Connect with us

Breaking News

ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി ചിട്ടി തട്ടിപ്പ്: നിക്ഷേപകരുടെ പണം ലഭ്യമാക്കാൻ കൂടെ നിൽക്കും; സി.പി.എം

Published

on


പേരാവൂർ: പേരാവൂർ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റിയിലെ നിക്ഷേപകർക്കെല്ലാം മുഴുവൻ പണവും ലഭ്യമാക്കും വരെ സി.പി.എം കൂടെ ഉണ്ടാവുമെന്ന് പേരാവൂർ ഏരിയാ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സൊസൈറ്റി ഭരണസമിതിക്കും ജീവനക്കാർക്കുമുണ്ടായ ജാഗ്രതക്കുറവിന്റെ ഉത്തരവാദിത്വം പാർട്ടി ഏറ്റെടുക്കും. ജനങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണം നഷ്ടപ്പെടാൻ പാടില്ലെന്നാണ് സി.പി.എം.നിലപാടെന്നും നേതാക്കൾ പറഞ്ഞു.

സംഘത്തിന് ലഭിക്കേണ്ട കുടിശിക പിരിച്ചെടുത്തും ആസ്തികൾ വിറ്റും ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കിയും മുഴുവൻ നിക്ഷേപകർക്കും പണം ലഭ്യമാക്കും. നിക്ഷേപകർക്ക് പണം ലഭ്യമാക്കുന്നതിനു മുന്നോടിയായി ആർബിറ്റേഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. സഹകരണ വകുപ്പിന്റെ അന്വേഷണവും നടക്കുന്നുണ്ട്.

രാഷ്ട്രീയ വിരോധം കൊണ്ട് സി.പി.എം ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളിലെല്ലാം അഴിമതിയാണെന്ന വ്യാജ പ്രചാരണമാണ് യു.ഡി.എഫ്. നടത്തുന്നത്. പേരാവൂർ ഹോസ്പിറ്റൽ സൊസൈറ്റിയിൽ നിക്ഷേപകർക്ക് ഒരു രൂപയുടെ പോലും നഷ്ടമുണ്ടായില്ലെങ്കിലും ചുമതല നിർവ്വഹിക്കുന്നതിൽ വീഴ്ച്ച വരുത്തിയവരുടെ പേരിൽ ശക്തമായ നടപടി പാർട്ടി സ്വീകരിച്ചിട്ടുണ്ട്. കൊളക്കാട് സർവ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരന്റെ ഭാഗത്തുനിന്നും തെറ്റായ നടപടിയുണ്ടായപ്പോൾ ബാങ്കിനോ നിക്ഷേപകർക്കോ യാതൊരു നഷ്ടവും ഉണ്ടായില്ലെങ്കിലും ശക്തമായ നടപടി സ്വീകരിച്ച് ജോലിയിൽനിന്നും അയാളെ ഒഴിവാക്കുന്ന സമീപനമാണ് പാർട്ടി സ്വീകരിച്ചത്.

കോൺഗ്രസ്സ് ഭരിക്കുന്ന പൂളക്കുറ്റി സർവ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് മൂന്നരക്കോടിയിലധികം രൂപ നഷ്ടപ്പെട്ടിട്ട് വർഷങ്ങളായെങ്കിലും അത് നൽകുന്നതിനുള്ള ഒരു നടപടിയും കോൺഗ്രസ് സ്വീകരിച്ചിട്ടില്ല. തൊണ്ടിയിൽ വനിത സഹകരണ സംഘത്തിലേയും കോടിക്കണക്കിന് രൂപ നിക്ഷേപകർക്ക് ഇനിയും ലഭിക്കാനുണ്ട്. ഇതെല്ലാം മറച്ച് വെക്കാനാണ് കോൺഗ്രസ് ഹൗസ് ബിൽഡിംഗ് സൊസൈറ്റിക്ക് മുന്നിൽ സമര നാടകവുമായി എത്തിയത്. വളപട്ടണം സഹകരണ ബാങ്കിലെയും എ.ആർ.നഗർ ബാങ്കിലെയും അഴിമതിയിൽ പണം നഷ്ടപ്പെട്ട നിക്ഷേപകർക്ക് പണം ലഭ്യമാക്കാത്ത ലീഗിന്റെ സമരവും ജനങ്ങൾ പുഛിച്ച് തള്ളും.

ഹൗസ് ബിൽഡിങ്ങ് സൊസൈറ്റിയിലെ നിക്ഷേപകർക്കൊപ്പം സി.പി.എം നിൽക്കുന്നതുപോലെതന്നെ പൂളക്കുറ്റിയിലെയും തൊണ്ടിയിൽ വനിത സംഘത്തിലെയും നിക്ഷേപകർക്ക് പണം ലഭ്യമാക്കാൻ കോൺഗ്രസ് മുൻകൈ എടുക്കണമെന്നും സി.പി.എം പേരാവൂർ ഏരിയ സെക്രട്ടറി അഡ്വ.എം രാജൻ, ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ.സുധാകരൻ, കെ. ശശീന്ദ്രൻ, ടി. വിജയൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Trending

error: Content is protected !!