Connect with us

Breaking News

വഴിയോരത്തെ അനധികൃത നിർമ്മിതികൾ നീക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം

Published

on


കൊല്ലം: വഴികളും നടപ്പാതകളും കൈയേറിയുള്ള അനധികൃത നിർമ്മിതികൾ ഒഴിപ്പിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശംനൽകി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെത്തുടർന്നാണിത്. പൊതുസ്ഥലങ്ങളിലും വഴിയോരങ്ങളിലും പ്രതിമ സ്ഥാപിക്കുന്നതിനോ മറ്റേതെങ്കിലും തരത്തിലുള്ള നിർമ്മാണത്തിനോ അനുമതി നൽകരുതെന്നും നിർദേശിച്ചിട്ടുണ്ട്. 

ഹൈമാസ്റ്റ്‌ ലൈറ്റോ തെരുവുവിളക്കോ സ്ഥാപിക്കുന്നതിനോ വൈദ്യുതീകരണത്തിനോ ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനോ വേണ്ടിയുള്ള നിർമ്മാണങ്ങൾക്കു മാത്രമേ അനുമതി നൽകാവൂ. തെരുവുകൾ, റോഡുകൾ, ഹൈവേ മുതലായവയുടെ വികസനത്തിനും സൗന്ദര്യവത്കരണത്തിനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും അനുവദിക്കാം. വഴിയോ കാൽനടയാത്രയോ തടസ്സപ്പെടുത്തുന്നത് തടയണം.

പൊതുസ്ഥലങ്ങളിലെ കൈയേറ്റം തടയാൻ പഞ്ചായത്ത് രാജ് ആക്ടിലും മുനിസിപ്പൽ ആക്ടിലും വ്യവസ്ഥകൾ നിലവിലുണ്ടെങ്കിലും അവ ലംഘിക്കപ്പെടുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചുമതലപ്പെട്ട ഏജൻസികൾ ഉത്തരവാദിത്വം നിറവേറ്റുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

നഗരകാര്യ ഡയറക്ടറും പഞ്ചായത്ത് ഡയറക്ടറും ഇക്കാര്യങ്ങളിൽ ശ്രദ്ധിക്കണമെന്നാണ് നിർദേശം. അനധികൃതമായ ഒരു നിർമാണത്തിനും തദ്ദേശസ്ഥാപനങ്ങൾ അനുമതി നൽകരുത്. ചട്ടങ്ങളിലെ വ്യവസ്ഥകൾക്കനുസരിച്ച് റോഡുകളിൽനിന്ന് അനധികൃത നിർമ്മാണങ്ങൾ കൃത്യമായി നീക്കം ചെയ്യുകയും വേണം.

1994-ലെ പഞ്ചായത്ത്‌രാജ് ആക്ട് സെക്‌ഷൻ 220 പ്രകാരം പൊതുറോഡുകൾ കൈയേറി മതിൽ പണിയുകയോ വേലിസ്ഥാപിക്കുകയോ മറ്റ് തടസ്സങ്ങളോ ഇറക്കുകളോ നിർമ്മിക്കുകയോ പാടില്ല. റോഡിൽനിന്ന് മൂന്നുമീറ്ററിനുള്ളിൽ ചുറ്റുമതിലല്ലാതെ ഒരു നിർമാണവും പാടില്ല.

അനുമതിയില്ലാതെ പൊതുസ്ഥലം കൈവശം വെക്കുന്നവരിൽനിന്ന് പിഴചുമത്താനും അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാനും 1996-ലെ പഞ്ചായത്ത് രാജ് 3(1) ചട്ടം വ്യവസ്ഥചെയ്യുന്നു. 1994-ലെ കേരള മുനിസിപ്പൽ ആക്ടിന്റെ 364, 366 മുതൽ 375 വരെ സെക്‌ഷനുകൾ തെരുവുകളിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനെപ്പറ്റി പരാമർശിക്കുന്നു. നഗരസഭയുടെ അനുമതികൂടാതെ പൊതുഭൂമിയിൽ മതിലോ വേലിയോ പോസ്റ്റോ കിണറോ ടാങ്കോ ഒന്നും തന്നെ സ്ഥാപിക്കാൻ പാടില്ല.

മുന്നറിയിപ്പില്ലാതെ അനധികൃത നിർമ്മാണങ്ങൾ നീക്കംചെയ്യാൻ സെക്രട്ടറിക്ക് അധികാരമുണ്ട്. പൊതുഭൂമി കൈവശം വെക്കുന്നവരിൽനിന്ന് പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!