Connect with us

Kerala

‘പിണറായിയുടെയും ശൈലജയുടെയും തല, ബാക്കിയെല്ലാം വേറെ, അശ്ലീലം; എല്ലാം പോലീസിന് ലഭിച്ചിട്ടുണ്ട്‌’

Published

on

Share our post

തിരുവനന്തപുരം: വടകരയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.കെ. ശൈലജക്ക് എതിരായ അശ്ലീലപ്രചാരണവുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും സൈബര്‍ സെല്ലിന് ലഭിച്ചിട്ടുണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പോലീസിന്റെ മുമ്പിലുമുണ്ടെന്ന് അവകാശപ്പെട്ട അദ്ദേഹം കെ.കെ. ശൈലജയുടെ ആരോപണത്തില്‍ കേസുകൊടുക്കാന്‍ വടകരയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെ വെല്ലുവിളിച്ചു. തിരുവനന്തപുരത്ത് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്കെതിരായി അശ്ലീലപ്രചാരണമുണ്ടെന്ന ആരോപണം ആവര്‍ത്തിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി, ഇതിന് പിന്നില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഷാഫി പറമ്പിലുമാണെന്നും ആരോപിച്ചു. ‘വടകര നിയോജകമണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ജയിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. രാഷ്ട്രീയം പറഞ്ഞിട്ട് രക്ഷയില്ല. അതിനുപകരം പുതിയൊരു അടവ്, ഇന്നേവരെ തിരഞ്ഞെടുപ്പില്‍ ആരും ഉപയോഗിച്ചിട്ടില്ല, അശ്ലീലം. ഒരു തിരഞ്ഞെടുപ്പിന്റെ ഭാഗമായി എതിര്‍സ്ഥാനാര്‍ഥിക്കെതിരെ അശ്ലീലപ്രചാരണം. അശ്ലീലമെന്ന് പറഞ്ഞാല്‍ ചെറിയ അശ്ലീലമൊന്നുമല്ല, പിണറായി വിജയന്റെ തല, ശൈലജ ടീച്ചറുടെ തല, ബാക്കിയെല്ലാം വേറെയാണ്. വേറെയെന്ന് പറഞ്ഞാല്‍ മനസിലായില്ലേ നിങ്ങള്‍ക്ക്? അശ്ലീലം. എന്നിട്ട് വീട്ടിലേക്കുള്ള, കുടുംബ ഗ്രൂപ്പുകളിലേക്ക് അയക്കുകയാണ്. ഇത്തരം പടങ്ങള്‍ മോര്‍ഫ് ചെയ്യുക. ഇതിന് പിന്നില്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ്, ഷാഫി പറമ്പിലാണ്’, അദ്ദേഹം പറഞ്ഞു.

‘ആരാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണഭോക്താവ്? അതാണ് ഉത്തരം. ഇത് ആര്‍ക്ക് വേണ്ടിയാണ്? ശൈലജ ടീച്ചറെ അപമാനിക്കാന്‍ ഇത്തരം മോര്‍ഫ് ചെയ്ത പടങ്ങളും മെസേജുകളും ക്ലിപ്പുകളുമെല്ലാം ലോകവ്യാപകമായി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായ നേട്ടം യുഡിഎഫിന്റെ സ്ഥാനാര്‍ഥിക്കാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ? അതിന് വേണ്ടി പിന്നില്‍ പ്രവര്‍ത്തിച്ചത് ഇവരുതന്നെയാണ്. അത് പറഞ്ഞപ്പോള്‍ വലിയ വികാരപ്രകടനമാണ്, കേസുകൊടുക്കുമെന്നാണ്. ശൈലജ ടീച്ചര്‍ പറഞ്ഞു, കൊടുക്ക് കേസെന്ന്. എല്ലാകാര്യങ്ങളും നമ്മുടെ മുമ്പിലുണ്ട്. പോലീസിന്റെ മുമ്പിലുണ്ട്. സൈബര്‍ സെല്ലിന് എല്ലാവിവരങ്ങളും ലഭിച്ചിട്ടുണ്ട്’, എന്നായിരുന്നു എം.വി. ഗോവിന്ദന്റെ അവകാശവാദം.ഇപ്പോള്‍ ഷാഫി പറമ്പില്‍ വീണിടത്തു കിടന്ന് ഉരുളുകയാണ്. ഷാഫി പറമ്പിലിന്റെ പിന്തുണയോടെ തന്നെയാണിത്, പോയി കേസ് കൊടുക്ക്. തങ്ങളെല്ലാം പ്രസംഗിച്ചതാണ്. ധൈര്യമുണ്ടെങ്കില്‍ കേസ് കൊടുക്ക്, തങ്ങള്‍ നേരിട്ടോളും. അശ്ലീലം പറഞ്ഞുവോട്ടുപിടിക്കാനാണ് ശ്രമം. പക്ഷേ കേരളമാണിതെന്ന് മനസിലാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!