Connect with us

Breaking News

കതിരൂർ പൊന്ന്യത്ത്‌ കളരി മ്യൂസിയത്തിന് സർക്കാർ അനുമതി

Published

on

Share our post

കതിരൂർ : തച്ചോളി ഒതേനനും കതിരൂർ ഗുരുക്കളും പൊയ്‌ത്ത്‌ നടത്തിയ പൊന്ന്യം ഏഴരക്കണ്ടത്തിൽ ഇനി കളരിച്ചുവടും വായ്‌ത്താരിയും ഉയരും. വടക്കൻപാട്ടിന്റ ഈണവും താളവും നിറഞ്ഞ ഏഴരക്കണ്ടത്തിലാണ്‌ കളരി അക്കാദമി ആൻഡ്‌ മ്യൂസിയം സ്ഥാപിക്കുന്നത്‌. കതിരൂരിന്റെ ആയോധനകലാ പെെതൃകം ലോകത്തിന്‌ മുന്നിൽ അവതരിപ്പിക്കുന്നതാവും മ്യൂസിയം. കളരി പരിശീലന കേന്ദ്രം, ആയോധന ചികിത്സാകേന്ദ്രം, കളരി പഠനത്തിന് ഉപകരിക്കുന്ന ലെെറ്റ് ആൻഡ് സൗണ്ട് ഷോ, ഓപ്പൺ തിയറ്റർ, നീന്തൽക്കുളം, ലെെബ്രറി ആൻഡ് ഡിജിറ്റൽ റൂം, കഫ്റ്റീരിയ എന്നിവയും അനുബന്ധമായുണ്ടാവും. എ.എൻ. ഷംസീർ എം.എൽ.എ.യുടെ ഇടപെടലിൽ പെെതൃക ടൂറിസത്തിൽ 10 കോടിയുടെ പദ്ധതിക്കാണ് സർക്കാർ അനുമതിയായത്. 

കളരിയെപ്പറ്റി പഠിക്കാനെത്തുന്നവർക്ക്‌ അറിവ്‌ പകരാൻ പാകത്തിലാവും മ്യൂസിയം സജ്ജീകരിക്കുക. കതിരൂരിന്റെ പെെതൃകോത്സവമായ കളരി അഭ്യാസത്തിന്‌ സ്ഥിരം വേദിയായ അങ്കത്തട്ട്‌ ഏഴരക്കണ്ടത്തിൽ നിലവിലുണ്ട്. പുല്യോടി പാട്യം ഗോപാലൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ പത്ത് സെന്റ് സ്ഥലം വിലയ്‌ക്കെടുത്താണ് അങ്കത്തട്ട് നിർമിച്ചത്. മ്യൂസിയം പണിയാൻ പതിനാല് സെന്റ് സ്ഥലവും ലഭിച്ചു.

കളരി അഭ്യാസികളുടെ ശിൽപ്പ മാതൃകയും അതിപുരാതന ആയുധങ്ങളും മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. രാജ്യത്തെ ആദ്യ മ്യൂസിയമാവും പൊന്ന്യത്തേത്‌. അപൂർവ ഗ്രന്ഥങ്ങൾ, താളിയോലകൾ, ചരിത്രരേഖകൾ, ചിത്രങ്ങൾ എന്നിവയും പ്രദർശിപ്പിക്കും. 2.5 കോടിയാണ് പ്രതീക്ഷിത ചെലവ്.

തെക്കൻ, വടക്കൻ ശെെലികളിൽ പരിശീലനം നേടാൻ രണ്ട് വിഭാഗങ്ങളുടെയും പ്രത്യേകം കളരികൾ. പരമ്പരാഗത ശെെലിയിൽ 42 അടി നീളവും 21 അടി വീതിയും അരയോളം ആഴത്തിലുള്ള കുഴിക്കളരികളും ഉണ്ടാവും. പരിശീലകർക്ക് താമസസൗകര്യവും ഏർപ്പെടുത്തും. സർക്കാർ, സ്പോർട്സ് കൗൺസിൽ, ജില്ലാ പഞ്ചായത്ത് ഫണ്ടുകൾ വിനിയോഗിച്ചാവും നിർമാണം.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!