Connect with us

Breaking News

മനുഷ്യന് ഉപദ്രവകാരികളായ മൃഗങ്ങളെ കൊല്ലാം; വന്യമൃഗ ശല്യം കുറയ്ക്കാന്‍ പദ്ധതി

Published

on


തിരുവനന്തപുരം : വന്യ മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനറിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. മധ്യമേഖലാ ചീഫ് കണ്‍സര്‍വേറ്റര്‍ കെ.ആര്‍. അനൂപ്, കിഴക്കന്‍ മേഖലാ സി.സി.എഫ്. കെ. വിജയാനന്ദന്‍, പരിസ്ഥിതി സംരക്ഷകന്‍ ബാല സുബ്രഹ്‌മണ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് പഠനം തയ്യാറാക്കിയത്. പദ്ധതി നടപ്പിലാക്കാന്‍ 110 കോടിയാണ് പ്രതീക്ഷിക്കുന്നത്. മുമ്പുള്ള വര്‍ഷങ്ങളിലെ പഠനത്തില്‍ നിന്ന് വ്യത്യസ്തമായി മേഖല തിരിച്ച് ഓരോ പരിഹാര മാര്‍ഗ്ഗങ്ങളാണ് ഈ പഠനം നിര്‍ദേശിക്കുന്നത്.

കാട്ടാന ശല്യം രൂക്ഷമായ മൂന്നാറിലും ആറളത്തും വാളയാറിലും പ്രത്യേക ഉപകരണം വെച്ചുപിടിപ്പിക്കാനാണ് പഠനത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്. കാട്ടുപന്നി ശല്യം രൂക്ഷമായ വയനാട്ടിലും കോഴിക്കോടുമാവട്ടെ കാട്ടുപന്നിയെ കൊല്ലുന്നതും ഗ്രാമങ്ങളിലേക്ക് ഇവ കടക്കുന്നത് തടയാന്‍ വേലി കെട്ടുന്നതും മറ്റുമാണ് പരിഹാര മാര്‍ഗ്ഗമായി മുന്നോട്ടുവെച്ച നിർദേശം.

മനുഷ്യന് ഉപദ്രവകാരികളായ മൃഗങ്ങളെ കൊല്ലാനുള്ള നിര്‍ദേശവും പഠനം മുന്നോട്ടുവെച്ചിട്ടുണ്ട്. ഉപദ്രവകാരികളായ കാട്ടുപന്നികളെ കൊല്ലാമെന്ന നയം സ്വീകരിച്ച ശേഷം സംസ്ഥാനത്തുടനീളം 500ഓളം കാട്ടുപന്നികളെ കൊന്നിട്ടുണ്ട്. ചിലസമയങ്ങളില്‍ ഉപദ്രവകാരികളായ ജീവികളെ കൊല്ലുക എന്നത് മാത്രമാണ് മുന്നിലുള്ള ഏക പോംവഴിയെന്ന് വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

animal human conflict

ഓരോ ജില്ലയിലും രണ്ട് വന്യമൃഗ രക്ഷാ കേന്ദ്രങ്ങള്‍ വീതം തുടങ്ങേണ്ടതിന്റെ ആവശ്യകതയും പഠനം മുന്നോട്ടുവെക്കുന്നുണ്ട്. തിരുവനന്തപുരം, വയനാട്, കോന്നി, കോടനാട്, പാലക്കാട് എന്നിവിടങ്ങളിലാണ് നിലവില്‍ റെസ്‌ക്യൂ സെന്ററുകളുള്ളത്. വേട്ടക്കാരെയും മറ്റും ഭയന്ന് പല മൃഗങ്ങളും വഴിതെറ്റി മനുഷ്യവാസമേഖലകളിലേക്ക് ചെന്നെത്തുന്നുണ്ട്. വന്യമൃഗ രക്ഷാ കേന്ദ്രങ്ങള്‍ (റസ്‌ക്യു സെന്ററുകള്‍ ) ഇത്തരത്തില്‍ പരിക്കേറ്റ വന്യമൃഗങ്ങളെ പരിപാലിച്ച് തിരിച്ച് കാട്ടിലേക്കയക്കാനുള്ള മുന്‍കൈയ്യെടുക്കും.

പ്രധാന നിര്‍ദേശങ്ങള്‍ ഇവയൊക്കെയാണ്:-

  • വനാതിര്‍ത്തിയിലെ ബാരിക്കേഡുകളും വേലികളും ശക്തിപ്പെടുത്തണം.
  • ആവശ്യമുള്ള ഇടങ്ങളിലെല്ലാം അതിരുകളോ വേലികളോ സ്ഥാപിക്കണം.
  • വന്യമൃഗങ്ങളുടെ ആവാസ മേഖലകൾ മെച്ചപ്പെടുത്തണം.
  • ഏറ്റവും അധികം പ്രശ്‌നങ്ങളും നാശനഷ്ടവുമുണ്ടാക്കുന്ന മൃഗങ്ങളെ കൊല്ലണം.
  • വന്യമൃഗരക്ഷാ കേന്ദ്രങ്ങള്‍ എല്ലാ ജില്ലകളിലും.
  • വനാതര്‍ത്തികളില്‍ താമസിക്കുന്ന മനുഷ്യര്‍ സ്വീകരിക്കേണ്ട ആവാസമര്യാദകള്‍, ജൈവവൈവിധ്യം.
  • കാത്തുസൂക്ഷിക്കണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് അവബോധം നല്‍കണം.

Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Trending

error: Content is protected !!