Connect with us

Kerala

ബി.ജെ.പിയുടെ ഫാം ഹൗസാണ് യു.ഡി.എഫ്; വിലയ്ക്കു വാങ്ങാൻ എളുപ്പമാണെന്ന് ബി.ജെ.പിക്കറിയാം

Published

on

Share our post

വിധിയെഴുത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പരമാവധി വോട്ടർമാരെ നേരിൽക്കാണാനുള്ള തിരക്കിലാണ് കൊല്ലം ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. മുകേഷ്. ഇടതുപക്ഷത്തിന് ശക്തമായ വേരുകളുള്ള കൊല്ലത്ത് പ്രേമചന്ദ്രന്റെ പടയോട്ടം തടയുകയാണ് മുകേഷിന്റെ ദൗത്യം. വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് ദൗത്യം നിറവേറ്റാനാകുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം. പ്രചാരണ തിരക്കുകൾക്കിടയിൽ എം.മുകേഷ് സംസാരിക്കുന്നു. പ്രസക്തഭാഗങ്ങൾ:

ഇടതും വലതും ഇരട്ടകളാണെന്നാണല്ലോ ബി.ജെ.പിയുടെ ആക്ഷേപം?

ബി.ജെ.പിക്ക് വേരുറപ്പിക്കാൻ മാത്രം വളക്കൂറുള്ള മണ്ണല്ല കേരളം. ഇവിടെ ബി.ജെ.പി അക്കൗണ്ട് തുറക്കും എന്നതിന് ഒരു ഉറപ്പുമില്ല. യു.ഡി.എഫും ബി.ജെ.പിയുമാണ് ഇരട്ടകൾ. യു.ഡി.എഫ് ജയിക്കണമെന്നും എൽ.ഡി.എഫ് തോൽക്കണമെന്നുമാണ് ബി.ജെ.പിയുടെ ആഗ്രഹം. ബി.ജെ.പിയുടെ ഫാം ഹൗസാണ് യു.ഡി.എഫ്. യു.ഡി.എഫിനെ വിലയ്ക്കു വാങ്ങാൻ എളുപ്പമാണെന്ന് അവർക്കറിയാം.

ജനങ്ങളുടെ പ്രതികരണം എങ്ങനെ?

എൽ.ഡി.എഫിന് അനുകൂലമായ പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. കനത്ത ചൂട് വകവയ്ക്കാതെയാണ് പ്രായമായവർ പോലും കാത്തുനിൽക്കുന്നത്. സ്വീകരണ യോഗത്തിൽ സമ്മേളനത്തിന്റെ ആളുണ്ടാവുക എന്നത് ചെറിയ കാര്യമല്ല. ഇത്രയും വലിയ ജനപങ്കാളിത്തം,​ അവർ കൂടെയുണ്ടാകുമെന്ന ഉറപ്പിന്റെ ശുഭസൂചനയാണ്.

എം.എൽ.എ ആയുള്ള വികസന പ്രവർത്തനങ്ങൾ നിർണായകമാകുമോ?

വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിക്കാൻ ഉള്ളവരെ മാത്രമേ ജനം അംഗീകരിക്കുകയുള്ളൂ. പ്രസംഗകനെയല്ല,​ ജനങ്ങളുടെയും നാടിന്റെയും വികസനത്തിനായി പ്രവർത്തിക്കുന്ന ജനപ്രതിനിധിയെയാണ് ജനങ്ങൾക്ക് ആവശ്യം. വികസനം വിലയിരുത്തേണ്ടത് ജനങ്ങളാണ്. എം.എൽ.എ എന്ന നിലയിൽ ചെയ്തിട്ടുള്ള വികസന പ്രവർത്തനങ്ങൾ തീർച്ചയായും വോട്ടായി മാറും. വികസനമാണ് ഇടതുപക്ഷത്തിന്റെ നയം.

താരപരിവേഷം വോട്ടാകുമോ?

താരമായല്ല. ജനപ്രതിനിധിയായാണ് ജനങ്ങൾ എന്നെ കാണുന്നത്. എം.എൽ.എ എന്ന നിലയിൽ കൊല്ലത്തിന്റെ വികസനത്തിനായി നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്ന താരപരിവേഷം എട്ടുകൊല്ലം കൊണ്ട് മാറ്റാൻ സാധിച്ചതാണ് വലിയ വിജയം.

പുതുതലമുറയുടെ വോട്ടിലുള്ള പ്രതീക്ഷ?

