Connect with us

Breaking News

പയ്യാമ്പലത്ത് മൃതദേഹം സംസ്കരിക്കുന്നത് രാഷ്ട്രീയ വിവാദത്തിലേക്ക്

Published

on


കണ്ണൂർ: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം പയ്യാമ്പലത്ത് സംസ്കരിക്കുന്നതും രാഷ്ട്രീയ വിവാദമാകുന്നു. പയ്യാമ്പലം പൊതുശ്മശാനത്തില്‍ മൃതദേഹം കോർപറേഷൻ നേരിട്ട് സംസ്കരിക്കുമെന്ന നിലപാടിനോട് സി.പി.എം പ്രതികരിച്ചതോടെയാണ് പുതിയ വിവാദത്തിന് തുടക്കമായത്. സിപി.എമ്മിൻെറ നേതൃത്വത്തിലുള്ള ഐ.ആർ.പി.സി എന്ന സന്നദ്ധ സംഘടനയാണ് നേരത്തെ സൗജന്യമായി പയ്യാമ്പലത്ത് കോവിഡ് രോഗികളുടെ മൃതദേഹം ദഹിപ്പിച്ചിരുന്നത്. ഇത്തരത്തിൽ ഒരു വർഷത്തിനിടെ 123 മൃതദേഹങ്ങൾ ഐ.ആർ.പി.സി സംസ്കരിച്ചിട്ടുണ്ട്. ഐ.ആർ.പി.സി വളൻറിയർമാരെ തടയാൻ ലക്ഷ്യമിട്ടാണ് കോർപറേഷൻെറ പുതിയ തീരുമാനമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പ്രതികരിച്ചിരുന്നു. കോർപറേഷൻ നിലപാടിനെതിരെ കോർപറേഷനിലെ പ്രതിപക്ഷ കൗൺസിലർമാരും രംഗത്തെത്തിയിട്ടുണ്ട്.

കോവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കാന്‍ ഐ.ആര്‍.പി.സി, ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെ നിരവധി സന്നദ്ധ സംഘടനകളുടെ വളൻറിയര്‍മാര്‍ കോവിഡ് മാനദണ്ഡം പാലിച്ച് സൗജന്യമായി സേവനമനോഭാവത്തോടെ ഒരു വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അവരെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ടായിരിക്കണം കോർപറേഷന്‍ പുതുതായി ആരംഭിക്കുന്ന സംവിധാനമെന്നും എം.വി. ജയരാജൻ ആവശ്യപ്പെട്ടിരുന്നു. ജയരാജൻെറ പ്രസ്താവനക്കെതിരെ മേയർ തന്നെ പ്രതികരണവുമായി രംഗത്തുവന്നതോടെ പയ്യാമ്പലത്തെ സംസ്കാരവും രാഷ്ട്രീയ ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. അതിനിടെ പയ്യാമ്പലത്ത് സംസ്കാരം നടത്തുന്നതിൽനിന്ന് ഐ.ആർ.പി.സി വളൻറിയർമാരെ മാറ്റിനിർത്താനുള്ള നീക്കം അനുചിതവും അപലപനീയവുമാണെന്ന് സി.പി.എം കോർപറേഷൻ പാർലമൻെററി പാർട്ടി നേതാവ് എൻ. സുകന്യ മേയർക്ക് നൽകിയ കത്തിൽ അഭിപ്രായപ്പെട്ടു. അടിയന്തരമായി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി യോഗം വിളിക്കണമെന്ന് സ്റ്റാൻഡിങ് കമ്മിറ്റിയിലെ എൽ.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് ആരംഭിച്ചതിനുശേഷം കഴിഞ്ഞ 15 മാസവും കോവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കുന്നതിൽ കോർപറേഷന്‍ ഒന്നും ചെയ്തിരുന്നില്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു. പയ്യാമ്പലത്ത് മൃതദേഹം സംസ്കരിക്കാന്‍, കോവിഡ് ബാധിച്ചവരാണെങ്കിലും അല്ലെങ്കിലും ഫീസൊന്നും വാങ്ങാതെ സൗജന്യമായ സേവനമാണ് കോർപറേഷന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനെ ആരും എതിര്‍ക്കുകയില്ല. ഇപ്പോള്‍ അങ്ങനെയല്ല ചെയ്യുന്നത്. കോർപറേഷന് വെളിയിലുള്ള കോവിഡേതര മരണമാണെങ്കില്‍ നിശ്ചിത ഫീസ് വാങ്ങിക്കുന്നുണ്ട്. അത് ഒഴിവാക്കുകയാണ് വേണ്ടത്. കോർപറേഷന് വെളിയില്‍ വിവിധ സ്ഥലങ്ങളില്‍നിന്ന് മൃതദേഹം സംസ്കരിക്കാന്‍ എത്തിക്കുന്നത് ആ പ്രദേശത്തുള്ള ബന്ധുക്കളടക്കമുള്ള സന്നദ്ധ വളൻറിയര്‍മാരും സന്നദ്ധ സേവകരുമാണ്. ഇവർ പ്രതിഫലം പറ്റുന്നവരല്ല. മേയര്‍ പ്രഖ്യാപിച്ച പുതിയ തീരുമാനം അത്തരക്കാരെ വിലക്കാനാവരുതെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം സംസ്കരിക്കാന്‍ പരിശീലനം നേടിയ 80 വളൻറിയര്‍മാരുള്ള സംഘടനകളെ ഒഴിവാക്കി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ കഴിയുമെന്ന് മേയര്‍ കരുതരുത്. ഇവരെയെല്ലാം സഹകരിപ്പിക്കുകയാണ് മേയര്‍ ചെയ്യേണ്ടത്. അല്ലാതെ രാഷ്ട്രീയ കളി നടത്തുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കവിയൂർ പൊന്നമ്മ അന്തരിച്ചു

