Breaking News
പാൽ ചുരം പറയും ; പഴയ പന്തയ കഥ
കൊട്ടിയൂര്‍:മൂന്ന് പതിറ്റാണ്ട് മുന്‍പ് സൗഹൃദ സദസ്സിനിടെ നടന്ന പന്തയത്തിലൂടെ ഒരു നാട് വികസന പര്‍വ്വമേറിയ ചരിത്രം ഓര്‍ത്തെടുക്കുമ്പോള്‍ നരിപ്പാറ മാത്യൂ ആശാനും കുരുടികുളം ജോയിയും അഭിമാനത്തേരിലേറും. മാത്യൂ ആശാനും ജോയിയുമായിരുന്നു പന്തയത്തിലെ പ്രധാന കഥാപാത്രങ്ങള്‍.
1988 സെപ്റ്റംബര്‍ മാസം അവസാനമായിരുന്നു പാല്‍ച്ചുരം പുതിയങ്ങാടിയില്‍ പ്രദേശവാസികളുടെ ആ സൗഹൃദ സംഗമം നടന്നത്. ഇത്തിരി നാടനൊക്കെ വീശി വെറുതെ സൊറപറഞ്ഞിരിക്കാറുള്ള പതിവു സമ്മേളനത്തിനിടെ അമ്പായത്തോട് – ബോയ്സ് ടൗണ്‍ റോഡിന്റെ വിഷയം സ്വാഭാവികമായി കടന്നുവന്നു.
കണ്ണൂര്‍ ജില്ലയുടെ കിഴക്കന്‍ മലയോരത്തെ കുടിയേറ്റ ജനതയ്ക്ക്, പുല്‍ത്തൈലം ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനും, മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ക്കും ആശ്രയിക്കാവുന്ന തൊട്ടടുത്ത പട്ടണമായിരുന്നു മാനന്തവാടി. അവിടേക്ക് എത്തിപ്പെടണമെങ്കില്‍ ജീപ്പുകള്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന ദുര്‍ഘടമായ ചുരം റോഡായിരുന്നു ഏക ആശ്രയം. അതും വര്‍ഷാവര്‍ഷം നാട്ടുകാര്‍ ശ്രമദാനം നടത്തിയാല്‍ മാത്രം. ജീപ്പ് സൗകര്യം പരിമിതമായതിനാല്‍ പലരും കിലോമീറ്ററുകള്‍ ചെങ്കുത്തായ മലകള്‍ താണ്ടി കാല്‍നടയായാണ് വയനാട്ടിലേക്ക് പോകുക. ചെകുത്താന്‍ തോടിനടുത്ത് വലിയ പാറക്കെട്ട് ഉള്ളതിനാല്‍ വലിയ വാഹനങ്ങള്‍ ഒരിക്കലും ഇതുവഴി പോകില്ലെന്ന് എഞ്ചിനീയര്‍മാര്‍ വിധിയെഴുതിയിരുന്നു. ഇക്കാര്യങ്ങളൊക്കെ സുഹൃദ് സംഗമത്തിൽ ചർച്ചയായി.
ഏതെങ്കിലും കാലത്ത് ഈ റോഡിലൂടെ ബസ്സുകള്‍ ഓടുമായിരിക്കും എന്ന് ഒരാളും ഒരു ബസ്സില്‍ കയറി ഇരുന്ന് ഈ വഴിയിലൂടെ മാനന്തവടിയിലേക്ക് യാത്ര ചെയ്യാനുള്ള യോഗം ഈ ജന്മത്തിലുണ്ടാകുമോ എന്ന ആശങ്ക മറ്റൊരാളും പങ്കുവെച്ചു.
ചെകുത്താന്‍ തോടിനടുത്തുള്ള പാറക്കെട്ടാണ് പ്രധാന തടസ്സം എന്നും അവിടെ വീതികൂട്ടി പണിയാന്‍ പറ്റുമോന്ന് അറിയില്ല എന്നുമൊക്കെ അഭിപ്രായപ്രകടനം നടന്നു. അതിനുള്ള മറുപടിയെന്നോണം കുരുടികുളം ജോയി ഈ വഴിക്ക് ബസ്സു കയറണമെങ്കില്‍ ആ പാറക്കെട്ട് വെടിപൊട്ടിച്ചു കളഞ്ഞ് റോഡിന് വേണ്ട വീതിയുണ്ടാക്കണമെന്നും അതിന് അഞ്ചു ലക്ഷം രൂപയെങ്കിലും വേണ്ടി വരുമെന്നും പറഞ്ഞു. അത് കേട്ട നരിപ്പാറ മാത്യു ആശാന് വാശിയായി. ‘അഞ്ചു ലക്ഷമൊന്നും വേണ്ട. അയ്യായിരം രൂപ തന്നാല്‍ മൂന്നു മാസത്തിനകം ഞാന്‍ ആ വഴിയിലൂടെ ബസ്സോടിക്കാം’എന്നായിരുന്നു ബസ് ഡ്രൈവർ കൂടിയായ ആശാന്റെ പ്രഖ്യാപനം. അഞ്ചു ലക്ഷം എന്ന മതിപ്പുചെലവ് പ്രഖ്യാപിച്ച ജോയിക്കും വാശിയായി. ‘അയ്യായിരം രൂപയും മൂന്ന് മാസത്തെ സമയവും തരാം. ചങ്കൊറപ്പുണ്ടെങ്കില്‍ നീ ആ റോഡ് പണി ഒന്ന് ചെയ്തു കാണിക്ക്’ എന്നായി ജോയി. മൂന്നു മാസത്തിനുള്ളില്‍ ആ പാറക്കെട്ട് പൊട്ടിച്ച് മാറ്റി റോഡുപണി പൂര്‍ത്തിയാക്കി ബസ്സോടിച്ചില്ലെങ്കില്‍ പതിനായിരം രൂപ ഞാന്‍ തിരികെ തരാമെന്ന് ആശാനും. അവിടെയുണ്ടായിരുന്നവരെ സാക്ഷികളാക്കി അവര്‍ തമ്മിലുള്ള പന്തയം ഉറപ്പിച്ചു. ആ പന്തയമാണ് കൊട്ടിയൂര്‍ – ബോയ്സ്ടൗണ്‍ റോഡിന്റെ ജാതകം തിരുത്തി എഴുതിയത്.
