Kerala
അമ്പെയ്യാം, മീന്‍ പിടിക്കാം, തോണി തുഴയാം; വയനാട്ടിലെ ഈ കുറിച്യ തറവാട്ടില്‍ ഒരു ദിവസം

ഗ്രാമങ്ങള്‍ക്കെല്ലാം തനിമ നഷ്ടപ്പെട്ടു എന്ന പരാതി വേണ്ട. ഇന്നും ഗ്രാമ വിശുദ്ധിയുടെ കഥകള്‍ പറയുന്ന ചില നാട്ടുവഴികള്‍ ഇവിടെയുണ്ട്. തനത് കാര്‍ഷികതാളവും അതിനൊപ്പാം നാടിന്റെ സംസ്‌കൃതിയെയും ഉയര്‍ത്തിപ്പിടിക്കുന്ന ചിലഗ്രാമങ്ങള്‍. ഉത്തരവാദിത്ത ടൂറിസം സ്ട്രീറ്റ് എത്തിനിക്കല്‍ ടൂറിസം എന്ന പേരിലെല്ലാം പദ്ധതികള്‍ വന്നെങ്കിലും വിനോദസഞ്ചാരികളുടെ ശ്രദ്ധ ഒരു പരിധിക്കപ്പുറം ഇതിലേക്ക് പതിഞ്ഞിരുന്നില്ല. ഈ പരിമിതികള്‍ക്കിടയിലും നിശബ്ദമായി നേട്ടങ്ങളുണ്ടാക്കിയ ചില ഇടങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്. അങ്ങിനെയൊന്നാണ് വയനാട്ടിലെ കാവുംമന്ദത്ത് കുനിയമ്മല്‍ കുറിച്യ തറവാടിനോട് ചേര്‍ന്ന് രാധാകൃഷ്ണനും ലക്ഷ്മിയും വികസിപ്പിച്ചെടുത്ത ഒരു കേന്ദ്രം. താമരപൂക്കളുടെ നിറഭംഗിയില്‍ ഈ വേനല്‍ക്കാലം ഇവിടം അതിഥികള്‍ക്കായി വിരുന്നൊരുക്കുന്നു.
സാധ്യതകളുടെ ഗ്രാമീണ ടൂറിസം

