Connect with us

Breaking News

പേരാവൂർ സെയ്ന്റ് ജോസഫ്‌സ് ഫൊറോന പള്ളി ഇനി സീറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർഥാടന കേന്ദ്രം

Published

on


പേരാവൂർ: സെയ്ന്റ് ജോസഫ്‌സ് ഫൊറോന പള്ളി സീറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർഥാടനകേന്ദ്രമാക്കാൻ സീറോ ലബാർ സഭ സിനഡിന്റെ തീരുമാനം. കുടിയേറ്റജനതയുടെ ആത്മീയ വും ഭൗതികവുമായ വളർച്ചയ്ക്ക് നിസ്തുലമായ സംഭാവനകൾ പേരാവൂർ ഫൊറോന പള്ളി നൽകിയിട്ടുണ്ടെന്ന് വിലയിരുത്തിയാണ് സീറോ ലബാർ സഭയുടെ സിനഡിന്റെ 29ാം സമ്മേളനത്തിലാണ് ഈ തീരുമാനം. 

ആത്മീയ ഉണർവിന്റെ കേന്ദ്രങ്ങൾ എന്ന പരിഗണനയിലാണ് കത്തോലിക്കാ സഭ തീർഥാടന കേന്ദ്രങ്ങൾ പ്രഖ്യാപിക്കുന്നത്. തീർഥാടന കേന്ദ്രമായുള്ള പ്രഖ്യാപനം മേജർ ആർച്ച് ബിഷപ്പ് ഡോ. ജോർജ് ആലഞ്ചേരി പേരാവൂരിലെത്തി ഔദ്യോഗികമായി പിന്നീട് പ്രഖ്യാപിക്കും.

തീർഥാടന കേന്ദ്രമാകുന്നതോടെ തിരുക്കർമ്മങ്ങൾ, തിരു നാളുകൾ, പ്രാർഥനകൾ, ആത്മീയ സൗഖ്യവുമായി ബന്ധപ്പെട്ട മറ്റ് കർമ്മങ്ങൾ എന്നിവയിലെല്ലാം ഇനി മാറ്റങ്ങളുണ്ടാവും. പേരാവൂർ ഫൊറോനക്ക് കീഴിൽ പതിനെട്ട് ഇടവകകളുണ്ട്. 

മലബാർ കുടിയേറ്റത്തിന്റെ സിരാകേന്ദ്രമെന്ന് കൂടി അറിയപ്പെടുന്ന പേരാവൂരിൽ 1942-ലാണ് യൗസോപ്പിതാവിന്റെ പേരിലുള്ള ചെറിയ പള്ളി നിർമ്മിച്ചത്. സിറോ മലബാർ സബക്ക് തലശ്ശേരി കേന്ദ്രമായി രൂപത നിലവിൽ വന്ന ശേഷം 1954 ജനുവരി 15-നാണ് പേരാവൂർ ഇടവക രൂപം കൊണ്ടത്. കൊട്ടിയൂർ മുതൽ കൂത്തുപറമ്പ് വരെയുള്ള വിശ്വാസികളുടെ പ്രാർഥനാ കേന്ദ്രമായിരുന്നു ഈ ദേവാലയം. 1958-ൽ പേരാവൂർ ഇടവകയെ ഫൊറോന പള്ളിയായി ഉയർത്തുകയുമായിരുന്നു.

കുടിയേറ്റ ജനതയ്ക്ക് ആഹ്ലാദനിമിഷം : റവ.ഡോ. തോമസ് കൊച്ചുകരോട്ട് (പേരാവൂർ ഫൊറോന വികാരി)

തലശ്ശേരി അതിരൂപതയിലെ കുടിയേറ്റ ജനതക്ക് ഇനി ആഹ്ലാദത്തിന്റെ ദിനങ്ങളാണെന്ന് പേരാവൂർ ഫൊറോന വികാരി ഡോ. തോമസ് കൊച്ചുകരോട്ട് പ്രതികരിച്ചു.പേരാവൂർ ഇടവകയ്ക്ക് സന്തോഷത്തിന്റെയും നന്ദിയുടെയും അവസരവുമാണിത്. മലബാർ കുടിയേറ്റ നാൾമുതൽ വിശ്വാസ തീക്ഷ്ണതയുടെ കേന്ദ്രമായിരുന്നു പേരാവൂർ ഇടവക. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലണ്വരി പിതാവിനും സിനഡ് പിതാക്കന്മാർക്കും പ്രത്യേകം നന്ദി പറയുന്നു.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!