Connect with us

Breaking News

ജോയന്റ് സീറ്റ് അലോക്കേഷന്‍ അതോറിറ്റി (ജോസ) 2021: ആദ്യ അലോട്ട്‌മെന്റ് ഒക്ടോബര്‍ 27ന്; കേരളത്തില്‍ 3 സ്ഥാപനങ്ങള്‍

Published

on


ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ.) മെയില്‍/അഡ്വാന്‍സ്ഡ് റാങ്ക് പട്ടികകളുടെ അടിസ്ഥാനത്തിലുള്ള അലോട്ട്‌മെന്റ് സമയക്രമം ജോയന്റ് സീറ്റ് അലോക്കേഷന്‍ അതോറിറ്റി (ജോസ) പ്രഖ്യാപിച്ചു.

ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് ഫലം ഒക്ടോബര്‍ 15ന് പ്രഖ്യാപിക്കും. തുടര്‍ന്ന്, ഇതില്‍ യോഗ്യത നേടുന്നവര്‍ക്ക് ഐ.ഐ.ടി. ബി. ആര്‍ക് പ്രവേശനത്തില്‍ താത്പര്യമുണ്ടെങ്കില്‍ ആര്‍ക്കിടെക്ചര്‍ അഭിരുചിപരീക്ഷയ്ക്ക് രജിസ്റ്റര്‍ചെയ്യാം. അതില്‍ യോഗ്യത നേടുന്നവരെ ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് റാങ്ക് പരിഗണിച്ച് ബി.ആര്‍ക്. പ്രവേശനത്തിനും പരിഗണിക്കും.

ജെ.ഇ.ഇ. മെയിന്‍ അടിസ്ഥാനമാക്കിയുള്ള ബി.ഇ./ബി.ടെക്., ബി.ആര്‍ക്., ബി.പ്ലാനിങ് റാങ്ക് പട്ടികകള്‍, ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് അടിസ്ഥാനമാക്കിയുള്ള റാങ്ക് പട്ടിക എന്നിവ പരിഗണിച്ചുള്ള സംയുക്ത സീറ്റ് അലോട്ട്‌മെന്റ് പ്രക്രിയയാണ് ജോസ നടത്തുന്നത്.

ജെ.ഇ.ഇ. മെയിന്‍ റാങ്ക് പട്ടികകളുടെ അടിസ്ഥാനത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി.) വിഭാഗം അലോട്ട്‌മെന്റില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍:

(i) 31 എന്‍.ഐ.ടി.കള്‍ (ജലന്ധര്‍, ജയ്പുര്‍, ഭോപാല്‍, അലഹാബാദ്, അഗര്‍ത്തല, ആന്ധ്രാപ്രദേശ്, കോഴിക്കോട്, ഡല്‍ഹി, ദുര്‍ഗാപുര്‍, ഗോവ, ഹാമിര്‍പുര്‍, സൂറത്കല്‍, മേഘാലയ, നാഗാലാന്‍ഡ്, പട്‌ന, പുതുച്ചേരി, റായ്പുര്‍, സിക്കിം, അരുണാചല്‍ പ്രദേശ്, ജംഷേദ്പുര്‍, കുരുക്ഷേത്ര, മണിപ്പുര്‍, മിസോറം, റൂര്‍ക്കേല, സില്‍ചര്‍, ശ്രീനഗര്‍, തിരുച്ചിറപ്പള്ളി, ഉത്തരാഖണ്ഡ്, വാറങ്കല്‍, സൂറത്ത്, നാഗ്പുര്‍), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഷിബ്പുര്‍)

