Connect with us

Kerala

എ.ഐ. ക്യാമറ; ഡ്രൈവര്‍മാര്‍ മര്യാദക്കാരായി, അപകടമേഖലകളില്‍ ഫലംകണ്ടെന്ന് എം.വി.ഡി

Published

on

Share our post

വിവാദങ്ങളില്‍ കുടുങ്ങിയെങ്കിലും നിര്‍മിതബുദ്ധി ക്യാമറകള്‍ ഉണര്‍ന്നതോടെ നിരത്തിലെ ഗതാഗതനിയമലംഘനങ്ങള്‍ കുറഞ്ഞു. ഡ്രൈവര്‍മാര്‍ മര്യാദക്കാരായി മാറുന്നുണ്ട്. പിഴയീടാക്കി തുടങ്ങിയില്ലെങ്കിലും 726 ക്യാമറകളും നിയമലംഘനങ്ങള്‍ പിടികൂടുന്നുണ്ട്. തീവ്രഅപകടമേഖലകളില്‍ എ.ഐ. ക്യാമറ ഫലപ്രദമാണെന്ന് മോട്ടോര്‍വാഹനവകുപ്പിന്റെ കണ്ടെത്തല്‍.ക്യാമറകളുടെ പരീക്ഷണംനടന്നപ്പോള്‍ ദിവസം നാലരലക്ഷം നിയമലംഘനങ്ങളാണ് ക്യാമറയില്‍പതിഞ്ഞത്. ദിവസം 2500 നിയമലംഘനങ്ങള്‍വരെ കണ്ടെത്തിയ ക്യാമറകള്‍ ഇക്കൂട്ടത്തിലുണ്ട്. ഏപ്രില്‍ 20-നാണ് ക്യാമറകള്‍ ഉദ്ഘാടനംചെയ്തത്. ഇതിനുശേഷം രണ്ടുലക്ഷം നിയമലംഘനങ്ങളായി കുറഞ്ഞതായി മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍പറഞ്ഞു.

ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക, അധികവേഗം, അലക്ഷ്യമായ ഡ്രൈവിങ്, ഇരുചക്രവാഹനങ്ങളില്‍ മൂന്നുപേര്‍ യാത്രചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് എ.ഐ. ക്യാമറ പിടികൂടുന്നത്. ക്യാമറകളുള്ള സ്ഥലങ്ങള്‍ ഒഴിവാക്കി യാത്രചെയ്യുന്നവരുമുണ്ട്.നിലവില്‍ നോട്ടീസ് അയക്കുന്നുണ്ടെങ്കിലും പിഴ അടയ്ക്കേണ്ടതില്ല. മേയ് 20 മുതല്‍ പിഴയീടാക്കും. ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ മാത്രമല്ല, പിന്നിലിരിക്കുന്നവരും ഹെല്‍മെറ്റ് ഉപയോഗിക്കുന്ന പ്രവണതകൂടി. കുട്ടികളെ ഹെല്‍മെറ്റ് ധരിപ്പിക്കുന്നതിലും വര്‍ധനയുണ്ട്.

നല്‍കിയത് സാങ്കേതികസഹായം -ട്രോയ്സ്

നിര്‍മിതബുദ്ധി ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സാങ്കേതികസഹായംമാത്രമാണ് നല്‍കിയതെന്ന് ട്രോയ്സ് ഇന്‍ഫോടെക് പത്രക്കുറിപ്പില്‍ അറിയിച്ചു. എ.ഐ. ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സോഫ്റ്റ്വേര്‍ കമ്പനി വികസിപ്പിക്കുന്നുണ്ട്. മേഖലയില്‍ ഗവേഷണ, പ്രവൃത്തി പരിചയമുള്ള കമ്പനി എന്ന നിലയിലാണ് പദ്ധതിയില്‍ പങ്കാളിയായത്.

മീഡിയ ട്രോണിക്‌സ്് കമ്പനിയുമായും ഗവേഷണവികസനരംഗത്ത് 2019 മുതല്‍ പങ്കാളിത്തമുണ്ട്. കെല്‍ട്രോണില്‍നിന്ന് കരാര്‍ ലഭിച്ച എസ്.ആര്‍.ഐ.ടി.യുമായും സാങ്കേതികസഹകരണമുണ്ട്. യു.എല്‍. ടെക്നോളജിയും യു.എല്‍.സി.സി.എസ്.-എസ്.ആര്‍.ഐ.ടി.യുമായും നിലവില്‍ ബന്ധമില്ലെന്നും ട്രോയ്സ് സി.ഇ. ഒ. ടി. ജിതേഷ് അറിയിച്ചു.


