Connect with us

Breaking News

കെ.എ.എസ്. നിയമനം കിട്ടുന്നവര്‍ക്ക് തുടക്കശമ്പളം 75,000

Published

on


തിരുവനന്തപുരം: ജൂനിയര്‍ ടൈം സ്‌കെയില്‍ ഓഫീസര്‍ എന്ന പേരിലാണ് കെ.എ.എസില്‍ നിയമനം നല്‍കുന്നത്. തുടക്കത്തില്‍ 75,000-ത്തോളം രൂപ ശമ്പളമായി ലഭിക്കും. പുതുക്കിയ സ്‌കെയില്‍ 63,700-1,23,700 ആണ്. പത്ത് ശതമാനം എച്ച്.ആര്‍.എ.യും ഏഴ് ശതമാനം ഡി.എ.യും ചേര്‍ത്താണ് ശമ്പളം നിശ്ചയിക്കുന്നത്. സംസ്ഥാന സര്‍വീസിലെ രണ്ടാം ഗസറ്റഡ് തസ്തികയാണിത്.

ഡെപ്യൂട്ടി കളക്ടര്‍, ജില്ലാ സപ്ലൈ ഓഫീസര്‍, നികുതി വകുപ്പില്‍ അസിസ്റ്റന്റ് കമ്മിഷണര്‍, സഹകരണ വകുപ്പില്‍ ഡെപ്യൂട്ടി രജിസ്റ്റാര്‍, സാംസ്‌കാരിക വകുപ്പില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, വിദ്യാഭ്യാസ വകുപ്പില്‍ ഡി.ഇ.ഒ., ഡെപ്യൂട്ടി ഡയറക്ടര്‍, വ്യവസായ വകുപ്പില്‍ അസിസ്റ്റന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, തൊഴില്‍ വകുപ്പില്‍ ഡെപ്യൂട്ടി ലേബര്‍ കമ്മിഷണര്‍, ജില്ലാ ലോട്ടറി ഓഫീസര്‍, മുനിസിപ്പല്‍ സെക്രട്ടറി, ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍, ജില്ലാ രജിസ്ട്രാര്‍, വിവിധ വകുപ്പുകളില്‍ അസിസ്റ്റന്റ് ഡയറക്ടര്‍, ഫിനാന്‍സ് ഓഫീസര്‍ തുടങ്ങിയ 140-ഓളം തസ്തികകളിലായിരിക്കും നിയമനം. ഐ.എ.എസുകാര്‍ക്കെന്നപോലെ വ്യത്യസ്ത വകുപ്പുകളിലെ വിവിധ തസ്തികകളില്‍ ഇവര്‍ക്ക് നിയമനം ലഭിക്കും. വകുപ്പുകള്‍ മാറ്റവുമുണ്ടാകും. സീനിയര്‍ ടൈംസ്‌കെയില്‍, സെലക്ഷന്‍ ഗ്രേഡ്, സൂപ്പര്‍ ടൈം സ്‌കെയില്‍ എന്നിവയാണ് കെ.എ.എസിന്റെ സ്ഥാനക്കയറ്റ തസ്തികകള്‍. ഹയര്‍ ഗ്രേഡില്‍ 95,000 രൂപ വരെ ശമ്പളം ലഭിക്കും. 

എട്ടുവര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സംസ്ഥാന ക്വാട്ടയില്‍ ഐ.എ.എസിലേക്ക് നേരിട്ട് പ്രവേശിക്കാം. നിലവില്‍ സംസ്ഥാന ക്വാട്ടയില്‍ ഐ.എ.എസിന്റെ 70-ലേറെ ഒഴിവുകളുണ്ട്.

ബിരുദധാരികളായ പൊതുവിഭാഗക്കാര്‍ക്കുള്ള ഒന്നാം കാറ്റഗറിയില്‍ 3,08,138 പേര്‍ പ്രാഥമികപരീക്ഷയെഴുതി. വിജയിച്ച 2005 പേര്‍ക്ക് മുഖ്യപരീക്ഷയ്ക്ക് അവസരം നല്‍കി. അത് വിജയിച്ച 197 പേരെ അഭിമുഖത്തിന് ക്ഷണിച്ചു. മുഖ്യപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ 190 പേരുടെ റാങ്ക്പട്ടിക തയ്യാറാക്കി.  സര്‍ക്കാര്‍ സര്‍വീസിലുള്ള ഗസറ്റഡ് അല്ലാത്തവരുടെ രണ്ടാം കാറ്റഗറിയില്‍ 20,292 പേര്‍ പ്രാഥമിക പരീക്ഷയ്‌ക്കെത്തി. അതില്‍ നിന്ന് 985 പേരെ മുഖ്യപരീക്ഷയെഴുതാന്‍ തിരഞ്ഞെടുത്തു. കൂടുതല്‍ മാര്‍ക്ക് നേടിയ 189 പേര്‍ക്ക് അഭിമുഖം നടത്തി. 185 പേരുടെ റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ ഒന്നാം ഗസറ്റഡ് റാങ്കിലുള്ളവരുടെ മൂന്നാം കാറ്റഗറിയില്‍ 2951 പേര്‍ അപേക്ഷിച്ചു. 1396 പേര്‍ പ്രാഥമിക പരീക്ഷയെഴുതി. 723 പേരെ മുഖ്യപരീക്ഷയെഴുതാന്‍ അനുവദിച്ചു. അതില്‍ നിന്ന് 196 പേര്‍ അഭിമുഖത്തിനെത്തി. 187 പേരുടെ റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചു.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!