Connect with us

Kerala

അമ്പെയ്യാം, മീന്‍ പിടിക്കാം, തോണി തുഴയാം; വയനാട്ടിലെ ഈ കുറിച്യ തറവാട്ടില്‍ ഒരു ദിവസം

Published

on

Share our post

ഗ്രാമങ്ങള്‍ക്കെല്ലാം തനിമ നഷ്ടപ്പെട്ടു എന്ന പരാതി വേണ്ട. ഇന്നും ഗ്രാമ വിശുദ്ധിയുടെ കഥകള്‍ പറയുന്ന ചില നാട്ടുവഴികള്‍ ഇവിടെയുണ്ട്. തനത് കാര്‍ഷികതാളവും അതിനൊപ്പാം നാടിന്റെ സംസ്‌കൃതിയെയും ഉയര്‍ത്തിപ്പിടിക്കുന്ന ചിലഗ്രാമങ്ങള്‍. ഉത്തരവാദിത്ത ടൂറിസം സ്ട്രീറ്റ് എത്തിനിക്കല്‍ ടൂറിസം എന്ന പേരിലെല്ലാം പദ്ധതികള്‍ വന്നെങ്കിലും വിനോദസഞ്ചാരികളുടെ ശ്രദ്ധ ഒരു പരിധിക്കപ്പുറം ഇതിലേക്ക് പതിഞ്ഞിരുന്നില്ല. ഈ പരിമിതികള്‍ക്കിടയിലും നിശബ്ദമായി നേട്ടങ്ങളുണ്ടാക്കിയ ചില ഇടങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്. അങ്ങിനെയൊന്നാണ് വയനാട്ടിലെ കാവുംമന്ദത്ത് കുനിയമ്മല്‍ കുറിച്യ തറവാടിനോട് ചേര്‍ന്ന് രാധാകൃഷ്ണനും ലക്ഷ്മിയും വികസിപ്പിച്ചെടുത്ത ഒരു കേന്ദ്രം. താമരപൂക്കളുടെ നിറഭംഗിയില്‍ ഈ വേനല്‍ക്കാലം ഇവിടം അതിഥികള്‍ക്കായി വിരുന്നൊരുക്കുന്നു.

സാധ്യതകളുടെ ഗ്രാമീണ ടൂറിസം

തനത് ഭക്ഷണ രുചിയുടെയും നാട്ടു സംസ്‌കൃതിയുടെയും കഥകള്‍ ഒരോ നാടിനും പറയാനുണ്ടാകും. പ്രാദേശികമായി നാടിനെ തൊട്ടറിയുകയെന്നതാണ് ഗ്രാമീണ ടൂറിസത്തിന്റെ ലക്ഷ്യവും. ഇത്തരത്തില്‍ വയനാടിന്റെ തനത് സംസ്‌കാരങ്ങളെ അടുത്തറിയാനുളള ടൂറിസം കേന്ദ്രങ്ങള്‍ കുറവാണ്. പലയിടങ്ങളിലായി പലരീതിയില്‍ ഈ ടൂറിസം ലക്ഷ്യങ്ങള്‍ ചിതറിക്കിടക്കുകയാണ്. ഇങ്ങനെയൊരു കേന്ദ്രത്തിലേക്കുള്ള അന്വേഷണം വയനാട്ടിലെ കാവുംമന്ദത്തുള്ള കുനിയമ്മല്‍ കുറിച്യതറവാട്ടിന്റെ മുറ്റത്ത് എത്തിച്ചേരും. പതിയെ ഒരു എത്തിനിക്കല്‍ ടൂറിസം കേന്ദ്രമായി വളരാനുള്ള തയ്യാറെടുപ്പിലാണ് ഇന്ന് ഈ തറവാടും പരിസരങ്ങളും.നഗര തിരക്കിന്റെ പാരവശ്യങ്ങളില്‍ നിന്നും അല്‍പ്പനേരം ചെലവഴിക്കാന്‍ ശാന്തമായൊരു ഇടം തേടുന്നവര്‍ക്ക് കുനിയിമ്മേല്‍ ഇന്ന് ഒരു മാതൃകയാണ്. പഴയ തറവാടും തണല്‍ മുറ്റങ്ങളും താമരക്കുളവുമെല്ലാം ചേര്‍ന്ന് പ്രാദേശിക ഗ്രാമീണ ടൂറിസത്തിന്റെ ചെറുപതിപ്പുകള്‍ ഇവര്‍ ഇവിടെ ഒരുക്കികഴിഞ്ഞു. തറവാടിന്റെ അരികിലായി ഏറുമാടവും അതിന് താഴത്തായി തനിനാടന്‍ വിഭവങ്ങളുടെ അടുക്കളയുമെല്ലാം ഇവര്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ പത്തരമുതല്‍ വൈകീട്ട് മൂന്നരവരെ വിരുന്നുകാരെക്കൊണ്ട് ഇവിടം നിറയുന്നു. വയനാട്ടിലെ റിസോര്‍ട്ടുകളിലെത്തുന്ന സഞ്ചാരികളും ഇവിടേക്കെത്തുന്നു.
വയനാടന്‍ കാപ്പികുടിക്കാം

