Connect with us

Breaking News

വാതില്‍പ്പടി മാലിന്യശേഖരണം; യൂസര്‍ഫീ നിര്‍ബന്ധം

Published

on

Share our post

തിരുവനന്തപുരം: വീടുകളിലെയും സ്ഥാപനങ്ങളിലെയും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം ശേഖരിക്കുന്നതിന് യൂസര്‍ഫീ നിര്‍ബന്ധമാക്കുന്ന സമഗ്രനിയമം ഉടന്‍ കൊണ്ടുവരും. മാലിന്യം വാതില്‍പ്പടി ശേഖരിക്കുന്ന ഹരിതകര്‍മസേനപോലുള്ള ഏജന്‍സികള്‍ക്ക് തദ്ദേശസ്ഥാപനങ്ങളാണ് ഫീസ് നിശ്ചയിക്കുന്നത്. യൂസര്‍ഫീ കാര്‍ഡോ റസീറ്റോ തദ്ദേശസ്ഥാപനങ്ങളില്‍നിന്നും സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള രേഖയാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നിയമം രണ്ടുമാസത്തിനകം കൊണ്ടുവരും.

2016-ല്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടപ്രകാരം യൂസര്‍ഫീ നല്‍കാന്‍ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബാധ്യതയുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനത്തും പ്രത്യേകനിയമം വരുന്നത്. ഹരിതകര്‍മസേനയ്ക്ക് ഫീസ് നല്‍കേണ്ടെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണംകൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ നിയമനിര്‍മാണത്തിന് തയ്യാറാകുന്നത്.

ഫീസ് ഈടാക്കാനുള്ള നടപടി തുടരാന്‍ തദ്ദേശസ്ഥാപന മേധാവികള്‍ക്ക് അനുമതിനല്‍കി കഴിഞ്ഞദിവസം ഉത്തരവിറങ്ങിയിരുന്നു. ഫീസായി ലഭിക്കുന്ന തുകയാണ് ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് വേതനമായി നല്‍കുന്നത്. വാതില്‍പ്പടി ശേഖരണം ഉറപ്പാക്കാനും സേവനങ്ങള്‍ക്കുള്ള അപേക്ഷയോടൊപ്പം ഹരിതകര്‍മസേന നല്‍കുന്ന യൂസര്‍ഫീ കാര്‍ഡോ രശീതിയോ ആവശ്യപ്പെടാനും തദ്ദേശസ്ഥാപന മേധാവികളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു.

ആപത്കരമായ ഇ-മാലിന്യങ്ങള്‍

സി.എഫ്.എല്‍., ഡി.വി.ഡി., ട്യൂബ് ലൈറ്റ്, ലൈറ്റ് ഫിറ്റിങ്സ്, ഉപയോഗിച്ച ടോണര്‍ കാട്രിഡ്ജ്സ്, റീല്‍സ്, ടോയ്സ്, പിക്ചര്‍ ട്യൂബ്, ബ്രോക്കണ്‍ ടെലിവിഷന്‍, എമര്‍ജന്‍സി ലാമ്പ് തുടങ്ങിയവ.

ഇനങ്ങള്‍ തിരിച്ച്

പ്ലാസ്റ്റിക്

എച്ച്.എം., സി.എച്ച്.എം. മിക്സ്, പ്രിന്റ് പി.പി., മില്‍മ എല്‍.ഡി., ഹാര്‍ഡ് പ്ലാസ്റ്റിക്, പെറ്റ് ബോട്ടില്‍, ലിക്കര്‍ ബോട്ടില്‍ (പ്ലാസ്റ്റിക്), നോണ്‍വൂവന്‍, ഓയില്‍ കവര്‍.

പേപ്പര്‍

ന്യൂസ് പേപ്പര്‍, കാര്‍ഡ്ബോര്‍ഡ്, ബിബി മിക്സ് പേപ്പര്‍.

ശേഖരണം കലണ്ടര്‍ പ്രകാരം

ക്ലീന്‍ കേരള കമ്പനി പുറത്തിറക്കിയ കലണ്ടര്‍ പ്രകാരമായിരിക്കും മാസംതോറും പാഴ്വസ്തുക്കളുടെ ശേഖരണം

ജനുവരി, ജൂലായ്

ഇ വേസ്റ്റ്.

ഫെബ്രുവരി, ഓഗസ്റ്റ്

പോളി എത്തിലിന്‍ പ്രിന്റിങ് ഷീറ്റ്, സ്‌ക്രാപ്പ് ഇനങ്ങള്‍.

മാര്‍ച്ച്, നവംബര്‍

ആപത്കരമായ ഇ-മാലിന്യം

ഏപ്രില്‍

ചെരുപ്പ്, ബാഗ്, തെര്‍മോകോള്‍

മേയ്, ഡിസംബര്‍

കണ്ണാടി, കുപ്പിച്ചില്ലുമാലിന്യങ്ങള്‍

ജൂണ്‍

ഉപയോഗശൂന്യമായ വാഹന ടയര്‍

സെപ്റ്റംബര്‍

മരുന്ന് സ്ട്രിപ്പ്

ഒക്ടോബര്‍

തുണിമാലിന്യം


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!