Connect with us

Breaking News

പേരാവൂരിൽ 108 ആമ്പുലൻസ് ജീവനക്കാർ സമരത്തിൽ; ഡ്രൈവർക്കെതിരെ അകാരണ നടപടിയെന്ന് ആക്ഷേപം

Published

on

Share our post

പേരാവൂർ: പേരാവൂരിലെ 108 ആമ്പുലൻസ് ഡ്രൈവറെ അകാരണമായി സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച ആമ്പുലൻസ് ജീവനക്കാർ പ്രത്യക്ഷ സമരത്തിലേക്ക്. ഗർഭിണിയായ അമ്മയെയും കുഞ്ഞിനെയും അടിയന്തര സാഹചര്യത്തിൽ രക്ഷപ്പെടുത്തിയ പേരാവൂരിലെ 108 ആമ്പുലൻസ് ഡ്രൈവർ എ. പി. ധനേഷിനെ സ്ഥലം മാറ്റുകയും പിന്നീട് ജോലിയിൽ നിന്നും പിരിച്ച് വിടുകയും ചെയ്ത സാഹചര്യത്തിലാണ് ജീവനക്കാർ സമരം തുടങ്ങിയത്.കണ്ണൂർ പ്രോഗ്രാം മാനേജർ അഭിജിത്തിൻ്റെ അന്യായമായ നടപടിയിൽ പ്രതിഷേധിച്ചാണ് ഇന്നലെ രാവിലെ എട്ട് മുതൽ പേരാവൂരിലെ 108 ആമ്പുലൻസ് ജീവനക്കാർ പണിമുടക്കുന്നത്. സമരത്തെത്തുടർന്ന് മറ്റൊരിടത്ത് നിന്ന് പേരാവൂരിലെത്തിച്ച 108 ആമ്പുലൻസ് പേരാവൂരിലെ ജീവനക്കാർ തടയുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം അമ്മയെയും കുഞ്ഞിനെയും അടിയന്തര സാഹചര്യത്തിൽ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ ധനേഷ് എത്തിക്കുകയും ഇരുവരുടെയും ജീവൻ രക്ഷിക്കുകയും ചെയ്തിരുന്നു. സ്വകാര്യ ആസ്പത്രി അവരുടെ കച്ചവട താത്പര്യാർത്ഥം 108 ആമ്പുലൻസ് ജീവനക്കാരെ പേരാവൂരിലെ ആസ്പത്രിലെത്തി മെമെന്റോ നല്കി ആദരിക്കുകയും ചെയ്തിരുന്നു. ഇതാണ് ജോലിയിൽ നിന്ന് പിരിച്ചു വിടാൻ കാരണമെന്ന് ധനേഷ് പറയുന്നു. 108 ആമ്പുലൻസ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറിയും പേരാവൂർ നാല്പാടി സി. പി. എം ബ്രാഞ്ച് സെക്രട്ടറിയുമാണ് എ.പി .ധനേഷ്. സ്വകാര്യ ആസ്പത്രി പേരാവൂർ താലൂക്കാസ്പത്രിയിൽ സംഘടിപ്പിച്ച ആദരവ് ചടങ്ങിലേക്ക് താലൂക്കാസ്പത്രി ജീവനക്കാരാണ് ക്ഷണിച്ചതെന്ന് ധനേഷ് പറഞ്ഞു. ഇതിന്റെ പേരിലാണ് 108 ആമ്പുലൻസ് നടത്തിപ്പുകാരായ എംറി ഗ്രീൻസ് ആമ്പുലൻസ് സർവീസ് ടീം തന്നെ പിരിച്ചു വിട്ടത്. ഇത് അന്യായമാണ്, ഇക്കാര്യത്തിൽ ന്യായമായ തീരുമാനം ഉണ്ടാകും വരെ യൂണിയൻ സമര രംഗത്തുണ്ടാവുമെന്നും ധനേഷ് പറഞ്ഞു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!