Connect with us

Kannur

സി.പി.എം പേരാവൂർ ഏരിയ പ്രതിനിധി സമ്മേളനം ഇന്ന് തുടങ്ങും

Published

on

Share our post

എം. വിശ്വനാഥൻ

കോളയാട് : സി.പി.എം പേരാവൂർ ഏരിയ പ്രതിനിധി സമ്മേളനം ശനിയാഴ്ച തുടങ്ങും. പ്രവർത്തന റിപ്പാർട്ടിൻമേലുള്ള ചർച്ചയിൽ ഏരിയ – ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനമുണ്ടായേക്കും. ശനിയാഴ്ച രാവിലെ പതാക ഉയർത്തലിനും ഉദ്ഘാടനത്തിനും ശേഷം നിലവിലെ ഏരിയ സെക്രട്ടറി എം. രാജൻ കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് സംസ്ഥാന, ജില്ലാ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ 11 ലോക്കലിൽ നിന്നുമുള്ള പ്രതിനിധികൾ പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ പങ്കെടുക്കും. കഴിഞ്ഞ സമ്മേളന കാലയളവിൽ ജില്ലയിൽ ഏറ്റവുമധികം സംഘടന വീഴ്ചകൾ ഉണ്ടായ കമ്മിറ്റിയാണ് പേരാവൂർ ഏരിയ കമ്മിറ്റി. സഹകരണ മേഖലയിൽ തുടർച്ചയായി നടന്ന ക്രമക്കേടുകൾ പൊതു മധ്യത്തിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന ആക്ഷേപത്തിന് നിലവിലെ നേതൃത്വം മറുപടി പറയേണ്ടി വരും. പേരാവൂർ സഹകരണ ആസ്പത്രി വിവാദത്തിനു പിന്നാലെ ഉയർന്ന ക്രമക്കേടുകൾക്ക് തുടർച്ചയായി ഹൌസ് ബിൽഡിങ് സോസൈറ്റിയിലെ കോടികളുടെ ക്രമക്കേട്, കൊളക്കാട് സഹകരണ ബാങ്കിൽ പാർട്ടി ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ മകൻ നടത്തിയ തട്ടിപ്പ്, പേരാവൂർ ക്ഷീര വ്യവസായ സംഘത്തിലെ ക്രമക്കേടും അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട സംഭവങ്ങൾ എന്നിവയും ചർച്ചയാകുമെന്നാണ് സൂചന. ഈ ക്രമക്കേടിലെല്ലാം ഏരിയയിലെ ചില ഉന്നത നേതാക്കൾ തന്നെ ഉൾപ്പെട്ടതും ബ്രാഞ്ച് , ലോക്കൽ സമ്മേളനങ്ങളിൽ രൂക്ഷമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിൽ ഉയർന്ന ചർച്ചയ്ക്ക് വ്യക്തമായ മറുപടി നൽകാൻ നേതൃത്വത്തിനും സാധിച്ചില്ല. ചില ലോക്കൽ സമ്മേളനങ്ങളിലുണ്ടായ ജില്ലാ നേതൃത്വത്തിന്റെ അനാവശ്യ ഇടപെടലും ചർച്ചയാകുമെന്നാണ് അറിയുന്നത്. നാല് ലോക്കൽ സമ്മേളനങ്ങളിൽ ഔദ്യോഗിക പാനലിനെതിരെ മത്സരവും നടന്നിരുന്നു. മത്സരിച്ച അഞ്ച് പേരിൽ നാല് പേരും വിജയിച്ച കാക്കയങ്ങാട് ലോക്കൽ സമ്മേളനത്തിൽ നടന്നത് വിഭാഗീയ പ്രവർത്തനമാണെന്ന് ബോധ്യമായിട്ടും അതിനെതിരെ ഏരിയ, ജില്ലാ കമ്മറ്റികൾ അന്വേഷണമോ നടപടിയോ എടുക്കാത്തതും ഏരിയ സമ്മേളനത്തിൽ ചർച്ചയാകും.


Share our post

Kannur

തൂക്കുകയറിന്റെ നിശ്ശബദ്ത; കാണാം ജയിലിന്റെ അകക്കാഴ്ചകൾ

Published

on

Share our post

പൊതുജനങ്ങൾക്ക് അധികം പരിചയമില്ലാത്ത ജയിലിന്റെ അകക്കാഴ്ചകൾ തുറന്നുകാട്ടുന്ന ജയിൽ വകുപ്പിന്റെ സ്റ്റാൾ ജനശ്രദ്ധ നേടുന്നു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ എന്റെ കേരളം പ്രദർശന വിപണന മേളയിൽ വന്നാൽ ജയിലിനെക്കുറിച്ചും അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പ്രവർത്തന രീതികളെക്കുറിച്ചും നേരിൽക്കണ്ട് മനസ്സിലാക്കാം.