വളരെയധികം ചിന്തിച്ചാണ് പുതിയ തലമുറ തീരുമാനങ്ങൾ എടുക്കുന്നത്. യാഥാർത്ഥ്യവും പൊള്ളത്തരങ്ങളും കൃത്യമായി വിലയിരുത്തിയാണ് അവർ മുന്നോട്ടു പോകുന്നത്. ഇതുവരെ വളരെ പോസിറ്റീവായ പ്രതികരണമാണ് യുവാക്കളിൽ നിന്ന് ഉണ്ടായിട്ടുണ്ട്. പുതുതലമുറയിൽ നിന്ന് ഇടതുപക്ഷത്തിന് അനുകൂലമായ തരംഗമുണ്ടാകും.

കൊല്ലത്തിനു വേണ്ടി എന്തു ചെയ്യും?

കൊല്ലത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യം. പര്യടന സമയത്ത് ജനങ്ങൾ ഉന്നയിച്ച നിരവധി ആവശ്യങ്ങളുണ്ട്. എല്ലാ വിഭാഗം ജനങ്ങൾക്കും മികച്ച ജീവിത സാഹചര്യം ഉറപ്പാക്കാൻ ശ്രമിക്കും.

അനുകൂല ഘടകം എന്താണ്?

സത്യസന്ധതയാണ് അനുകൂല ഘടകം. കപട വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കാതെയാണ് മുന്നോട്ടു പോകുന്നത്. ഇടതുപക്ഷമാണ് ശരിയായ നിലപാടുള്ളവരെന്ന് അനുഭവങ്ങളിലൂടെ ജനങ്ങൾക്കും ബോദ്ധ്യപ്പെട്ടതാണ്. അതിനുള്ള തെളിവാണ് അവരിൽ നിന്നു ലഭിക്കുന്ന സ്വീകാര്യത.

സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി വെല്ലുവിളിയാകുമോ?

സാമ്പത്തിക പ്രതിസന്ധിയെന്ന പേരിൽ ഭരണവിരുദ്ധ വികാരം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ് ഇടതു സർക്കാ‌ർ പരിശ്രമിക്കുന്നത്. ജനങ്ങളുടെ കൂടെ നിൽക്കുന്ന ഇടതു സർക്കാരിനെതിരെ വ്യാജ പ്രചാരണങ്ങൾ എത്രതന്നെ പടച്ചുവിട്ടാലും അതൊന്നും വോട്ടാകില്ല. സത്യമെന്താണെന്ന് അവർക്കറിയാം. കേന്ദ്ര സർക്കാരിന്റെ നടപടികളാണ് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം.

 

 


Share our post

Kerala

യുട്യൂബിലെ വിനോദ ഉള്ളടക്കങ്ങൾ ഒഴിവാക്കാൻ ജിയോസ്റ്റാർ

Published

on

Share our post

മുംബൈ: യുട്യൂബ് ഉൾപ്പെടെയുള്ള സൗജന്യ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽനിന്ന് വിനോദപരിപാടികളുടെ ഉള്ളടക്കങ്ങൾ പൂർണമായി ഒഴിവാക്കുന്നത് പരിഗണിച്ച് റിലയൻസ് ഇൻഡസ്ട്രീസിന്റെ മാധ്യമവിഭാഗമായ ജിയോസ്റ്റാർ. ജിയോ ഹോട്ട്സ്റ്റാർ പ്ലാറ്റ്ഫോമിനുകീഴിൽ പണംനൽകി വരിക്കാരാകുന്നവർക്കുമാത്രം ഇത്തരം വിനോദപരിപാടികൾ ലഭ്യമാക്കിയാൽമതിയെന്നാണ് തീരുമാനം. നേരത്തേ പ്രീമിയം ഉള്ളടക്കങ്ങളും ക്രിക്കറ്റ് ഉൾപ്പെടെ കായികമത്സരങ്ങളുടെ തത്സമയ സംപ്രേഷണവും ജിയോഹോട്ട്സ്റ്റാർവഴി വരിക്കാർക്കുമാത്രമാക്കി മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് വിനോദപരിപാടികളുടെ വീഡിയോകൾ സൗജന്യമാക്കേണ്ടെന്ന തീരുമാനംകൂടി വരുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും മേയ് ഒന്നുമുതൽ ഇത് നടപ്പാക്കാനുള്ള സാധ്യതയാണ് പുറത്തുവരുന്നത്.

