Breaking News
ചിട്ടി തട്ടിപ്പ്: സെക്രട്ടറിയുടെയും മുൻ ഭരണ സമിതിയുടെയും ഇടപാടുകൾ വിജിലൻസ് അന്വേഷിക്കണം; കർമസമിതി
പേരാവൂർ: ഇടപാടുകാരെ പറ്റിച്ച് കോടികൾ കൈക്കലാക്കിയ പേരാവൂർ സഹകരണ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി സെക്രട്ടറിയുടെയും ഭരണസമിതിയുടെയും ഇടപാടുകൾ വിജിലൻസ് അന്വേഷിക്കണമെന്ന് കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് സെക്രട്ട്രറി പി.വി.ഹരിദാസൻ ഇടപാടുകാർക്കെതിരെ നടത്തിയ വ്യാജ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്.
കോവിഡ് ലോക്ഡൗൺ മൂലമുള്ള പ്രതിസന്ധി കാരണം സംസ്ഥാനത്ത് ഒരു സഹകരണ സ്ഥാപനവും തകർന്നില്ലെന്നിരിക്കെ,പേരാവൂരിലെ സൊസൈറ്റിക്ക് മാത്രം കോടികളുടെ പ്രതിസന്ധിയുണ്ടായെന്ന സെക്രട്ടറിയുടെയും ഭരണസമിതിയുടെയും വാദം വ്യാജമാണ്.
സൊസൈറ്റിയുടെ 2017 മുതലുള്ള മുഴുവൻ ഇടപാടുകളും അധികൃതർ അന്വേഷിച്ച് തട്ടിപ്പ് നടത്തിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയും മുഴുവൻ നിക്ഷേപകരുടെയും പണം തിരിച്ചു നൽകുകയും വേണം.തിങ്കളാഴ്ച സൊസൈറ്റിക്ക് മുന്നിൽ തുടങ്ങുന്ന റിലേ നിരാഹാര സമരംസൂചന മാത്രമാണ്.അഞ്ച് ദിവസത്തിനകം ഇടപാടുകാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമായില്ലെങ്കിൽ സമരമുഖവും സമര രീതിയും മാറ്റുമെന്നും കർമസമിതി മുന്നറിയിപ്പ് നല്കി.
ചിട്ടിയിൽ ചേർന്നവരിൽ 432 പേർക്ക് ഒരു കോടി 87 ലക്ഷം രൂപ പണമായി ലഭിക്കാനുണ്ട്.ചിലരുടെ ചിട്ടിപ്പണം സൊസൈറ്റിയിൽ തന്നെ സ്ഥിരനിക്ഷേപമായും സേവിങ്ങ്‌സ് അക്കൗണ്ടായും മാറ്റി നിക്ഷേപിപ്പിക്കുകയും ചെയ്തിട്ടുണ്ട്.ഇത് കൂടാതെ വിവിധ ലേല ചിട്ടികളുടെയും പണം ഇടപാടുകാർക്ക് ലഭിക്കാനുണ്ട്.മൊത്തത്തിൽ സാധാരണക്കാരുടെ നാലര കോടിയോളം രൂപ നാലു വർഷം കൊണ്ട് തട്ടിയെടുത്തിട്ടുണ്ട്.
പത്രസമ്മേളനത്തിൽ കർമസമിതി കൺവീനർ സിബി മേച്ചേരി,സെക്രട്ടറി ടി.ബി.വിനോദ്,മാത്യു തോട്ടത്തിൽ,കെ.വി.മോഹനൻ എന്നിവർ സംബന്ധിച്ചു.
Breaking News
കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Breaking News
എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി


കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
Breaking News
കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login