Connect with us

Kannur

കേളകം ചെട്ട്യാംപറമ്പ് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ ലക്ഷങ്ങളുടെ ക്രമക്കേട്

Published

on

Share our post

എം.വിശ്വനാഥൻ

കേളകം: പേരാവൂർ ക്ഷീര വികസന യൂണിറ്റിന് കീഴിലെ ചെട്ട്യാംപറമ്പ് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി ജില്ലാ തല ഇൻസ്പെക്ഷൻ ടീമിൻ്റെ റിപ്പോർട്ട്.

തലശ്ശേരി ഡയറി ഫാം ഇൻസ്ട്രക്ടർ നടത്തിയ പ്രാഥമിക പരിശോധനയിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ക്ഷീര സഹകരണ സംഘങ്ങളുടെ പരിശോധനക്കായി രൂപീകരിച്ച ജില്ലാതല ഇൻസ്പെക്ഷൻ ടീം സംഘത്തിൽ വിശദ പരിശോധന നടത്തിയത്.

നിലവിൽ 27 ലക്ഷത്തോളം രൂപ നഷ്ടത്തിൽ പ്രവർത്തിക്കുന്ന സംഘത്തിന് സെക്രട്ടറിയടക്കമുള്ളവരിൽ നിന്നും കിട്ടാനുള്ള 25,70,089 രൂപ ഭരണ സമിതിയും ജീവനക്കാരും തിരിച്ചു പിടിക്കണമെന്ന് ക്ഷീര വികസന വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ടിൽ നിർദേശിക്കുന്നു.
ഓരോ വർഷവും കിട്ടാനുള്ള തുക അധികരിച്ചു വരുന്നതായി കാണുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

സെക്രട്ടറി അഡ്വാൻസ് ഇനത്തിൽ സംഘത്തിന് തിരികെ നല്കാനുള്ള 2,94,925 രൂപ ഉടനെ ഈടാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. സെക്രട്ടറി അഡ്വാൻസ് ഇനത്തിൽ ഓരോ വർഷവും ഭീമമായ തുകയുടെ ഇടപാടുകൾ നടന്നതായും ഇത്തരത്തിൽ കിട്ടാനുള്ള തുക ഈടാക്കി ഇത്തരം ഇടപാടുകൾ ഭരണ സമിതി നിർത്തലാക്കണമെന്നും റിപ്പോർട്ടിലുണ്ട്.

വിവിധ ഇനത്തിൽ ലഭിച്ച തുകകൾ ക്യാഷ് ബുക്കിൽ കൃത്യമായി രേഖപ്പെടുത്താതെയും വൗച്ചറുകളിൽ യഥാസമയം ഒപ്പിടാതെയുമാണ് സാമ്പത്തിക ക്രമക്കേടുകൾ നടത്തിയത്. വൗച്ചറുകളിലെയും ക്യാഷ് ബുക്കിലെയും തീയതികൾ മിക്കവയും തെറ്റാണെന്നും പരിശോധനയിൽ വ്യക്തമായി. സെക്രട്ടറിയും പണം കൈപ്പറ്റിയവരും ഒപ്പിടാത്ത വൗച്ചറുകൾ പരിശോധനയിൽ കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ട്.

കാലിത്തീറ്റയുടെ സ്റ്റോക്കിലെ വ്യത്യാസം 2021-22 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം നാലര ലക്ഷം രൂപയാണ്. മുഴുവൻ തുകയും ഉത്തരവാദപ്പെട്ടവരിൽ നിന്നും ഈടാക്കാൻ ഭരണ സമിതി നടപടി സ്വീകരിക്കണമെന്നും പരിശോധനാ റിപ്പോർട്ടിൽ പറയുന്നു.

അസി.ഡയറക്ടർ ട്വിങ്കിൾ മാത്യുവിൻ്റെ നേതൃത്വത്തിൽ സീനിയർ ഡി.ഇ.ഒ വി.കെ. നിഷാദ്, ഡി.ഇ.ഒ മുഹമ്മദ് അർഷത്, ഡി.എഫ്.ഐമാരായ എ. പ്രവീണ, ദീപ ജോസ്, സുജിൻ രാജ്, എം.സി. പൊന്നി, അനുശ്രീ എന്നിവരാണ് പരിശോധന നടത്തിയത്. സംഘം പ്രസിഡൻറ് സന്ദീപ് ജോസിൻ്റെയും സെക്രട്ടറി ടി.ജെ. ബീനയുടെയും സാന്നിധ്യത്തിലായിരുന്നു പരിശോധന.