കൊളോണിയല്‍ കാലത്താണ് വയനാട്ടില്‍ കാപ്പിയുടെ വേരോട്ടം. മഴയും മഞ്ഞും കൃത്യമായും ഇടവേളകളില്‍ വിരുന്നെത്തിയ വയനാട്ടിലെ ഏറ്റവും അനുയോജ്യമായ കാലാവസ്ഥയാണ് കാപ്പികൃഷിക്ക് ഇവിടെ വളരെ പെട്ടന്ന് വേരോട്ടമുണ്ടാക്കിയത്. വൈകാതെ വയനാടന്‍ കാപ്പിയുടെ പെരുമകള്‍ കടല്‍ കടന്നും പോയി. യുറോപ്പില്‍ പോലും ഈ കാപ്പി ഇടം പിടിച്ചതോടെ ലോകത്തിലെ നല്ല കാപ്പികുടിക്കാനുള്ളവരുടെ യാത്രകളെല്ലാം ചുരം കയറി വയനാടിന് മുകളിലെത്തും. വെല്ലം ചേര്‍ത്ത് അങ്ങിനെയൊരു കട്ടന്‍ കാപ്പി കുടിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ കുനിയമ്മലിലേക്ക് വരാം. ഇവിടെ അതിനായി തന്നെ ഒരു അടുക്കള സദാ പുകയുന്നുണ്ട്. കലര്‍പ്പില്ലാത്ത വയനാടന്‍ കാപ്പിയുടെ നറുമണമുളള ഗ്രാമീണതയുടെ കുലീനതയില്‍ അല്‍പ്പനേരം ചെലവിടാം. കാപ്പി മാത്രമല്ല വയനാടന്‍ കപ്പയും ചമ്മന്തിയും എല്ലാമുള്ള നാടന്‍ വിഭവങ്ങളും ഇവിടെ തയ്യാറാണ്. ഈ തടാകത്തില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. വയനാട്ടിലെ തന്നെ ശുദ്ധജല തടാകത്തില്‍ വളരുന്ന മീന്‍ ഫ്രൈ ചെയ്ത് കഴിക്കാനും ഇവിടെ അടുപ്പ് റെഡിയാണ്.
.jpg?$p=78e65c4&w=852&q=0.8)
കാണാം വലിയ താമരക്കുളം
താമരയുടെ വയനാട്ടിലെ ഏറ്റവും വലിയ ശേഖരവും കുനിയിലിന് സ്വന്തമാവുകയാണ്. അറുപത് വര്‍ഷത്തോളം പഴക്കമുള്ള ഓടുമേഞ്ഞ താറവാടിന് അഭിമുഖമായുള്ള വലിയ കുളത്തിലാണ് താമരപൂക്കളും ചാരുതയേകുന്നത്. നാലു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തറവാട്ട് സ്ഥലത്തുള്ള വലിയ കുളത്തില്‍ താമര വളര്‍ത്തുകയെന്ന ആശയത്തിന് വിത്തിടുന്നത്. രാധാകൃഷ്ണനും ഭാര്യ ലക്ഷ്മിയും ഇതിനെക്കുറിച്ചുള്ള അന്വേഷണമായി. താമര വിത്തുകളെക്കുറിച്ച് ഓണ്‍ലൈനില്‍ തിരയാന്‍ മക്കളും സഹായിച്ചു. ഒടുവില്‍ ഓണ്‍ലൈനായി എട്ടുവിത്തുകള്‍ വരുത്തി.
വയനാട്ടിലെ കാലാവസ്ഥയില്‍ ഇതെങ്ങിനെ വളരും എന്നതിനെക്കുറിച്ചൊന്നും ആകുലപ്പെട്ടില്ല. പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. ഓണ്‍ലൈനില്‍ ദിവസങ്ങളെടുത്ത് വന്ന, ആശിച്ചു കിട്ടിയ വിത്തില്‍ നാലെണ്ണം മാത്രമാണ് മുളപൊട്ടിയത്. ഇതിനെ കുളത്തിന്റെ ഏറ്റവും നടുവിലായി പ്രത്യേക ഇടമുണ്ടാക്കി നട്ടുപിടിപ്പിച്ചു. ഇവിടെ നിന്നും കൈകള്‍ നീട്ടിയും വേരുകളാഴ്ത്തിയും പിന്നെ താമരയുടെ വളര്‍ച്ചയായിരുന്നു. നാലുവര്‍ഷങ്ങള്‍ കൊണ്ട് ജലാശയം മുഴുവന്‍ താമരയിലകള്‍ കൊണ്ടു നിറഞ്ഞു. അധികം വൈകാതെ ഈ വേനലില്‍ വലിയൊരു താമരപൂക്കാലവും ഇവിടെയെത്തി. ഇടതടവില്ലാതെ താമര വിരിയാന്‍ തുടങ്ങിയതോടെ ഏത് കാലത്തും പൂക്കാലമായി. രണ്ട് കളിവഞ്ചികള്‍ കൂടി ഇതിനിടയിലേക്ക് ഇറക്കിവിട്ടതോടെ ഇപ്പോള്‍ സഞ്ചാരികളും ഇവിടേക്ക് എത്തി തുടങ്ങി. പുറത്തുനിന്നുള്ള വിനോദ സഞ്ചാരികള്‍ മുതല്‍ കല്ല്യാണ സേവ് ദ ഡേറ്റ് സംഘങ്ങള്‍ വരെയും തമാരക്കുളത്തില്‍ ഫോട്ടോഷൂട്ടിനായി ഇപ്പോള്‍ എത്തുന്നുണ്ട്.
Kerala
സീസൺ തുടങ്ങി: വാഹനങ്ങളുടെ നീണ്ട നിര; ഊട്ടിയിൽ വൻ തിരക്ക്

ഗൂഡല്ലൂർ : ഊട്ടി സീസൺ തുടങ്ങിയതോടെ ഊട്ടിയിൽ വിനോദ സഞ്ചാരികളുടെ തിരക്കേറി. വാരാന്ത്യത്തോടു ചേർന്നു വന്ന വിഷു അവധിയുംകൂടി ആയതോടെ കേരളത്തിൽ നിന്നെത്തിയവരുടെ തിരക്കോറാൻ കാരണമായി. സസ്യോദ്യാനം, റോസ് ഗാർഡൻ, ബോട്ട് ഹൗസ്, ദൊഡ്ഡബെട്ട, കർണാടക ഗാർഡൻ, ഊട്ടി – ഗൂഡല്ലൂർ റോഡിലെ പൈൻ ഫോറസ്റ്റ്, ഷൂട്ടിങ് സ്ഥലങ്ങൾ, പൈക്കാര ബോട്ടിങ് തുടങ്ങിയ സ്ഥലങ്ങളിൽ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട് ഊട്ടി ചാരിങ് ക്രോസ് കടക്കാൻ കൂനൂർ, ഗൂഡല്ലൂർ, കൂനൂർ റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിരയും കാണപ്പെട്ടു. ഇനിയും രണ്ട് മൂന്നു ദിവസം ഇതേ തിരക്ക് അനുഭവപ്പെടാനാണു സാധ്യത.
Kerala
വിഷു കൈനീട്ടമായി വ്യാപാരിക്ക് ഷോപ്പ് പുനർനിർമ്മിച്ച് നൽകി വയനാട് ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി

