Connect with us

Breaking News

പുതുക്കിയ മാർഗ്ഗ നിർദ്ദേശത്തിലും ഇളവ് നൽകാതെ കുടക് ജില്ലാ ഭരണകൂടം

Published

on


ഇരിട്ടി: അന്തർസംസ്ഥാന യാത്രകൾക്കും മറ്റും കേന്ദ്രസർക്കാരിന്റെ പുതുക്കിയ മാർഗ്ഗ നിർദ്ദേശം വന്നെങ്കിലും കേരളത്തിൽ നിന്നും കുടകിലേക്കുള്ള യാത്രക്കാർക്ക് ഇളവ് നൽകാതെ കുടക് ജില്ലാ ഭരണകൂടം. മൂന്നാഴ്ചയോളമായി തുടരുന്ന വാരാന്ത്യ ലോക്ക് ഡൗൺ തുടരുന്നതോടൊപ്പം നിയന്ത്രണങ്ങളും അതേപടി തുടരുന്ന അവസ്ഥയാണ്. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് ആർ.ടി.പി.സി.ആർ. പരിശോധന നടത്താതെ തന്നെ രാജ്യത്തെവിടേയും യാത്ര ചെയ്യാമെന്നതായിരുന്നു കേന്ദ്ര സർക്കാറിന്റെ പുതിയ മാർഗ്ഗ നിർദ്ദേശം. മാർഗ്ഗനിർദ്ദേശം വന്നിട്ടും കുടക് ജില്ലാ ഭരണകൂടം ശനിയാഴ്ച്ച ഇത് നടപ്പിലാക്കാൻ തയ്യാറായില്ല. പുതിയ മാർഗ്ഗ നിർദ്ദേശം വന്നതിനെത്തുടർന്ന് ശനിയാഴ്ച മാക്കൂട്ടം ചുരം പാത വഴി കർണ്ണാടകത്തിലേക്ക് പോകാനായി നൂറുകണക്കിന് യാത്രക്കാരാണ് അതിർത്തി ചെക്ക്‌പോസ്റ്റിൽ എത്തിയത്. ഇവരെ ശനി , ഞായർ വഴി കർണ്ണാടകത്തിലേക്കുമുള്ള എല്ലാ ബസ് സർവ്വീസുകളും 30 വരെ നിരോധിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാറിന്റെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ബസ് സർവ്വീസിനും അനുമതി ലഭിച്ചിട്ടില്ല.

എന്നാൽ അത്യാഹിതം സംഭവിച്ച് അതിർത്തി കടന്ന് ആസ്പത്രികളിൽ എത്തേണ്ടവർക്കും മാരക രോഗങ്ങൾക്ക് ചികിത്സ നേടുന്നവർക്കും നിയന്ത്രണങ്ങളിൽ ചെറിയ ഇളവ് അനുവദിച്ചിട്ടുണ്ട് . ഇത്തരം യാത്രക്കാർക്കും അവർക്കൊപ്പം ഉള്ളവർക്കും ചെക്ക് പോസ്റ്റിൽ തന്നെ ആന്റിജൻ പരിശോധനയ്ക്കുള്ള സംവിധാനം ഉണ്ടായിരുന്നു. ഇത്തരക്കാരുടെ പരിശോധനാ ഫലം ചെക്ക് പോസ്റ്റിൽ വെച്ച് ബന്ധപ്പെട്ടവരെ അറിയിക്കുന്നതിനുള്ള സംവിധാനവും ഉണ്ട്. ബംഗളൂരു വിമാനത്താവളം വഴി യാത്ര ചെയ്യേണ്ടവർക്ക് ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ യാത്രാ ടിക്കറ്റ് കാണിച്ചാൽ അനുമതി നൽകുന്നുണ്ട്. പരിക്ഷയുള്ള വിദ്യാർത്ഥികൾക്ക് ഹാൾടിക്കറ്റ് കാണിച്ചും യാത്ര ചെയ്യാനുള്ള അനുമതി നൽകിയിട്ടുണ്ട്. എന്നാൽ വിദ്യാർത്ഥികൾക്ക് പരീക്ഷയൊഴികെ മറ്റ് ആവശ്യങ്ങൾക്കൊന്നും അനുമതി നൽകുന്നുമില്ല. 

കുടകിൽ വിവിധ തൊഴിലുകൾ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളും വ്യാപാരികളും ബംഗളൂരു മൈസൂരു ഭാഗങ്ങളിലേക്ക് പോകേണ്ടവരുമാണ് ഇവിടുത്തെ കടുത്ത നിയന്ത്രണം മൂലം കഷ്ടത്തിലായിരിക്കുന്നതു. കേന്ദ്ര സർക്കാറിന്റെ പുതിയ യാത്ര മാർഗ്ഗ നിർദ്ദേശ പ്രകാരം ചുരം പാത വഴിയുള്ള യാത്രക്ക് അനുമതി നൽകണമെന്ന ആവശ്യം വിവിധ കേണുകളിൽ നിന്നും ശക്തമായി ഉയരുകയാണ്. 


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!