Breaking News
വഴിയോരത്തെ അനധികൃത നിർമ്മിതികൾ നീക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം

കൊല്ലം: വഴികളും നടപ്പാതകളും കൈയേറിയുള്ള അനധികൃത നിർമ്മിതികൾ ഒഴിപ്പിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശംനൽകി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെത്തുടർന്നാണിത്. പൊതുസ്ഥലങ്ങളിലും വഴിയോരങ്ങളിലും പ്രതിമ സ്ഥാപിക്കുന്നതിനോ മറ്റേതെങ്കിലും തരത്തിലുള്ള നിർമ്മാണത്തിനോ അനുമതി നൽകരുതെന്നും നിർദേശിച്ചിട്ടുണ്ട്.
ഹൈമാസ്റ്റ് ലൈറ്റോ തെരുവുവിളക്കോ സ്ഥാപിക്കുന്നതിനോ വൈദ്യുതീകരണത്തിനോ ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനോ വേണ്ടിയുള്ള നിർമ്മാണങ്ങൾക്കു മാത്രമേ അനുമതി നൽകാവൂ. തെരുവുകൾ, റോഡുകൾ, ഹൈവേ മുതലായവയുടെ വികസനത്തിനും സൗന്ദര്യവത്കരണത്തിനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും അനുവദിക്കാം. വഴിയോ കാൽനടയാത്രയോ തടസ്സപ്പെടുത്തുന്നത് തടയണം.
പൊതുസ്ഥലങ്ങളിലെ കൈയേറ്റം തടയാൻ പഞ്ചായത്ത് രാജ് ആക്ടിലും മുനിസിപ്പൽ ആക്ടിലും വ്യവസ്ഥകൾ നിലവിലുണ്ടെങ്കിലും അവ ലംഘിക്കപ്പെടുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചുമതലപ്പെട്ട ഏജൻസികൾ ഉത്തരവാദിത്വം നിറവേറ്റുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
നഗരകാര്യ ഡയറക്ടറും പഞ്ചായത്ത് ഡയറക്ടറും ഇക്കാര്യങ്ങളിൽ ശ്രദ്ധിക്കണമെന്നാണ് നിർദേശം. അനധികൃതമായ ഒരു നിർമാണത്തിനും തദ്ദേശസ്ഥാപനങ്ങൾ അനുമതി നൽകരുത്. ചട്ടങ്ങളിലെ വ്യവസ്ഥകൾക്കനുസരിച്ച് റോഡുകളിൽനിന്ന് അനധികൃത നിർമ്മാണങ്ങൾ കൃത്യമായി നീക്കം ചെയ്യുകയും വേണം.
1994-ലെ പഞ്ചായത്ത്‌രാജ് ആക്ട് സെക്‌ഷൻ 220 പ്രകാരം പൊതുറോഡുകൾ കൈയേറി മതിൽ പണിയുകയോ വേലിസ്ഥാപിക്കുകയോ മറ്റ് തടസ്സങ്ങളോ ഇറക്കുകളോ നിർമ്മിക്കുകയോ പാടില്ല. റോഡിൽനിന്ന് മൂന്നുമീറ്ററിനുള്ളിൽ ചുറ്റുമതിലല്ലാതെ ഒരു നിർമാണവും പാടില്ല.
അനുമതിയില്ലാതെ പൊതുസ്ഥലം കൈവശം വെക്കുന്നവരിൽനിന്ന് പിഴചുമത്താനും അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാനും 1996-ലെ പഞ്ചായത്ത് രാജ് 3(1) ചട്ടം വ്യവസ്ഥചെയ്യുന്നു. 1994-ലെ കേരള മുനിസിപ്പൽ ആക്ടിന്റെ 364, 366 മുതൽ 375 വരെ സെക്‌ഷനുകൾ തെരുവുകളിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനെപ്പറ്റി പരാമർശിക്കുന്നു. നഗരസഭയുടെ അനുമതികൂടാതെ പൊതുഭൂമിയിൽ മതിലോ വേലിയോ പോസ്റ്റോ കിണറോ ടാങ്കോ ഒന്നും തന്നെ സ്ഥാപിക്കാൻ പാടില്ല.
മുന്നറിയിപ്പില്ലാതെ അനധികൃത നിർമ്മാണങ്ങൾ നീക്കംചെയ്യാൻ സെക്രട്ടറിക്ക് അധികാരമുണ്ട്. പൊതുഭൂമി കൈവശം വെക്കുന്നവരിൽനിന്ന് പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്.
Breaking News
എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി


കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
Breaking News
കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.
Breaking News
വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു


മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login