കൊളോണിയല്‍ കാലത്താണ് വയനാട്ടില്‍ കാപ്പിയുടെ വേരോട്ടം. മഴയും മഞ്ഞും കൃത്യമായും ഇടവേളകളില്‍ വിരുന്നെത്തിയ വയനാട്ടിലെ ഏറ്റവും അനുയോജ്യമായ കാലാവസ്ഥയാണ് കാപ്പികൃഷിക്ക് ഇവിടെ വളരെ പെട്ടന്ന് വേരോട്ടമുണ്ടാക്കിയത്. വൈകാതെ വയനാടന്‍ കാപ്പിയുടെ പെരുമകള്‍ കടല്‍ കടന്നും പോയി. യുറോപ്പില്‍ പോലും ഈ കാപ്പി ഇടം പിടിച്ചതോടെ ലോകത്തിലെ നല്ല കാപ്പികുടിക്കാനുള്ളവരുടെ യാത്രകളെല്ലാം ചുരം കയറി വയനാടിന് മുകളിലെത്തും. വെല്ലം ചേര്‍ത്ത് അങ്ങിനെയൊരു കട്ടന്‍ കാപ്പി കുടിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ കുനിയമ്മലിലേക്ക് വരാം. ഇവിടെ അതിനായി തന്നെ ഒരു അടുക്കള സദാ പുകയുന്നുണ്ട്. കലര്‍പ്പില്ലാത്ത വയനാടന്‍ കാപ്പിയുടെ നറുമണമുളള ഗ്രാമീണതയുടെ കുലീനതയില്‍ അല്‍പ്പനേരം ചെലവിടാം. കാപ്പി മാത്രമല്ല വയനാടന്‍ കപ്പയും ചമ്മന്തിയും എല്ലാമുള്ള നാടന്‍ വിഭവങ്ങളും ഇവിടെ തയ്യാറാണ്. ഈ തടാകത്തില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. വയനാട്ടിലെ തന്നെ ശുദ്ധജല തടാകത്തില്‍ വളരുന്ന മീന്‍ ഫ്രൈ ചെയ്ത് കഴിക്കാനും ഇവിടെ അടുപ്പ് റെഡിയാണ്.

അരയേക്കറോളം വിസ്തൃതിയുളള കുളത്തില്‍ നിറയെ താമരകള്‍ വിരിഞ്ഞതോടെ ഈ കാഴ്ചകള്‍ കാണാനും ഇവിടെ ധാരാളം പേരെത്തുന്നു. താമരക്കുളത്തിലൂടെ കളി വഞ്ചിയിലൂടെയും തുഴയാം. പകല്‍ മുഴുവന്‍ വയനാടിന്റെ കുളിര്‍കാറ്റും ആസ്വദിച്ച് ഇവിടെ ഇരിക്കാം. വെറുതെ തുടങ്ങിയ സംരംഭം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നുണ്ടെന്ന് കുനിയമ്മല്‍ തറവാട്ടംഗവും തരിയോട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ലക്ഷ്മി രാധാകൃഷ്ണന്‍ പറയുന്നു. രാവിലെ പത്ത് മുതല്‍ വൈകീട്ട് നാലുവരെയാണ് ഇപ്പോള്‍ ഇവര്‍ സഞ്ചാരികളെ വരവേല്‍ക്കുന്നത്. ഈ സമയങ്ങളില്‍ ഇവിടെ തയ്യാറാക്കിയ ഏറുമാടവും സഞ്ചാരികള്‍ക്ക് ഉപയോഗിക്കാം. ഒരാള്‍ക്ക് നാടന്‍ ഭക്ഷ്യവിഭവങ്ങളടക്കം 500 രൂപയാണ് ഈടാക്കുന്നത്. മിക്ക ദിവസങ്ങളിലും റിസോര്‍ട്ടുകളിലും മറ്റും തങ്ങുന്ന വിനോദ സഞ്ചാരികള്‍ പകല്‍ സമയങ്ങളില്‍ ഇവിടെ സമയം ചെലവിടാനെത്തുന്നു. നേരം പോക്കിന് ആര്‍ച്ചറിയും ഇവിടെയുണ്ട്. ഇതോടെ ഒട്ടേറെ സഞ്ചാരികളുടെയും പ്രീയ കേന്ദ്രമായി ഇവിടം മാറുകയാണ്. 8943924490 എന്ന ഫോണ്‍ നമ്പറില്‍ മുന്‍കൂട്ടി വിളിച്ച് ബുക്ക് ചെയ്താല്‍ ഇതിനായുളള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കും.

