Kannur
കേളകം ചെട്ട്യാംപറമ്പ് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ ലക്ഷങ്ങളുടെ ക്രമക്കേട്

എം.വിശ്വനാഥൻ
കേളകം: പേരാവൂർ ക്ഷീര വികസന യൂണിറ്റിന് കീഴിലെ ചെട്ട്യാംപറമ്പ് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി ജില്ലാ തല ഇൻസ്പെക്ഷൻ ടീമിൻ്റെ റിപ്പോർട്ട്.
തലശ്ശേരി ഡയറി ഫാം ഇൻസ്ട്രക്ടർ നടത്തിയ പ്രാഥമിക പരിശോധനയിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ക്ഷീര സഹകരണ സംഘങ്ങളുടെ പരിശോധനക്കായി രൂപീകരിച്ച ജില്ലാതല ഇൻസ്പെക്ഷൻ ടീം സംഘത്തിൽ വിശദ പരിശോധന നടത്തിയത്.
നിലവിൽ 27 ലക്ഷത്തോളം രൂപ നഷ്ടത്തിൽ പ്രവർത്തിക്കുന്ന സംഘത്തിന് സെക്രട്ടറിയടക്കമുള്ളവരിൽ നിന്നും കിട്ടാനുള്ള 25,70,089 രൂപ ഭരണ സമിതിയും ജീവനക്കാരും തിരിച്ചു പിടിക്കണമെന്ന് ക്ഷീര വികസന വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ടിൽ നിർദേശിക്കുന്നു.
ഓരോ വർഷവും കിട്ടാനുള്ള തുക അധികരിച്ചു വരുന്നതായി കാണുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
സെക്രട്ടറി അഡ്വാൻസ് ഇനത്തിൽ സംഘത്തിന് തിരികെ നല്കാനുള്ള 2,94,925 രൂപ ഉടനെ ഈടാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. സെക്രട്ടറി അഡ്വാൻസ് ഇനത്തിൽ ഓരോ വർഷവും ഭീമമായ തുകയുടെ ഇടപാടുകൾ നടന്നതായും ഇത്തരത്തിൽ കിട്ടാനുള്ള തുക ഈടാക്കി ഇത്തരം ഇടപാടുകൾ ഭരണ സമിതി നിർത്തലാക്കണമെന്നും റിപ്പോർട്ടിലുണ്ട്.
വിവിധ ഇനത്തിൽ ലഭിച്ച തുകകൾ ക്യാഷ് ബുക്കിൽ കൃത്യമായി രേഖപ്പെടുത്താതെയും വൗച്ചറുകളിൽ യഥാസമയം ഒപ്പിടാതെയുമാണ് സാമ്പത്തിക ക്രമക്കേടുകൾ നടത്തിയത്. വൗച്ചറുകളിലെയും ക്യാഷ് ബുക്കിലെയും തീയതികൾ മിക്കവയും തെറ്റാണെന്നും പരിശോധനയിൽ വ്യക്തമായി. സെക്രട്ടറിയും പണം കൈപ്പറ്റിയവരും ഒപ്പിടാത്ത വൗച്ചറുകൾ പരിശോധനയിൽ കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ട്.
കാലിത്തീറ്റയുടെ സ്റ്റോക്കിലെ വ്യത്യാസം 2021-22 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം നാലര ലക്ഷം രൂപയാണ്. മുഴുവൻ തുകയും ഉത്തരവാദപ്പെട്ടവരിൽ നിന്നും ഈടാക്കാൻ ഭരണ സമിതി നടപടി സ്വീകരിക്കണമെന്നും പരിശോധനാ റിപ്പോർട്ടിൽ പറയുന്നു.