Published

on

Share our post

കൊച്ചി: മലയാളത്തിന്റെ  പ്രിയ അഭിനേത്രി കവിയൂർ പൊന്നമ്മ (79) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന്‌ ഏതാനും ദിവസമായി കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു.പത്തനംതിട്ട ജില്ലയിലെ കവിയൂരിൽ 1945 സെപ്‌തംബർ പത്തിനാണ്‌ ജനനം. നാടകങ്ങളിലൂടെയാണ് സിനിമാരംഗത്തെത്തിയത്‌. 1962 ൽ പുറത്തിറങ്ങിയ ശ്രീരാമ പട്ടാഭിഷേകം ആണ്‌ ആദ്യ ചിത്രം. ഒടുവിൽ വേഷമിട്ടത്‌ 2021 ൽ പുറത്തിറങ്ങിയ ആണും പെണ്ണും  എന്ന ചിത്രത്തിൽ. നാലുതവണ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്‌ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടി.
ആദ്യകാല നിർമാതാവ്‌ അന്തരിച്ച മണിസ്വാമിയാണ്‌ ഭർത്താവ്‌. ഏകമകൾ ബിന്ദു അമേരിക്കയിൽ സ്ഥിരതാമസം. മരുമകൻ: വെങ്കിട്ടരാമൻ(മിഷിഗൺ സർവകലാശാല).


Share our post
Continue Reading

Breaking News

സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അന്തരിച്ചു

Published

on

Share our post

ന്യൂഡൽഹി : സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലിക്കെയാണ് അന്ത്യം. 32 വർഷമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിക്കുന്ന യച്ചൂരി 2015 ലാണ് ജനറൽ സെക്രട്ടറി പദവിയിലേക്കെത്തിയത്. 2005 മുതൽ 2017 വരെ ബംഗാളിൽ നിന്നുള്ള രാജ്യസഭാംമായിരുന്നു. വൈദേഹി ബ്രാഹ്‌മണരായ സർവേശ്വര സോമയാജലു യച്ചൂരിയുടെയും കൽപകത്തിന്റെയും മകനായി 1952 ഓഗസ്‌റ്റ് 12 ന് ചെന്നൈയിൽ യച്ചൂരി സീതാരാമ റാവു ജനിച്ചത്. പേരിന്റെ വാലറ്റത്തുനിന്നു ജാതി മുറിച്ചുമാറ്റാമെന്നു തീരുമാനിച്ച് സീതാറാം യച്ചൂരിയായത് സുന്ദര രാമ റെഡ്‌ഡിയിൽ നിന്നു പി. സുന്ദരയ്യയായി മാറിയ സി.പി.എമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറിയെ മാതൃകയാക്കിയാണ്. സുന്ദരയ്യക്കു ശേഷം ആന്ധ്രയിൽനിന്നു സി.പി.എം ജനറൽ സെക്രട്ടറിയായ നേതാവാണ് യച്ചൂരി.

