Connect with us

Breaking News

രൂപമാറ്റം വരുത്താം, വേണമെങ്കില്‍ മാറ്റി സ്ഥാപിക്കാം; വെറൈറ്റിയാണ് വയനാട്ടിലെ ഈ വീട്‌

Published

on


വയനാട് : എപ്പോൾ വേണമെങ്കിലും ഇഷ്ടമനുസരിച്ച് രൂപമാറ്റം വരുത്താൻ പറ്റുന്ന വീടോ? കേട്ടിട്ട് നെറ്റി ചുളിക്കണ്ട. സംഗതി സത്യമാണ്. വയനാട് സുൽത്താൻ ബത്തേരിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. 1400 ചതുരശ്ര അടി വിസ്തീർണമുള്ള ഈ വീട് പണിയാൻ വെറും 90 ദിവസമാണ് എടുത്തിട്ടുള്ളതെന്ന് പറഞ്ഞാൽ വീണ്ടും ഞെട്ടും. മാനന്തവാടി ഡി.എഫ്.ഒ.യിലെ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റും പൊതുപ്രവർത്തകനുമായ മോബിഷ് പി. തോമസാണ് വീടിന്റെ ഉടമസ്ഥൻ. ഭാര്യയും മാതാപിതാക്കളും രണ്ടുമക്കളും സഹോദരനുമടങ്ങുന്നതാണ് മോബിഷിന്റെ കുടുംബം.

ലൈറ്റ് ഗേജ് ഫ്രെയിമിങ് സിസ്റ്റം (എൽ.ജി.എഫ്.എസ്.) എന്ന സാങ്കേതിക വിദ്യയാണ് ഈ വീടിന്റെ നിർമാണത്തിന് അവലംബിച്ചിരിക്കുന്നത്. അലൂമിനിയവും സ്റ്റീലും ചേർന്നിട്ടുള്ള അലോയ്(ലോഹക്കൂട്ടാണ്) ഈ സാങ്കേതിക വിദ്യയുടെ അടിസ്ഥാനം. ഇവ വീടിന്റെ പ്ലാൻ അനുസരിച്ച് പ്രത്യേകം തയ്യാറാക്കുന്നതാണ്. ബെംഗളൂരുവിൽനിന്നാണ് ഇവ കൊണ്ടുവന്നത്. ഇതിനൊപ്പം കോൺക്രീറ്റ് ബോർഡുകൾ സ്ഥാപിച്ചാണ് വീടിന്റെ ഭിത്തിയുടെ നിർമാണം. ഇവ തായ്ലാൻഡിൽനിന്ന് ഇറക്കുമതി ചെയ്തതാണ്. ബോർഡുകൾ ഉപയോഗിക്കുന്നതിനാൽ നമ്മുടെ ഇഷ്ടാനുസരണം മുറികൾക്ക് രൂപമാറ്റം വരുത്തുകയോ മറ്റൊരിടത്തേക്ക് വീട് മാറ്റി സ്ഥാപിക്കുകയോ ചെയ്യാം.

ആദ്യം തറകെട്ടി അതിൽ മുറികൾ തിരിച്ചശേഷമാണ് കമ്പികൾ സ്ഥാപിക്കുന്നത്. അതിനുശേഷം കോൺക്രീറ്റ് ബോർഡുകൾ വയ്ക്കും. കോഴിക്കോട് ഫാറൂഖ് കോളേജിനടുത്തുള്ള ഒ.ഡി.എഫ്. എന്ന സ്ഥാപനമാണ് വീട് നിർമിച്ച് നൽകിയത്. ഇവർക്ക് നിർമാണം മുഴുവൻ കരാറടിസ്ഥാനത്തിൽ നൽകുകയായിരുന്നു. ഇവരുടെ തന്നെ പ്രത്യേകം പരിചയസമ്പത്തുള്ള തൊഴിലാളികളാണ് നിർമാണത്തിന് നേതൃത്വം നൽകിയത്. ആർക്കിടെക്ടിന്റെ സേവനവും ലഭ്യമാണ്. 2020 മാർച്ചിൽ നിർമാണം തുടങ്ങിയെങ്കിലും ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ നിർമാണം നീണ്ടുപോയി. അസംസ്കൃത വസ്തുക്കൾ കിട്ടാതെ വന്നതും തിരിച്ചടിയായി. പിന്നീട് ഒക്ടോബറിലാണ് നിർമാണ പ്രവർത്തികൾ വീണ്ടും തുടങ്ങി. 2021 ജനുവരിയോടെ പുതിയ വീടിന്റെ നിർമാണ പ്രവർത്തികൾ പൂർത്തിയായി.