അസി.ഡയറക്ടർ ട്വിങ്കിൾ മാത്യുവിൻ്റെ നേതൃത്വത്തിൽ സീനിയർ ഡി.ഇ.ഒ വി.കെ. നിഷാദ്, ഡി.ഇ.ഒ മുഹമ്മദ് അർഷത്, ഡി.എഫ്.ഐമാരായ എ. പ്രവീണ, ദീപ ജോസ്, സുജിൻ രാജ്, എം.സി. പൊന്നി, അനുശ്രീ എന്നിവരാണ് പരിശോധന നടത്തിയത്. സംഘം പ്രസിഡൻറ് സന്ദീപ് ജോസിൻ്റെയും സെക്രട്ടറി ടി.ജെ. ബീനയുടെയും സാന്നിധ്യത്തിലായിരുന്നു പരിശോധന.
1981-ൽ പ്രവർത്തനമാരംഭിച്ച സംഘത്തിൻ്റെ 81 മുതൽ 20 വർഷത്തെ ഓഡിറ്റ് നടന്നത് 2017-ലാണ്.
Kannur
ഓൺലൈൻ ഗെയിം ചൂതാട്ടത്തിലെ പ്രധാന പ്രതി കണ്ണൂരിൽ പിടിയിൽ


കണ്ണൂർ: മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളുമായി ഓൺലൈൻ ഗെയിം തട്ടിപ്പു കേസിൽ ഉൾപ്പെട്ട പ്രധാന പ്രതി കണ്ണൂരിൽ പിടിയിലായി. ആന്ധ്രപ്രദേശ് മണ്ഡവല്ലി സ്വദേശി സത്യരാജ് വെടുകുറി (25) യെ ആണ് റെയിൽവേ ഇൻസ്പെക്ടർ സുധീർ മനോഹറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 41 മൊബൈൽ ഫോണുകളും രണ്ട് ലാപ് ടോപ്പും മൊബൈൽ ചാർജറുകളും പ്രതിയുടെ ട്രോളി ബാഗിൽ നിന്ന് പിടിച്ചെടുത്തു. ഇന്നലെയാണ് സംഭവം. ബാംഗ്ലൂർ- കണ്ണൂർ എക്സ്പ്രസിൽ വച്ചാണ് പ്രതി പിടിയിലായത്. റെയിൽവേ പോലീസ് സുപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡും പരിശോധനക്കുണ്ടായിരുന്നു. തുടർന്ന് സ്ക്വാഡ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഓൺലൈൻ ഗെയിം ചൂതാട്ടം ഉൾപ്പെടെയുള്ള തട്ടിപ്പിൽ പങ്കാളിയാണെന്ന് മനസിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു. റെയിൽവേ എസ്ഐ വിജേഷ്, ഡാൻസാഫ് എസ്ഐ സത്യൻ, ജോസ്, അഖിലേഷ്, നിജിൽ, സംഗീത് തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. വ്യാപകമായി ലഹരിക്കടത്ത് നടക്കുന്നതായ വിവരത്തെ തുടർന്ന് ട്രെയിനുകളിൽ കർശന പരിശോധന തുടരുകയാണ്.