പന്തയമേറ്റെടുത്ത മാത്യു ആശാന്‍ അമ്പായത്തോട് പള്ളി വികാരി ഫാ സ്റ്റീഫന്‍ കോട്ടക്കലിനെയാണ് ആദ്യം സമീപിച്ചത്. വെടിമരുന്നിനും ഉപകരണങ്ങള്‍ക്കുമുള്ള ചെലവിലേക്ക് രണ്ടായിരം രൂപ സംഭാവനയായി അദ്ദേഹം നല്‍കി. ആ തുകയുമായി കല്‍പ്പറ്റയില്‍ പോയി അവശ്യ സാമഗ്രികള്‍ സംഘടിപ്പിച്ചു. പാറപൊട്ടിക്കുന്ന പണി അറിയുന്ന ചില സുഹൃത്തുക്കളുടെ സഹകരണത്തോടെ പണികള്‍ ആരംഭിച്ചു. പന്തയത്തിന്റെ കഥയും പാറപൊട്ടിക്കലിന്റെ വാര്‍ത്തയും കേട്ടറിഞ്ഞ നാട്ടുകാര്‍ ആവേശഭരിതരായി ശ്രമദാനത്തിനിറങ്ങി. വിശപ്പകറ്റാൻ കപ്പപുഴുങ്ങിയതും കാന്താരി ചമ്മന്തിയും. പതിനഞ്ചാം ദിവസം ഒരു ലോറി ആ വഴിയിലിടെ ഓടിച്ചുകൊണ്ട് ആശാന്‍ ചരിത്രം കുറിച്ചപ്പോള്‍, കൊട്ടിയൂര്‍ നിവാസികളുടെ പ്രതീക്ഷ പൂവണിയുന്നതിന്റെ സന്തോഷം പിന്തുണയും പ്രോത്സാഹനവും സംഭാവനയുമൊക്കെയായി ഒഴുകിത്തുടങ്ങി. ബസ്സിന് കടന്നുപോകാന്‍ വേണ്ട വീതികൂട്ടാനായി ചെകുത്താന്‍ തോടിനടുത്തുള്ള പാറ പൊട്ടിക്കുമ്പോള്‍ തന്നെ മറ്റു ഭാഗങ്ങളിലെ റോഡില്‍ ശ്രമദാനം ആരംഭിച്ചു കഴിഞ്ഞിരുന്നു. കൊട്ടിയൂരിലെ ജനങ്ങള്‍ക്കൊപ്പം വയനാട്ടിലെ ബോയ്‌സ് ടൗണ്‍ നിവാസികളും പണിക്കിറങ്ങി. ഒറ്റ ദിവസം എണ്ണൂറിലധികം ആളുകള്‍ ശ്രമദാനത്തിനിറങ്ങി. സുമനസുകളുടെ സംഭാവനകള്‍ കൂടിയായപ്പോള്‍ സംഗതി കുശാല്‍. പന്തയം ഉറപ്പിച്ച് ഒരു മാസം തികയുന്ന ദിവസം ആയിരങ്ങളെ സാക്ഷിയാക്കി കൊട്ടിയൂരിന്റെ ചിരകാല സ്വപ്നം പൂവണിഞ്ഞു. അകത്തും പുറത്തുമായി എഴുപതിലധികം യാത്രക്കാരുമായി ഒരു ബസ്സ് ആ റോഡിലൂടെ വയനാട്ടിലേക്ക് കന്നി സഞ്ചാരം നടത്തി. ബസ് തിരികെ അമ്പായത്തോട് എത്തിയപ്പോൾ അമ്പായത്തോട്ടിൽ നടന്ന പൊതു സമ്മേളനത്തിൽ വച്ച് മാത്യൂ ആശാൻ കുരുടികുളം ജോയിയിൽ നിന്നും പന്തയ തുക ഏറ്റുവാങ്ങി.
സാങ്കേതിക വിദ്യാഭ്യാസം നേടിയ എന്‍ജിനീയര്‍മാരുടെ കാഴ്ചയില്‍ അസാധ്യമെന്നു കരുതിയ പാറക്കെട്ടാണ് നാടന്‍ വിദ്യകള്‍ അഭ്യസിച്ച മാത്യു ആശാനും കൂട്ടരും പൊട്ടിച്ചു നീക്കി വിജയക്കൊടി നാട്ടിയത്. അതിനെല്ലാം പ്രേരണയായതാവട്ടെ കുരുടികുളം ജോയിച്ചേട്ടന്റെ വാതുവെപ്പും. വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ വേട്ടയാടുന്നുണ്ടെങ്കിലും പഴയ പുലികൾ ഇടയ്ക്ക് ഒന്നിയ്ക്കും . പഴയ ഓര്‍മ്മകള്‍ പങ്കുവയ്ക്കുമ്പോള്‍ ഇരുവരും പഴയ പന്തയക്കാരായി മാറും.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login