അച്‌ഛന്റെ അച്‌ഛൻ യച്ചൂരി സീതാരാമ റാവു ആന്ധ്രയിലെ കിഴക്കൻ ഗോദാവരിയിൽ തഹസിൽദാരായിരുന്നു. അമ്മയുടെ അച്‌ഛൻ കന്ധ ഭീമ ശങ്കരറാം ചെന്നൈയിൽ നിയമം പഠിച്ച്, മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകനായി, പിന്നീട് ആന്ധ്ര ഹൈക്കോടതിയിൽ ജഡ്‌ജിയും. ഗുണ്ടൂരിൽ പ്രവർത്തിച്ച ഹൈക്കോടതി പിന്നീടു ഹൈദരാബാദിലേക്കു മാറി. അങ്ങനെ ഹൈദരാബാദിലെ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ആന്ധ്ര റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനിൽ എൻജിനീയറായിരുന്ന അച്‌ഛന്റെ സ്‌ഥലം മാറ്റങ്ങൾക്കൊപ്പം യച്ചൂരിയുടെ സ്‌കൂളുകളും മാറി; വിജയവാഡയിൽ റയിൽവേ സ്‌കൂളിലും വീണ്ടും ഹൈദരാബാദിലെ ഓൾ സെയിന്റ്‌സ് സ്‌കൂളിലും. യച്ചൂരി ഹൈദരാബാദിലെ നൈസാം കോളജിൽ ഒന്നാം വർഷ പിയുസിക്കു പഠിക്കുമ്പോഴാണു തെലങ്കാന പ്രക്ഷോഭം സജീവമാകുന്നത്. 1967–68 ൽ. ഒരു വർഷത്തെ പഠനം പ്രക്ഷോഭത്തിൽ മുങ്ങി. പിന്നാലെ അച്‌ഛനു ഡൽഹിയിലേക്കു സ്‌ഥലംമാറ്റം. അവിടെ പ്രസിഡന്റ്‌സ് എസ്‌റ്റേറ്റ് സ്‌കൂളിൽ ഒരു വർഷത്തെ ഹയർ സെക്കൻഡറി കോഴ്‌സിൽ ശാസ്‌ത്ര വിഷയങ്ങൾ പഠിച്ചു, ഒപ്പം കണക്കും.

സെന്റ് സ്റ്റീഫൻസിൽനിന്ന് ബിഎ ഇക്കണോമിക്‌സിൽ ഒന്നാം ക്ലാസുമായി ജെ.എൻ.യുവിൽ ഇക്കണോമിക്‌സ് എം.എയ്ക്ക് ചേർന്നു. മൂന്നു തവണ ജെഎൻയു യൂണിയന്റെ അധ്യക്ഷനായിരുന്നു. അടിയന്തരാവസ്‌ഥയിൽ ജെഎൻയു തിളച്ചുമറിയുന്ന കാലത്താണു മേനക ആനന്ദിനെ (പിന്നീടു മേനക ഗാന്ധി) ജെ.എൻ.യുവിലെ സ്‌കൂൾ ഓഫ് ലാംഗ്വേജസിൽ കയറുന്നതു തടഞ്ഞെന്ന പേരിൽ യച്ചൂരിയുൾപ്പെടെ പലരെയും പൊലീസ് പിടികൂടുന്നത്.1984 ൽ എസ്‌.എഫ്‌.ഐയുടെ ദേശീയ പ്രസിഡന്റായ യച്ചൂരി അതേ വർഷം സി.പി.എം കേന്ദ്ര കമ്മിറ്റിയിൽ പ്രകാശ് കാരാട്ടിനൊപ്പം സ്‌ഥിരം ക്ഷണിതാവുമായി. പിറ്റേ വർഷം കാരാട്ടിനും എസ്. രാമചന്ദ്രൻ പിള്ളയ്ക്കുമൊപ്പം കേന്ദ്ര കമ്മിറ്റിയംഗം. 1992ലാണ് മൂവരും പൊളിറ്റ് ബ്യൂറോയിലെത്തുന്നത്.1996 ൽ യച്ചൂരിയും പി. ചിദംബരവും എസ്. ജയ്‌പാൽ റെഡ്‌ഡിയും ചേർന്നിരുന്ന് ഐക്യമുന്നണി സർക്കാരിന്റെ പൊതു മിനിമം പരിപാടിയുണ്ടാക്കി. 2004 ൽ യു.പി.എ സർക്കാരിന്റെ പൊതു മിനിമം പരിപാടിയുണ്ടാക്കാൻ യച്ചൂരിയും ജയ്‌റാം രമേശും ഒത്തുകൂടി. ഇന്ദ്രാണി മജുംദാറാണ് ഭാര്യ. മകൻ: പരേതനായ ആശിഷ് യച്ചൂരി.


