Connect with us

India

നമ്പര്‍ സേവ് ചെയ്യാതെ അപരിചിതരെ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാക്കുന്നത് എങ്ങനെ?

Published

on

Share our post

ആഗോള തലത്തില്‍ ജനപ്രിയമായ മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. വിവിധങ്ങളായ സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വാട്‌സാപ്പ് ഒരുക്കിയിട്ടുണ്ട്. വീഡിയോ ചാറ്റ്, ഗ്രൂപ്പ് ചാറ്റ്, വോയ്‌സ് കോള്‍ തുടങ്ങി അനേകം സൗകര്യങ്ങള്‍. ഇതില്‍ ഉപഭോക്താക്കള്‍ ഏറെ ഉപയോഗിക്കുന്ന സൗകര്യമാണ് ഗ്രൂപ്പ് ചാറ്റുകള്‍. സുഹൃത്തുക്കള്‍, ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍, സഹപാഠികള്‍ തുടങ്ങി ഒട്ടേറെ വിഭാഗത്തില്‍ വരുന്ന ഗ്രൂപ്പുകള്‍ ഓരോരുത്തര്‍ക്കും ഉണ്ടാവും. സാധാരണ നിലയില്‍ ഒരു ഗ്രൂപ്പില്‍ പുതിയൊരു അംഗത്തെ ചേര്‍ക്കണമെങ്കില്‍ അയാളുടെ ഫോണ്‍ നമ്പര്‍ ഫോണില്‍ സേവ് ചെയ്യണം.

എന്നാല്‍ വാട്‌സാപ്പ് അടുത്തിടെ അവതരിപ്പിച്ച അപ്‌ഡേറ്റില്‍ ‘ഗ്രൂപ്പ് ഇന്‍വൈറ്റ് ലിങ്ക്’ എന്നൊരു സൗകര്യമുണ്ട്. ഇതുപയോഗിച്ച് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് മറ്റൊരാളുടെ നമ്പര്‍ ഫോണില്‍ സേവ് ചെയ്യാതെ തന്നെ അവരെ ഗ്രൂപ്പില്‍ ചേര്‍ക്കാന്‍ സാധിക്കും. വലിയ അംഗങ്ങളുള്ള ഗ്രൂപ്പുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് പ്രത്യേകിച്ചും അപരിചിതരായ ആളുകളുള്ള ഗ്രൂപ്പുകളാണെങ്കില്‍ ഫോണില്‍ നമ്പറുകള്‍ ശേഖരിക്കുന്നതിന് വലിയ താല്‍പര്യമുണ്ടാവില്ല.

വാട്‌സാപ്പ് ഗ്രൂപ്പ് ഇന്‍വൈറ്റ് ലിങ്ക് എങ്ങനെ നിര്‍മിക്കാം? അതുവഴി എങ്ങനെ ആളുകളെ ഗ്രൂപ്പില്‍ അംഗമാക്കാം?

നിങ്ങളുടെ ഫോണില്‍ ഉള്ളത് വാട്‌സാപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷനാണെന്ന് ഉറപ്പുവരുത്തുക.

ഗ്രൂപ്പില്‍ നിങ്ങള്‍ അഡ്മിന്‍ ആയിരിക്കുകയും വേണം.

വാട്‌സാപ്പില്‍ ചാറ്റ്‌സ് ടാബ് തുറക്കുക

ആളെ ചേര്‍ക്കേണ്ട വാട്‌സാപ്പ് ഗ്രൂപ്പ് തിരഞ്ഞെടുക്കുക

ഗ്രൂപ്പ് തുറന്ന് മുകളിലുള്ള ത്രീ ഡോട്ട് മെനു തുറക്കുക. Group info ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

താഴേക്ക് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ ‘Invite via link’ എന്ന ഓപ്ഷന്‍ കാണാം. അത് തിരഞ്ഞെടുക്കുക.

അടുത്ത സ്‌ക്രീനില്‍ വാട്‌സാപ്പ് ഗ്രൂപ്പ് ഇന്‍വൈറ്റ് ലിങ്ക് കാണാം. ഒപ്പം Anyone with WhatsApp can follow this link to join this group. Only share it with people you truts എന്ന സന്ദേശം കാണാം.

അതായത് ഈ ലിങ്ക് ഉപയോഗിച്ച് ആര്‍ക്കും ഗ്രൂപ്പില്‍ അംഗമാകാനാവും. അതിനാല്‍ വിശ്വാസമുള്ളവര്‍ക്ക് മാത്രം ലിങ്ക് പങ്കുവെക്കുക.

ഇതോടൊപ്പം Copy, Share, Rovok Link ചെയ്യാനുമുള്ള ഓപ്ഷനുകള്‍ കാണാം.