സുൽത്താൻബത്തേരി: മൂലങ്കാവ്, ഫെബ്രുവരി 15 ന് റെജിമോൻ എന്നിവരുടെ വ്യാപാരസ്ഥാപനം ഷോട്ട് സർക്യൂട്ട് മൂലം പൂർണ്ണമായും കത്തി നശിച്ചു,മൂന്നുലക്ഷം രൂപയോളം വിലവരുന്ന ഫാൻസി, ഫുഡ് വെയർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ, ഫ്രിഡ്ജ്, തുടങ്ങി സ്ഥാപനത്തിലെ മുഴുവൻ സാധനങ്ങളും പൂർണമായും അഗ്നിക്കിരയായി, ഒന്നര മാസങ്ങൾക്കിപ്പുറം വിഷുക്കൈനീട്ടമായി ഷോപ്പ് പൂർണ്ണ രീതിയിൽ വയനാട് ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി പുനസ്ഥാപിച്ച് നൽകി.മൂലങ്കാവ് യൂണിറ്റ് പ്രസിഡണ്ട് സോമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വയനാട് ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയ് ഷോപ്പ് ഉദ്ഘാടനം ചെയ്തു. സങ്കടപ്പെടുന്ന ഓരോ വ്യാപാരികളുടെ കൂടെയും സംഘടന ഉണ്ടാവുമെന്നതിൻ്റെ തെളിവാണ് ഇത്തരം പ്രവർത്തനങ്ങൾ എന്ന് പ്രസിഡണ്ട് പറഞ്ഞു.ജില്ലാ ട്രഷറർ നൗഷാദ് കരിമ്പാനക്കൽ, വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് ശ്രീജ ശിവദാസ്, യൂത്ത് വിംഗ് ജില്ല പ്രസിഡന്റ് പി. സംഷാദ്, സാബു എബ്രഹാം,.എം ആർ സുരേഷ് ബാബു, സണ്ണി മണ്ഡപത്തിൽ, അനിൽ കൊട്ടാരം, പി.വൈ മത്തായി, ശ്രീജിത്ത് ബത്തേരി, നൗഷാദ് മിന്നാരം, സിജിത്ത് ജയപ്രകാശ്, അബ്ദുൾ ജലീൽ എന്നിവർ സംസാരിച്ചു.
Kerala
എൻജിനിയറിങ് മാതൃകാ പ്രവേശനപ്പരീക്ഷ 16 മുതൽ

തിരുവനന്തപുരം: കേരള എൻജിനിയറിങ് പ്രവേശനപ്പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് കൈറ്റിന്റെ നേതൃത്വത്തിൽ കീ ടു എൻട്രൻസ് എന്ന പേരിൽ മാതൃകാപരീക്ഷ നടത്തുന്നു. ഏപ്രിൽ 16 മുതൽ 19 വരെ പരീക്ഷയിൽ പങ്കെടുക്കാം. ഈ ദിവസങ്ങളിൽ സൗകര്യപ്രദമായ സമയത്ത് മൂന്നുമണിക്കൂറാണ് ടെസ്റ്റ്.entrance.kite.kerala.gov.in ൽ രജിസ്റ്റർ ചെയ്യണം. യൂസർനെയിമും പാസ്‌വേഡും നൽകി ലോഗിൻ ചെയ്താൽ ‘എക്സാം’ എന്ന വിഭാഗത്തിൽ ‘മോക്/മോഡൽ പരീക്ഷ’ ക്ലിക്ക് ചെയ്ത് പങ്കെടുക്കാം. നിലവിൽ 52020 കുട്ടികൾ പരിശീലനത്തിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുതുതായി രജിസ്റ്റർചെയ്യുന്ന സർക്കാർ – എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്കും അവസരം നൽകുമെന്ന് കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചു. പ്രവേശന പരീക്ഷയുടെ അതേമാതൃകയിൽ 150 ചോദ്യങ്ങളുണ്ടാകും. ഫിസിക്സ് 45, കെമിസ്ട്രി 30, മാത്‌സ് 75 എന്നിങ്ങനെയാണ് ചോദ്യഘടന. പരീക്ഷ അഭിമുഖീകരിക്കുന്നത് ആസൂത്രണം ചെയ്യുന്നതിനും സ്വയം വിലയിരുത്തുന്നതിനുമാണ് നടത്തുന്നത്. മെഡിക്കൽ പ്രവേശനപരീക്ഷയുടെ മാതൃകാ പരീക്ഷ പിന്നീട് നടത്തും. എല്ലാ യൂണിറ്റുകളെയും ഉൾപ്പെടുത്തിയാണ് പരീക്ഷ നടത്തുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്