Share our post
Continue Reading

Breaking News

കണിച്ചാർ ചാണപ്പാറയിൽ മധ്യവയസ്കൻ കൊല്ലപ്പെട്ട നിലയിൽ ; പ്രതി അറസ്റ്റിൽ

Published

on

Share our post

കണിച്ചാർ: ചാണപ്പാറയിൽ മധ്യവയസ്കനെ കടമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചാണപ്പാറയിൽ താമസിക്കുന്ന പാനികുളം ബാബുവിനെ(50)യാണ് ചൊവ്വാഴ്ച വൈകിട്ടോടെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിളക്കാട് സ്വദേശി പുത്തൻ വീട്ടിൽ പ്രേംജിത്തിനെ കേളകം പോലീസ് അറസ്റ്റ് ചെയ്തു. വ്യക്തി വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്.


Share our post
Continue Reading

Kannur11 hours ago

കണ്ണൂരിലെ റെയിൽവേ മേൽപ്പാലം പൊളിച്ചുതുടങ്ങി

Kerala11 hours ago

മുദ്രപ്പത്രം റിട്ടയറാകുന്നു ഇനി ഇ സ്റ്റാമ്പ്‌

Kerala11 hours ago

ഇ-സിം സംവിധാനത്തിലേക്ക്‌ മാറാൻ ഉദ്ദേശിക്കുന്നുണ്ടോ; ജാഗ്രതൈ

Kerala11 hours ago

ലൈഫ് പദ്ധതിക്ക് തിരിച്ചടിയായി നിർമ്മാണ വസ്തുക്കളുടെ വില വർദ്ധന, 40% വരെ വില കൂടിയതോടെ വീട് പണി പാതിവഴിയിൽ

Kerala11 hours ago

കനറാ ബാങ്കിൽ 3,000 അപ്രന്റിസ് ഒഴിവുകൾ

Kannur12 hours ago

സ്കൂൾ ബസിൽ പെൺകുട്ടിക്കുനേരേ അതിക്രമം; വിദ്യാർഥിനിയുടെ പരാതിയിൽ ഡ്രൈവർ അറസ്റ്റിൽ

Breaking News12 hours ago

കവിയൂർ പൊന്നമ്മ അന്തരിച്ചു

Kerala13 hours ago

കിലോയ്ക്ക് 600 രൂപയ്ക്കുമേൽ വില; കാന്താരിക്ക് എരിവുപോലെ വിലയും

Kerala14 hours ago

ഐ ഫോൺ 16 വിപണിയിലെത്തി; ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ തിക്കും തിരക്കും

Kerala14 hours ago

കർണാടക ഉൻസൂരിലെ ബസ് അപകടം: കോഴിക്കോട് സ്വദേശി മരിച്ചു, നിരവധി മലയാളികള്‍ക്ക് പരിക്ക്

Breaking News3 years ago

കോവിഡ് മൂന്നാം തരംഗം രൂക്ഷമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News6 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!