Breaking News
കുട്ടികൾക്കുള്ള ന്യുമോകോക്കൽ വാക്‌സിൻ; അറിയേണ്ടതെല്ലാം
ഡോ: കെ. ജി. കിരൺ
പേരാവൂർ : നമ്മുടെ കുട്ടികളെ മാരകമായ അസുഖങ്ങളിൽ നിന്നും സംരക്ഷിക്കുകയും പലതരം പകർച്ചവ്യാധികളിൽ നിന്നുള്ള മരണനിരക്ക് കുറയ്ക്കുന്നതിലും പ്രതിരോധകുത്തിവെപ്പുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ട്യൂബർകുലോസിസ്, ഡിഫ്തീരിയ, പെർടൂസിസ്, മീസിൽസ്, പോളിയോ, ഇൻഫ്ലുവൻസ, ഹെപ്പറ്റൈറ്റിസ്-ബി എന്നീ മാരകമായ അസുഖങ്ങളിൽ നിന്നും രക്ഷനേടാൻ പ്രതിരോധകുത്തിവെപ്പുകൾ ലഭ്യമാണ്. പ്രതിരോധ കുത്തിവെപ്പുകളുടെ ഇടയിലേക്ക് ഒക്ടോബർ മുതൽ പുതുതായി ഒരു വാക്‌സിൻ കൂടി നൽകാൻ തീരുമാനം എടുത്തിരിക്കുന്നു. കുട്ടികളിൽ ഗുരുതരമായ ന്യൂമോണിയ ഉണ്ടാക്കുന്ന സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയ അഥവാ ന്യുമോകോക്കസിന് എതിരെയുള്ള ന്യുമോകോക്കൽ കോൺജുഗേറ്റ് വാക്‌സിൻ ആണിത്.
ന്യുമോകോക്കൽ അസുഖങ്ങൾ
ന്യൂമോണിയ, മസ്തിഷ്‌കജ്വരം, അണുബാധ,ചെവിയിലെ പഴുപ്പ് എന്നീ രീതിയിലാണ് കുട്ടികളിൽ പ്രകടമാകാറുള്ളത്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിൽ ന്യുമോണിയ ബാധിച്ചുള്ള മരണങ്ങൾക്ക് പ്രധാനകാരണമാണ് ന്യുമോകോക്കസ്.
പ്രതിരോധശക്തി കുറഞ്ഞ കുട്ടികൾ, കിഡ്‌നി അസുഖങ്ങൾ, അരിവാൾ രോഗങ്ങൾ, പോഷകാഹാരക്കുറവുള്ള കുട്ടികൾ എന്നീ വിഭാഗത്തിലുള്ളവർക്ക് ന്യുമോകോക്കൽ അസുഖങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ചുമക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന ചെറിയ കണങ്ങളിൽ കൂടി രോഗം മറ്റുള്ളവരിലേക്ക് പകരുന്നു.
ന്യുമോകോക്കൽ-ന്യൂമോണിയ വാക്‌സിൻ
സ്‌ട്രെപ്‌റ്റോകോക്കൽ ന്യുമോണിയ എന്ന രോഗാണുവിന്റെ ബാഹ്യ ആവരണത്തിലെ പോളിസിക്കറയ്ഡ് മറ്റൊരു പ്രോട്ടീൻ കാരിയറുമായി കൂട്ടിച്ചേർത്താണ് വാക്‌സിൻ നിർമ്മിച്ചിരിക്കുന്നത്.
ഗുണമേന്മ ഉറപ്പുവരുത്താൻ വാക്‌സിൻ വയൽ മോണിട്ടർ സംവിധാനം
വളരെ വിലകൂടിയതും ഫലപ്രാപ്തി ഉള്ളതുമായ വാക്‌സിൻ 146 രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളായ യുപി, ബീഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിലും കുറച്ചുവർഷങ്ങളായി നൽകിവരുന്നു. കേരളത്തിലെ പ്രൈവറ്റ് സെക്ടറുകളിലും കുറച്ചുവർഷങ്ങളായി വാക്‌സിൻ ലഭ്യമാണ്. ഒരു ഡോസിന് 3000 രൂപയോളം വില വരും.
വാക്‌സിൻ സമയക്രമം
ഒന്നര മാസത്തിലും മൂന്നര മാസത്തിലുമുള്ള 2 പ്രൈമറി ഡോസുകളും ഒമ്പതാം മാസത്തിൽ ഉള്ള ഒരു ബൂസ്റ്റർ ഡോസും ആണ് നൽകിവരുന്നത്. 0.5 മില്ലി വലതുകാലിന്റെ തുടയിൽ മസിലിന് അകത്തേക്കാണ് കുത്തിവെക്കുന്നത്.
പാർശ്വഫലങ്ങൾ വളരെ കുറവ്
അഞ്ച് ശതമാനത്തിൽ താഴെ മാത്രം ചെറിയ പനി വേദന എന്നീ ലക്ഷണങ്ങൾ കണ്ടേക്കാം. വളരെ സുരക്ഷിതമായ വാക്‌സിൻ.
പി.സി.വി നൽകാൻ പാടില്ലാത്ത വിഭാഗം
ഡിഫ്തീരിയ ടോക്‌സോയിഡ് ഗണത്തിൽപ്പെട്ട വാക്‌സിന് അലർജിയുള്ളവർ, മുൻപ് പി.സി.വി വാക്‌സിന് അലർജി വന്നിട്ടുള്ളവർ.
വാക്‌സിനുകൾക്ക് അതിപ്രധാനം ഉള്ള ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കോവിഡ് വാക്‌സിൻ കുട്ടികൾക്ക് നൽകാനുള്ള തീരുമാനം ഉടനെ വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കോവിഡിനെക്കാൾ കുട്ടികളെ സാരമായി ബാധിക്കുന്ന ന്യുമോകോക്കൽ അസുഖങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കാൻ ഒക്ടോബർ മുതൽ ആരംഭിക്കുന്ന പി.സി.വി വാക്‌സിൻ അർഹതപ്പെട്ട എല്ലാകുട്ടികൾക്കും ലഭ്യമാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കുക.
# പേരാവൂർ താലൂക്കാസ്പത്രിയിലെ ശിശു രോഗ വിദഗ്ദനാണ് ലേഖകൻ
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Breaking News
ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.
എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.
മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login