Connect with us

Breaking News

വിജയവഴിയിൽ സുനിതയും കൂട്ടുകാരും; ‘ധാന്യ’ തിരക്കിലാണ്

Published

on

Share our post

കരിവെള്ളൂർ:‘വെച്ച കാൽ പിറകോട്ടില്ല.’ കൂട്ടു സംരംഭങ്ങൾ തുടങ്ങി പാതിവഴിയിൽ ഉപേക്ഷിക്കുന്നവരോട് കരിവെള്ളൂർ പാലക്കുന്നിലെ സുനിതയും കൂട്ടുകാരും ഇങ്ങനെയേ പറയൂ. കാരണം കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്ത് സി ഡി എസ് ചെയർപേഴ്സൺ പി വി സുനിതയുടെ നേതൃത്വത്തിൽ പാലക്കുന്നിൽ പ്രവർത്തിക്കുന്ന ധാന്യ റൈസ് ആൻഡ് ഫ്ളോർ മില്ലിൽ തിരക്കോട് തിരക്കാണ്. പഞ്ചായത്തിലെ കർഷകർ ഉൽപാദിപ്പിക്കുന്ന നെല്ലും മഞ്ഞളുമൊക്കെ ഇവിടെ എത്തുന്നുണ്ട്. അരി, ഗോതമ്പ്, റാഗി, കുരുമുളക്, മല്ലി, കറിമസാലകൾ, ഏത്തക്കായ, എന്നിവ പൊടിക്കുന്നതിനു പുറമെ കൊപ്രയും ആട്ടുന്നു. പൊടികൾ പായ്ക്ക് ചെയ്ത് നാനോ മാർക്കറ്റ് വഴി വിറ്റഴിക്കും. 
കരിവെള്ളൂരിൽ തന്നെ പ്രവർത്തിക്കുന്ന കുടുംബശ്രീ ഷോപ്പിയിലും അടുത്തുള്ള കടകളിലും കുടുംബശ്രീ വിൽപ്പന മേളകളിലും ‘ധാന്യ’ ഉൽപ്പന്നങ്ങൾ സുലഭമാണ്. പരമ്പരാഗത രീതിയിൽ ഉണ്ടാക്കുന്ന ഏത്തക്കായപ്പൊടിക്കും മസാലക്കൂട്ടുകൾക്കും കൊണ്ടാട്ടങ്ങൾക്കും ആവശ്യക്കാർ ഏറെ. തിരക്കില്ലാത്ത സമയങ്ങളിൽ ചോക്ലേറ്റുകളും കേക്കുകളും ഉണ്ടാക്കും. ഉത്സവ കാലങ്ങളിൽ ഇവിടെ നല്ല തിരക്കാണ്. തുടങ്ങിയിട്ട് ഒരു വർഷമേ ആയുള്ളൂവെങ്കിലും മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് ഇവർ പറയുന്നു.
വിവിധ കുടുംബശ്രീകളിൽ നിന്നും താൽപര്യമുള്ള ആറ് പേർ ചേർന്നാണ് സംരംഭം തുടങ്ങിയത്. ബ്ലോക്ക് പഞ്ചായത്ത് മൂന്ന് ലക്ഷം സബ്സിഡി നൽകി. പത്ത് ലക്ഷം രൂപ വായ്പയെടുത്തു. ഒന്നര ലക്ഷം രൂപ സിഇഎഫ് വായ്പയും ലഭിച്ചു. കുടുംബശ്രീ മിഷന്റെ പൂർണ്ണ പിന്തുണയോടൊപ്പം കിലയുടെ പരിശീലനവും ലഭിച്ചു. പി വി സുനിത എ കെ രമ, കെ ശ്രീജ, എം വി റീന, എൻ വി ചിത്ര, കെ ശ്രീജ എന്നിവരാണ് ധാന്യയുടെ പ്രവർത്തനം നടത്തുന്നത്. പരസ്പര വിശ്വാസമാണ് ഈ കൂട്ടായ്മയുടെ വിജയം.
പലഹാര യൂണിറ്റുകൾ, തയ്യൽ യൂണിറ്റുകൾ, ഫർണിച്ചർ കടകൾ, ഹോട്ടലുകൾ, പൂച്ചെടി നഴ്സറി തുടങ്ങി വിജയകരമായി പ്രവർത്തിക്കുന്ന 45 സംരംഭങ്ങളും കൃഷി, ആട് വളർത്തൽ എന്നിവയും പഞ്ചായത്തിലുണ്ട്. ഇനി ന്യൂട്രിമിക്സ് നിർമാണ യൂണിറ്റ് തുടങ്ങാനാണ് ലക്ഷ്യം. നൂറോളം പേർ ഇത്തരത്തിൽ സ്വയം വരുമാനമുണ്ടാക്കുന്നുണ്ട്.

Share our post

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Breaking News

തലശ്ശേരി ഹെഡ് പോസ്റ്റോഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി : ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാർട്ട് ടൈം സ്വീപ്പർ തലശ്ശേരി പപ്പൻ പീടികയ്ക്ക് സമീപത്തെ വി.ഗംഗാധരൻ (67) ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!