Connect with us

Breaking News

“ഗോ ഇലക്‌ട്രിക്’ ക്യാമ്പയിനുമായി ഊർജ്ജവകുപ്പ്‌; ഒരുവർഷത്തിനകം 10 ലക്ഷം 
വാഹനങ്ങൾ

Published

on


കണ്ണൂർ : റോഡുകൾ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്‌ ‘ഗോ ഇലക്‌ട്രിക്’ ക്യാമ്പയിനുമായി ഊർജ്ജ വകുപ്പ്‌. അടുത്ത വർഷത്തോടെ സംസ്ഥാനത്തെ റോഡുകളിൽ പത്തുലക്ഷം ഇലക്‌ട്രിക്‌ വാഹനങ്ങൾ എത്തിക്കുന്നതിനാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്. ഇലക്‌ട്രിക്‌ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്‌ സബ്‌സിഡിയടക്കമുള്ള ആനുകൂല്യങ്ങളുമുണ്ടാകും. ക്യാമ്പയിന്‌ ബുധനാഴ്‌ച തുടക്കമാകും. എനർജി മാനേജ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തിലാണ്‌ ഒരുവർഷം നീളുന്ന ക്യാമ്പയിൻ. ആദ്യഘട്ടത്തിൽ രണ്ടുലക്ഷം ഇരുചക്രവാഹനങ്ങൾ, അരലക്ഷം ഓട്ടോറിക്ഷ, ആയിരം ചരക്കുവണ്ടി, മൂവായിരം ബസ്‌, 100 ബോട്ട്‌ എന്നിവയാണ്‌ ലക്ഷ്യം. വീടുകളിൽനിന്നുതന്നെ ചാർജ്‌ ചെയ്യാമെന്നതിനാൽ ഇരുചക്രവാഹനങ്ങളാണ്‌ ആദ്യഘട്ടത്തിൽ കൂടുതൽ ജനങ്ങളിലെത്തിക്കുക.

കേരളത്തിൽ ഇലക്‌ട്രിക്‌ ബൈക്കുകൾ ലഭ്യമല്ല. അടുത്തമാസത്തോടെ സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കി ബൈക്കുകളും ലഭ്യമാക്കും. അറുപതിനായിരം മുതൽ 1.25 ലക്ഷംവരെ വിലയുള്ള ഇലക്‌ട്രിക്‌ ഇരുചക്രവാഹനങ്ങളാണ്‌ സബ്‌സിഡി നിരക്കിൽ ലഭ്യമാവുക. കൺവെർജെൻസ് എനർജി സർവീസസ്‌ ലിമിറ്റഡുമായി ചേർന്നാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഇതുവഴി വാഹനങ്ങളുടെ ഗുണമേന്മയും ഉറപ്പാക്കാനാകും.
പെട്രോൾ – ഡീസൽ വിലവർധനയുടെ ദുരിതത്തിൽനിന്ന്‌ രക്ഷപ്പെടാൻ ബദൽ മാർഗത്തെക്കുറിച്ചുള്ള വിപുലമായ ബോധവൽക്കരണമാണ്‌ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്‌.

പെട്രോൾ ഇരുചക്രവാഹനങ്ങൾക്ക്‌ കിലോമീറ്ററിന്‌ രണ്ടുരൂപ ചെലവു വരുമ്പോൾ ഇലക്‌ട്രിക്‌ ഇരുചക്രവാഹനങ്ങൾക്ക്‌ 25 പൈസയേ ചെലവാകൂ. കേന്ദ്രസർക്കാർ പദ്ധതി പ്രകാരമാണ്‌ സബ്‌സിഡി അനുവദിക്കുന്നത്‌. ബാറ്ററി കപ്പാസിറ്റി അനുസരിച്ച്‌ 27 മുതൽ 47 ശതമാനംവരെ സബ്‌സിഡി ലഭിക്കും.
സർക്കാർ വകുപ്പുകളിലടക്കം ഇലക്‌ട്രിക്‌ വാഹനങ്ങൾ ഉപയോഗിച്ചുതുടങ്ങി. സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ഇലക്ട്രിക് കാറുകൾ വാടകയ്ക്ക് നൽകാൻ അനർട്ട്‌ പദ്ധതിയൊരുക്കിയിട്ടുണ്ട്‌.

ഒറ്റത്തവണ ചാർജിങ്ങിലൂടെ 120 മുതൽ 450 കിലോമീറ്റർ വരെ ഓടാനാവുന്ന, വിവിധ മോഡലുകളിലുള്ള കാറുകളാണ് കരാർ വ്യവസ്ഥയിൽ നൽകുന്നത്. സർക്കാരിന്റെ ഇ – മൊബിലിറ്റി പദ്ധതിയുടെ നോഡൽ ഏജൻസികൂടിയാണ്‌ അനർട്ട്‌. പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട്‌, കണ്ണൂർ ജില്ലകളിൽ കെഎസ്‌ഇബി സബ്‌സ്‌റ്റേഷനുകളിൽ ചാർജിങ്‌ സ്‌റ്റേഷനുകളും ഒരുങ്ങി. സംസ്ഥാനത്ത്‌ അറുപതോളം കേന്ദ്രങ്ങളിൽ ചാർജിങ് സ്‌റ്റേഷനുകൾ ഒരുക്കും. കെ.എസ്‌.ഇ.ബി.ക്ക്പുറമെ അനർട്ടും ചാർജിങ് സ്‌റ്റേഷനുകൾ സജ്ജമാക്കും. 


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!