Breaking News
ശുചിത്വമിഷന്റെ ഉത്തരവിറങ്ങി അനധികൃത കോഴിയിറച്ചിക്കടകൾക്ക് താഴ്‌വീഴും
പേരാവൂർ :പരിസരമലിനീകരണവും ഗുരുതരമായ പാരിസ്ഥിതികപ്രശ്നങ്ങളും സൃഷ്ടിക്കുന്ന കോഴിയിറച്ചിക്കടകൾ കർശനമായി നിരോധിച്ച് കേരളാ ശുചിത്വ മിഷന്റെ ഉത്തരവിറങ്ങി. നടപ്പാക്കേണ്ട ചുമതല തദ്ദേശസ്ഥാപനങ്ങൾക്കാണ്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കടക്കാർക്ക് വ്യവസ്ഥകൾ പാലിച്ച് ലൈസൻസെടുക്കാൻ അവസരമുണ്ട്.
കോഴിമാലിന്യം വഴിയരികിൽ തള്ളുന്നത് ഗുരുതരമായ പാരിസ്ഥിതികപ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നുണ്ടെന്നും ഇത് കർശനമായി തടയാൻ ശുചിത്വ മിഷൻ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.
കേരള ഹരിതകേരള മിഷൻ നടത്തിയ പഠനത്തിൽ കണ്ണൂർ ജില്ലയിൽ 1846 കോഴിയിറച്ചിക്കടകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. 834 എണ്ണത്തിനേ ലൈസൻസ് ഉള്ളൂ. ഇവർക്കുപോലും മാലിന്യസംസ്കരണത്തിന് ശരിയായ മാർഗങ്ങളിെല്ലന്നും കണ്ടെത്തി. കോഴിമാലിന്യം സംസ്കരിച്ച് വളമാക്കുന്ന പ്ലാന്റുകൾ പാപ്പിനിശ്ശേരിയിലും മട്ടന്നൂരിലും ഉണ്ടെങ്കിലും ആവശ്യത്തിന് മാലിന്യം കിട്ടുന്നില്ലെന്നാണ് ഇവരുടെ പരാതി.
അവിടെയെത്തിക്കാനുള്ള ചെലവ് കാരണം പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും തള്ളുകയാണ് ചില കോഴിക്കടക്കാർ.
സംസ്ഥാനത്ത് പ്രതിദിനം 1500 മെട്രിക് ടൺ കോഴിമാലിന്യം ഉണ്ടാകുന്നുവെന്നാണ് കണക്ക്. 1000 ടണ്ണിലധികം മാലിന്യം സംസ്കരിക്കാൻ പ്ലാന്റുണ്ടെങ്കിലും അവിടേക്ക് എത്തുന്നില്ല.
കോഴിക്കടകൾക്ക് ലൈസൻസ് പുതുക്കണമെങ്കിൽ സംസ്കരണപ്ലാന്റുകൾക്ക് മാലിന്യം കൊടുക്കണമെന്ന് മലിനീകരണനിയന്ത്രണ ബോർഡ് പുറത്തിറക്കിയ മാർഗരേഖയിലുണ്ട്.
ഒരു ജില്ലയിൽനിന്ന് മറ്റൊരു ജില്ലയിലേക്ക് മാലിന്യം കൊണ്ടുപോകരുത്. എന്നാൽ, ഇത്തരം കാര്യങ്ങൾ നടപ്പാക്കാൻ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും താത്‌പര്യം കാണിക്കുന്നില്ലെന്ന പരാതി ഉയർന്നിരുന്നു.
ശുചിത്വ മിഷന്റെ മാർഗനിർദേശങ്ങൾ
• കോഴിക്കടകൾക്ക് ലൈസൻസ് ലഭിക്കാൻ സംസ്കരണപ്ലാന്റുമായുള്ള ധാരണാപത്രം ഹാജരാക്കണം.
• ഭക്ഷ്യസുരക്ഷാവകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കണം.
• ഇറച്ചിവെട്ടുന്നതിന് മരക്കുറ്റി അനുവദിക്കില്ല. പകരം ഇറച്ചിവെട്ട് യന്ത്രമോ മാർബിളോ ഫൈബർകുറ്റിയോ ഉപയോഗിക്കണം.
• ഈച്ച വരാതിരിക്കാൻ നെറ്റുകൊണ്ട് കട സംരക്ഷിക്കണം.
• ജീവനക്കാർ ആറുമാസത്തിലൊരിക്കൽ ആരോഗ്യപരിശോധനയ്ക്ക് വിധേയമാകണം.
• മലിനജലം സംസ്കരിക്കാൻ സെപ്റ്റിക് ടാങ്കുകൾ, സോക്ക്പിറ്റുകൾ എന്നിവ പണിയണം.
• പ്രതിദിനം കൊല്ലുന്ന കോഴികളുടെ എണ്ണം, മാലിന്യത്തിന്റെ അളവ് എന്നിവ രജിസ്റ്ററിൽ എഴുതിസൂക്ഷിക്കണം.
• തറയും ചുമരും ടൈൽ പതിക്കണം. ഭക്ഷ്യസുരക്ഷാവകുപ്പ് ഇടയ്ക്കിടെ പരിശോധിക്കണം.
• ഭക്ഷ്യസുരക്ഷാവകുപ്പിന്റെ അനുമതിയില്ലാത്ത കടകളിൽനിന്ന് ഹോട്ടലുകാർ ഇറച്ചി വാങ്ങരുത്.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login