Kannur
ലഹരി: വടക്കൻ കേരളത്തിൽ കൂടുതൽ അറസ്റ്റ് കണ്ണൂരിൽ


കണ്ണൂർ: ലഹരി മാഫിയയെ പിടിച്ചു കെട്ടാൻ പൊലീസും എക്സൈസും സജീവമായി രംഗത്ത് ഇറങ്ങിയതോടെ ജില്ലയിൽ 30 ദിവസത്തിനിടെ പിടിയിലായത് 511 പേർ. പൊലീസിന്റെ ഡി ഹണ്ടിൽ 448 പേരും എക്സൈസിന്റെ ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിൽ 63 പേരുമാണ് അറസ്റ്റിലായത്. വടക്കൻ ജില്ലകളിൽ ഏറ്റവും അധികം അറസ്റ്റ് നടന്നത് കണ്ണൂരിലാണ്. ഫെബ്രുവരി 22ന് ആരംഭിച്ച പൊലീസിന്റെ ഡി ഹണ്ട് ഓപ്പറേഷനിൽ ഈ മാസം 20 വരെ 438 കേസാണ് എടുത്തത്. 60 ഗ്രാം എം.ഡി.എം.എയും 76 കിലോഗ്രാം കഞ്ചാവും പിടികൂടി. ഈ മാസം അഞ്ചിനാണ് എക്സൈസിന്റെ ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് ആരംഭിക്കുന്നത്. 59 കേസിൽ 4 കിലോ കഞ്ചാവും 3.76 ഗ്രാം എം.ഡി.എം.എയും എക്സൈസ് പിടികൂടി. വരുംദിവസം പൊലീസും എക്സൈസും സംയുക്ത പരിശോധന നടത്തുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ പി നിധിൻരാജ് പറഞ്ഞു. ഒന്നിലധികം തവണ പിടിയിലാകുന്നവർക്ക് എതിരെ പൊലീസിന്റെ കാപ്പ നിയമവും എക്സൈസിന്റെ പിറ്റ് എൻഡിപിഎസ് നിയമവും ചുമത്തുന്നുമുണ്ട്. കാപ്പ ചുമത്തിയാൽ ജില്ലയിൽ പ്രവേശിക്കാൻ പാടില്ല. പിറ്റ് എൻ.ഡി.പി.എസ് പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കും.
Kannur
കണ്ണൂരില്‍ വീണ്ടും നിക്ഷേപ തട്ടിപ്പ്: പള്ളിക്കുന്ന് സ്വദേശിയുടെ പരാതിയില്‍ കേസെടുത്തു


കണ്ണൂര്‍: ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച ശേഷം നിക്ഷേപവും ലാഭവിഹിതവും നല്‍കിയില്ലെന്ന പരാതിയില്‍ സ്‌കൈ ഓക്‌സി വെഞ്ചേഴ്‌സ് പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനത്തിനും സ്‌കൈ ഓക്‌സി വെഞ്ചേഴ്‌സ് ഫാക്ടറിക്കും പാര്‍ട്ണര്‍മാര്‍ക്കും എതിരെ കോടതി നിര്‍ദ്ദേശ പ്രകാരം കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. പള്ളിക്കുന്ന് ഇടച്ചേരി റോഡിലെ വിവിധ് മാര്‍ക്കറ്റിംഗ് കമ്പനിക്ക് സമീപത്തെ തടത്തില്‍ വീട്ടില്‍ കപില്‍ നമ്പ്യാരുടെ (45) പരാതിയിലാണ് കേസ്. കൂത്തുപറമ്പ് മൂര്യാട് വലിയ വെളിച്ചത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ പാര്‍ട്ണര്‍മാരായ കെ.ജെ.തോമസ്, മധുസൂതനന്‍, സുരേഷ്, ജിഷ്ണു, ഷാജന്‍, ഏയ്ഞ്ചല്‍ മാത്യു, സജി എന്നിവരുടെ പേരിലാണ് കേസെടുത്തത്. 2022 ഡിസംബര്‍ മാസത്തില്‍ സ്‌കൈ വെഞ്ചേഴ്‌സ് പാര്‍ട്ട്ണര്‍ഷിപ്പ് ഫേമിലും ഫാക്ടറിയിലും അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിമാസം 50,000 രൂപ ലാഭ വിഹിതം വാഗ്ദാനം ചെയ്ത് 2023 മെയ് 4 മുതല്‍ ആഗസ്ത് 21 വരെയുള്ള കാലയളവില്‍ വിവിധ തീയതികളിലായി 5 ലക്ഷം രൂപ കൈപ്പറ്റി. 1000 രൂപ ഡെപ്പോസിറ്റ് അഡ്മിഷനായും വാങ്ങി. സ്ഥാപനത്തില്‍ ഓപ്പറേഷന്‍ മാനേജരായി പ്രവര്‍ത്തിച്ച കാലയളവില്‍ കപില്‍ നമ്പ്യാര്‍ക്ക് ശമ്പളം നല്‍കിയില്ലെന്നും പരാതിയുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്