Connect with us

Kerala

ബി.ജെ.പിയുടെ ഫാം ഹൗസാണ് യു.ഡി.എഫ്; വിലയ്ക്കു വാങ്ങാൻ എളുപ്പമാണെന്ന് ബി.ജെ.പിക്കറിയാം

Published

on

Share our post

വിധിയെഴുത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പരമാവധി വോട്ടർമാരെ നേരിൽക്കാണാനുള്ള തിരക്കിലാണ് കൊല്ലം ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. മുകേഷ്. ഇടതുപക്ഷത്തിന് ശക്തമായ വേരുകളുള്ള കൊല്ലത്ത് പ്രേമചന്ദ്രന്റെ പടയോട്ടം തടയുകയാണ് മുകേഷിന്റെ ദൗത്യം. വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് ദൗത്യം നിറവേറ്റാനാകുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം. പ്രചാരണ തിരക്കുകൾക്കിടയിൽ എം.മുകേഷ് സംസാരിക്കുന്നു. പ്രസക്തഭാഗങ്ങൾ:

ഇടതും വലതും ഇരട്ടകളാണെന്നാണല്ലോ ബി.ജെ.പിയുടെ ആക്ഷേപം?

ബി.ജെ.പിക്ക് വേരുറപ്പിക്കാൻ മാത്രം വളക്കൂറുള്ള മണ്ണല്ല കേരളം. ഇവിടെ ബി.ജെ.പി അക്കൗണ്ട് തുറക്കും എന്നതിന് ഒരു ഉറപ്പുമില്ല. യു.ഡി.എഫും ബി.ജെ.പിയുമാണ് ഇരട്ടകൾ. യു.ഡി.എഫ് ജയിക്കണമെന്നും എൽ.ഡി.എഫ് തോൽക്കണമെന്നുമാണ് ബി.ജെ.പിയുടെ ആഗ്രഹം. ബി.ജെ.പിയുടെ ഫാം ഹൗസാണ് യു.ഡി.എഫ്. യു.ഡി.എഫിനെ വിലയ്ക്കു വാങ്ങാൻ എളുപ്പമാണെന്ന് അവർക്കറിയാം.

ജനങ്ങളുടെ പ്രതികരണം എങ്ങനെ?

എൽ.ഡി.എഫിന് അനുകൂലമായ പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. കനത്ത ചൂട് വകവയ്ക്കാതെയാണ് പ്രായമായവർ പോലും കാത്തുനിൽക്കുന്നത്. സ്വീകരണ യോഗത്തിൽ സമ്മേളനത്തിന്റെ ആളുണ്ടാവുക എന്നത് ചെറിയ കാര്യമല്ല. ഇത്രയും വലിയ ജനപങ്കാളിത്തം,​ അവർ കൂടെയുണ്ടാകുമെന്ന ഉറപ്പിന്റെ ശുഭസൂചനയാണ്.

എം.എൽ.എ ആയുള്ള വികസന പ്രവർത്തനങ്ങൾ നിർണായകമാകുമോ?

വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിക്കാൻ ഉള്ളവരെ മാത്രമേ ജനം അംഗീകരിക്കുകയുള്ളൂ. പ്രസംഗകനെയല്ല,​ ജനങ്ങളുടെയും നാടിന്റെയും വികസനത്തിനായി പ്രവർത്തിക്കുന്ന ജനപ്രതിനിധിയെയാണ് ജനങ്ങൾക്ക് ആവശ്യം. വികസനം വിലയിരുത്തേണ്ടത് ജനങ്ങളാണ്. എം.എൽ.എ എന്ന നിലയിൽ ചെയ്തിട്ടുള്ള വികസന പ്രവർത്തനങ്ങൾ തീർച്ചയായും വോട്ടായി മാറും. വികസനമാണ് ഇടതുപക്ഷത്തിന്റെ നയം.

താരപരിവേഷം വോട്ടാകുമോ?

താരമായല്ല. ജനപ്രതിനിധിയായാണ് ജനങ്ങൾ എന്നെ കാണുന്നത്. എം.എൽ.എ എന്ന നിലയിൽ കൊല്ലത്തിന്റെ വികസനത്തിനായി നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്ന താരപരിവേഷം എട്ടുകൊല്ലം കൊണ്ട് മാറ്റാൻ സാധിച്ചതാണ് വലിയ വിജയം.

പുതുതലമുറയുടെ വോട്ടിലുള്ള പ്രതീക്ഷ?

വളരെയധികം ചിന്തിച്ചാണ് പുതിയ തലമുറ തീരുമാനങ്ങൾ എടുക്കുന്നത്. യാഥാർത്ഥ്യവും പൊള്ളത്തരങ്ങളും കൃത്യമായി വിലയിരുത്തിയാണ് അവർ മുന്നോട്ടു പോകുന്നത്. ഇതുവരെ വളരെ പോസിറ്റീവായ പ്രതികരണമാണ് യുവാക്കളിൽ നിന്ന് ഉണ്ടായിട്ടുണ്ട്. പുതുതലമുറയിൽ നിന്ന് ഇടതുപക്ഷത്തിന് അനുകൂലമായ തരംഗമുണ്ടാകും.

കൊല്ലത്തിനു വേണ്ടി എന്തു ചെയ്യും?

കൊല്ലത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യം. പര്യടന സമയത്ത് ജനങ്ങൾ ഉന്നയിച്ച നിരവധി ആവശ്യങ്ങളുണ്ട്. എല്ലാ വിഭാഗം ജനങ്ങൾക്കും മികച്ച ജീവിത സാഹചര്യം ഉറപ്പാക്കാൻ ശ്രമിക്കും.

അനുകൂല ഘടകം എന്താണ്?

സത്യസന്ധതയാണ് അനുകൂല ഘടകം. കപട വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കാതെയാണ് മുന്നോട്ടു പോകുന്നത്. ഇടതുപക്ഷമാണ് ശരിയായ നിലപാടുള്ളവരെന്ന് അനുഭവങ്ങളിലൂടെ ജനങ്ങൾക്കും ബോദ്ധ്യപ്പെട്ടതാണ്. അതിനുള്ള തെളിവാണ് അവരിൽ നിന്നു ലഭിക്കുന്ന സ്വീകാര്യത.

സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി വെല്ലുവിളിയാകുമോ?

സാമ്പത്തിക പ്രതിസന്ധിയെന്ന പേരിൽ ഭരണവിരുദ്ധ വികാരം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ് ഇടതു സർക്കാ‌ർ പരിശ്രമിക്കുന്നത്. ജനങ്ങളുടെ കൂടെ നിൽക്കുന്ന ഇടതു സർക്കാരിനെതിരെ വ്യാജ പ്രചാരണങ്ങൾ എത്രതന്നെ പടച്ചുവിട്ടാലും അതൊന്നും വോട്ടാകില്ല. സത്യമെന്താണെന്ന് അവർക്കറിയാം. കേന്ദ്ര സർക്കാരിന്റെ നടപടികളാണ് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം.

 

 


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!