Breaking News
മലബാർ ക്രഷർ ഉടമ തോമസിനും കൂട്ടാളിക്കുമെതിരെ മറ്റൊരു ക്രഷർ ഉടമ പരാതിയുമായി രംഗത്ത്
കണ്ണൂർ : കോളയാട് എടയാറിലെ മലബാർ സ്റ്റോൺ ക്രഷർ ഉടമ മാടത്തിനാമറ്റത്തിൽ എം. എം. തോമസിനും കൂട്ടാളി കണ്ണൂരിലെ ചാർട്ടേഡ് അകൗണ്ടൻറ് സി. സുരേഷ് കുമാറിനുമെതിരെ പരാതിയുമായി മറ്റൊരു ക്രഷർ ഉടമ രംഗത്ത്.കൊളച്ചേരി എ. കെ. ആർ ക്രഷർ യൂണിറ്റ് ഉടമയും മയ്യിൽ സ്വദേശിയുമായ എ. കെ. രാജഗോപാലാണ് തോമസും സുരേഷ്‌കുമാറും കൂടി കോടികൾ വഞ്ചിച്ചെന്ന പരാതിയുമായി കണ്ണൂർ ജില്ലാ പോലീസ് സൂപ്രണ്ടിനെ സമീപിച്ചത്.
പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള എ.കെ.ആർ ക്രഷർ യൂണിറ്റ് 2016-ൽ തോമസിന് വാടകക്ക് കൊടുത്തിരുന്നു.പതിനഞ്ച് ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും മാസം 13000 രൂപ വാടകയും നിശ്ചയിച്ചു .ഇതിൽ പത്ത് ലക്ഷം രൂപ തോമസ് നൽകി.വാടക കൃത്യമായി നൽകാത്തതിനാലും സെക്യൂരിറ്റി തുകയിൽ അഞ്ച് ലക്ഷം കിട്ടാത്തതിനാലും രാജശേഖരൻ പോലീസിൽ പരാതി നൽകിയെങ്കിലും പ്രതി വാടക കൃത്യമായി നൽകാമെന്ന് സമ്മതിച്ചിരുന്നു. എന്നാൽ, ബാക്കി സെക്യൂരിറ്റി തുക
അഞ്ച് ലക്ഷം രൂപ നൽകിയില്ല.
പരാതിക്കാരന്റെ പേരിൽ ക്രഷർ യൂണിറ്റിന്റെ ആവശ്യത്തിനായി ഫെഡറൽ ബാങ്കിലെ മയ്യിൽ ബ്രാഞ്ചിൽ അക്കൗണ്ട് എടുക്കുകയും ദുരുപയോഗം ചെയ്ത് അതിൽ വന്ന ബാധ്യതകൾ പരാതിക്കാരന്റെ പേരിലാക്കുകയും ചെയ്തു.തോമസിന്റെ തട്ടിപ്പിന് രണ്ടാം പ്രതി സുരേഷ്‌കുമാർ കൂട്ടുനിൽക്കുകയും വർഷം 25 മുതൽ 30 ലക്ഷം വരെ നഷ്ടം എന്ന രീതിയിൽ ഇൻകം ടാക്സ് റിട്ടേൺസ് പരാതിക്കാരന്റെ പേരിൽ സമർപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.തോമസിനെ സ്ഥാപനത്തിൽ നിന്ന് ഒഴിവാക്കി തിരിച്ച് പിടിക്കുന്നതിനു വേണ്ടി നോട്ടീസ് അയച്ചപ്പോൾ പരാതിക്കാരന്റെ സ്ഥാപനമായ എ.കെ. ആർ അഞ്ച് കോടിയിലധികം തോമസിന് നൽകാനുണ്ടെന്നും ആയതിന് എ.കെ.ആർ ക്രഷർ യൂണിറ്റും സ്ഥലവും പരാതിക്കാരനും ബാധ്യസ്ഥനാണെന്ന് വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും പരാതിയിലുണ്ട്.
പ്രതികൾ ഇത്തരത്തിൽ കൂട്ടായി പല കള്ളരേഖകളും ഉണ്ടാക്കി പല ക്രഷറുകളും വഞ്ചന ചെയ്ത് സ്വന്തമാക്കി ഉപയോഗിക്കാറുണ്ടെന്നും ക്രഷർ യൂണിറ്റുകൾ നടത്തിപ്പ് എന്ന രീതിയിൽ എഗ്രിമെന്റ് എഴുതി കൈവശപ്പെടുത്തി കള്ള രേഖകൾ ഉണ്ടാക്കി വഞ്ചിക്കുകയാണ് ഇരുവരുടെയും പതിവെന്നും പരാതിയിൽ പറയുന്നു.അഞ്ച് കോടിയിലധികം രൂപ രേഖ പ്രകാരം കടം വരുത്തി വഞ്ചിക്കണമെന്ന ഉദ്ദേശത്തോടു കൂടിയാണ് തോമസും സുരേഷ് കുമാറും പ്രവർത്തിച്ചതെന്നും പ്രതികൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും രാജാഗോപാൽ പരാതിയിൽ ആവശ്യപ്പെട്ടു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Breaking News
ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.
എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.
മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login