Connect with us

Breaking News

ശുചിത്വമിഷന്റെ ഉത്തരവിറങ്ങി അനധികൃത കോഴിയിറച്ചിക്കടകൾക്ക് താഴ്‌വീഴും

Published

on


പേരാവൂർ :പരിസരമലിനീകരണവും ഗുരുതരമായ പാരിസ്ഥിതികപ്രശ്നങ്ങളും സൃഷ്ടിക്കുന്ന കോഴിയിറച്ചിക്കടകൾ കർശനമായി നിരോധിച്ച് കേരളാ ശുചിത്വ മിഷന്റെ ഉത്തരവിറങ്ങി. നടപ്പാക്കേണ്ട ചുമതല തദ്ദേശസ്ഥാപനങ്ങൾക്കാണ്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കടക്കാർക്ക് വ്യവസ്ഥകൾ പാലിച്ച് ലൈസൻസെടുക്കാൻ അവസരമുണ്ട്.

കോഴിമാലിന്യം വഴിയരികിൽ തള്ളുന്നത് ഗുരുതരമായ പാരിസ്ഥിതികപ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നുണ്ടെന്നും ഇത് കർശനമായി തടയാൻ ശുചിത്വ മിഷൻ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.

കേരള ഹരിതകേരള മിഷൻ നടത്തിയ പഠനത്തിൽ കണ്ണൂർ ജില്ലയിൽ 1846 കോഴിയിറച്ചിക്കടകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. 834 എണ്ണത്തിനേ ലൈസൻസ് ഉള്ളൂ. ഇവർക്കുപോലും മാലിന്യസംസ്കരണത്തിന് ശരിയായ മാർഗങ്ങളി​െല്ലന്നും കണ്ടെത്തി. കോഴിമാലിന്യം സംസ്കരിച്ച് വളമാക്കുന്ന പ്ലാന്റുകൾ പാപ്പിനിശ്ശേരിയിലും മട്ടന്നൂരിലും ഉണ്ടെങ്കിലും ആവശ്യത്തിന് മാലിന്യം കിട്ടുന്നില്ലെന്നാണ് ഇവരുടെ പരാതി.

അവിടെയെത്തിക്കാനുള്ള ചെലവ്‌ കാരണം പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും തള്ളുകയാണ് ചില കോഴിക്കടക്കാർ.

സംസ്ഥാനത്ത് പ്രതിദിനം 1500 മെട്രിക് ടൺ കോഴിമാലിന്യം ഉണ്ടാകുന്നുവെന്നാണ് കണക്ക്. 1000 ടണ്ണിലധികം മാലിന്യം സംസ്കരിക്കാൻ പ്ലാന്റുണ്ടെങ്കിലും അവിടേക്ക് എത്തുന്നില്ല.

കോഴിക്കടകൾക്ക് ലൈസൻസ് പുതുക്കണമെങ്കിൽ സംസ്കരണപ്ലാന്റുകൾക്ക് മാലിന്യം കൊടുക്കണമെന്ന് മലിനീകരണനിയന്ത്രണ ബോർഡ് പുറത്തിറക്കിയ മാർഗരേഖയിലുണ്ട്.

ഒരു ജില്ലയിൽനിന്ന് മറ്റൊരു ജില്ലയിലേക്ക് മാലിന്യം കൊണ്ടുപോകരുത്. എന്നാൽ, ഇത്തരം കാര്യങ്ങൾ നടപ്പാക്കാൻ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും താത്‌പര്യം കാണിക്കുന്നില്ലെന്ന പരാതി ഉയർന്നിരുന്നു.

ശുചിത്വ മിഷന്റെ മാർഗനിർദേശങ്ങൾ
• കോഴിക്കടകൾക്ക് ലൈസൻസ് ലഭിക്കാൻ സംസ്കരണപ്ലാന്റുമായുള്ള ധാരണാപത്രം ഹാജരാക്കണം.

• ഭക്ഷ്യസുരക്ഷാവകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കണം.

• ഇറച്ചിവെട്ടുന്നതിന് മരക്കുറ്റി അനുവദിക്കില്ല. പകരം ഇറച്ചിവെട്ട് യന്ത്രമോ മാർബിളോ ഫൈബർകുറ്റിയോ ഉപയോഗിക്കണം.

• ഈച്ച വരാതിരിക്കാൻ നെറ്റുകൊണ്ട് കട സംരക്ഷിക്കണം.

• ജീവനക്കാർ ആറുമാസത്തിലൊരിക്കൽ ആരോഗ്യപരിശോധനയ്ക്ക് വിധേയമാകണം.

• മലിനജലം സംസ്കരിക്കാൻ സെപ്റ്റിക് ടാങ്കുകൾ, സോക്ക്പിറ്റുകൾ എന്നിവ പണിയണം.

• പ്രതിദിനം കൊല്ലുന്ന കോഴികളുടെ എണ്ണം, മാലിന്യത്തിന്റെ അളവ് എന്നിവ രജിസ്റ്ററിൽ എഴുതിസൂക്ഷിക്കണം.

• തറയും ചുമരും ടൈൽ പതിക്കണം. ഭക്ഷ്യസുരക്ഷാവകുപ്പ് ഇടയ്ക്കിടെ പരിശോധിക്കണം.

• ഭക്ഷ്യസുരക്ഷാവകുപ്പിന്റെ അനുമതിയില്ലാത്ത കടകളിൽനിന്ന് ഹോട്ടലുകാർ ഇറച്ചി വാങ്ങരുത്.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!