Connect with us

Breaking News

വർക്ക് ഫ്രം ഹോം വർക്ക് ഫ്രം ലൊക്കേഷനിലേക്ക് മാറുന്നു

Published

on


തൃശ്ശൂർ: വർക്ക് ഫ്രം ഹോം രീതി, വർക്ക് ഫ്രം ലൊക്കേഷനിലേക്ക് മാറുന്നു. കമ്പനി സ്ഥിതിചെയ്യുന്ന സ്ഥലങ്ങളിൽ താമസിച്ചുള്ള ജോലിയാണ് പുതിയത്. മെട്രോ നഗരങ്ങളിലാണ് ഇതിന് തുടക്കമായത്.

ബെംഗളൂരു ആസ്ഥാനമായ ചില കമ്പനികൾ ഇതിനായി ഓഗസ്റ്റ് അവസാനംതന്നെ ജീവനക്കാരെ ഘട്ടങ്ങളായി തിരിച്ചുവിളിക്കുന്നുണ്ട്. കമ്പനിക്ക് ചുറ്റുമായി ചലനമറ്റുപോയ വിപണിക്കാണ് ഇതേറ്റവും ഗുണം ചെയ്യുക. ആഴ്‌ചയിൽ ഒന്നോ രണ്ടോ ദിവസം ഓഫീസിൽ എത്തുകയും ബാക്കിദിവസം കമ്പനിക്കടുത്ത് താമസിച്ച് വർക്ക് ഫ്രം ഹോം ചെയ്യുന്ന ‘ഹൈബ്രിഡ്’ രീതിയും നിർദേശിക്കുന്നുണ്ട്. ബെംഗളൂരുവിൽ 2022 ഡിസംബർ വരെ വർക്ക് ഫ്രം ഹോം തുടരണമെന്ന് ഐ.ടി. കമ്പനികൾക്ക് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. കമ്പനികൾ കൂടുതലുള്ള ഔട്ടർ റിങ് റോഡ് ഭാഗത്ത് മെട്രോയുടെ പണികൾ നടക്കുന്നതാണ് കാരണം. എന്നാൽ, ഇങ്ങനെയുള്ള വർക്ക് ഫ്രം ഹോം ബെംഗളൂരുവിൽത്തന്നെ ആക്കുന്നതിനാണ് കമ്പനികളുടെ ശ്രമം നടക്കുന്നത്.

വർക്ക് ഫ്രം ലൊക്കേഷൻ നടപ്പാക്കുന്നതിൽ സർക്കാർതലത്തിലുള്ള താത്‌പര്യംകൂടിയുണ്ടെന്നാണ് വിവരം. ഐ.ടി. അടക്കമുള്ള മേഖലകളിലെ വർക്ക് ഫ്രം ഹോം മൂലം നിർജീവമായത് കമ്പനികൾ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളിലെ വിപണിയാണ്. ആയിരക്കണക്കിന് ജീവനക്കാരാണ് വിവിധ കമ്പനികളിൽനിന്നായി അവരവരുടെ വീടുകളിലേക്ക് പോയത്. വാഹനസൗകര്യം ഏർപ്പെടുത്തിയിരുന്ന കാബ് ഇൻഡസ്ട്രി, ടീ-കോഫി ഷോപ്പുകൾ, പേയിങ് ഗസ്റ്റ് സംവിധാനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ഇത് ബാധിച്ചിട്ടുണ്ട്.

ലോക്ഡൗണും തുടർന്ന് വർക്ക് ഫ്രം ഹോമും വന്നതോടെ ബെംഗളൂരു നഗരത്തിൽ നൂറുകണക്കിന് ഫ്ലാറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ആഴ്‌ചയിൽ ഒന്നോ രണ്ടോ ദിവസം ഓഫീസിൽ വരണമെന്ന രീതി നടപ്പാക്കുമ്പോഴും ജീവനക്കാർക്ക് കമ്പനി സ്ഥിതിചെയ്യുന്ന സ്ഥലത്ത് തങ്ങാതെ പറ്റില്ല. എന്നാൽ, കുറച്ചുകൂടി അടുത്ത സ്ഥലങ്ങളിൽ ഓഫീസ്‌സൗകര്യം ചെയ്തുകൊടുക്കുന്ന രീതിയുമുണ്ട്. ബെംഗളൂരുവിലെ കമ്പനിയിൽ ജോലിചെയ്യുന്ന വിദൂരദേശക്കാർക്കായി ഡൽഹി, മുംബൈ, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിലെ ഓഫീസുകളിൽ ആഴ്‌ചയിൽ ഒന്നോ രണ്ടോ ദിവസം എത്തുന്ന വിധത്തിലുള്ള സൗകര്യം ചെയ്തുകൊടുക്കുന്നുമുണ്ട്. ഇങ്ങനെവരുമ്പോഴും ഫലത്തിൽ ഈ സ്ഥലങ്ങളിൽത്തന്നെ താമസിച്ച് ബാക്കിദിവസം വർക്ക് ഫ്രം ഹോം ചെയ്യേണ്ടിവരും.