(ii) 26 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ഐ.ഐ.ടി.) [ഗ്വാളിയാര്‍ (ഐ.ഐ.ഐ.ടി. ആന്‍ഡ് മാനേജ്‌മെന്റ്), അലഹാബാദ്, കാഞ്ചീപുരം (ഐ.ഐ.ഐ.ടി. ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിങ്), ധാര്‍വാഡ്, ഗുവാഹാട്ടി, കല്യാണി, കോട്ട, കോട്ടയം, കുര്‍നൂള്‍ (ഐ.ഐ.ഐ.ടി.ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിങ്), ലഖ്‌നൗ, മണിപ്പുര്‍, നാഗ്പുര്‍, പുണെ, റാഞ്ചി, സോണേപട്ട്, ചിറ്റൂര്‍, തിരുച്ചിറപ്പള്ളി, ഉണ, വഡോദര, ഭഗല്‍പുര്‍, സൂറത്ത്, ഭോപാല്‍, ജബല്‍പുര്‍ (ഐ.ഐ.ഐ.ടി. ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിങ്), അഗര്‍ത്തല, റായ്ചൂരു, വഡോദര (ഇന്റര്‍നാഷണല്‍ കാമ്പസ് ദിയു)].

(iii) 33 ഗവണ്‍മെന്റ് ഫണ്ടഡ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ (ജി.എഫ്.ടി.ഐ.) [ഇവയില്‍ സ്‌കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ (എസ്.പി.എ.  ന്യൂഡല്‍ഹി, ഭോപാല്‍, വിജയവാഡ), സന്ത് ലോഗോവാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജി, യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ്, ജവാഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി, ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഭുവനേശ്വര്‍, നയാ റായ്പുര്‍)] തുടങ്ങിയവയും ഉള്‍പ്പെടുന്നു].

ഈവിഭാഗത്തില്‍ 2020ല്‍ ലഭ്യമായിരുന്ന പ്രോഗ്രാമുകള്‍: നാലുവര്‍ഷം: ബി.ടെക്., ബി.പ്ലാനിങ്: 5 വര്‍ഷം: ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍, ഡ്യുവല്‍ ഡിഗ്രി ബാച്ചിലര്‍ ആന്‍ഡ് മാസ്റ്റര്‍ ഓഫ് ടെക്‌നോളജി, ഇന്റഗ്രേറ്റഡ് മാസ്റ്റര്‍ ഓഫ് ടെക്‌നോളജി, ഇന്റഗ്രേറ്റഡ് മാസ്റ്റര്‍ ഓഫ് സയന്‍സ്, ഡ്യുവല്‍ ഡിഗ്രി ബാച്ചിലര്‍ ഓഫ് സയന്‍സ് ആന്‍ഡ് മാസ്റ്റര്‍ ഓഫ് സയന്‍സ്, ഇന്റഗ്രേറ്റഡ് ബി.ടെക്. ആന്‍ഡ് എം. ടെക്./എം.ബി.എ., ബി.ടെക്. + എം.ടെക്./എം.എസ്. (ഡ്യുവല്‍ ഡിഗ്രി).

ഇവയില്‍ ബി.ആര്‍ക്. പ്രവേശനം ജെ.ഇ.ഇ. മെയിന്‍ പേപ്പര്‍ 2 എ (ആര്‍ക്കിടെക്ചര്‍) റാങ്ക് പരിഗണിച്ചും ബി.പ്ലാനിങ് പ്രവേശനം പേപ്പര്‍ 2 ബി (പ്ലാനിങ്) റാങ്ക് പരിഗണിച്ചും മറ്റുള്ള പ്രോഗ്രാമുകളിലെ (എന്‍ജിനിയറിങ്/സയന്‍സ്) പ്രവേശനം പേപ്പര്‍ 1 (ബി.ഇ./ബി.ടെക്.) റാങ്ക് പരിഗണിച്ചും ആകും.

ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് അലോട്ട്‌മെന്റ്

ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് അടിസ്ഥാനത്തിലുള്ള അലോട്ട്‌മെന്റില്‍ 23 ഐ.ഐ.ടി.കള്‍: (ഭുവനേശ്വര്‍, ബോംബെ, മാണ്ഡി, ഡല്‍ഹി, ഇന്ദോര്‍, ഖരഗ്പുര്‍, ഹൈദരാബാദ്, ജോധ്പുര്‍, കാന്‍പുര്‍, മദ്രാസ്, ഗാന്ധിനഗര്‍, പട്‌ന, റൂര്‍ഖി, ധന്‍ബാദ്, റോപാര്‍, വാരാണസി, ഗുവാഹാട്ടി, ഭിലായ്, ഗോവ, പാലക്കാട്, തിരുപ്പതി, ജമ്മു, ധാര്‍വാഡ്).

