Kerala
ബി.ജെ.പിയുടെ ഫാം ഹൗസാണ് യു.ഡി.എഫ്; വിലയ്ക്കു വാങ്ങാൻ എളുപ്പമാണെന്ന് ബി.ജെ.പിക്കറിയാം

വിധിയെഴുത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പരമാവധി വോട്ടർമാരെ നേരിൽക്കാണാനുള്ള തിരക്കിലാണ് കൊല്ലം ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. മുകേഷ്. ഇടതുപക്ഷത്തിന് ശക്തമായ വേരുകളുള്ള കൊല്ലത്ത് പ്രേമചന്ദ്രന്റെ പടയോട്ടം തടയുകയാണ് മുകേഷിന്റെ ദൗത്യം. വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് ദൗത്യം നിറവേറ്റാനാകുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം. പ്രചാരണ തിരക്കുകൾക്കിടയിൽ എം.മുകേഷ് സംസാരിക്കുന്നു. പ്രസക്തഭാഗങ്ങൾ:
ഇടതും വലതും ഇരട്ടകളാണെന്നാണല്ലോ ബി.ജെ.പിയുടെ ആക്ഷേപം?
ബി.ജെ.പിക്ക് വേരുറപ്പിക്കാൻ മാത്രം വളക്കൂറുള്ള മണ്ണല്ല കേരളം. ഇവിടെ ബി.ജെ.പി അക്കൗണ്ട് തുറക്കും എന്നതിന് ഒരു ഉറപ്പുമില്ല. യു.ഡി.എഫും ബി.ജെ.പിയുമാണ് ഇരട്ടകൾ. യു.ഡി.എഫ് ജയിക്കണമെന്നും എൽ.ഡി.എഫ് തോൽക്കണമെന്നുമാണ് ബി.ജെ.പിയുടെ ആഗ്രഹം. ബി.ജെ.പിയുടെ ഫാം ഹൗസാണ് യു.ഡി.എഫ്. യു.ഡി.എഫിനെ വിലയ്ക്കു വാങ്ങാൻ എളുപ്പമാണെന്ന് അവർക്കറിയാം.
ജനങ്ങളുടെ പ്രതികരണം എങ്ങനെ?
എൽ.ഡി.എഫിന് അനുകൂലമായ പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. കനത്ത ചൂട് വകവയ്ക്കാതെയാണ് പ്രായമായവർ പോലും കാത്തുനിൽക്കുന്നത്. സ്വീകരണ യോഗത്തിൽ സമ്മേളനത്തിന്റെ ആളുണ്ടാവുക എന്നത് ചെറിയ കാര്യമല്ല. ഇത്രയും വലിയ ജനപങ്കാളിത്തം, അവർ കൂടെയുണ്ടാകുമെന്ന ഉറപ്പിന്റെ ശുഭസൂചനയാണ്.
എം.എൽ.എ ആയുള്ള വികസന പ്രവർത്തനങ്ങൾ നിർണായകമാകുമോ?
വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിക്കാൻ ഉള്ളവരെ മാത്രമേ ജനം അംഗീകരിക്കുകയുള്ളൂ. പ്രസംഗകനെയല്ല, ജനങ്ങളുടെയും നാടിന്റെയും വികസനത്തിനായി പ്രവർത്തിക്കുന്ന ജനപ്രതിനിധിയെയാണ് ജനങ്ങൾക്ക് ആവശ്യം. വികസനം വിലയിരുത്തേണ്ടത് ജനങ്ങളാണ്. എം.എൽ.എ എന്ന നിലയിൽ ചെയ്തിട്ടുള്ള വികസന പ്രവർത്തനങ്ങൾ തീർച്ചയായും വോട്ടായി മാറും. വികസനമാണ് ഇടതുപക്ഷത്തിന്റെ നയം.
താരപരിവേഷം വോട്ടാകുമോ?
താരമായല്ല. ജനപ്രതിനിധിയായാണ് ജനങ്ങൾ എന്നെ കാണുന്നത്. എം.എൽ.എ എന്ന നിലയിൽ കൊല്ലത്തിന്റെ വികസനത്തിനായി നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്ന താരപരിവേഷം എട്ടുകൊല്ലം കൊണ്ട് മാറ്റാൻ സാധിച്ചതാണ് വലിയ വിജയം.
പുതുതലമുറയുടെ വോട്ടിലുള്ള പ്രതീക്ഷ?
