Connect with us

Breaking News

പേരാവൂർ സെയ്ന്റ് ജോസഫ്‌സ് ഫൊറോന പള്ളി ഇനി സീറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർഥാടന കേന്ദ്രം

Published

on


പേരാവൂർ: സെയ്ന്റ് ജോസഫ്‌സ് ഫൊറോന പള്ളി സീറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർഥാടനകേന്ദ്രമാക്കാൻ സീറോ ലബാർ സഭ സിനഡിന്റെ തീരുമാനം. കുടിയേറ്റജനതയുടെ ആത്മീയ വും ഭൗതികവുമായ വളർച്ചയ്ക്ക് നിസ്തുലമായ സംഭാവനകൾ പേരാവൂർ ഫൊറോന പള്ളി നൽകിയിട്ടുണ്ടെന്ന് വിലയിരുത്തിയാണ് സീറോ ലബാർ സഭയുടെ സിനഡിന്റെ 29ാം സമ്മേളനത്തിലാണ് ഈ തീരുമാനം. 

ആത്മീയ ഉണർവിന്റെ കേന്ദ്രങ്ങൾ എന്ന പരിഗണനയിലാണ് കത്തോലിക്കാ സഭ തീർഥാടന കേന്ദ്രങ്ങൾ പ്രഖ്യാപിക്കുന്നത്. തീർഥാടന കേന്ദ്രമായുള്ള പ്രഖ്യാപനം മേജർ ആർച്ച് ബിഷപ്പ് ഡോ. ജോർജ് ആലഞ്ചേരി പേരാവൂരിലെത്തി ഔദ്യോഗികമായി പിന്നീട് പ്രഖ്യാപിക്കും.

തീർഥാടന കേന്ദ്രമാകുന്നതോടെ തിരുക്കർമ്മങ്ങൾ, തിരു നാളുകൾ, പ്രാർഥനകൾ, ആത്മീയ സൗഖ്യവുമായി ബന്ധപ്പെട്ട മറ്റ് കർമ്മങ്ങൾ എന്നിവയിലെല്ലാം ഇനി മാറ്റങ്ങളുണ്ടാവും. പേരാവൂർ ഫൊറോനക്ക് കീഴിൽ പതിനെട്ട് ഇടവകകളുണ്ട്. 

മലബാർ കുടിയേറ്റത്തിന്റെ സിരാകേന്ദ്രമെന്ന് കൂടി അറിയപ്പെടുന്ന പേരാവൂരിൽ 1942-ലാണ് യൗസോപ്പിതാവിന്റെ പേരിലുള്ള ചെറിയ പള്ളി നിർമ്മിച്ചത്. സിറോ മലബാർ സബക്ക് തലശ്ശേരി കേന്ദ്രമായി രൂപത നിലവിൽ വന്ന ശേഷം 1954 ജനുവരി 15-നാണ് പേരാവൂർ ഇടവക രൂപം കൊണ്ടത്. കൊട്ടിയൂർ മുതൽ കൂത്തുപറമ്പ് വരെയുള്ള വിശ്വാസികളുടെ പ്രാർഥനാ കേന്ദ്രമായിരുന്നു ഈ ദേവാലയം. 1958-ൽ പേരാവൂർ ഇടവകയെ ഫൊറോന പള്ളിയായി ഉയർത്തുകയുമായിരുന്നു.

കുടിയേറ്റ ജനതയ്ക്ക് ആഹ്ലാദനിമിഷം : റവ.ഡോ. തോമസ് കൊച്ചുകരോട്ട് (പേരാവൂർ ഫൊറോന വികാരി)

തലശ്ശേരി അതിരൂപതയിലെ കുടിയേറ്റ ജനതക്ക് ഇനി ആഹ്ലാദത്തിന്റെ ദിനങ്ങളാണെന്ന് പേരാവൂർ ഫൊറോന വികാരി ഡോ. തോമസ് കൊച്ചുകരോട്ട് പ്രതികരിച്ചു.പേരാവൂർ ഇടവകയ്ക്ക് സന്തോഷത്തിന്റെയും നന്ദിയുടെയും അവസരവുമാണിത്. മലബാർ കുടിയേറ്റ നാൾമുതൽ വിശ്വാസ തീക്ഷ്ണതയുടെ കേന്ദ്രമായിരുന്നു പേരാവൂർ ഇടവക. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലണ്വരി പിതാവിനും സിനഡ് പിതാക്കന്മാർക്കും പ്രത്യേകം നന്ദി പറയുന്നു.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!