അതില്‍ Share തിരഞ്ഞെടുക്കുക. അപ്പോള്‍ ഏത് പ്ലാറ്റ്‌ഫോം വഴിയാണ് ലിങ്ക് അയക്കേണ്ടത് എന്ന ഓപ്ഷനുകള്‍ കാണാം. ജിമെയില്‍, എസ്എംഎസ്, സ്‌കൈപ്പ് തുടങ്ങിയ ഓപ്ഷനുകള്‍ അതിലുണ്ടാവും.

ഈ ലിങ്ക് വഴി മറ്റൊരാള്‍ക്ക് ഗ്രൂപ്പില്‍ അംഗമാകാനാവും. അവരുടെ നമ്പര്‍ ഫോണില്‍ സേവ് ചെയ്യപ്പെടുകയുമില്ല.


Share our post

India

യു.എ.ഇയിൽ ബിസിനസ് അവസരം തേടുന്നവർക്കും നിക്ഷേപകർക്കും ആറുമാസ സന്ദർശക വിസ

Published

on

Share our post

അബുദാബി: ബിസിനസ് അവസരങ്ങള്‍ തേടുന്നവര്‍ക്ക് യുഎഇയുടെ പ്രത്യേക വിസ സംവിധാനം പ്രയോജനപ്പെടുത്താമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി). രാജ്യത്ത് ബിസിനസ് അവസരങ്ങള്‍ തേടുന്നവര്‍ക്ക് ആറുമാസം വരെ കാലാവധിയുള്ള സന്ദര്‍ശക വിസയാണ് അനുവദിക്കുക. നിക്ഷേപകര്‍, സംരംഭകര്‍, വിദഗ്ധ പ്രൊഫഷണലുകള്‍, ബിസിനസുകളുടെ സാമ്പത്തിക പങ്കാളിത്തം വഹിക്കുന്നവര്‍ എന്നിവര്‍ക്കാണ് പ്രത്യേക വിസ അനുവദിക്കുകയെന്ന് ഐ.സിപി വ്യക്തമാക്കി. സിംഗിൾ, മള്‍ട്ടി എന്‍ട്രി പ്രവേശനം സാധ്യമാക്കുന്നതാണ് ഈ വിസ. എന്നാല്‍ ആകെ രാജ്യത്ത് തങ്ങുന്ന കാലയളവ് 180 ദിവസത്തില്‍ കൂടുതലാകാന്‍ പാടില്ല. ഈ വിസ ലഭിക്കുന്നതിന് നാല് നിബന്ധനകളാണ് പാലിക്കേണ്ടത്. അപേക്ഷകൻ യുഎഇയിൽ ബിസിനസ് സാധ്യത തേടാൻ ആഗ്രഹിക്കുന്ന മേഖലയിൽ യോഗ്യതയുള്ള പ്രഫഷനലായിരിക്കണം.

ആറു മാസത്തിൽ കൂടുതൽ സാധുതയുള്ള പാസ്‌പോർട്ട് കൈവശമുണ്ടായിരിക്കണം, യുഎ.ഇയിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കണം, തുടർന്നുള്ള യാത്രക്കോ രാജ്യത്തുനിന്ന് തിരിച്ചുപോകുന്നതിനോ കൺഫേം ടിക്കറ്റ് കൈവശമുണ്ടായിരിക്കണം എന്നിവയാണ് നിബന്ധനകൾ. യുഎഇയുടെ സാമ്പത്തിക വളർച്ചക്ക് സഹായിക്കുന്ന നൂതനപദ്ധതികൾ ആരംഭിക്കാനും ഭാവി കെട്ടിപ്പടുക്കാനും ആഗ്രഹിക്കുന്ന സംരംഭകരെയും നിക്ഷേപകരെയും മൂലധന ഉടമകളെയും ആകർഷിക്കുന്നതിനായി യു.എ.ഇ സമഗ്രമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ഐ.സി.പി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി പറഞ്ഞു.


Share our post
Continue Reading

India

ദേശീയ സുരക്ഷ: 119 ആപ്പുകള്‍ കൂടി നിരോധിക്കാന്‍ ഉത്തരവിട്ട് കേന്ദ്രം, ഭൂരിഭാഗവും ചൈനീസ് ആപ്പുകള്‍

Published

on

Share our post

ന്യൂഡല്‍ഹി: ചൈനയുമായും ഹോങ്കോങ്ങുമായി ബന്ധമുള്ളത് അടക്കം ഗൂഗിള്‍ പ്ലേസ്റ്റോറിലെ 119 മൊബൈല്‍ ആപ്പുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ദേശീയ സുരക്ഷ കണക്കിലെടുത്താണ് ചൈനീസ്, ഹോങ്കോങ് ഡവലപ്പര്‍മാര്‍ വികസിപ്പിച്ച ഭൂരിഭാഗം ആപ്പുകളും നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. നിരോധിച്ച ആപ്പുകളില്‍ കൂടുതലും വിഡിയോ, വോയ്‌സ് ചാറ്റ് പ്ലാറ്റ്‌ഫോമുകളാണ്.