1981-ൽ പ്രവർത്തനമാരംഭിച്ച സംഘത്തിൻ്റെ 81 മുതൽ 20 വർഷത്തെ ഓഡിറ്റ് നടന്നത് 2017-ലാണ്.


Share our post

Kannur

പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ അറസ്റ്റിൽ

Published

on

Share our post

കണ്ണൂര്‍: പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിൽ. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് നദീഷ് നാരായണന്‍റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്.


Share our post
Continue Reading

Kannur

കണ്ണൂർ ആനപ്പന്തി സഹകരണ ബാങ്ക് തട്ടിപ്പ്; സുധീർ തോമസ് പിടിയിൽ

Published

on

Share our post

കണ്ണൂർ: ആനപ്പന്തി സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി സുധീർ തോമസ് പിടിയിൽ. ഒളിവിൽ കഴിഞ്ഞിരുന്ന സുധീറിനെ മൈസൂരുവിൽ നിന്നാണ് പിടികൂടിയത്. ബംഗളൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ബാങ്കിലെ ക്യാഷ്യർ കൂടിയായ സുധീർ തോമസിനെ പൊലീസ് പിടികൂടിയത്. സുധീറിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇയാൾ സംസ്ഥാനം കടന്നുപോയെന്ന സൂചനയും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.തട്ടിപ്പ് നടത്തിയ കോൺഗ്രസ്‌ കച്ചേരിക്കടവ് വാർഡ്‌ പ്രസിഡന്റ്‌ സുനീഷ് തോമസിനെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. സുനീഷും സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സുധീർ തോമസും ചേർന്ന് പ്ലാൻ ചെയ്‌ത്‌ സ്വർണം തട്ടിയെടുത്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ബാങ്ക് ലോക്കറിൽ നിന്ന് മാറ്റിയതിൽ 50 ശതമാനത്തിലേറെ സ്വർണവും സുനീഷ് പണയംവെച്ചതാണ്. കൂടാതെ സുധീർ തോമസിന്റെ ഭാര്യയുടെ പേരിൽ ബാങ്കിൽ പണയം വെച്ചിരുന്ന സ്വർണവും കവർന്നു. സുനീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്. ഏപ്രിൽ 29 നും മെയ് 2 നും ഇടയിൽ കവർച്ച നടന്നെന്നാണ് കണ്ടെത്തൽ. സ്ട്രോങ്ങ്‌ റൂമിൽ 18 കവറുകളിലായി സൂക്ഷിച്ച സ്വർണം എടുത്ത് മാറ്റി പകരം മുക്കുപണ്ടം വെക്കുകയായിരുന്നു. അതേസമയം ജാഗ്രത കുറവ് ചൂണ്ടിക്കാട്ടി ബാങ്ക് മാനേജറെ സസ്പെൻഡ് ചെയ്തു. യു.ഡി.എഫ് നിയന്ത്രണത്തിൽ ഉണ്ടായിരുന്ന ബാങ്ക് 2023ലാണ് സി.പി.ഐ.എം പിടിച്ചെടുത്തത്.


Share our post
Continue Reading

Kannur

കണ്ണൂർ ഏര്യം തെന്നത്ത് കഞ്ചാവ് വേട്ട; രണ്ടര കിലോയോളം കഞ്ചാവ് പിടിച്ചു

Published

on

Share our post

കണ്ണൂർ : പരിയാരം ഏര്യം തെന്നത്ത് പോലീസിന്റെ വന്‍ കഞ്ചാവ് വേട്ട. കുപ്രസിദ്ധ കഞ്ചാവ് വില്‍പ്പനക്കാരന്‍ കെ. ഷമ്മാസിന്റെ വീട്ടില്‍ നിന്നാണ് രണ്ട് കിലോ 350 ഗ്രാം കഞ്ചാവ് പിടിച്ചത്. വീടിനകത്ത് അലമാരയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. പോലീസിനെ കണ്ടയുടന്‍ പ്രതി ഷമ്മാസ് ഓടി രക്ഷപ്പെട്ടു. തളിപ്പറമ്പ്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ എക്‌സൈസ് കേസുകളില്‍ പ്രതിയാണ് ഷമ്മാസ്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. പരിയാരം പോലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.


Share our post
Continue Reading

Trending

error: Content is protected !!