Connect with us

Breaking News

ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി ചിട്ടി തട്ടിപ്പ്: നിക്ഷേപകരുടെ പണം ലഭ്യമാക്കാൻ കൂടെ നിൽക്കും; സി.പി.എം

Published

on


പേരാവൂർ: പേരാവൂർ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റിയിലെ നിക്ഷേപകർക്കെല്ലാം മുഴുവൻ പണവും ലഭ്യമാക്കും വരെ സി.പി.എം കൂടെ ഉണ്ടാവുമെന്ന് പേരാവൂർ ഏരിയാ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സൊസൈറ്റി ഭരണസമിതിക്കും ജീവനക്കാർക്കുമുണ്ടായ ജാഗ്രതക്കുറവിന്റെ ഉത്തരവാദിത്വം പാർട്ടി ഏറ്റെടുക്കും. ജനങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണം നഷ്ടപ്പെടാൻ പാടില്ലെന്നാണ് സി.പി.എം.നിലപാടെന്നും നേതാക്കൾ പറഞ്ഞു.

സംഘത്തിന് ലഭിക്കേണ്ട കുടിശിക പിരിച്ചെടുത്തും ആസ്തികൾ വിറ്റും ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കിയും മുഴുവൻ നിക്ഷേപകർക്കും പണം ലഭ്യമാക്കും. നിക്ഷേപകർക്ക് പണം ലഭ്യമാക്കുന്നതിനു മുന്നോടിയായി ആർബിറ്റേഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. സഹകരണ വകുപ്പിന്റെ അന്വേഷണവും നടക്കുന്നുണ്ട്.

രാഷ്ട്രീയ വിരോധം കൊണ്ട് സി.പി.എം ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളിലെല്ലാം അഴിമതിയാണെന്ന വ്യാജ പ്രചാരണമാണ് യു.ഡി.എഫ്. നടത്തുന്നത്. പേരാവൂർ ഹോസ്പിറ്റൽ സൊസൈറ്റിയിൽ നിക്ഷേപകർക്ക് ഒരു രൂപയുടെ പോലും നഷ്ടമുണ്ടായില്ലെങ്കിലും ചുമതല നിർവ്വഹിക്കുന്നതിൽ വീഴ്ച്ച വരുത്തിയവരുടെ പേരിൽ ശക്തമായ നടപടി പാർട്ടി സ്വീകരിച്ചിട്ടുണ്ട്. കൊളക്കാട് സർവ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരന്റെ ഭാഗത്തുനിന്നും തെറ്റായ നടപടിയുണ്ടായപ്പോൾ ബാങ്കിനോ നിക്ഷേപകർക്കോ യാതൊരു നഷ്ടവും ഉണ്ടായില്ലെങ്കിലും ശക്തമായ നടപടി സ്വീകരിച്ച് ജോലിയിൽനിന്നും അയാളെ ഒഴിവാക്കുന്ന സമീപനമാണ് പാർട്ടി സ്വീകരിച്ചത്.

കോൺഗ്രസ്സ് ഭരിക്കുന്ന പൂളക്കുറ്റി സർവ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് മൂന്നരക്കോടിയിലധികം രൂപ നഷ്ടപ്പെട്ടിട്ട് വർഷങ്ങളായെങ്കിലും അത് നൽകുന്നതിനുള്ള ഒരു നടപടിയും കോൺഗ്രസ് സ്വീകരിച്ചിട്ടില്ല. തൊണ്ടിയിൽ വനിത സഹകരണ സംഘത്തിലേയും കോടിക്കണക്കിന് രൂപ നിക്ഷേപകർക്ക് ഇനിയും ലഭിക്കാനുണ്ട്. ഇതെല്ലാം മറച്ച് വെക്കാനാണ് കോൺഗ്രസ് ഹൗസ് ബിൽഡിംഗ് സൊസൈറ്റിക്ക് മുന്നിൽ സമര നാടകവുമായി എത്തിയത്. വളപട്ടണം സഹകരണ ബാങ്കിലെയും എ.ആർ.നഗർ ബാങ്കിലെയും അഴിമതിയിൽ പണം നഷ്ടപ്പെട്ട നിക്ഷേപകർക്ക് പണം ലഭ്യമാക്കാത്ത ലീഗിന്റെ സമരവും ജനങ്ങൾ പുഛിച്ച് തള്ളും.

ഹൗസ് ബിൽഡിങ്ങ് സൊസൈറ്റിയിലെ നിക്ഷേപകർക്കൊപ്പം സി.പി.എം നിൽക്കുന്നതുപോലെതന്നെ പൂളക്കുറ്റിയിലെയും തൊണ്ടിയിൽ വനിത സംഘത്തിലെയും നിക്ഷേപകർക്ക് പണം ലഭ്യമാക്കാൻ കോൺഗ്രസ് മുൻകൈ എടുക്കണമെന്നും സി.പി.എം പേരാവൂർ ഏരിയ സെക്രട്ടറി അഡ്വ.എം രാജൻ, ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ.സുധാകരൻ, കെ. ശശീന്ദ്രൻ, ടി. വിജയൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!