Connect with us

Breaking News

‘ആ നാല് ആത്മാക്കൾ എനിക്കൊപ്പമുണ്ട്’; 11 ജീവൻ കയറിൽ കുരുക്കിയ ബുറാഡി രഹസ്യം

Published

on


നട്ടെല്ലിലൂടെ അരിച്ചിറങ്ങുന്ന തണുപ്പോടു കൂടിയേ ‘ഹൗസ് ഓഫ് സീക്രട്ട്സ്’ എന്ന ഡോക്യുമെന്ററി വെബ്സീരീസ് കണ്ടിരിക്കാൻ കഴിയൂ. കാരണം ഇതൊരു യഥാർഥ സംഭവത്തിന്റെ പുനരാവിഷ്കാരമാണ്. രാജ്യം കണ്ട ഏറ്റവും ഭീതിദവും ഇന്നും രഹസ്യങ്ങൾ ചുരുളഴിയാത്തതുമായ ആത്മഹത്യാ പരമ്പരയുടെ കഥ. ഒറ്റ രാത്രി ഒരു വീട്ടിൽ ആത്മഹത്യ ചെയ്തത് 11 പേർ.

2018 ജൂലൈ ഒന്നിനാണു വടക്കു കിഴക്കൻ ഡല്‍ഹിയിലെ ബുറാഡിയിലെ സന്ത് നഗറിൽ ഒരു കുടുംബത്തിലെ 11 പേരെ കൂട്ട ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തലസ്ഥാനത്തെയും രാജ്യത്തെ ആകെത്തന്നെയും‌ ഞെട്ടിച്ച ആ സംഭവത്തിന് പിന്നിലെ വസ്തുതകള്‍ അന്വേഷിക്കുന്ന ലീന യാദവിന്റെ ട്രൂ ക്രൈം ഡോക്യുമെന്ററി ‘ഹൗസ് ഓഫ് സീക്രട്ട്സ്: ദ് ബുറാഡി ഡെത്ത്സ്’ റിലീസായതോടെ വീണ്ടും ചർച്ചകളും ശക്തമാവുകയാണ്. എന്താണ് ബുറാഡിയിലെ വീട്ടിൽ ആ രാത്രി സംഭവിച്ചത്?

കൂട്ടമരണം നടന്ന ദുരൂഹ രാത്രി

2018 ജൂൺ 30ന് രാത്രിയാണ് സന്ത് നഗറിൽ താമസിക്കുന്ന ഭാട്ടിയ കുടുംബത്തിലെ 11 പേർ ദുരൂഹസാഹചര്യത്തിൽ മരിച്ചത്. 10 പേർ ഇരുമ്പുഗ്രില്ലിൽ തൂങ്ങിയ രീതിയിലും വീട്ടിലെ ഏറ്റവും പ്രായം ചെന്ന വനിത നിലത്തു മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു. ചിലരുടെ കണ്ണും വായും മൂടുകയും കൈകൾ കെട്ടുകയും ചെയ്തിരിക്കുന്നതു ദുരൂഹത കൂട്ടി. ദുർമന്ത്രവാദത്തിന്റെ ഭാഗമായോ മറ്റോ കുടുംബത്തിലെ ഒരാൾ മറ്റുള്ളവരെ കൂട്ടക്കൊല ചെയ്തശേഷം ജീവനൊടുക്കിയതാകാമെന്നായിരുന്നു തുടക്കത്തിലേ പൊലീസിന്റെ സംശയം.

നാരായണി ഭാട്ടിയ (75), ആൺമക്കളായ ലളിത് (42), ഭൂപി (46), മകൾ പ്രതിഭ (55), മരുമക്കളായ സവിത (42), ടിന (38), കൊച്ചുമക്കളായ പ്രിയങ്ക (30), സ്വിത (22), നീതു (24), മീനു (22), ധീരു (12) എന്നിവരാണു മരിച്ചത്. വിശ്വാസപരമായ ചില ആചാരങ്ങൾ കുടുംബം പിന്തുടർന്നതായി വീട്ടിൽനിന്നു കിട്ടിയ കുറിപ്പുകൾ വ്യക്തമാക്കിയിരുന്നു. വീട്ടിൽ സംശയാസ്പദമായ രീതിയിൽ 11 കുഴലുകൾ സ്ഥാപിച്ചതും പൊലീസിനെ ചുറ്റിച്ചു. മന്ത്രവാദ സ്വാധീനമുണ്ടോ, മരണത്തിന് ആരെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ടോ എന്നതുൾപ്പെടെ എല്ലാ സാധ്യതകളും പൊലീസ് ആരാഞ്ഞെങ്കിലും കൂടുതലൊന്നും കണ്ടെത്താനായില്ല. ആത്മഹത്യാ കുറിപ്പുപോലും ലഭിച്ചില്ല.

രാജസ്ഥാനിൽനിന്ന് 22 വർഷം മുൻപു ബുറാഡിയിലെ സന്ത് നഗറിൽ സ്ഥിരതാമസമാക്കിയ കുടുംബത്തിനു പലചരക്കിന്റെയും പ്ലൈവുഡിന്റെയും ബിസിനസായിരുന്നു. കൊലപാതക സംശയം പലരും ഉയർത്തിയതോടെ സൈക്കോളജിക്കൽ ഓട്ടോപ്സി ഉൾപ്പെടെയുള്ള അപൂർവ നടപടിക്രമങ്ങളും നടത്തിയെങ്കിലും കൂട്ടമരണത്തിലെ ദുരൂഹത കണ്ടെത്താനായില്ല. ആത്മഹത്യ തന്നെയെന്ന നിഗമനത്തിൽ അന്വേഷണം പൊലീസ് അവസാനി‌പ്പിക്കുകയും ചെയ്തു. കൂട്ടമോക്ഷപ്രാപ്തി ലക്ഷ്യമിട്ടുള്ള ആത്മഹത്യയാണെന്നായിരുന്നു പൊലീസ് നിഗമനം. ഭാട്ടിയ കുടുംബത്തിലെ വളർത്തുനായ ടോമിയും അധികം വൈകാതെ ഹൃദയാഘാതത്തെ തുടർന്നു ചത്തു.

സൂത്രധാരൻ മൂത്തമകനോ?

നാരായണിയുടെ മകൻ ലളിത് ഭാട്ടിയയെയാണ് സംഭവത്തിൽ പൊലീസ് സംശയിച്ചത്. കൂട്ടമരണത്തിന്റെ സൂത്രധാരനെന്നു കരുതുന്ന ലളിത് ഭാട്ടിയ, പിതാവിന്റെ ആത്മാവ് തനിക്കൊപ്പമുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. പിതാവിന്റേതിനു പുറമെ മറ്റു നാല് ആത്മാക്കളും വീട്ടിലുണ്ടെന്നും ലളിത് പറഞ്ഞിരുന്നു. കുടുംബാംഗങ്ങളെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചശേഷം ഇയാളും ആത്മഹത്യ ചെയ്തിരിക്കാമെന്നാണു സംശയം.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!