വളരെയധികം ചിന്തിച്ചാണ് പുതിയ തലമുറ തീരുമാനങ്ങൾ എടുക്കുന്നത്. യാഥാർത്ഥ്യവും പൊള്ളത്തരങ്ങളും കൃത്യമായി വിലയിരുത്തിയാണ് അവർ മുന്നോട്ടു പോകുന്നത്. ഇതുവരെ വളരെ പോസിറ്റീവായ പ്രതികരണമാണ് യുവാക്കളിൽ നിന്ന് ഉണ്ടായിട്ടുണ്ട്. പുതുതലമുറയിൽ നിന്ന് ഇടതുപക്ഷത്തിന് അനുകൂലമായ തരംഗമുണ്ടാകും.
കൊല്ലത്തിനു വേണ്ടി എന്തു ചെയ്യും?
കൊല്ലത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യം. പര്യടന സമയത്ത് ജനങ്ങൾ ഉന്നയിച്ച നിരവധി ആവശ്യങ്ങളുണ്ട്. എല്ലാ വിഭാഗം ജനങ്ങൾക്കും മികച്ച ജീവിത സാഹചര്യം ഉറപ്പാക്കാൻ ശ്രമിക്കും.
അനുകൂല ഘടകം എന്താണ്?
സത്യസന്ധതയാണ് അനുകൂല ഘടകം. കപട വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കാതെയാണ് മുന്നോട്ടു പോകുന്നത്. ഇടതുപക്ഷമാണ് ശരിയായ നിലപാടുള്ളവരെന്ന് അനുഭവങ്ങളിലൂടെ ജനങ്ങൾക്കും ബോദ്ധ്യപ്പെട്ടതാണ്. അതിനുള്ള തെളിവാണ് അവരിൽ നിന്നു ലഭിക്കുന്ന സ്വീകാര്യത.
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി വെല്ലുവിളിയാകുമോ?
സാമ്പത്തിക പ്രതിസന്ധിയെന്ന പേരിൽ ഭരണവിരുദ്ധ വികാരം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ് ഇടതു സർക്കാർ പരിശ്രമിക്കുന്നത്. ജനങ്ങളുടെ കൂടെ നിൽക്കുന്ന ഇടതു സർക്കാരിനെതിരെ വ്യാജ പ്രചാരണങ്ങൾ എത്രതന്നെ പടച്ചുവിട്ടാലും അതൊന്നും വോട്ടാകില്ല. സത്യമെന്താണെന്ന് അവർക്കറിയാം. കേന്ദ്ര സർക്കാരിന്റെ നടപടികളാണ് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം.
Kerala
പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍; പ്രവാസി ഹജ്ജ് തീര്‍ഥാടകര്‍ക്ക് തിരിച്ചടിയായി കേന്ദ്രത്തിന്റെ പുതിയ സര്‍ക്കുലര്‍

കേന്ദ്ര സര്‍ക്കാര്‍ ക്വാട്ട വഴി ഹജ്ജിന് അപേക്ഷ സമര്‍പ്പിച്ച പ്രവാസികള്‍ക്ക് തിരിച്ചടിയായി വിദേശകാര്യമന്ത്രാലയത്തിന്റെ സര്‍ക്കുലര്‍. ഹജ്ജിന് അവസരം ലഭിച്ച തീര്‍ഥാടകര്‍ ഏപ്രില്‍ പതിനെട്ടിന് മുമ്പ് പാസ്പോര്‍ട്ട്, വെരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ക്കായി നല്‍കണമെന്ന സര്‍ക്കുലറാണ് ആശങ്കയ്ക്ക് വഴിവച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ഏപ്രില്‍ 25നകം പാസ്പോര്‍ട്ടിന്റെ ഒറിജിനല്‍ വെരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ക്കായി സമര്‍പ്പിക്കണം എന്നായിരുന്നു നേരത്തെ നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ ഏപ്രില്‍ പതിനെട്ടിനകം എല്ലാ തീര്‍ഥാടകരും വെരിഫിക്കേഷനായി പാസ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്ന്, ഏപ്രില്‍ പതിനാറിന് കേന്ദ്രവിദേശകാര്യമന്ത്രാലയം സര്‍ക്കുലര്‍ ഇറക്കി. പുതിയ ഉത്തരവുപ്രകാരം, പാസ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഷ്ടി ഒരു ദിവസത്തെ സമയം പോലും ലഭിച്ചില്ല എന്നാണ് ആക്ഷേപം. നേരത്തെ നിശ്ചയിച്ച പ്രകാരം ഈ മാസം അവസാനം നാട്ടിലേക്ക് ടിക്കറ്റെടുത്ത പ്രവാസി തീര്‍ഥാടകരും വെട്ടിലായി. മിക്ക തീര്‍ഥാടകര്‍ക്കും കഴിഞ്ഞ ദിവസം ഹജ്ജിനായുള്ള വിസ ലഭിച്ചിട്ടുണ്ട്. യാത്രാ തിയ്യതിയും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
പണമടക്കുകയും വിസ കൈപറ്റുകയും ചെയ്ത ശേഷം പാസ്പോര്‍ട്ട് വെരിഫിക്കേഷന്റെ പേരില്‍ തീര്‍ഥാടനം മുടങ്ങിപ്പോകുമോ എന്ന ആശങ്കയാണ് പ്രവാസികള്‍ ഉയര്‍ത്തുന്നത്. പാസ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള തിയ്യതി ഇന്നവസാനിച്ച സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് അനുകൂലമായ പുതിയൊരു ഉത്തരവ് വരുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.
