Connect with us

Breaking News

കുട്ടികൾക്കുള്ള ന്യുമോകോക്കൽ വാക്‌സിൻ; അറിയേണ്ടതെല്ലാം

Published

on

Share our post

ഡോ: കെ. ജി. കിരൺ

പേരാവൂർ : നമ്മുടെ കുട്ടികളെ മാരകമായ അസുഖങ്ങളിൽ നിന്നും സംരക്ഷിക്കുകയും പലതരം പകർച്ചവ്യാധികളിൽ നിന്നുള്ള മരണനിരക്ക് കുറയ്ക്കുന്നതിലും പ്രതിരോധകുത്തിവെപ്പുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ട്യൂബർകുലോസിസ്, ഡിഫ്തീരിയ, പെർടൂസിസ്, മീസിൽസ്, പോളിയോ, ഇൻഫ്ലുവൻസ, ഹെപ്പറ്റൈറ്റിസ്-ബി എന്നീ മാരകമായ അസുഖങ്ങളിൽ നിന്നും രക്ഷനേടാൻ പ്രതിരോധകുത്തിവെപ്പുകൾ ലഭ്യമാണ്. പ്രതിരോധ കുത്തിവെപ്പുകളുടെ ഇടയിലേക്ക് ഒക്ടോബർ മുതൽ പുതുതായി ഒരു വാക്‌സിൻ കൂടി നൽകാൻ തീരുമാനം എടുത്തിരിക്കുന്നു. കുട്ടികളിൽ ഗുരുതരമായ ന്യൂമോണിയ ഉണ്ടാക്കുന്ന സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയ അഥവാ ന്യുമോകോക്കസിന് എതിരെയുള്ള ന്യുമോകോക്കൽ കോൺജുഗേറ്റ് വാക്‌സിൻ ആണിത്.

ന്യുമോകോക്കൽ അസുഖങ്ങൾ

ന്യൂമോണിയ, മസ്തിഷ്‌കജ്വരം, അണുബാധ,ചെവിയിലെ പഴുപ്പ് എന്നീ രീതിയിലാണ് കുട്ടികളിൽ പ്രകടമാകാറുള്ളത്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിൽ ന്യുമോണിയ ബാധിച്ചുള്ള മരണങ്ങൾക്ക് പ്രധാനകാരണമാണ് ന്യുമോകോക്കസ്.

പ്രതിരോധശക്തി കുറഞ്ഞ കുട്ടികൾ, കിഡ്‌നി അസുഖങ്ങൾ, അരിവാൾ രോഗങ്ങൾ, പോഷകാഹാരക്കുറവുള്ള കുട്ടികൾ എന്നീ വിഭാഗത്തിലുള്ളവർക്ക് ന്യുമോകോക്കൽ അസുഖങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ചുമക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന ചെറിയ കണങ്ങളിൽ കൂടി രോഗം മറ്റുള്ളവരിലേക്ക് പകരുന്നു.

ന്യുമോകോക്കൽ-ന്യൂമോണിയ വാക്‌സിൻ

സ്‌ട്രെപ്‌റ്റോകോക്കൽ ന്യുമോണിയ എന്ന രോഗാണുവിന്റെ ബാഹ്യ ആവരണത്തിലെ പോളിസിക്കറയ്ഡ് മറ്റൊരു പ്രോട്ടീൻ കാരിയറുമായി കൂട്ടിച്ചേർത്താണ് വാക്‌സിൻ നിർമ്മിച്ചിരിക്കുന്നത്.

ഗുണമേന്മ ഉറപ്പുവരുത്താൻ വാക്‌സിൻ വയൽ മോണിട്ടർ സംവിധാനം

വളരെ വിലകൂടിയതും ഫലപ്രാപ്തി ഉള്ളതുമായ വാക്‌സിൻ 146 രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളായ യുപി, ബീഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിലും കുറച്ചുവർഷങ്ങളായി നൽകിവരുന്നു. കേരളത്തിലെ പ്രൈവറ്റ് സെക്ടറുകളിലും  കുറച്ചുവർഷങ്ങളായി വാക്‌സിൻ ലഭ്യമാണ്. ഒരു ഡോസിന് 3000 രൂപയോളം വില വരും.

വാക്‌സിൻ സമയക്രമം

ഒന്നര മാസത്തിലും മൂന്നര മാസത്തിലുമുള്ള 2 പ്രൈമറി ഡോസുകളും ഒമ്പതാം മാസത്തിൽ ഉള്ള ഒരു ബൂസ്റ്റർ ഡോസും ആണ് നൽകിവരുന്നത്. 0.5 മില്ലി വലതുകാലിന്റെ തുടയിൽ മസിലിന് അകത്തേക്കാണ് കുത്തിവെക്കുന്നത്.

പാർശ്വഫലങ്ങൾ വളരെ കുറവ്

അഞ്ച് ശതമാനത്തിൽ താഴെ മാത്രം ചെറിയ പനി വേദന എന്നീ ലക്ഷണങ്ങൾ കണ്ടേക്കാം. വളരെ സുരക്ഷിതമായ വാക്‌സിൻ.

പി.സി.വി നൽകാൻ പാടില്ലാത്ത വിഭാഗം

ഡിഫ്തീരിയ ടോക്‌സോയിഡ് ഗണത്തിൽപ്പെട്ട വാക്‌സിന് അലർജിയുള്ളവർ, മുൻപ് പി.സി.വി വാക്‌സിന് അലർജി വന്നിട്ടുള്ളവർ.

വാക്‌സിനുകൾക്ക് അതിപ്രധാനം ഉള്ള ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കോവിഡ് വാക്‌സിൻ കുട്ടികൾക്ക് നൽകാനുള്ള തീരുമാനം ഉടനെ വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കോവിഡിനെക്കാൾ കുട്ടികളെ സാരമായി ബാധിക്കുന്ന ന്യുമോകോക്കൽ അസുഖങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കാൻ ഒക്ടോബർ മുതൽ ആരംഭിക്കുന്ന പി.സി.വി വാക്‌സിൻ അർഹതപ്പെട്ട എല്ലാകുട്ടികൾക്കും ലഭ്യമാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കുക.

# പേരാവൂർ താലൂക്കാസ്പത്രിയിലെ ശിശു രോഗ വിദഗ്ദനാണ് ലേഖകൻ


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!