കണ്ണൂർ സെൻട്രൽ ജയിലിന്റെ മാതൃകയിൽ നിർമിച്ച മിനിയേച്ചർ രൂപം, ഇരട്ട തൂക്കുമരത്തിന്റെ മാതൃക, തൂക്കുകയർ, വധശിക്ഷയ്ക്ക് വിധിച്ച പ്രതികളെ പാർപ്പിക്കുന്ന കണ്ടംഡ് സെൽ, തടവുകാർക്ക് ഫോൺ ചെയ്യാൻ പ്രത്യേകം ഒരുക്കിയ സ്മാർട്ട് കാർഡ് ഉപകരണം, തടവുകാരുടെ പരാതിപ്പെട്ടികൾ എന്നിവയും വിവിധ ശിക്ഷാ നടപടികൾ, ശിക്ഷാ തടവുകാർക്കുള്ള അവധികൾ തുടങ്ങി ജയിൽ വകുപ്പിന്റെ ചരിത്രവും ഒൻപത് വർഷത്തെ നേട്ടങ്ങളും ഇവിടെ കാണാം.

ലഹരിക്കെതിരായുള്ള ‘നവജീവന’ ത്തിന്റെ ഭാഗമായി അന്തേവാസികൾ തയ്യാറാക്കിയ ശിലാ രൂപവും മറ്റൊരു അന്തേവാസി നിർമിച്ച മുണ്ടക്കൈ ചൂരൽമല മലയുടെ മാതൃകയും പൊതു ജനങ്ങളുടെ ശ്രദ്ധയാകർഷികുന്നു. ഇതിനുപുറമെ തടവുകാരുടെ വൈവിധ്യമാർന്ന കരകൗശല വസ്തുക്കളും കലാസൃഷ്ടികളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. മരം ഉപയോഗിച്ച് നിർമിച്ച കെട്ടിടങ്ങളുടെ ലഘു മാതൃകകൾ, മനോഹരമായ ശിൽപ്പങ്ങൾ, പെൻ, പേപ്പർ ബാഗ്, പാന്റ്, ഷർട്ട്, കുട്ടികൾക്കും സ്ത്രീകൾക്കുമുള്ള വസ്ത്രങ്ങൾ എന്നിവ മേളയിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. പഴയ ചെടികളും മരങ്ങളുമുപയോഗിച്ച് തടവുകാർ തയ്യാറാക്കിയ ത്രീ ഡി കാർബൺ ചിത്രങ്ങളും മ്യൂറൽ പെയിന്റിങ്ങുകളും പ്രദർശനത്തിലുണ്ട്. ജയിൽ തോട്ടത്തിൽ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളും മുട്ടകളും പൊതുജനങ്ങൾക്ക് സ്റ്റാളിൽ നിന്നും വാങ്ങാം. ശിക്ഷയോടൊപ്പം പുതിയ ജീവിതപാഠങ്ങൾ കൂടി തടവുകാർ പഠിക്കുന്നു എന്നതിന്റെ തെളിവാണ് ഇവിടെയുള്ള ഓരോ ഉൽപ്പന്നങ്ങളും.


Share our post
Continue Reading

Kannur

തിരിച്ചറിയൽ രേഖകൾ കർശനമാക്കി റെയിൽവേ

Published

on

Share our post

കണ്ണൂർ: പഹൽഗാമിലെ ഭീകര ആക്രമണത്തിന് ശേഷം യാത്രക്കാർക്ക് തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കി റെയിൽവേ. ടിക്കറ്റ് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്കും റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്തുന്നവർക്കും രേഖകൾ ആവശ്യപ്പെടാം. ആധാർ കാർഡോ മറ്റ് തിരിച്ചറിയൽ രേഖകളോ ആണ് കരുതേണ്ടത്. ടിക്കറ്റ് പരിശോധനയോടൊപ്പം തിരിച്ചറിയൽ കാർഡും ആവശ്യപ്പെടാനാണ് ടിക്കറ്റ് എക്സാമിനർക്ക് നിർദേശം നൽകിയിരിക്കുന്നത്. സ്റ്റേഷനിലും തീവണ്ടിയിലും സുരക്ഷ സന്നാഹങ്ങൾ ശക്തിപ്പെടുത്താനും നിർദേശമുണ്ട്.


Share our post
Continue Reading

Kannur

ഭാര്യയുടെ പ്രസവ ശുശ്രൂഷക്ക് എത്തിയ ഭർത്താവ് കുഴഞ്ഞുവീണു മരിച്ചു

Published

on

Share our post

പരിയാരം: ഗവ: മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവ ശുശ്രൂഷയുംആയി ബന്ധപ്പെട്ട് കൂട്ടിരിപ്പിന് വന്ന ഭർത്താവ് ശുചിമുറിയിൽ കുഴഞ്ഞ് വീണ് മരിച്ചു.  കുടുക്കിമൊട്ട കാഞ്ഞിരോട് ബൈത്തുൽ ഇസ്സത്തിൽ സി. സാദിഖ് (48) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ കുളിക്കാൻ എട്ടാം നിലയിലെ ശുചിമുറിയിൽ പോയതായിരുന്നു. ഭാര്യ റസിയയെ പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മക്കൾ: സഹൽ,
ഷസ്സിൻ, അജ് വ.


Share our post
Continue Reading

Trending

error: Content is protected !!