Connect with us

Kannur

കേളകം ചെട്ട്യാംപറമ്പ് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ ലക്ഷങ്ങളുടെ ക്രമക്കേട്

Published

on

Share our post

എം.വിശ്വനാഥൻ

കേളകം: പേരാവൂർ ക്ഷീര വികസന യൂണിറ്റിന് കീഴിലെ ചെട്ട്യാംപറമ്പ് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി ജില്ലാ തല ഇൻസ്പെക്ഷൻ ടീമിൻ്റെ റിപ്പോർട്ട്.

തലശ്ശേരി ഡയറി ഫാം ഇൻസ്ട്രക്ടർ നടത്തിയ പ്രാഥമിക പരിശോധനയിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ക്ഷീര സഹകരണ സംഘങ്ങളുടെ പരിശോധനക്കായി രൂപീകരിച്ച ജില്ലാതല ഇൻസ്പെക്ഷൻ ടീം സംഘത്തിൽ വിശദ പരിശോധന നടത്തിയത്.

നിലവിൽ 27 ലക്ഷത്തോളം രൂപ നഷ്ടത്തിൽ പ്രവർത്തിക്കുന്ന സംഘത്തിന് സെക്രട്ടറിയടക്കമുള്ളവരിൽ നിന്നും കിട്ടാനുള്ള 25,70,089 രൂപ ഭരണ സമിതിയും ജീവനക്കാരും തിരിച്ചു പിടിക്കണമെന്ന് ക്ഷീര വികസന വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ടിൽ നിർദേശിക്കുന്നു.
ഓരോ വർഷവും കിട്ടാനുള്ള തുക അധികരിച്ചു വരുന്നതായി കാണുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

സെക്രട്ടറി അഡ്വാൻസ് ഇനത്തിൽ സംഘത്തിന് തിരികെ നല്കാനുള്ള 2,94,925 രൂപ ഉടനെ ഈടാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. സെക്രട്ടറി അഡ്വാൻസ് ഇനത്തിൽ ഓരോ വർഷവും ഭീമമായ തുകയുടെ ഇടപാടുകൾ നടന്നതായും ഇത്തരത്തിൽ കിട്ടാനുള്ള തുക ഈടാക്കി ഇത്തരം ഇടപാടുകൾ ഭരണ സമിതി നിർത്തലാക്കണമെന്നും റിപ്പോർട്ടിലുണ്ട്.

വിവിധ ഇനത്തിൽ ലഭിച്ച തുകകൾ ക്യാഷ് ബുക്കിൽ കൃത്യമായി രേഖപ്പെടുത്താതെയും വൗച്ചറുകളിൽ യഥാസമയം ഒപ്പിടാതെയുമാണ് സാമ്പത്തിക ക്രമക്കേടുകൾ നടത്തിയത്. വൗച്ചറുകളിലെയും ക്യാഷ് ബുക്കിലെയും തീയതികൾ മിക്കവയും തെറ്റാണെന്നും പരിശോധനയിൽ വ്യക്തമായി. സെക്രട്ടറിയും പണം കൈപ്പറ്റിയവരും ഒപ്പിടാത്ത വൗച്ചറുകൾ പരിശോധനയിൽ കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ട്.

കാലിത്തീറ്റയുടെ സ്റ്റോക്കിലെ വ്യത്യാസം 2021-22 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം നാലര ലക്ഷം രൂപയാണ്. മുഴുവൻ തുകയും ഉത്തരവാദപ്പെട്ടവരിൽ നിന്നും ഈടാക്കാൻ ഭരണ സമിതി നടപടി സ്വീകരിക്കണമെന്നും പരിശോധനാ റിപ്പോർട്ടിൽ പറയുന്നു.

അസി.ഡയറക്ടർ ട്വിങ്കിൾ മാത്യുവിൻ്റെ നേതൃത്വത്തിൽ സീനിയർ ഡി.ഇ.ഒ വി.കെ. നിഷാദ്, ഡി.ഇ.ഒ മുഹമ്മദ് അർഷത്, ഡി.എഫ്.ഐമാരായ എ. പ്രവീണ, ദീപ ജോസ്, സുജിൻ രാജ്, എം.സി. പൊന്നി, അനുശ്രീ എന്നിവരാണ് പരിശോധന നടത്തിയത്. സംഘം പ്രസിഡൻറ് സന്ദീപ് ജോസിൻ്റെയും സെക്രട്ടറി ടി.ജെ. ബീനയുടെയും സാന്നിധ്യത്തിലായിരുന്നു പരിശോധന.

1981-ൽ പ്രവർത്തനമാരംഭിച്ച സംഘത്തിൻ്റെ 81 മുതൽ 20 വർഷത്തെ ഓഡിറ്റ് നടന്നത് 2017-ലാണ്.


Share our post

Kannur

അശാസ്ത്രീയ നിറം, മണം; റോഡരികിലെ മാങ്ങയിൽ ‘വ്യാജൻ’,വിൽപ്പനയ്ക്ക് ‘പൂട്ട്’

