Connect with us

Breaking News

മലബാർ ക്രഷർ ഉടമ തോമസിനും കൂട്ടാളിക്കുമെതിരെ മറ്റൊരു ക്രഷർ ഉടമ പരാതിയുമായി രംഗത്ത്

Published

on


കണ്ണൂർ : കോളയാട് എടയാറിലെ മലബാർ സ്റ്റോൺ ക്രഷർ ഉടമ മാടത്തിനാമറ്റത്തിൽ എം. എം. തോമസിനും കൂട്ടാളി കണ്ണൂരിലെ ചാർട്ടേഡ് അകൗണ്ടൻറ് സി. സുരേഷ് കുമാറിനുമെതിരെ പരാതിയുമായി മറ്റൊരു ക്രഷർ ഉടമ രംഗത്ത്.കൊളച്ചേരി എ. കെ. ആർ ക്രഷർ യൂണിറ്റ് ഉടമയും മയ്യിൽ സ്വദേശിയുമായ എ. കെ. രാജഗോപാലാണ് തോമസും സുരേഷ്‌കുമാറും കൂടി കോടികൾ വഞ്ചിച്ചെന്ന പരാതിയുമായി കണ്ണൂർ ജില്ലാ പോലീസ് സൂപ്രണ്ടിനെ സമീപിച്ചത്.

പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള എ.കെ.ആർ ക്രഷർ യൂണിറ്റ് 2016-ൽ തോമസിന് വാടകക്ക് കൊടുത്തിരുന്നു.പതിനഞ്ച് ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും മാസം 13000 രൂപ വാടകയും നിശ്ചയിച്ചു .ഇതിൽ പത്ത് ലക്ഷം രൂപ തോമസ് നൽകി.വാടക കൃത്യമായി നൽകാത്തതിനാലും സെക്യൂരിറ്റി തുകയിൽ അഞ്ച് ലക്ഷം കിട്ടാത്തതിനാലും രാജശേഖരൻ പോലീസിൽ പരാതി നൽകിയെങ്കിലും പ്രതി വാടക കൃത്യമായി നൽകാമെന്ന് സമ്മതിച്ചിരുന്നു. എന്നാൽ, ബാക്കി സെക്യൂരിറ്റി തുക
അഞ്ച് ലക്ഷം രൂപ നൽകിയില്ല.

പരാതിക്കാരന്റെ പേരിൽ ക്രഷർ യൂണിറ്റിന്റെ ആവശ്യത്തിനായി ഫെഡറൽ ബാങ്കിലെ മയ്യിൽ ബ്രാഞ്ചിൽ അക്കൗണ്ട് എടുക്കുകയും ദുരുപയോഗം ചെയ്ത് അതിൽ വന്ന ബാധ്യതകൾ പരാതിക്കാരന്റെ പേരിലാക്കുകയും ചെയ്തു.തോമസിന്റെ തട്ടിപ്പിന് രണ്ടാം പ്രതി സുരേഷ്‌കുമാർ കൂട്ടുനിൽക്കുകയും വർഷം 25 മുതൽ 30 ലക്ഷം വരെ നഷ്ടം എന്ന രീതിയിൽ ഇൻകം ടാക്സ് റിട്ടേൺസ് പരാതിക്കാരന്റെ പേരിൽ സമർപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.തോമസിനെ സ്ഥാപനത്തിൽ നിന്ന് ഒഴിവാക്കി തിരിച്ച് പിടിക്കുന്നതിനു വേണ്ടി നോട്ടീസ് അയച്ചപ്പോൾ പരാതിക്കാരന്റെ സ്ഥാപനമായ എ.കെ. ആർ അഞ്ച് കോടിയിലധികം തോമസിന് നൽകാനുണ്ടെന്നും ആയതിന് എ.കെ.ആർ ക്രഷർ യൂണിറ്റും സ്ഥലവും പരാതിക്കാരനും ബാധ്യസ്ഥനാണെന്ന് വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും പരാതിയിലുണ്ട്.

പ്രതികൾ ഇത്തരത്തിൽ കൂട്ടായി പല കള്ളരേഖകളും ഉണ്ടാക്കി പല ക്രഷറുകളും വഞ്ചന ചെയ്ത് സ്വന്തമാക്കി ഉപയോഗിക്കാറുണ്ടെന്നും ക്രഷർ യൂണിറ്റുകൾ നടത്തിപ്പ് എന്ന രീതിയിൽ എഗ്രിമെന്റ് എഴുതി കൈവശപ്പെടുത്തി കള്ള രേഖകൾ ഉണ്ടാക്കി വഞ്ചിക്കുകയാണ് ഇരുവരുടെയും പതിവെന്നും പരാതിയിൽ പറയുന്നു.അഞ്ച് കോടിയിലധികം രൂപ രേഖ പ്രകാരം കടം വരുത്തി വഞ്ചിക്കണമെന്ന ഉദ്ദേശത്തോടു കൂടിയാണ് തോമസും സുരേഷ് കുമാറും പ്രവർത്തിച്ചതെന്നും പ്രതികൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും രാജാഗോപാൽ പരാതിയിൽ ആവശ്യപ്പെട്ടു.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!