Share our post

Breaking News

താമരശ്ശേരിയിൽ ജേഷ്ഠൻ അനുജൻ്റെ തലക്ക് വെട്ടി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിക്ക് സമീപം ചമലിൽ ജ്യേഷ്ഠൻ അനുജനെ വെട്ടിപ്പരിക്കേൽപിച്ചു. ചമൽ അംബേദ്കർ കോളനിയിലെ അഭിനന്ദിനാണ് വെട്ടേറ്റത്. സഹോദരൻ അർജുനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അർജുൻ ലഹരിക്കടിമയെന്ന് പൊലീസ് പറഞ്ഞു.ഇന്ന് വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടിൽ എത്തിയാണ് അർജുൻ അനുജനെ ആക്രമിക്കച്ചത്. വീട്ടുകാർ പിടിച്ചുവെച്ചതിനെ തുടർന്നാണ് അഭിനന്ദിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചത്. അഭിനന്ദിന്റെ നില ​ഗുരുതരമല്ല.


Share our post
Continue Reading

Kerala

ലഹരി ഉപയോഗവും വിൽപനയും അറിയിക്കാം

Published

on

Share our post

ലഹരി ഉപയോഗവും വിൽപനയും തടയുന്നതിനായി സമൂഹം ജാഗ്രത പാലിക്കണം. സമൂഹത്തിന്റെ സുരക്ഷയ്ക്കും യുവതയുടെ ഭാവിക്കുമുള്ള വെല്ലുവിളിയായ ലഹരിക്ക് എതിരെ ഉറച്ച നിലപാട് സ്വീകരിക്കുക എല്ലാവരുടെയും കടമയാണ്.സംശയാസ്പദമായ ലഹരി ഇടപാടുകൾ, ഉപയോഗം, അല്ലെങ്കിൽ ലഹരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ വിവിധ സഹായ സേവനങ്ങൾ ലഭ്യമാണ്.

📞9995 966 666: യോദ്ധാവ്
📞14405: വിമുക്തിയുടെ സൗജന്യ കൗൺസിലിംഗ് സെന്റർ
📞1090: ജില്ല നാർക്കോട്ടിക് സെന്റർ
📞1098: ചൈൽഡ് ലൈൻ
📞112: പൊലീസ് ഹെല്പ് ലൈൻ


Share our post
Continue Reading

Kerala

എങ്ങനെയാ മക്കളിങ്ങനെ ആവുന്നേ, അടി കൊടുത്ത് വളര്‍ത്തണം, കേരളം മുടിഞ്ഞു’ പ്രതിഷേധിച്ച് അധ്യാപിക

Published

on

Share our post

താമരശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ വെള്ളിമാട്കുന്ന് ജുവനൈല്‍ ഹോമിനു മുമ്പില്‍ റിട്ടയേര്‍ഡ് അധ്യാപികയുടെ പ്രതിഷേധം. ജുവനൈല്‍ ഹോമിലെ അധ്യാപികയായിരുന്ന ജയാ രാമചന്ദ്രക്കുറുപ്പാണ് പ്രതിഷേധവുമായി എത്തിയത്. എന്റെ കുഞ്ഞാണെങ്കില്‍ സഹിക്കുവോ? ഒരിക്കലും ആ കുട്ടികളെ പരീക്ഷ എഴുതിപ്പിക്കരുത്, നല്ല ശിക്ഷ കൊടുക്കണം, ബാലനിയമങ്ങള്‍ മാറ്റണം, പ്രതികരിക്കാന്‍ തന്നെയാണ് വന്നത് എന്ന് ജയാരാമചന്ദ്രന്‍ പറഞ്ഞു. അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ശിക്ഷിക്കാനുള്ള അധികാരമില്ലെങ്കില്‍ ലോകം നന്നാകില്ലെന്നും അവര്‍ പറഞ്ഞു


Share our post
Continue Reading

Trending

error: Content is protected !!