കാണാം വലിയ താമരക്കുളം

താമരയുടെ വയനാട്ടിലെ ഏറ്റവും വലിയ ശേഖരവും കുനിയിലിന് സ്വന്തമാവുകയാണ്. അറുപത് വര്‍ഷത്തോളം പഴക്കമുള്ള ഓടുമേഞ്ഞ താറവാടിന് അഭിമുഖമായുള്ള വലിയ കുളത്തിലാണ് താമരപൂക്കളും ചാരുതയേകുന്നത്. നാലു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തറവാട്ട് സ്ഥലത്തുള്ള വലിയ കുളത്തില്‍ താമര വളര്‍ത്തുകയെന്ന ആശയത്തിന് വിത്തിടുന്നത്. രാധാകൃഷ്ണനും ഭാര്യ ലക്ഷ്മിയും ഇതിനെക്കുറിച്ചുള്ള അന്വേഷണമായി. താമര വിത്തുകളെക്കുറിച്ച് ഓണ്‍ലൈനില്‍ തിരയാന്‍ മക്കളും സഹായിച്ചു. ഒടുവില്‍ ഓണ്‍ലൈനായി എട്ടുവിത്തുകള്‍ വരുത്തി.

വയനാട്ടിലെ കാലാവസ്ഥയില്‍ ഇതെങ്ങിനെ വളരും എന്നതിനെക്കുറിച്ചൊന്നും ആകുലപ്പെട്ടില്ല. പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. ഓണ്‍ലൈനില്‍ ദിവസങ്ങളെടുത്ത് വന്ന, ആശിച്ചു കിട്ടിയ വിത്തില്‍ നാലെണ്ണം മാത്രമാണ് മുളപൊട്ടിയത്. ഇതിനെ കുളത്തിന്റെ ഏറ്റവും നടുവിലായി പ്രത്യേക ഇടമുണ്ടാക്കി നട്ടുപിടിപ്പിച്ചു. ഇവിടെ നിന്നും കൈകള്‍ നീട്ടിയും വേരുകളാഴ്ത്തിയും പിന്നെ താമരയുടെ വളര്‍ച്ചയായിരുന്നു. നാലുവര്‍ഷങ്ങള്‍ കൊണ്ട് ജലാശയം മുഴുവന്‍ താമരയിലകള്‍ കൊണ്ടു നിറഞ്ഞു. അധികം വൈകാതെ ഈ വേനലില്‍ വലിയൊരു താമരപൂക്കാലവും ഇവിടെയെത്തി. ഇടതടവില്ലാതെ താമര വിരിയാന്‍ തുടങ്ങിയതോടെ ഏത് കാലത്തും പൂക്കാലമായി. രണ്ട് കളിവഞ്ചികള്‍ കൂടി ഇതിനിടയിലേക്ക് ഇറക്കിവിട്ടതോടെ ഇപ്പോള്‍ സഞ്ചാരികളും ഇവിടേക്ക് എത്തി തുടങ്ങി. പുറത്തുനിന്നുള്ള വിനോദ സഞ്ചാരികള്‍ മുതല്‍ കല്ല്യാണ സേവ് ദ ഡേറ്റ് സംഘങ്ങള്‍ വരെയും തമാരക്കുളത്തില്‍ ഫോട്ടോഷൂട്ടിനായി ഇപ്പോള്‍ എത്തുന്നുണ്ട്.


Share our post

Breaking News

നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

Published

on

Share our post

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.