പ്രോഗ്രാമുകള്‍: നാലുവര്‍ഷം: ബി.ടെക്., ബാച്ചിലര്‍ ഓഫ് സയന്‍സ്; അഞ്ചുവര്‍ഷം: ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍, ഡ്യുവല്‍ ഡിഗ്രി ബാച്ചിലര്‍ ആന്‍ഡ് മാസ്റ്റര്‍ ഓഫ് ടെക്‌നോളജി, ഇന്റഗ്രേറ്റഡ് മാസ്റ്റര്‍ ഓഫ് ടെക്‌നോളജി, ഇന്റഗ്രേറ്റഡ് മാസ്റ്റര്‍ ഓഫ് സയന്‍സ്, ഡ്യുവല്‍ ഡിഗ്രി ബാച്ചിലര്‍ ഓഫ് സയന്‍സ് ആന്‍ഡ് മാസ്റ്റര്‍ ഓഫ് സയന്‍സ്. എല്ലാ പ്രോഗ്രാമുകളിലെയും പ്രവേശനം ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് റാങ്ക് അടിസ്ഥാനമാക്കി.

ഹോം സ്റ്റേറ്റ് ക്വാട്ട

ഓരോ സംസ്ഥാനത്തെയും എന്‍.ഐ.ടി.യില്‍ 50 ശതമാനം സീറ്റ് ആ സംസ്ഥാനത്ത് യോഗ്യതാപരീക്ഷ എഴുതിയവര്‍ക്ക് നീക്കിവെച്ചിട്ടുണ്ട് (ഹോം സ്റ്റേറ്റ് ക്വാട്ട). ബാക്കി 50 ശതമാനം സീറ്റുകള്‍ മറ്റുസംസ്ഥാനക്കാര്‍ക്ക് അനുവദിക്കും (അദര്‍ സ്റ്റേറ്റ് ക്വാട്ട). അപേക്ഷാര്‍ഥി ചോയ്‌സ് ഫില്ലിങ് നടത്തിയാല്‍ മതി. പ്രൊസസിങ് വേളയില്‍ ഇത് പരിഗണിക്കും. ഐ.ഐ.ടി.കളില്‍ എല്ലാസീറ്റുകളും അഖിലേന്ത്യാതലത്തിലാണ് നികത്തുന്നത്.

യോഗ്യത

പ്രവേശനം തേടുന്നവര്‍ നിശ്ചിത വിഷയങ്ങള്‍ (മൊത്തം അഞ്ചെണ്ണം) പഠിച്ച് പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. വിഷയങ്ങള്‍ ഇപ്രകാരമാണ്: ഐ.ഐ.ടി: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഭാഷാവിഷയം, ഇവ നാലുമല്ലാത്ത ഒരുവിഷയം.

എന്‍.ഐ.ടി. + വിഭാഗം:(i) ബി.ഇ./ബി.ടെക്./സയന്‍സ്: ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി/ബയോളജി/ബയോടെക്‌നോളജി/ടെക്‌നിക്കല്‍ വൊക്കേഷണല്‍ വിഷയം ഇവയിലൊന്ന്, ഭാഷാവിഷയം, ഇവ നാലുമല്ലാത്ത ഒരുവിഷയം.

(ii) ബി.പ്ലാനിങ്: മാത്തമാറ്റിക്‌സ്, മറ്റ് നാലുവിഷയങ്ങള്‍ (iii) ബി.ആര്‍ക്: ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി, മറ്റുരണ്ട് വിഷയങ്ങള്‍

രജിസ്‌ട്രേഷന്‍, ചോയ്‌സ് ഫില്ലിങ്

അലോട്ട്‌മെന്റ് രജിസ്‌ട്രേഷന്‍, ചോയ്‌സ് ഫില്ലിങ് എന്നിവ ഒക്ടോബര്‍ 16ന് രാവിലെ 10 മുതല്‍ നടത്താം. രണ്ടുവിഭാഗത്തിലും (മെയിന്‍, അഡ്വാന്‍സ്ഡ്) അര്‍ഹത ലഭിക്കുന്നവര്‍ രണ്ടിലെയും സ്ഥാപനങ്ങളും കോഴ്‌സുകളും പരിഗണിച്ച് ആപേക്ഷിക മുന്‍ഗണന നിശ്ചയിച്ചാണ് ചോയ്‌സ് ഫില്ലിങ് നടത്തേണ്ടത്.