Published

on

Share our post

മയ്യിൽ: പലതരം നാട്ടുമാങ്ങകളെത്തിച്ചും മുപ്പെത്താത്ത മാങ്ങകൾക്ക് അശാസ്ത്രീയമായി നിറവും മണവും നൽകി വിൽപ്പന നടത്തുന്നതിന് ‘പൂട്ട്’. ദേശസൂചികാ പദവി ലഭിച്ച കുറ്റ്യാട്ടൂർ മാങ്ങകളുടെ മറവിലാണ് വ്യാജൻമാരുടെ വിൽപ്പന പൊടിപൊടിച്ചതെന്ന് വിദഗ്‌ധ സംഘത്തിന്റെ കണ്ടെത്തലിലാണ് നടപടി.പഞ്ചായത്തിലെ കൊളോളം-വടുവൻകുളം-ചെക്കിക്കുളം പാതയോരങ്ങളിലും കൊളോളം-പാവന്നൂർ മെട്ട-മയ്യിൽ പാതയോരങ്ങളിലുമാണ് അനധികൃത വിൽപ്പനക്കാർ തഴച്ചുവളർന്നത്. മാങ്ങ ഉത്‌പാദനത്തിൽ ഗണ്യമായ കുറവുണ്ടായിട്ടും അനധികൃത വിൽപ്പന കേന്ദ്രങ്ങൾ വർധിച്ചുവന്ന സാഹചര്യവും പരാതിക്കിടയാക്കിയിരുന്നു. കുറ്റ്യാട്ടൂർ പഞ്ചായത്ത് കൃഷി ഓഫീസ്, ആരോഗ്യവകുപ്പ്, പഞ്ചായത്തധികൃതർ എന്നിവരോടൊപ്പം തളിപ്പറമ്പ് ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരും മിന്നൽ പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് വിവിധയിടങ്ങളിൽ വിൽപ്പന നടത്തിയത് വ്യാജമാണെന്നും കൃത്രിമരീതിയിൽ പഴുപ്പിച്ചതാണെന്നും കണ്ടെത്തുകയായിരുന്നു. വിൽപ്പന നടത്തുന്നവർക്ക് ഫുഡ് ആൻഡ് സേഫ്റ്റി ലൈസൻസുൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിർദേശിച്ചു. സംഘത്തിൽ തളിപ്പറമ്പ് ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ നർസീന, പഞ്ചായത്ത് സെക്രട്ടറി കെ. പ്രകാശൻ, കൃഷി ഓഫീസർ സുരേന്ദ്രബാബു, ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. സദാനന്ദൻ എന്നിവരും ഉണ്ടായിരുന്നു.


Share our post
Continue Reading

Kannur

കണ്ണൂരിൽ പരിശീലനത്തിനിടെ അസി.കമാൻഡന്റ് ട്രെയിനി കുഴഞ്ഞുവീണു മരിച്ചു

Published

on

Share our post

കണ്ണൂർ : ഏഴിമലയിൻ പരിശീലനത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ഏഴിമല നേവൽ അക്കാദമി അസി. കമാൻഡന്റ് ട്രെയിനി മാഹി ചെമ്പ്ര പാറാൽ വള്ളിൽ ആർ. രബിജിത്ത് (24) ആണ് ട്രെയിനിങ്ങിനിടെ അക്കാദമിയിൽ കുഴഞ്ഞുവീണ് മരിച്ചത്. അക്കാദമിയിലെ സൈനിക ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും രക്ഷിക്കാനായില്ല. ഇന്ത്യൻ കോസ്റ്റ് ഗാർഡ് സർവീസിൽ അഖിലേന്ത്യാതലത്തിലുള്ള പരീക്ഷയിൽ ഉന്നത വിജയം നേടിയാണ് നാവിക അക്കാദമിയിൽ അസി. കമാൻഡന്റ് ട്രെയിനി ആയി പ്രവേശിച്ചത്.പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായിരുന്നപ്പോൾ എൻ.സി.സി. നേവൽ വിങ്ങിലെ മികച്ച കാഡറ്റ് ആയിരുന്നു. വെള്ള യൂണിഫോമിനോടുള്ള ഇഷ്ടമാണ് ഈ എൻജിനീയറിങ് ബിരുദധാരിയെ കോസ്റ്റൽ ഗാർഡിൽ എത്തിച്ചത്.


Share our post
Continue Reading

Kannur

സി.ബി.ഐ ചമഞ്ഞ് മൊറാഴ സ്വദേശിയുടെ 3.15 കോടി തട്ടി; രാജസ്ഥാൻ സ്വദേശി അറസ്‌റ്റിൽ

Published

on

Share our post

കണ്ണൂർ: സി.ബി.ഐ ഉദ്യോഗ സ്‌ഥരെന്നു പറഞ്ഞ് വിഡിയോ കോൾ വിളിച്ച് മൊറാഴ സ്വദേശി ഭാർഗവനിൽ നിന്ന് 3.15 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ രാജസ്‌ഥാൻ സംഗനേർ സ്വദേശി ഭവ്യ ബെൻഷിവാളിനെ (20) ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്തു. 2024 സെപ്റ്റംബർ 19നും ഒക്ടോബർ മൂന്നിനും ഇടയിലാണ് സംഘം പണം തട്ടിയെടുത്തത്. കേസിൽ 12 പ്രതികളാണുള്ളത്. 2 പ്രതികളെ നേരത്തേ അറ സ്‌റ്റ് ചെയ്തു. സിം കാർഡ് വഴിയും ബാങ്ക് അക്കൗണ്ട് വഴിയും കുറ്റകൃത്യം ചെയ്തു‌വെന്ന് പറഞ്ഞ് സംഘം വാട്‌സാപ് വിഡിയോ കോൾ ചെയ്യുകയായിരുന്നു. പണം തന്നാൽ കേസ് ഒതുക്കിത്തീർക്കാമെന്നു പറഞ്ഞ് പലപ്പോഴായി ഗൂഗിൾ പേ വഴി പണം വാങ്ങി. കബളിപ്പിക്കപ്പെട്ടെന്നു മനസ്സിലായതോടെ ക്രൈം ബ്രാഞ്ചിനെ സമീപിക്കുകയായിരുന്നു. ഡി.വൈ.എസ്‌.പി പി. കീർത്തി ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ രാജസ്‌ഥാനിൽ നിന്ന് അറസ്‌റ്റ് ചെയ്തത്.


Share our post
Continue Reading

Trending

error: Content is protected !!