Breaking News
വലിച്ചെറിയേണ്ട, പഴന്തുണിയും തന്നോളൂ..

കണ്ണൂർ: ക്ലീൻകേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾക്കൊപ്പം പഴന്തുണിയും ശേഖരിക്കുന്ന പദ്ധതിക്ക് വേഗം പോരെന്ന് പരാതി. രാജ്യത്ത് ഏറ്റവും കൂടുതൽ പഴന്തുണികളും പഴന്തുണി മാലിന്യവും കേരളത്തിലാണ്.
ഉപേക്ഷിക്കപ്പെടുന്ന തുണി പ്രതിദിനം ടൺകണക്കിന് വരുമെന്നാണ് കണക്ക്. പ്രത്യേക തീയതി നിശ്ചയിച്ച് ഇത്തരം മാലിന്യങ്ങൾ ശേഖരിക്കാൻ പദ്ധതി കൊണ്ടുവന്നെങ്കിലും മിക്ക ജില്ലകളിലും ശേഖരണം കടലാസിൽ മാത്രമാണ്. സംസ്ഥാനത്താകെ 14.31 ടൺ പഴന്തുണിയാണ് ഹരിത കർമസേന വഴി ഹരിത കേരള മിഷൻ ശേഖരിച്ചത്. ഇതിൽ 12 ടണ്ണും കണ്ണൂരിൽനിന്നാണ്. തിരുവനന്തപുരത്ത് 1.43 ടണ്ണും വയനാട്ടിൽ 0.90 ടണ്ണും ശേഖരിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ മൊത്തം പഴന്തുണികളുടെ 10 ശതമാനം പോലും വരില്ലെന്നാണ് കണക്കാക്കുന്നത്. പഴന്തുണിക്ക് പുറമേ കണ്ണൂർ ജില്ലയിൽ ഓഗസ്റ്റിൽ മാത്രം 298 ടൺ കുപ്പിച്ചില്ലും ശേഖരിച്ചിട്ടുണ്ട്.
ഇവിടെനിന്ന് ശേഖരിക്കുന്ന പഴന്തുണികൾ ഗുജറാത്തിലെ ഏജൻസിയാണ് വാങ്ങുന്നത്. അവിടെനിന്ന് തുണികൾ പൊടിച്ച് കിടക്ക, ചവിട്ടി എന്നിവയുണ്ടാക്കാനുപയോഗിക്കുന്നു. ഹരിതകേരളമിഷൻ കണ്ണൂരിൽനിന്നുതന്നെ പഴന്തുണി ഉപയോഗിച്ച് ‘ചവിട്ടി’ ഉണ്ടാക്കുന്നുണ്ട്. കുറേഭാഗം തുണികൾ സിമന്റ് കമ്പനിയിലേക്ക് അയക്കും. ഇന്ധനമായി ഉപയോഗിക്കാനാണിത്.
ഹരിയാണയിലെ പാനിപ്പത്തിലാണ് പഴയവസ്ത്രങ്ങൾ ഏറ്റെടുത്ത് സംസ്കരിക്കുന്ന കമ്പനിയുള്ളത്. അതിനിടെ, മാലിന്യം കൊണ്ടുപാകുന്ന വാഹനങ്ങളിൽ ജി.പി.എസ്. ഘടിപ്പിക്കണമെന്ന ഗ്രീൻ ട്രിബ്യൂണലിന്റെ ഉത്തരവ് വന്നതോടെ ഗുജറാത്തിലേക്ക് പഴന്തുണികൾ കൊണ്ടുപോകാൻ പറ്റാത്ത സാഹചര്യമാണ്. ഇതിനായി പ്രത്യേക വാഹനം കൊണ്ടുപോകുന്നത് ലാഭകരമല്ലാത്തതാണ് കാരണം.
നിശ്ചിത തീയതി നിശ്ചയിച്ച് കുപ്പിച്ചില്ല്, പഴന്തുണി, റബ്ബർ, ചെരിപ്പുകൾ, പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, ബാഗ്, മരുന്ന് സ്ട്രിപ്പുകൾ, പായ്ക്കറ്റുകൾ എന്നിവ ശേഖരിക്കാനുള്ള ശ്രമം സംസ്ഥാനത്ത് കണ്ണൂരിൽ മാത്രമാണ് കൃത്യമായി നടക്കുന്നത്. ഹരിതകർമസേന എല്ലാ വീടുകളിലുമെത്തി മാലിന്യം ശേഖരിക്കുന്നുണ്ട്.
മാസം 50 രൂപയാണ് ഫീസ്. സംസ്ഥാനത്ത് 286 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മഴക്കാലപൂർവ ശുചീകരണം വഴി 5868 ടൺ മാലിന്യം ശേഖരിച്ചിരുന്നു. അത് ക്ലീൻ കേരള കമ്പനി നിക്കംചെയ്തു. ആറുമാസം കൊണ്ട് 573 തദ്ദേശസ്ഥാപനങ്ങളിലെ ഹരിതകർമസേന ശേഖരിച്ച 898 ടൺ പാഴ്‌വസ്തുക്കളും ക്ലീൻകേരള കമ്പനി ഏറ്റെടുത്തു. ഇതുവഴി 90 ലക്ഷം രൂപയാണ് ഹരിതകേരള മിഷന് കിട്ടിയത്
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Breaking News
ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.
എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.
മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login