വിനോദപരിപാടികൾ യുട്യൂബ് പോലുള്ള വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽ സൗജന്യമായി ലഭിക്കുന്നതിനാൽ ടെലിവിഷനിലും ഒടിടി പ്ലാറ്റ്ഫോമുകളിലും പണംനൽകിയുള്ള വരിക്കാർ കൊഴിഞ്ഞുപോകുന്നതായാണ് വിലയിരുത്തുന്നത്. പേ ടിവി വിതരണ പ്ലാറ്റ്ഫോമുകളായ (ഡിടിഎച്ച് സേവന കമ്പനികൾ) ടാറ്റാ പ്ലേ, എയർടെൽ ഡിജിറ്റൽ ടിവി, ജിടിപിഎൽ ഹാത്ത് വേ, തുടങ്ങിയവ ജിയോസ്റ്റാർ, സീ എന്റർടെയ്ൻമെന്റ്, സോണി പിക്ചേഴ്സ് നെറ്റ് വർക്സ് തുടങ്ങിയ കമ്പനികളോട് പരസ്യങ്ങളുടെ പിന്തുണയോടെ വിവിധ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലെ സൗജന്യ ഉള്ളടക്കങ്ങൾ ലഭ്യമാക്കുന്നത് ഒഴിവാക്കാൻ ആവശ്യപ്പെട്ടുവരികയായിരുന്നു. ടാറ്റാ പ്ലേ ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളുടെ മേധാവികളുമായി ജിയോസ്റ്റാർ അടുത്തിടെ ചർച്ചകൾ നടത്തിയിരുന്നു.


Share our post
Continue Reading

Kerala

ലഹരി ഇടപാടിലെ പ്രധാനി ആഷിഖ്; കളമശേരി പോളിടെക്‌നിക് ഹോസ്റ്റല്‍ വില്‍പ്പനയുടെ പ്രധാനകേന്ദ്രം

Published

on

Share our post

കൊച്ചി: കളമശേരി പോളിടെക്‌നിക് ഹോസ്റ്റല്‍ പ്രധാന ലഹരി വിപണനകേന്ദ്രമെന്ന് പോലീസ്. അറസ്റ്റിലായ പൂര്‍വ്വവിദ്യാര്‍ത്ഥി മുഹമ്മദ് ആഷിഖാണ് പ്രധാന ലഹരി ഇടപാടുകാരനെന്നും പോലീസ് പറഞ്ഞു.കളമശ്ശേരി പോളിടെക്നിക്കിലെ മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ച കഴിഞ്ഞ ദിവസമാണ് രണ്ട് പൂര്‍വ്വ വിദ്യാര്‍ഥികളായ മുഹമ്മദ് ആഷിഖും കെ.­എസ്. ഷാലിഖും പോലീസിന്റെ പിടിയിലായത്. ആലുവയിലെ ഇവരുടെ വീടുകളില്‍നിന്ന് ശനിയാഴ്ച പുലര്‍ച്ചെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കാംപസിലെ പഠനകാലത്ത് കെ.എസ്.യു. പ്രവര്‍ത്തകനായിരുന്നു ഷാലിഖ്.പിടിക്കപ്പെടില്ല എന്ന വിശ്വാസത്തില്‍ പലപ്പോഴായി ലഹരി എത്തിച്ചത്. ഹോസ്റ്റലില്‍ റെയ്ഡ് നടന്ന സമയത്ത് രണ്ടുപേരും ഓടിരക്ഷപ്പെടുകയായിരുന്നു.

വ്യാഴാഴ്ച രാത്രി പോലീസ് നടത്തിയ റെയ്ഡിലാണ് ആണ്‍കുട്ടികളുടെ ഹോസ്റ്റളില്‍ നിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടിയത്.കളമശ്ശേരി പോലീസിനും ഡാന്‍സാഫിനും ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു റെയ്ഡ്.കുളത്തൂപ്പുഴ സ്വദേശിയായ ആകാശിന്റെ മുറിയില്‍നിന്ന് 1.9 കിലോ ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. കരുനാഗപ്പള്ളി സ്വദേശി ആര്‍. അഭിരാജ്, ഹരിപ്പാട് സ്വദേശി ആദിത്യന്‍ എന്നിവരുടെ മുറിയില്‍ നിന്നും ഒമ്പതുഗ്രാം കഞ്ചാവും പിടികൂടി. ഹോസ്റ്റല്‍ മുറിയിലെ ഷെല്‍ഫില്‍ പോളീത്തീന്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. പത്തുഗ്രാമിന്റെ ചെറിയ പാക്കറ്റുകളാക്കിയാണ് വില്‍പ്പന നടത്തിയിരുന്നത്. പാക്ക് ചെയ്യുന്നതിനുള്ള കവറുകളും കഞ്ചാവ് അളക്കാനുള്ള ത്രാസും പോലീസ് കണ്ടെത്തി.അഭിരാജ് എസ്എഫ്‌ഐ നേതാവും യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു. അഭിരാജിന് എസ്എഫ്ഐ അംഗത്വമില്ലെന്നും വെള്ളിയാഴ്ച നടന്ന യൂണിറ്റ് സമ്മേളനത്തില്‍ അഭിരാജിനെ പുറത്താക്കിയതാണെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് പറഞ്ഞു.


