ്പെടെയുള്ള അപൂർവ നടപടിക്രമങ്ങളും നടത്തിയെങ്കിലും കൂട്ടമരണത്തിലെ ദുരൂഹത കണ്ടെത്താനായില്ല. ആത്മഹത്യ തന്നെയെന്ന നിഗമനത്തിൽ അന്വേഷണം പൊലീസ് അവസാനിപ്പിക്കുകയും ചെയ്തു. കൂട്ടമോക്ഷപ്രാപ്തി ലക്ഷ്യമിട്ടുള്ള ആത്മഹത്യയാണെന്നായിരുന്നു പൊലീസ് നിഗമനം. ഭാട്ടിയ കുടുംബത്തിലെ വളർത്തുനായ ടോമിയും അധികം വൈകാതെ ഹൃദയാഘാതത്തെ തുടർന്നു ചത്തു.
സൂത്രധാരൻ മൂത്തമകനോ?
നാരായണിയുടെ മകൻ ലളിത് ഭാട്ടിയയെയാണ് സംഭവത്തിൽ പൊലീസ് സംശയിച്ചത്. കൂട്ടമരണത്തിന്റെ സൂത്രധാരനെന്നു കരുതുന്ന ലളിത് ഭാട്ടിയ, പിതാവിന്റെ ആത്മാവ് തനിക്കൊപ്പമുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. പിതാവിന്റേതിനു പുറമെ മറ്റു നാല് ആത്മാക്കളും വീട്ടിലുണ്ടെന്നും ലളിത് പറഞ്ഞിരുന്നു. കുടുംബാംഗങ്ങളെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചശേഷം ഇയാളും ആത്മഹത്യ ചെയ്തിരിക്കാമെന്നാണു സംശയം.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Breaking News
ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.
എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.
മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login