Share our post
Continue Reading

Kerala

ഇനി അടിമുടി മാറ്റം; കേരളത്തിലേയ്ക്ക് ആദ്യമായി ഡബിൾ ഡെക്കർ ട്രെയിൻ വരുന്നു

Published

on

Share our post

പാലക്കാട്: ഇന്ത്യയിലെ ഡബിൾ ഡെക്കർ ട്രെയിൻ സർവീസ് ശൃംഖലയിൽ ഇടംനേടാൻ കേരളം. തമിഴ്‌നാട്ടിൽ നിന്ന് നിലവിലുള്ള ഡബിൾ ഡെക്കർ സർവീസുകളിൽ ഒന്ന് കേരളത്തിലേക്ക് നീട്ടാനാണ് റെയിൽവേ ആലോചിക്കുന്നത്. ഇതിന്റെ ഭാ​ഗമായി സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഏപ്രിലിൽ തന്നെ ഡബിൾ ഡെക്കർ ട്രെയിനിന്റെ ട്രയൽ റൺ പൂർത്തിയായി കഴിഞ്ഞിരുന്നു.

നിലവിൽ, ഉയർന്ന ശേഷിയുള്ള ഡബിൾ ഡെക്കർ സർവീസ് ഇല്ലാത്ത ദക്ഷിണേന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത ചെയർ കാർ സർവീസായ കെഎസ്ആർ ബെംഗളൂരു-കോയമ്പത്തൂർ ഉദയ് എക്സ്പ്രസാണ് കേരളത്തിലേയ്ക്ക് നീട്ടാൻ സാധ്യത കൂടുതൽ. ഈ സർവീസ് പാലക്കാട് വരെ നീട്ടാനുള്ള സാധ്യതയാണ് തെളിയുന്നത്. കോയമ്പത്തൂർ-പാലക്കാട് സെക്ഷനിൽ നടന്ന ട്രയൽ റണ്ണിൽ നിന്നുള്ള ഫീഡ്ബാക്ക് അനുസരിച്ചായിരിക്കും കൂടുതൽ സാങ്കേതിക അനുമതികൾ നൽകുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനത്തിലേയ്ക്ക് കാര്യങ്ങൾ എത്തുക.

ട്രാക്കിന്റെ ശക്തി, ക്ലിയറൻസ്, പ്രവർത്തന സാധ്യത എന്നിവ വിലയിരുത്തുന്നതിനായി രണ്ട് ഡബിൾ ഡെക്കർ കമ്പാർട്ടുമെന്റുകൾ ഉൾപ്പെടെ നാല് കോച്ചുകൾ ഉപയോഗിച്ചാണ് ട്രയൽ റൺ നടത്തിയത്. ഡബിൾ ഡെക്കർ ശൃംഖലയിൽ കേരളത്തെ ഉൾപ്പെടുത്തുന്നതിന് തടസ്സമായിരുന്ന മുൻകാല പ്രതിസന്ധികളെ മറികടക്കുന്നതിനുള്ള നിർണായകമായ ആദ്യപടിയായിരുന്നു ഈ പരീക്ഷണം. ക്ലിയറൻസ് കുറഞ്ഞ റോഡ് പാലങ്ങൾ പോലെയുള്ള അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട തടസ്സങ്ങളാണ് കേരളത്തിന് പലപ്പോഴും വെല്ലുവിളിയായത്. വള്ളത്തോൾ നഗർ, ഷൊർണൂർ തുടങ്ങിയ പ്രധാന ജംഗ്ഷനുകളിലെയും പരിസരങ്ങളിലെയും നിരവധി പാലങ്ങൾ ഡബിൾ ഡെക്കർ കോച്ചുകളുടെ ഉയരവുമായി യോജിക്കുന്നില്ല. മധുരയ്ക്കും തിരുവനന്തപുരത്തിനും ഇടയിൽ ഒരു ഡബിൾ ഡെക്കർ ഇടനാഴി ഉണ്ടാകാനുള്ള സാധ്യത ദക്ഷിണ റെയിൽവേ നേരത്തെ വിലയിരുത്തിയിരുന്നു. എന്നാൽ, സമാനമായ വെല്ലുവിളികൾ കാരണം അത് ഉപേക്ഷിക്കേണ്ടി വന്നു.

