Connect with us

Kerala

ലീഗിനെച്ചൊല്ലി സമസ്തയില്‍ ശീതയുദ്ധം

Published

on

Share our post

കോഴിക്കോട്: തിരഞ്ഞെടുപ്പ് വിളിപ്പാടകലെ നില്‍ക്കുമ്പോള്‍ മുസ്ലിം ലീഗിനോടുള്ള നിലപാടിനെച്ചൊല്ലി ‘സമസ്ത’ പുകയുന്നു. അസ്വാരസ്യങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് പരസ്യമായി വെളിപ്പെടുത്തി ഒരു വിഭാഗം ലീഗിനെ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിക്കുമ്പോള്‍ മറു വിഭാഗം ലീഗിനായി പ്രചാരണ പരിപാടികളില്‍ സജീവമാണ്.സാദിഖലി ശിഹാബ് തങ്ങള്‍, പി.എം.എ. സലാം എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ക്കുനേരേ വിമര്‍ശമുന്നയിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കമാണ് വീണ്ടും ചര്‍ച്ചകള്‍ സജീവമാക്കിയത്.

പൊന്നാനിയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.എസ്. ഹംസയ്ക്കുവേണ്ടി സംഘടനയിലെ ഒരു വിഭാഗം രംഗത്തുണ്ട്. ലീഗിനെ അനുകൂലിക്കുന്ന വിഭാഗം യു.ഡി.എഫിനായും പ്രവര്‍ത്തിക്കുന്നു. ഇതിനിടയിലാണ് ലീഗിനെതിരേ ഉമര്‍ഫൈസി തുറന്നടിച്ചത്.സമസ്ത വിലക്കിയ പരിപാടികളില്‍ ബാഫഖി തങ്ങള്‍, പൂക്കോയ തങ്ങള്‍, മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍, ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവരൊന്നും പങ്കെടുത്തിരുന്നില്ലെന്ന് ഓര്‍മ്മിപ്പിച്ചാണ് ഉമര്‍ ഫൈസി സാദിഖലി തങ്ങളെ വിമര്‍ശിച്ചത്. ഇന്ന് അങ്ങിനെയല്ല. വിലക്ക് നിരന്തരം ലംഘിച്ച് ഇതര പ്രസ്ഥാനക്കാരുടെ സമ്മേളനങ്ങളിലും ആദര്‍ശപ്രചാരണ പരിപാടികളിലും പങ്കെടുക്കുന്നു.

സമസ്ത ഒരു തീരുമാനമെടുത്താല്‍ ലീഗ് അതിന്റെ കൂടെ നില്‍ക്കണം. സി.എ.സി. വിഷയത്തില്‍ അങ്ങനെ നിന്നില്ലെന്നുമാത്രമല്ല, അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്തു. ലീഗിന്റെ താക്കോല്‍സ്ഥാനത്തിരിക്കുന്ന ഒരാളുടെ ഭാഗത്തുനിന്ന് ഇങ്ങനെ ഉണ്ടാവാന്‍ പാടില്ല. അത് സമുദായം കണ്ടറിയും. അത് മറ്റുള്ള നേതാക്കള്‍ മനസ്സിലാക്കുന്നില്ലെങ്കില്‍ അതിന് സമസ്തയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും നേരത്തേ സമസ്തനേതാക്കള്‍ക്കെതിരേ പി.എം.എ. സലാം നടത്തിയ പ്രസ്താവനയെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

പൊന്നാനിയിലെ കെ.എസ്. ഹംസ സമസ്തയുടെ സ്ഥാനാര്‍ഥി അല്ലെങ്കിലും ഹൈദരലി ശിഹാബ് തങ്ങളെക്കുറിച്ച് ഹംസ പറയുന്ന കാര്യം ഗൗരവമുള്ളതാണ്. ഒരു ദിവസം രാവിലെ മുതല്‍ വൈകുന്നേരംവരെ ഇ.ഡി. അദ്ദേഹത്തെ മുറിയില്‍ അടച്ചിരുത്തി ചോദ്യം ചെയ്തതിനുശേഷം അദ്ദേഹത്തിന് കട്ടിലില്‍നിന്ന് എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ലെന്നാണ് പറയുന്നത്. ഇത് ഗുരുതരമായ ആരോപണമാണെന്നും ഉമര്‍ ഫൈസി പറഞ്ഞു.ഈ നിലപാടിനെതിരാണ് സമസ്തയില്‍ ലീഗിനോടൊപ്പം ചേര്‍ന്നുനില്‍ക്കുന്നവര്‍. സംഘടനയുടെ നിലപാട് പറയേണ്ടത് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളാണെന്ന് നാസര്‍ ഫൈസി പറഞ്ഞു. സമസ്തയുടെ സംഘടനാ സംവിധാനം ഉപയോഗിച്ച് ആരെങ്കിലും വോട്ടുമറിക്കാന്‍ വഴിവിട്ട് ശ്രമിച്ചാല്‍ പ്രത്യാഘാതങ്ങളുണ്ടാവും. 

Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!