ഓഫീസുള്ള സ്ഥലത്ത് ആഴ്‌ചയിൽ ഒന്നോ രണ്ടോ ദിവസം ഓഫീസിൽ വരുന്ന ശൈലി ഉണ്ടായിവരുന്നുണ്ട്. ഇങ്ങനെ വരുമ്പോൾ ജീവനക്കാർ മെച്ചപ്പെട്ട ജീവിതസാഹചര്യം കണക്കിലെടുത്ത് പട്ടണപ്രദേശത്തേക്ക് മാറും. ഇത് ഒരുപക്ഷേ ഐ.ടി. അനുബന്ധ സാമൂഹികജീവിതത്തിന് ചലനമുണ്ടാക്കിയേക്കാം.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Breaking News

ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസ്; എട്ടു സി.പി.എം പ്രവർത്തകർക്ക് ജീവപര്യന്തം, 11-ാം പ്രതിക്ക് മൂന്ന് വർഷം തടവ്

Published

on

Share our post

തലശ്ശേരി: മുഴപ്പിലങ്ങാട് ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ സി.പി.എം പ്രവർത്തകർക്ക് ശിക്ഷവിധിച്ച് കോടതി. 8 പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു. 2 മുതൽ 6 വരെ പ്രതികൾക്കും 7 മുതൽ 9 വരെ പ്രതികൾക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 11-ാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു. ഒന്നാം പ്രതിയെ ഒളിപ്പിച്ച കുറ്റം തെളിഞ്ഞ പതിനൊന്നാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർക്കും ഗൂഢാലോചന കുറ്റം തെളിഞ്ഞവർക്കും ജീവപര്യന്തം ശിക്ഷയുമാണ് കോടതി വിധിച്ചത്. ടി.കെ രജീഷ്, എൻ.വി യോഗേഷ്, കെ ഷംജിത്, മനോരാജ്, സജീവൻ, പ്രഭാകരൻ, കെ.വി പദ്മനാഭൻ, രാധാകൃഷ്ണൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. കേസിൽ ഒരാളെ കോടതി വെറുതെ വിട്ടിരുന്നു.

സി.പി.എമ്മിൽ നിന്ന് ബിജെപിയിൽ ചേർന്ന വിരോധത്തിൽ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2005 ഓഗസ്റ്റ് ഏഴിനായിരുന്നു സംഭവം. അഞ്ച് പേർക്കെതിരെ കൊലപാതകക്കുറ്റവും നാല് പേർക്കെതിരെ ഗൂഢാലോചന കുറ്റവും തെളിഞ്ഞിരുന്നു. കൊലപ്പെടുത്തുന്നതിന് ആറ് മാസം മുൻപും സൂരജിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ഇദ്ദേഹം ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിക്കപ്പെട്ടത്. കൊല്ലപ്പെടുമ്പോൾ 32 വയസായിരുന്നു സൂരജിൻ്റെ പ്രായം. തുടക്കത്തിൽ പത്ത് പേർക്കെതിരെയാണ് പൊലീസ് കേസെങ്കിലും ടിപി കേസിൽ പിടിയിലായ ടികെ രജീഷ് നടത്തിയ കുറ്റസമ്മത മൊഴി പ്രകാരം രണ്ട് പേരെ കൂടി പ്രതിചേർത്തിരുന്നു. ഇതിലൊരാളാണ് മനോരാജ് നാരായണൻ. കേസിലെ ഒന്നാം പ്രതി പികെ ഷംസുദ്ദീനും, പന്ത്രണ്ടാം പ്രതി ടിപി രവീന്ദ്രനും നേരത്തെ മരിച്ചിരുന്നു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം വീണ്ടും പത്താവുകയായിരുന്നു.


Share our post
Continue Reading

Breaking News

മട്ടന്നൂരിൽ ഹാഷിഷ്‌ ഓയിലുമായി യുവാവ് അറസ്റ്റിൽ

Published

on

Share our post

മട്ടന്നൂർ: മ220 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മരുതായി പയ്യപ്പറമ്പ് സ്വദേശി കെ.നിഷാദാണ് (21) പിടിയിലായത്. മട്ടന്നൂർ-ഇരിട്ടി റോഡിൽ മത്സ്യമാർക്കറ്റിന് സമീപത്ത് വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൈവശമുള്ള ബാഗ് പരിശോധിച്ചപ്പോഴാണ് 55 കുപ്പികളിലാക്കി സൂക്ഷിച്ച ഹാഷിഷ് ഓയിൽ പിടിച്ചെടുത്തത്. വിൽപനയ്ക്കായി ബംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. മട്ടന്നൂർ ഇൻസ്‌പെക്ടർ എം.അനിൽ,എസ്‌ഐ സി.പി.ലിനേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടിച്ചത്. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് നേരത്തെയും നിഷാദിന്റെ പേരിൽ കേസുള്ളതായി പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Share our post
Continue Reading

Trending

error: Content is protected !!