Connect with us

Kannur

ചെങ്ങോത്ത് കാർ യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ എസ്.ഐക്ക് സ്ഥലം മാറ്റം

Published

on

Share our post

കേളകം: ചെങ്ങോം നെല്ലിക്കുന്നിൽ കാർ യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ എസ്.ഐക്ക് സ്ഥലം മാറ്റം. കേളകം എസ്.ഐ വി.വി.ശ്രീജേഷിനെയാണ് ജില്ലാ ക്രൈം ബ്രാഞ്ചിലേക്ക് അന്വേഷണ വിധേയമായി സ്ഥലം മാറ്റിയത്. ശിക്ഷാനടപടിയുടെ കൂടി ഭാഗമായാണ് സ്ഥലം മാറ്റമെന്നും അറിയുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. നെല്ലിക്കുന്നിൽ കേളകം പോലീസ് സംഘം വാഹന പരിശോധന നടത്തുന്നുണ്ടായിരുന്നു . ഈ സമയം, അതുവഴി കാറിലെത്തിയ പൂളക്കുറ്റി സ്വദേശികളെ കൈകാണിച്ച് നിർത്തുകയും കാർ ഡ്രൈവർ മദ്യപിച്ചിട്ടുണ്ടോ എന്ന് ബ്രീത്തിങ്ങ് അനലൈസറുപയോഗിച്ച് പോലീസ് പരിശോധിക്കുകയുമുണ്ടായി. പോലീസും കാർ ഓടിച്ചയാളും തമ്മിൽ വാക്ക് തർക്കമുണ്ടാവുകയും എസ്.ഐ. കാർ ഡ്രൈവറെ അസഭ്യം പറയുകയും ചെയ്തതോടെയാണ് താൻ കാറിൽ നിന്നിറങ്ങിമൊബൈലിൽ ദൃശ്യം പകർത്താൻ തുടങ്ങിയതെന്ന് കേസിൽ പ്രതിചേർക്കപ്പെട്ട കാർ യാത്രക്കാരനായ മറ്റത്തിൽ നിപു പറഞ്ഞു.

ഇതോടെ എസ്.ഐയും കൂടെയുള്ള പോലീസുകാരും തന്നെ മർദ്ദിക്കുകയും ബലമായി പോലീസ് ജീപ്പിൽ കയറ്റുകയും ഫോൺ തട്ടിയെടുക്കുകയും ചെയ്തുവെന്ന് നിപു പറഞ്ഞു. സ്റ്റേഷനിൽ കൊണ്ടു പോകും വഴിയും സ്റ്റേഷനിലെത്തിച്ചും ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തതായും നിപു പറഞ്ഞു. പേരാവൂർ താലൂക്കാസ്പത്രിയിലെത്തിച്ച് ഇരുവരെയും വൈദ്യ പരിശോധന നടത്തിയെങ്കിലും ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.

എസ്.ഐ തന്നെ മർദ്ദിക്കുന്നതും കേട്ടാലറക്കുന്ന തെറി വിളിക്കുന്നതും ബലമായി ജീപ്പിൽ കയറ്റുന്നതും പ്രദേശവാസി വീഡിയോയിൽ പകർത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം കാണിച്ച് ജില്ലാ പോലീസ് സൂപ്രണ്ട്, പേരാവൂർ ഡി.വൈ.എസ്.പി, മനുഷ്യാവകാശ കമ്മീഷൻ തുടങ്ങി വിവിധ വകുപ്പുകൾക്ക് പരാതി നല്കിയതായും കോടതിയിൽ പ്രത്യേകം ഹർജി നല്കിയതായും നിപു പറഞ്ഞു. എസ്.ഐ.ശ്രീജേഷിനെതിരെ ഇതിനു മുൻപും സമാനമായ പരാതികളുണ്ടായിരുന്നു.പൊതു സ്ഥലത്ത് വെച്ച് പോലീസ് സേനക്ക് തന്നെ അപമാനകരമാവും വിധം ശ്രീജേഷ് പെരുമാറിയതായാണ് അധികൃതരുടെ വിലയിരുത്തൽ. ശ്രീജേഷും കൂടെയുള്ള മൂന്നോളം പോലീസുകാരും നിപുവിനെ ജീപ്പിൽ വലിച്ചു കയറ്റുന്നതും അസഭ്യം പറയുന്നതുമായ വീഡിയൊ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.