ഐ.ഐ.ടി. ആര്‍ക്കിടെക്ചര്‍ അഭിരുചിപരീക്ഷായോഗ്യത നേടുന്നവര്‍ക്ക് അതിന്റെ അടിസ്ഥാനത്തിലുള്ള ചോയ്‌സുകള്‍ അഭിരുചി പരീക്ഷാഫലം വന്നശേഷം ഒക്ടോബര്‍ 22 മുതല്‍ ഉള്‍പ്പെടുത്താം.

മോക് സീറ്റ് അലോക്കേഷന്‍

രണ്ട് മോക്ക് സീറ്റ് അലോക്കേഷനുകള്‍ ഒക്ടോബര്‍ 22നും 24നും രാവിലെ 10 മണിക്ക് പ്രഖ്യാപിക്കും. യഥാക്രമം ഒക്ടോബര്‍ 21, 23 തീയതികളില്‍ വൈകീട്ട് അഞ്ചുവരെ രജിസ്റ്റര്‍ചെയ്ത ചോയ്‌സുകളുടെ അടിസ്ഥാനത്തിലാകും ഇവ പ്രഖ്യാപിക്കുക. ഒക്ടോബര്‍ 25ന് വൈകീട്ട് അഞ്ചിന് രജിസ്‌ട്രേഷന്‍/ചോയ്‌സ് ഫില്ലിങ് സമയപരിധി അവസാനിക്കും.

ആറുറൗണ്ട് അലോട്ട്‌മെന്റുകളുടെ സമയക്രമമാണ് പ്രസിദ്ധപ്പെടുത്തിയത്. ഒക്ടോബര്‍ 27, നവംബര്‍ 1, 6, 10, 14, 18 തീയതികളിലാണ് അലോട്ട്‌മെന്റുകള്‍ പ്രഖ്യാപിക്കുക.

ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിങ്

ഓരോ റൗണ്ടിനു ശേഷവും അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിങ് ഫീസ് അടയ്ക്കല്‍, ഡോക്യുമെന്റ് അപ് ലോഡിങ് (ആവശ്യമെങ്കില്‍ സംശയങ്ങള്‍ക്ക്, വിദ്യാര്‍ഥിയുടെ പ്രതികരണം സ്വീകരിക്കും) എന്നിവ നടത്തണം.

സ്വീകരിച്ച സീറ്റ് വേണ്ടെന്നുവെക്കാന്‍ രണ്ടാം റൗണ്ട് മുതല്‍, അഞ്ചാം റൗണ്ട് വരെ അവസരമുണ്ടാകും. വിശദാംശങ്ങള്‍   josaa.nic.in  ല്‍ ലഭിക്കും.

കേരളത്തിലെ സ്ഥാപനങ്ങള്‍

കേരളത്തില്‍ 3 സ്ഥാപനങ്ങളാണ് ഈ പ്രക്രിയയിലുള്ളത്. പാലക്കാട് ഐ.ഐ.ടി., കോഴിക്കോട് എന്‍.ഐ.ടി., കോട്ടയം ഐ.ഐ.ഐ.ടി.

റാങ്ക് പട്ടികകളിലുള്ളവര്‍ക്ക് പ്രവേശനസാധ്യതകള്‍ വിലയിരുത്താന്‍ 20162020 വര്‍ഷങ്ങളിലെ ഈ പ്രക്രിയയിലെ, സ്ഥാപനം/കോഴ്‌സ്/കാറ്റഗറി പ്രകാരമുള്ള ഓപ്പണിങ്/ക്ലോസിങ് റാങ്കുകളും ജോസ വെബ്‌സൈറ്റില്‍ ലഭ്യമാണ്.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!