ഘടനാപരമായ മാറ്റങ്ങൾ വളരെ കുറവ് മാത്രം ആവശ്യമുള്ള റൂട്ടുകൾ പരി​ഗണിക്കുമ്പോൾ പാലക്കാട് വരെ സർവീസ് നീട്ടുന്നതാണ് പ്രായോഗികം. നിലവിൽ മധുരയെ ഡിണ്ടിഗൽ വഴി പൊള്ളാച്ചിയുമായി ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസാണ് പരി​ഗണനയിലുള്ളത്. കോയമ്പത്തൂരിനും പാലക്കാടിനും ഇടയിലുള്ള പ്രവർത്തനക്ഷമമായ ട്രാക്കുകൾ ഇതിന് അനുയോജ്യമാണെന്നാണ് വിവരം. ഡബിൾ ഡെക്കർ സർവീസ് ആരംഭിക്കുന്നത് സാധാരണ ട്രെയിനുകളുടെ സമ്മർദ്ദം ഗണ്യമായി കുറയ്ക്കുമെന്നും യാത്രാ സുഖം മെച്ചപ്പെടുത്തുമെന്നുമാണ് റെയിൽവേയുടെ വിലയിരുത്തൽ. ജനങ്ങളുടെ പ്രതികരണവും ഡബിൾ ഡെക്കർ ട്രെയിനിന്റെ കേരളത്തിലെ പ്രകടനവും വിലയിരുത്തിയ ശേഷം സംസ്ഥാനത്തിന്റെ മധ്യ, തെക്കൻ മേഖലകളിലും സമാനമായ സർവീസുകൾ അവതരിപ്പിക്കാനുള്ള സാധ്യതയും കൂടുതലാണ്.


Share our post
Continue Reading

Kerala

‘ആദ്യം അവർ കറൻസി രഹിത ഇന്ത്യക്കായി നോട്ട് നിരോധനം നടത്തി, ഇപ്പോൾ ട്രെയിനുകളിൽ എ.ടി.എമ്മുകൾ സ്ഥാപിക്കുന്നു’

Published

on

Share our post

മുംബൈ: കഴിഞ്ഞ ദിവസമാണ് ട്രെയിനിൽ എ.ടി.എം സ്ഥാപിച്ച വിവരം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. മഹാരാഷ്ട്രയിൽ മൻമദ്-സി.എസ്.എം.ടി പഞ്ചവടി എക്സ്പ്രസിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച എ.ടി.എമ്മിന്‍റെ ദൃശ്യങ്ങളും റെയിൽവേ മന്ത്രി പങ്കുവെച്ചിരുന്നു. എന്നാൽ ഈ നടപടിക്ക് കൈയടികളെകാൾ കൂടുതൽ പരിഹാസമാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിച്ചത്. എ.ടി.എമ്മുകൾ സ്ഥാപിക്കുന്നതിന് മുമ്പ് വൃത്തിയുള്ള ടോയ്‌ലറ്റുകൾ, ഇരിപ്പിടങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്ന് നിരവധി ഉപയോക്താക്കൾ ആവശ്യപ്പെട്ടു.പൊതുജനങ്ങൾ ടോയ്‌ലറ്റുകളിൽ സഞ്ചരിക്കുമ്പോൾ ഇന്ത്യൻ റെയിൽവേയിൽ എ.ടി.എമ്മിന് സീറ്റ് ലഭിക്കുന്നു’ എന്നാണ് ഒരു ഉപയോക്താവ് അഭിപ്രാ‍യപ്പെട്ടത്. ‘ആദ്യം അവർ പണരഹിത ഇന്ത്യക്കായി നോട്ട് നിരോധനം നടത്തി, ഇപ്പോൾ അവർ ട്രെയിനുകളിൽ എ.ടി.എമ്മുകൾ സ്ഥാപിക്കുന്നു’ എന്നാണ് മറ്റൊരാൾ എഴുതിയത്. ട്രെയിനിനുള്ളിൽ എ.ടി.എം റെയിൽവേ ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് പിടിക്കപ്പെട്ടാൽ, നിങ്ങൾക്ക് എളുപ്പത്തിൽ ടി.ടിക്ക് കൈക്കൂലി നൽകാമെന്ന് പറഞ്ഞ് പരിഹസിച്ചവരുമുണ്ട്. അതേസമയം, ടിക്കറ്റിതര വരുമാനം വർധിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് ട്രെയിനിൽ എ.ടി.എം സ്ഥാപിച്ചത്. ഏപ്രിൽ 10 നാണ് എ.ടി.എമ്മിൻറെ ട്രയൽ റൺ നടന്നത്. പാൻട്രി ഏരിയയിലെ ഒരു ചെറിയ ഭാഗമാണ് എ.ടി.എം സ്ഥാപിക്കാൻ വേണ്ടി തയാറാക്കിയെടുത്തത്. മികച്ച സുരക്ഷയോടെയാണ് എ.ടി.എം സ്ഥാപിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!