കേരളത്തിൽ എൽ.ജി.എഫ്.എസ്. സാങ്കേതികവിദ്യയിൽ നിർമിച്ചിട്ടുള്ള വീടുകൾ വളരെ ചുരുക്കമാണ്. വീടുപണിയുന്നതിന് മുമ്പ് മോബിഷ് വിവിധ സാങ്കേതികവിദ്യകളെക്കുറിച്ചും നിർമാണ പ്രവർത്തനങ്ങളെക്കുറിച്ചും സുഹൃത്തുക്കളോടും ബന്ധുക്കളോടും അന്വേഷണം നടത്തിയിരുന്നു. യൂറോപ്പിലും മറ്റ് വിദേശനാടുകളിലും അവലംബിച്ചിരിക്കുന്ന എൽ.ജി.എഫ്.എസ്. എന്ന സാങ്കേതിക വിദ്യയെക്കുറിച്ച് അങ്ങനെയാണ് അദ്ദേഹം അറിയുന്നത്. തൃശ്ശൂരിൽ ഈ സാങ്കേതികവിദ്യയിൽ ഒരു വീട് പണിതിട്ടുണ്ടെന്ന് അറിഞ്ഞതിനാൽ ആ വീട് മോബിഷും ഭാര്യയും പോയി കണ്ടിരുന്നു. ‘ആദ്യമൊക്കെ ഇക്കാര്യം വീട്ടിലുള്ള മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കാൻ ഏറെ ബുദ്ധിമുട്ടി. തൃശ്ശൂരുള്ള വീട് പോയി കണ്ടതിനുശേഷമാണ് ഭാര്യ സമ്മതിച്ചത്. പിന്നീട് വീടിന്റെ ഭിത്തിയൊക്കെ കെട്ടി ഒരു നില വാർത്തതിനുശേഷമാണ് മാതാപിതാക്കൾക്ക് വിശ്വാസമായത്’- മോബിഷ് പറഞ്ഞു. താഴത്തെ നിലയും ഒന്നാമത്തെ നിലയും ഒ.ഡി.എഫ്. നൽകിയ പ്രത്യേക ബോർഡ് ആദ്യം പിടിപ്പിച്ചശേഷമാണ് വാർത്തത്. ഇത് ഇരട്ടി സുരക്ഷ ഉറപ്പുവരുത്തുന്നു. 75 വർഷമാണ് വീടിന് കമ്പനി നൽകുന്ന ഗ്യാരണ്ടി. 

സിറ്റൗട്ട്, മൂന്ന് കിടപ്പുമുറികൾ, ഡൈനിങ് മുറി, ലീവിങ് ഏരിയ, രണ്ട് അടുക്കള, രണ്ട് ടോയ്ലറ്റ് എന്നിവ അടങ്ങിയതാണ് വീട്. കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്നതിന് ജനലുകളുടെ എണ്ണം കൂട്ടിയാണ് വീട് ഉണ്ടാക്കിയിരിക്കുന്നത്. മുകളിലെ നിലയിലേക്ക് കയറുന്ന ഗോവണിയുടെ താഴെ വശത്ത് ചെറിയൊരു ലൈബ്രറി ക്രമീകരിച്ചിരിക്കുന്നു. സ്ഥലം ലാഭിക്കുന്നതിനാണ് ഇപ്രകാരം ചെയ്തിരിക്കുന്നത്. തറയിൽ ടൈലാണ് വിരിച്ചിരിക്കുന്നത്. ലളിതവും എന്നാൽ, എല്ലാ സൗകര്യങ്ങളോടും കൂടിയ രണ്ട് അടുക്കളകളാണ് ഈ വീട്ടിലുള്ളത്. പരമ്പരാഗത ശൈലിയിലുള്ള ഒരു അടുക്കളയും പുതിയശൈലിയുള്ള അടുക്കളയും. ഏകദേശം 35 ലക്ഷം രൂപയാണ് വീടിന്റെ മുഴുവൻ നിർമാണത്തിനും കൂടെ ചെലവായത്. 


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!