Kerala
2000 രൂപയ്ക്ക് മുകളിൽ യു.പി.ഐ ഇടപാടുകള്‍ക്ക് 18 ശതമാനം ജി.എസ്ടി ചുമത്തുമോ? ഒടുവില്‍ വിശദീകരണവുമായി കേന്ദ്രം

ദില്ലി: 2000 രൂപയിൽ കൂടുതലുള്ള യു.പി.ഐ ഇടപാടുകൾക്ക് ജി.എസ്ടി ചുമത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ജനങ്ങൾ ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും നിലവിൽ അത്തരമൊരു നിർദ്ദേശം സർക്കാരിന്‍റെ മുൻപാകെ ഇല്ലെന്നുമാണ് അറിയിപ്പ്. യു.പി.ഐ വഴിയുള്ള ഡിജിറ്റൽ പേയ്‌മെന്‍റുകൾ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ധന മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ചില ഡിജിറ്റൽ ഇടപാടുകൾക്ക് ചുമത്തുന്ന 18 ശതമാനം ജി.എസ്ടി യുപിഐ ഇടപാടുകൾക്കും ചുമത്താൻ സർക്കാർ നീക്കം നടത്തുന്നു എന്ന റിപ്പോർട്ട് വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് കച്ചവടക്കാരെയും ഉപഭോക്താക്കളെയും ആശങ്കയിലാക്കിയിരുന്നു. ഈ റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവും അടിസ്ഥാന രഹിതവുമാണെന്നാണ് ധന മന്ത്രാലയം വ്യക്തമാക്കിയത്.
ചില ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തുന്ന പേയ്‌മെന്റുകളുമായി ബന്ധപ്പെട്ട മർച്ചന്‍റ് ഡിസ്‌കൗണ്ട് നിരക്ക് (എംഡിആർ) പോലുള്ള ചാർജുകൾക്കാണ് ജിഎസ്ടി ചുമത്തുന്നതെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് 2019 ഡിസംബർ 30 ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ പേഴ്‌സൺ-ടു-മർച്ചന്‍റ് (പിടുഎം) യു.പി.ഐ ഇടപാടുകൾക്കുള്ള എം.ഡി.ആർ നീക്കം ചെയ്തിട്ടുണ്ട്. മാത്രമല്ല യുപിഐ ഇടപാടുകളെ പ്രോത്സാഹിപ്പിക്കാൻ 2021-22 സാമ്പത്തിക വർഷം മുതൽ സർക്കാർ ഇൻസെന്‍റീവ് സ്കീം ഏർപ്പെടുത്തിയിട്ടുമുണ്ട്. രാജ്യത്ത് യു.പി.ഐ ഇടപാടുകളിൽ വലിയ വർദ്ധനയുണ്ടായിട്ടുണ്ട്. 2019-20 സാമ്പത്തിക വർഷത്തിൽ യു.പി.ഐ ഇടപാടുകൾ 21.3 ലക്ഷം കോടിയായിരുന്നെങ്കിൽ 2025 മാർച്ചോടെ 260.56 ലക്ഷം കോടിയായി ഉയർന്നു. ഇത് ഡിജിറ്റൽ പെയ്മെന്‍റിനുള്ള സ്വീകതാര്യതയെ സൂചിപ്പിക്കുന്നുവെന്നും ധന മന്ത്രാലയം പ്രതികരിച്ചു.
Kerala
ഒമ്പതുകാരന്‍ പുഴയില്‍ മുങ്ങി മരിച്ചു

കോഴിക്കോട്: ഒമ്പതു വയസുകാരന്‍ പുഴയില്‍ മുങ്ങിമരിച്ചു. കോഴിക്കോട് വെളിമണ്ണയില്‍ ആണ് സംഭവം. നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് (9) ആണ് മരിച്ചത്. വെളിമണ്ണ യുപി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. കളിക്കാന്‍ പോയ കുട്ടി രാത്രിയായിട്ടും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് വെളിമണ്ണ കടവില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്