Connect with us

Breaking News

“ഗോ ഇലക്‌ട്രിക്’ ക്യാമ്പയിനുമായി ഊർജ്ജവകുപ്പ്‌; ഒരുവർഷത്തിനകം 10 ലക്ഷം 
വാഹനങ്ങൾ

Published

on


കണ്ണൂർ : റോഡുകൾ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്‌ ‘ഗോ ഇലക്‌ട്രിക്’ ക്യാമ്പയിനുമായി ഊർജ്ജ വകുപ്പ്‌. അടുത്ത വർഷത്തോടെ സംസ്ഥാനത്തെ റോഡുകളിൽ പത്തുലക്ഷം ഇലക്‌ട്രിക്‌ വാഹനങ്ങൾ എത്തിക്കുന്നതിനാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്. ഇലക്‌ട്രിക്‌ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്‌ സബ്‌സിഡിയടക്കമുള്ള ആനുകൂല്യങ്ങളുമുണ്ടാകും. ക്യാമ്പയിന്‌ ബുധനാഴ്‌ച തുടക്കമാകും. എനർജി മാനേജ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തിലാണ്‌ ഒരുവർഷം നീളുന്ന ക്യാമ്പയിൻ. ആദ്യഘട്ടത്തിൽ രണ്ടുലക്ഷം ഇരുചക്രവാഹനങ്ങൾ, അരലക്ഷം ഓട്ടോറിക്ഷ, ആയിരം ചരക്കുവണ്ടി, മൂവായിരം ബസ്‌, 100 ബോട്ട്‌ എന്നിവയാണ്‌ ലക്ഷ്യം. വീടുകളിൽനിന്നുതന്നെ ചാർജ്‌ ചെയ്യാമെന്നതിനാൽ ഇരുചക്രവാഹനങ്ങളാണ്‌ ആദ്യഘട്ടത്തിൽ കൂടുതൽ ജനങ്ങളിലെത്തിക്കുക.

കേരളത്തിൽ ഇലക്‌ട്രിക്‌ ബൈക്കുകൾ ലഭ്യമല്ല. അടുത്തമാസത്തോടെ സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കി ബൈക്കുകളും ലഭ്യമാക്കും. അറുപതിനായിരം മുതൽ 1.25 ലക്ഷംവരെ വിലയുള്ള ഇലക്‌ട്രിക്‌ ഇരുചക്രവാഹനങ്ങളാണ്‌ സബ്‌സിഡി നിരക്കിൽ ലഭ്യമാവുക. കൺവെർജെൻസ് എനർജി സർവീസസ്‌ ലിമിറ്റഡുമായി ചേർന്നാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഇതുവഴി വാഹനങ്ങളുടെ ഗുണമേന്മയും ഉറപ്പാക്കാനാകും.
പെട്രോൾ – ഡീസൽ വിലവർധനയുടെ ദുരിതത്തിൽനിന്ന്‌ രക്ഷപ്പെടാൻ ബദൽ മാർഗത്തെക്കുറിച്ചുള്ള വിപുലമായ ബോധവൽക്കരണമാണ്‌ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്‌.

പെട്രോൾ ഇരുചക്രവാഹനങ്ങൾക്ക്‌ കിലോമീറ്ററിന്‌ രണ്ടുരൂപ ചെലവു വരുമ്പോൾ ഇലക്‌ട്രിക്‌ ഇരുചക്രവാഹനങ്ങൾക്ക്‌ 25 പൈസയേ ചെലവാകൂ. കേന്ദ്രസർക്കാർ പദ്ധതി പ്രകാരമാണ്‌ സബ്‌സിഡി അനുവദിക്കുന്നത്‌. ബാറ്ററി കപ്പാസിറ്റി അനുസരിച്ച്‌ 27 മുതൽ 47 ശതമാനംവരെ സബ്‌സിഡി ലഭിക്കും.
സർക്കാർ വകുപ്പുകളിലടക്കം ഇലക്‌ട്രിക്‌ വാഹനങ്ങൾ ഉപയോഗിച്ചുതുടങ്ങി. സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ഇലക്ട്രിക് കാറുകൾ വാടകയ്ക്ക് നൽകാൻ അനർട്ട്‌ പദ്ധതിയൊരുക്കിയിട്ടുണ്ട്‌.

ഒറ്റത്തവണ ചാർജിങ്ങിലൂടെ 120 മുതൽ 450 കിലോമീറ്റർ വരെ ഓടാനാവുന്ന, വിവിധ മോഡലുകളിലുള്ള കാറുകളാണ് കരാർ വ്യവസ്ഥയിൽ നൽകുന്നത്. സർക്കാരിന്റെ ഇ – മൊബിലിറ്റി പദ്ധതിയുടെ നോഡൽ ഏജൻസികൂടിയാണ്‌ അനർട്ട്‌. പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട്‌, കണ്ണൂർ ജില്ലകളിൽ കെഎസ്‌ഇബി സബ്‌സ്‌റ്റേഷനുകളിൽ ചാർജിങ്‌ സ്‌റ്റേഷനുകളും ഒരുങ്ങി. സംസ്ഥാനത്ത്‌ അറുപതോളം കേന്ദ്രങ്ങളിൽ ചാർജിങ് സ്‌റ്റേഷനുകൾ ഒരുക്കും. കെ.എസ്‌.ഇ.ബി.ക്ക്പുറമെ അനർട്ടും ചാർജിങ് സ്‌റ്റേഷനുകൾ സജ്ജമാക്കും. 


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

Published

on

Share our post

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Trending

error: Content is protected !!