ദേശീയ സുരക്ഷ കണക്കിലെടുത്ത് ടിക്‌ടോക്ക്, ഷെയര്‍ഇറ്റ് എന്നിവയുള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ക്ക് എതിരെ 2020ല്‍ സര്‍ക്കാര്‍ എടുത്ത നടപടിക്ക് സമാനമാണ് ഇത്തവണത്തേത്. 2020 ജൂണ്‍ 20ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഏകദേശം 100 ചൈനീസ് ആപ്പുകളാണ് നിരോധിച്ചത്. 2021ലും 2022ലും ചൈനീസ് ആപ്പുകള്‍ക്ക് എതിരെ നടപടി സ്വീകരിച്ചെങ്കിലും 2020ലും 2025ലും സ്വീകരിച്ച നടപടിയുടെ അത്ര വലുതായിരുന്നില്ല. കുറഞ്ഞ എണ്ണം ആപ്പുകള്‍ക്ക് എതിരെയായിരുന്നു നടപടി.

ഐടി ആക്ടിന്റെ സെക്ഷന്‍ 69A പ്രകാരമാണ് കേന്ദ്രം നടപടി സ്വീകരിച്ചത്. സിംഗപ്പൂര്‍, യുഎസ്, യുകെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ചില ആപ്പുകളെയും നടപടി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ സുരക്ഷയ്ക്കും പൊതു ക്രമസമാധാനത്തിനും വേണ്ടി ഓണ്‍ലൈന്‍ ഉള്ളടക്കം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് സെക്ഷന്‍ 69A.

എന്നാല്‍ ഭൂരിപക്ഷം ആപ്പുകളും ഇപ്പോഴും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഇതുവരെ 15 ആപ്പുകള്‍ മാത്രമേ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ ബ്ലോക്ക് ചെയ്യാന്‍ ഉത്തരവിട്ട 119 ആപ്പുകളില്‍ മാംഗോസ്റ്റാര്‍ ടീം വികസിപ്പിച്ച സിംഗപ്പൂര്‍ ആസ്ഥാനമായുള്ള വിഡിയോ ചാറ്റ്, ഗെയിമിങ് പ്ലാറ്റ്‌ഫോമായ ചില്‍ചാറ്റും ഉള്‍പ്പെടും.ഒരു ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളും ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ 4.1സ്റ്റാര്‍ റേറ്റിങ്ങുമുള്ള ആപ്പാണിത്. ചൈനീസ് ആപ്പായ ചാങ്ആപ്പും ഓസ്‌ട്രേലിയന്‍ കമ്പനി വികസിപ്പിച്ച ഹണികാമും ഇതില്‍ ഉള്‍പ്പെടുന്നു.ചില്‍ചാറ്റ് എന്ന ആപ്പ്, ബ്ലോക്ക് ചെയ്യുന്നത് അവിടത്തെ ഇന്ത്യന്‍ ഉപയോക്താക്കളുടെ ദൈനംദിന ആശയവിനിമയ, വിനോദ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


Share our post
Continue Reading

India

സംസ്ഥാനത്ത്ഭൂമി തരം മാറ്റൽ ചെലവേറും ,25സെന്‍റില്‍ അധികമെങ്കിൽ, മൊത്തം ഭൂമിക്കും ഫീസ് നൽകണമെന്ന് സുപ്രീംകോടതി

Published

on

Share our post

ദില്ലി: സംസ്ഥാനത്ത് ഭൂമി തരം മാറ്റത്തിന് ഇനി ചെലവേറും.25 സെന്‍റില്‍ അധികമെങ്കിൽ, മൊത്തം ഭൂമിക്കും ഫീസ് നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടുസംസ്ഥാന സർക്കാരിന്‍റെ സർക്കുലർ സുപ്രീം കോടതി ശരി വച്ചു.ഭൂമി തരംമാറ്റ ഫീസില്‍ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. 25 സെന്‍റില്‍ കൂടുതല്‍ തരംമാറ്റുമ്പോള്‍ അധിക ഭൂമിയുടെ ഫീസ് മാത്രം നല്‍കിയാല്‍ മതിയെന്ന ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്.. സംസ്ഥാന സര്‍ക്കാരിന്‍റെ അപ്പീല്‍ പരിഗണിച്ചാണ് ഉത്തരവ്. 2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ സെക്ഷൻ 27 ( എ) പ്രകാരം തരംമാറ്റം ഫീസ് കണക്കാക്കുന്നതിൽ നിന്ന് 25 സെന്‍റ് ഒഴിവാക്കാമെന്നയിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്.


Share our post
Continue Reading

Trending

error: Content is protected !!