Connect with us

Breaking News

പരിസ്ഥിതി സംരക്ഷണനിയമ ഭേദഗതി: സംസ്ഥാനത്തെ ഖനനമേഖലയില്‍ മാറ്റം വരുത്തിയേക്കില്ല

Published

on

Share our post

കോട്ടയം: 1986-ലെ പരിസ്ഥിതി സംരക്ഷണനിയമ ഭേദഗതി കേരളത്തിലെ ഖനനമേഖലയില്‍ വലിയമാറ്റം വരുത്തില്ല. ഖനന നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷകള്‍ കേരളം 2015-ല്‍ തന്നെ ലഘൂകരിച്ചതാണ് കാരണം. കെ.എം.എം.സി റൂള്‍ 2015 എന്നറിയപ്പെടുന്ന നിയമമാണ്, പിഴയടച്ച് ചട്ടലംഘനം ക്രമവത്കരിക്കാന്‍ സംസ്ഥാനത്ത് അവസരമുണ്ടാക്കിയത്. കേന്ദ്രം ഇപ്പോള്‍ നിര്‍ദേശിക്കുന്ന പ്രകാരം, ഖനനമടക്കമുള്ള കാര്യങ്ങളില്‍ ചട്ടലംഘനത്തിന് പിഴയടച്ചാല്‍ മതി. ക്രിമിനല്‍ കുറ്റമല്ല. അനുവദിച്ച ഇടം വിട്ടോ അളവില്‍ കൂടുതലോ പാറ ഖനനം ചെയ്താല്‍ ജിയോളജി വകുപ്പ് നിശ്ചയിക്കുന്ന നിരക്കില്‍ അധിക റോയല്‍റ്റി അടച്ചാല്‍ മതിയെന്നും 2015-ലെ കേരള നിയമത്തിലുണ്ട്.

2015-ലെ നിയമം വന്നപ്പോള്‍ അനധികൃത ക്വാറികള്‍ക്കെതിരേ ക്രിമിനല്‍ നടപടി എടുക്കാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു. ഇക്കാര്യത്തില്‍ നേരത്തെ ലഭിച്ച പരാതികളില്‍ വിവിധ ആര്‍.ഡി.ഒ.മാര്‍ക്കു മുമ്പിലുള്ള കേസുകളില്‍ നടപടിയെടുക്കാനും സാധിക്കാതെ വന്നു. ഭൂമികൈയ്യേറ്റം പോലുള്ള സംഭവങ്ങളില്‍ പോലീസ് നടപടി പോലും സ്വീകരിക്കാനാകാത്ത അവസ്ഥയുമുണ്ടായി. സര്‍ക്കാര്‍ ഭൂമിയില്‍ പോലും, അനുമതിയില്ലാതെ ഖനനം നടത്തിയാല്‍ പിഴയടച്ചാല്‍ മതിയാകും.
കോട്ടാങ്ങല്‍, വള്ളിക്കോട്, കുറിയന്നൂര്‍, വടശ്ശേരിക്കര എന്നിവിടങ്ങളില്‍ ക്വാറികളുടെ പുറമ്പോക്ക്-വനഭൂമി കൈയേറ്റങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടും ക്രിമിനല്‍ കേസുണ്ടാകാത്തത് 2015-ലെ നിയമം മൂലമാണ്. വന്യജീവിസങ്കേതങ്ങളോടുചേര്‍ന്ന് പാറ പൊട്ടിച്ചിട്ടും കാര്യമായ നിയമനടപടി ഉണ്ടാകാത്തതും സമാനസാഹചര്യത്തിലാണ്. പരിസ്ഥിതി ആഘാതപഠനത്തിലും 2015-ലെ നിയമം വെള്ളംചേര്‍ത്തു.

ദീപക് കുമാര്‍ കേസില്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്, എല്ലാത്തരം ഖനനത്തിലും ഭൂമിയുടെ അളവ് നോക്കാതെ പരിസ്ഥിതിയാഘാതപഠനം നടത്തണമെന്നാണ്. ഇത് ഖനനസ്ഥലത്ത് മാത്രമാക്കി പരിമിതപ്പെടുത്തിയെന്നാണ് പരിസ്ഥിതിപ്രവര്‍ത്തകരുടെ ആക്ഷേപം. മേഖലയില്‍ മുഴുവന്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം പഠിക്കുന്ന രീതി മാറ്റിമറിച്ചു. 2015-നുശേഷം പലഘട്ടങ്ങളിലായി സംസ്ഥാനം ഖനനത്തില്‍ ഇളവ് കൊണ്ടുവന്നു. ക്വാറികളും ജനവാസകേന്ദ്രങ്ങളുമായുള്ള അകലം ആദ്യം 100 മീറ്ററും പിന്നീട് 50 മീറ്ററുമായി ചുരുക്കി.


Share our post

Breaking News

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരു മരണം

Published

on

Share our post

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരാൾ മരിച്ചു. ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63)ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു എസ്റ്റേറ്റിൽ തേനീച്ച ആക്രമണം ഉണ്ടായത്. ജോലി ചെയ്യുന്നതിനിടെ തേനീച്ചകൂട് ഇളകി വരികയായിരുന്നു വെന്നാണ് വിവരം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ

Published

on

Share our post

മാഹി : പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ. തലശ്ശേരി ടെമ്പിൾ ഗെയിറ്റ് പുതിയ റോഡിലെ വൈഷ്‌ണവിനെയാണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്‌തത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്.


Share our post
Continue Reading

Breaking News

ഭാര്യയെ ഓട്ടോയിടിച്ച് പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: അകന്നു കഴിയുന്ന ഭാര്യയെ ഓട്ടോയിടിച്ചിട്ട ശേഷം പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. മാവിലായി കുന്നുമ്പ്രത്തെ വി.എൻ സുനിൽ കുമാറിനെ (51)യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 6.10 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ഭാര്യ എളയാവൂർ സൗത്തിലെ പി വി പ്രിയയെ (43)യാണ് എളയാവൂർ പയക്കോട്ടത്തിനടുത്ത് വെച്ച് പ്രതി കൊല്ലാൻ ശ്രമിച്ചത്. ഓട്ടോറിക്ഷ കൊണ്ടിടിച്ച് നിലത്തു വീണ യുവതിയെ പ്രതി കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് ലൈറ്റർ എടുത്ത് തീവെക്കാൻ ശ്രമിക്കുകയായിരുന്നു. ലൈറ്റർ തട്ടി മാറ്റി യുവതി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ടൗൺ എസ്ഐ ദീപ്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!