Connect with us

Breaking News

മലബാർ ക്രഷർ ഉടമ തോമസിനും കൂട്ടാളിക്കുമെതിരെ മറ്റൊരു ക്രഷർ ഉടമ പരാതിയുമായി രംഗത്ത്

Published

on


കണ്ണൂർ : കോളയാട് എടയാറിലെ മലബാർ സ്റ്റോൺ ക്രഷർ ഉടമ മാടത്തിനാമറ്റത്തിൽ എം. എം. തോമസിനും കൂട്ടാളി കണ്ണൂരിലെ ചാർട്ടേഡ് അകൗണ്ടൻറ് സി. സുരേഷ് കുമാറിനുമെതിരെ പരാതിയുമായി മറ്റൊരു ക്രഷർ ഉടമ രംഗത്ത്.കൊളച്ചേരി എ. കെ. ആർ ക്രഷർ യൂണിറ്റ് ഉടമയും മയ്യിൽ സ്വദേശിയുമായ എ. കെ. രാജഗോപാലാണ് തോമസും സുരേഷ്‌കുമാറും കൂടി കോടികൾ വഞ്ചിച്ചെന്ന പരാതിയുമായി കണ്ണൂർ ജില്ലാ പോലീസ് സൂപ്രണ്ടിനെ സമീപിച്ചത്.

പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള എ.കെ.ആർ ക്രഷർ യൂണിറ്റ് 2016-ൽ തോമസിന് വാടകക്ക് കൊടുത്തിരുന്നു.പതിനഞ്ച് ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും മാസം 13000 രൂപ വാടകയും നിശ്ചയിച്ചു .ഇതിൽ പത്ത് ലക്ഷം രൂപ തോമസ് നൽകി.വാടക കൃത്യമായി നൽകാത്തതിനാലും സെക്യൂരിറ്റി തുകയിൽ അഞ്ച് ലക്ഷം കിട്ടാത്തതിനാലും രാജശേഖരൻ പോലീസിൽ പരാതി നൽകിയെങ്കിലും പ്രതി വാടക കൃത്യമായി നൽകാമെന്ന് സമ്മതിച്ചിരുന്നു. എന്നാൽ, ബാക്കി സെക്യൂരിറ്റി തുക
അഞ്ച് ലക്ഷം രൂപ നൽകിയില്ല.

പരാതിക്കാരന്റെ പേരിൽ ക്രഷർ യൂണിറ്റിന്റെ ആവശ്യത്തിനായി ഫെഡറൽ ബാങ്കിലെ മയ്യിൽ ബ്രാഞ്ചിൽ അക്കൗണ്ട് എടുക്കുകയും ദുരുപയോഗം ചെയ്ത് അതിൽ വന്ന ബാധ്യതകൾ പരാതിക്കാരന്റെ പേരിലാക്കുകയും ചെയ്തു.തോമസിന്റെ തട്ടിപ്പിന് രണ്ടാം പ്രതി സുരേഷ്‌കുമാർ കൂട്ടുനിൽക്കുകയും വർഷം 25 മുതൽ 30 ലക്ഷം വരെ നഷ്ടം എന്ന രീതിയിൽ ഇൻകം ടാക്സ് റിട്ടേൺസ് പരാതിക്കാരന്റെ പേരിൽ സമർപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.തോമസിനെ സ്ഥാപനത്തിൽ നിന്ന് ഒഴിവാക്കി തിരിച്ച് പിടിക്കുന്നതിനു വേണ്ടി നോട്ടീസ് അയച്ചപ്പോൾ പരാതിക്കാരന്റെ സ്ഥാപനമായ എ.കെ. ആർ അഞ്ച് കോടിയിലധികം തോമസിന് നൽകാനുണ്ടെന്നും ആയതിന് എ.കെ.ആർ ക്രഷർ യൂണിറ്റും സ്ഥലവും പരാതിക്കാരനും ബാധ്യസ്ഥനാണെന്ന് വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും പരാതിയിലുണ്ട്.

പ്രതികൾ ഇത്തരത്തിൽ കൂട്ടായി പല കള്ളരേഖകളും ഉണ്ടാക്കി പല ക്രഷറുകളും വഞ്ചന ചെയ്ത് സ്വന്തമാക്കി ഉപയോഗിക്കാറുണ്ടെന്നും ക്രഷർ യൂണിറ്റുകൾ നടത്തിപ്പ് എന്ന രീതിയിൽ എഗ്രിമെന്റ് എഴുതി കൈവശപ്പെടുത്തി കള്ള രേഖകൾ ഉണ്ടാക്കി വഞ്ചിക്കുകയാണ് ഇരുവരുടെയും പതിവെന്നും പരാതിയിൽ പറയുന്നു.അഞ്ച് കോടിയിലധികം രൂപ രേഖ പ്രകാരം കടം വരുത്തി വഞ്ചിക്കണമെന്ന ഉദ്ദേശത്തോടു കൂടിയാണ് തോമസും സുരേഷ് കുമാറും പ്രവർത്തിച്ചതെന്നും പ്രതികൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും രാജാഗോപാൽ പരാതിയിൽ ആവശ്യപ്പെട്ടു.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!