Share our post

Kannur

കൊട്ടിയൂർ വൈശാഖോത്സവം : വിളക്കുതിരിസംഘം മഠത്തിൽ പ്രവേശിച്ചു

Published

on

Share our post

കൂത്തുപറമ്പ് : കൊട്ടിയൂർ വൈശാഖോത്സവത്തിനുള്ള വിളക്ക് തിരികൾ നിർമിക്കുന്നതിനായി വിളക്കുതിരി സംഘം മഠത്തിൽ പ്രവേശിച്ചു.രേവതി നാളിൽ  ക്ഷേത്ര ഊരാളന്മാരുടെ സാന്നിധ്യത്തിൽ പുറക്കളം  തിരൂർകുന്ന്  മഹാഗണപതി ക്ഷേത്രത്തിന്റെ  മഠത്തിലാണ് എട്ടംഗസംഘം പ്രവേശിച്ചത്.മണിയൻ ചെട്ടിയാൻ സ്ഥാനികൻ കറുത്ത പ്രേമരാജൻ,കതിരൻ ഭാസ്‌ക്കരൻ,തൊണ്ടൻ രാഘവൻ,ചിങ്ങൻ പ്രകാശൻ,കറുത്ത പ്രദീപൻ,കറുത്ത പ്രേമരാജൻ,കതിരൻ രജീഷ്,ലിജിൻ വട്ടോളി,നാദോരൻ ചന്ദ്രൻ എന്നിവരാണ് സംഘത്തിലുള്ളത്.

ഒരാഴ്ച്ചക്കാലം നീണ്ടു നിൽക്കുന്ന വ്രതത്തിനിടയിൽ ചർക്കയിൽ നിന്നും നൂൽനൂറ്റിയാണ് കിള്ളി ശീലയും ഉത്തരീയവും മറ്റും നെയ്തെടുക്കുന്നത്.ഭക്ഷണം സ്വയം പാചകം ചെയ്ത് കഴിച്ചാണ് സംഘം ഉത്പന്നങ്ങൾ നിർമ്മിക്കുക.ഉത്സവത്തിന് ആവശ്യമായ ഉത്പന്നങ്ങൾ നിർമിച്ചെടുക്കുന്ന  സംഘം 31-ന്  രാത്രി പൂയം നാളിലാണ് പുറക്കളം  ഗണപതി ക്ഷേത്രത്തിൽ നിന്നും കാൽനടയായി കൊട്ടിയൂരിലേക്ക് യാത്രപുറപ്പെടും.

രണ്ടു ദിവസത്തെ യാത്രക്കു ശേഷം ഇക്കരെ കൊട്ടിയൂരിൽ എത്തിച്ചേരുന്ന സംഘത്തിൽ നിന്നും ക്ഷേത്ര ഊരാളമാരും മറ്റും വിളക്കുതിരികൾ ഏറ്റെടുക്കുന്നതോടെ മാത്രമെ മണിയൻ ചെട്ടിയാന്റെ ദൗത്യം പൂർത്തിയാവുകയുള്ളു.

പൂരം നാളിൽ അക്കരെ കൊട്ടിയൂരിൽ ക്ഷേത്രം തന്ത്രിയുടെ സാന്നിധ്യത്തിൽ അടിയന്തിര യോഗം ചേർന്ന് എണ്ണി തിട്ടപ്പെടുത്തിയാണ് സാധനങ്ങൾ  ഏറ്റെടുക്കുക.ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വൈശാഖോത്സവക്കാലത്ത് വിളക്ക് തെളിയിക്കാനും മറ്റും ഉപയോഗിക്കുന്നത് പുറക്കളം വിളക്കുതിരി സംഘത്തിന്റെ നേതൃത്വത്തിൽ എത്തിക്കുന്ന ഉത്പന്നങ്ങളാണ്.


Share our post
Continue Reading

Breaking News

കഴുത്തിൽ അബദ്ധത്തിൽ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, അപകടം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച്

Published

on

Share our post

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീഴുകയായിരുന്നു. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ. 


Share our post
Continue Reading

Breaking News

കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

Published

on

Share our post

വടകര : ടൂറിസ്റ്റ് ബസ്സിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ പഞ്ചാരൻ്റെ പുരക്കൽ വീട്ടിൽ മുബഷിർ എന്നയാളിൽ നിന്നും 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജ് വി.ജി.ബിജു ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടറായിരുന്ന സി. രജിത്തും പാർട്ടിയുമാണ് പ്രതിയെ പിടികൂടി കേസെടുത്തത്. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്യത്ത് പ്രാഥമികാന്വേഷണം നടത്തുകയും തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർമാരായിരുന്ന അൻസാരി ബിഗു, കെ. എസ്.ഷാജി എന്നിവർ നടത്തിയിട്ടുള്ളതും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!