Connect with us

Breaking News

പേരാവൂർ സെയ്ന്റ് ജോസഫ്‌സ് ഫൊറോന പള്ളി ഇനി സീറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർഥാടന കേന്ദ്രം

Published

on


പേരാവൂർ: സെയ്ന്റ് ജോസഫ്‌സ് ഫൊറോന പള്ളി സീറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർഥാടനകേന്ദ്രമാക്കാൻ സീറോ ലബാർ സഭ സിനഡിന്റെ തീരുമാനം. കുടിയേറ്റജനതയുടെ ആത്മീയ വും ഭൗതികവുമായ വളർച്ചയ്ക്ക് നിസ്തുലമായ സംഭാവനകൾ പേരാവൂർ ഫൊറോന പള്ളി നൽകിയിട്ടുണ്ടെന്ന് വിലയിരുത്തിയാണ് സീറോ ലബാർ സഭയുടെ സിനഡിന്റെ 29ാം സമ്മേളനത്തിലാണ് ഈ തീരുമാനം. 

ആത്മീയ ഉണർവിന്റെ കേന്ദ്രങ്ങൾ എന്ന പരിഗണനയിലാണ് കത്തോലിക്കാ സഭ തീർഥാടന കേന്ദ്രങ്ങൾ പ്രഖ്യാപിക്കുന്നത്. തീർഥാടന കേന്ദ്രമായുള്ള പ്രഖ്യാപനം മേജർ ആർച്ച് ബിഷപ്പ് ഡോ. ജോർജ് ആലഞ്ചേരി പേരാവൂരിലെത്തി ഔദ്യോഗികമായി പിന്നീട് പ്രഖ്യാപിക്കും.

തീർഥാടന കേന്ദ്രമാകുന്നതോടെ തിരുക്കർമ്മങ്ങൾ, തിരു നാളുകൾ, പ്രാർഥനകൾ, ആത്മീയ സൗഖ്യവുമായി ബന്ധപ്പെട്ട മറ്റ് കർമ്മങ്ങൾ എന്നിവയിലെല്ലാം ഇനി മാറ്റങ്ങളുണ്ടാവും. പേരാവൂർ ഫൊറോനക്ക് കീഴിൽ പതിനെട്ട് ഇടവകകളുണ്ട്. 

മലബാർ കുടിയേറ്റത്തിന്റെ സിരാകേന്ദ്രമെന്ന് കൂടി അറിയപ്പെടുന്ന പേരാവൂരിൽ 1942-ലാണ് യൗസോപ്പിതാവിന്റെ പേരിലുള്ള ചെറിയ പള്ളി നിർമ്മിച്ചത്. സിറോ മലബാർ സബക്ക് തലശ്ശേരി കേന്ദ്രമായി രൂപത നിലവിൽ വന്ന ശേഷം 1954 ജനുവരി 15-നാണ് പേരാവൂർ ഇടവക രൂപം കൊണ്ടത്. കൊട്ടിയൂർ മുതൽ കൂത്തുപറമ്പ് വരെയുള്ള വിശ്വാസികളുടെ പ്രാർഥനാ കേന്ദ്രമായിരുന്നു ഈ ദേവാലയം. 1958-ൽ പേരാവൂർ ഇടവകയെ ഫൊറോന പള്ളിയായി ഉയർത്തുകയുമായിരുന്നു.

കുടിയേറ്റ ജനതയ്ക്ക് ആഹ്ലാദനിമിഷം : റവ.ഡോ. തോമസ് കൊച്ചുകരോട്ട് (പേരാവൂർ ഫൊറോന വികാരി)

തലശ്ശേരി അതിരൂപതയിലെ കുടിയേറ്റ ജനതക്ക് ഇനി ആഹ്ലാദത്തിന്റെ ദിനങ്ങളാണെന്ന് പേരാവൂർ ഫൊറോന വികാരി ഡോ. തോമസ് കൊച്ചുകരോട്ട് പ്രതികരിച്ചു.പേരാവൂർ ഇടവകയ്ക്ക് സന്തോഷത്തിന്റെയും നന്ദിയുടെയും അവസരവുമാണിത്. മലബാർ കുടിയേറ്റ നാൾമുതൽ വിശ്വാസ തീക്ഷ്ണതയുടെ കേന്ദ്രമായിരുന്നു പേരാവൂർ ഇടവക. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലണ്വരി പിതാവിനും സിനഡ് പിതാക്കന്മാർക്കും പ്രത്യേകം നന്ദി പറയുന്നു.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Breaking News

തലശ്ശേരി ഹെഡ് പോസ്റ്റോഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി : ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാർട്ട് ടൈം സ്വീപ്പർ തലശ്ശേരി പപ്പൻ പീടികയ്ക്ക് സമീപത്തെ വി.ഗംഗാധരൻ (67) ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!