Share our post
Continue Reading

Kerala

പഠിക്കാന്‍ ആളില്ല, ഐ.ടി.ഐകളില്‍ 749 ട്രേഡുകള്‍ ഒഴിവാക്കുന്നു

Published

on

Share our post

സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ഐ.ടി.ഐകളിലായി ആറുവര്‍ഷത്തിലേറെയായി പഠിക്കാനാളില്ലാത്ത 749 ട്രേഡുകള്‍ ഒഴിവാക്കുന്നു. ഇവയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ട്രെയ്നിങ് ഡയറക്ടര്‍ വിജ്ഞാപനം പുറത്തിറക്കി.കോഴ്‌സുകള്‍ ഒഴിവാകുന്നതുമൂലം അധികമാകുന്ന സ്ഥിരം ട്രെയ്നര്‍മാരെ യോഗ്യതയ്ക്കനുസരിച്ച് പുനര്‍വിന്യസിക്കാനും ധാരണയായി. നാല്‍പ്പതോളം അധിക തസ്തികകളിലുള്ളവരെയാണ് പുനര്‍ വിന്യസിക്കേണ്ടി വരിക.2018 മുതല്‍ തുടര്‍ച്ചയായി ആറുവര്‍ഷം ഒരു വിദ്യാര്‍ഥിപോലും പ്രവേശനംനേടാത്ത കോഴ്‌സുകളാണ് ഒഴിവാക്കുന്നത്. കേന്ദ്ര നൈപുണിവികസന-സംരംഭക മന്ത്രാലയത്തിനു കീഴിലുള്ള ട്രെയ്നിങ് ഡയറക്ടര്‍ ജനറല്‍ നടത്തിയ പരിശോധനയില്‍ രാജ്യത്തെ 415 ഐടിഐകളിലായി 21,609 ട്രേഡുകളാണ് ഒഴിഞ്ഞുകിടക്കുന്നവയായി കണ്ടെത്തിയത്. ഇതില്‍ 749 എണ്ണമാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 109 എണ്ണം തിരുവനന്തപുരം, പാലക്കാട്, കാസര്‍കോട്, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ഐടിഐകളിലാണ്. ബാക്കി 640 ട്രേഡുകള്‍ സ്വകാര്യ സ്ഥാപനങ്ങളിലും.

തിരുവനന്തപുരം കഴക്കൂട്ടത്തെ നാഷണല്‍ സ്‌കില്‍ ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാത്രം 16 കോഴ്‌സുകളാണ് ഇല്ലാതാവുക. ആര്‍ക്കിടെക്ചറല്‍ ഡ്രാഫ്റ്റ്‌സ്മാന്‍, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, കോസ്മറ്റോളജി, ഡെസ്‌ക്ടോപ് പബ്ലിഷിങ് ഓപ്പറേറ്റര്‍, െഡ്രസ് മേക്കിങ്, ഇലക്ട്രോണിക്‌സ് മെക്കാനിക്, സെക്രട്ടേറിയല്‍ പ്രാക്ടീസ് തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. മലമ്പുഴ ഗവ. ഐടിഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍), ഫൗണ്ടറിമാന്‍, മെക്കാനിക് ഇന്‍ ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രോണിക്‌സ് എന്നീ ട്രേഡുകളാണ് പട്ടികയിലുള്ളത്. ഓരോ കോഴ്‌സിലും പരമാവധി 24 സീറ്റുകളാണുണ്ടായിരുന്നത്. ഇതുസംബന്ധിച്ച് സ്ഥാപനങ്ങള്‍ക്കുള്ള പരാതികള്‍ എത്രയുംവേഗം നിമി ഗ്രീവന്‍സ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണമെന്ന് ട്രെയ്നിങ് ഡയറക്ടര്‍ അറിയിച്ചു. പരാതിയുടെ സ്‌ക്രീന്‍ഷോട്ട് അടക്കമുള്ള അപേക്ഷ ട്രെയ്നിങ് ഡയറക്ടര്‍ക്കും കൈമാറണം.


Share our post
Continue Reading

Trending

error: Content is protected !!