Connect with us

Kannur

ജെമിനി ശങ്കരൻ അന്തരിച്ചു

Published

on

Share our post

കണ്ണൂർ :ആധുനിക ഇന്ത്യൻ സർക്കസിന്റെ കുലപതിയും ജെമിനി, ജംബോ, ഗ്രേറ്റ് റോയൽ സർക്കസുകളുടെ ഉടമയുമായിരുന്ന ജെമിനി ശങ്കരൻ എന്ന മൂർക്കോത്ത് വേങ്ങക്കണ്ടി ശങ്കരൻ (എം.വി.ശങ്കരൻ–99) അന്തരിച്ചു. രാത്രി 11.40ന് കൊയിലി ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ പയ്യാമ്പലത്ത് നടത്തും.

ഇന്ത്യൻ സർക്കസിനെ ലോകശ്രദ്ധയിൽ കൊണ്ടുവന്നവരിൽ പ്രമുഖനായിരുന്നു അദ്ദേഹം. 1924 ജൂൺ 13ന് തലശ്ശേരിക്കടുത്ത് കൊളശ്ശേരിയിൽ കവിണിശ്ശേരി രാമൻനായരുടെയും മുർക്കോത്ത് കല്യാണിയുടെയും മകനായി ജനനം.

ഏഴാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തലശ്ശേരി കീലേരി കുഞ്ഞിക്കണ്ണന്റെ കീഴിൽ 3 വർഷം സർക്കസ് പഠിച്ചു. സർക്കസ് ജീവിതമാർഗമാക്കാൻ ശ്രമിക്കാതെ രണ്ടു വർഷത്തോളം പലചരക്കു കച്ചവടം നടത്തിയെങ്കിലും നഷ്ടത്തെ തുടർന്നു കടപൂട്ടി. പിന്നീട് പട്ടാളത്തിൽ ചേർന്ന ശങ്കരൻ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം വിരമിച്ചു.

മനസ്സിൽനിന്നു മായാത്ത സർക്കസ്സ് സ്വപ്നങ്ങളുമായി1946ൽ അദ്ദേഹം തലശ്ശേരിയിൽ തിരിച്ചെത്തി.എന്നാൽ സർക്കസ് ഗുരുവായ കുഞ്ഞിക്കണ്ണൻ അപ്പോഴേക്കും മരിച്ചിരുന്നു. പിന്നീട്എം.കെ.രാമനാണ് തുടർപരിശീലനം നൽകിയത്.

രണ്ടു വർഷത്തിനു ശേഷം കൊൽക്കത്തയിലെത്തി ബോസ് ലയൺ സർക്കസിൽ ട്രപ്പീസ് കളിക്കാരനായി ചേർന്നു. പിന്നീട് നാഷനൽ സർക്കസിൽ.ഹൊറിസോണ്ടൽ ബാർ, ഫ്ലയിങ്ട്രപ്പീസ് തുടങ്ങിയ ഇനങ്ങളിൽ വിദഗ്ധനായിരുന്നു ശങ്കരൻ. റെയ്മൻ സർക്കസിലും അദ്ദേഹം ഏറെ നാൾ ജോലിചെയ്തു.

1951ൽ വിജയ സർക്കസ് കമ്പനി ആറായിരം രൂപയ്ക്കു വാങ്ങി. അതിന് തന്റെ ജന്മരാശിയായ ജെമിനി എന്നുപേരിട്ടു.1951 ഓഗസ്റ്റ് 15ന് ഗുജറാത്തിലെ ബില്ലിമോറയിലായിരുന്നു ആദ്യ പ്രദർശനം. 1977 ഒക്ടോബർ രണ്ടിന് അദ്ദേഹം രണ്ടാമത്തെ സർക്കസ് കമ്പനിയായ ജംബോ സർക്കസ് ആരംഭിച്ചു. പിന്നീട് ഗ്രേറ്റ് റോയലും. സർക്കസിന് നൽകിയ സമഗ്ര സംഭാവനയെ മാനിച്ച് കേന്ദ്രസർക്കാർ അദ്ദേഹത്തിന് ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് നൽകിയിരുന്നു.

ഭാര്യ: പരേതയായ ശോഭന. മക്കൾ: അജയ് ശങ്കർ, അശോക് ശങ്കർ (ഇരുവരും ജെമിനി ഗ്രാൻഡ്,ജംബോസർക്കസുകളുടെ മാനേജിങ് പാർട്ണർമാർ), രേണു ശങ്കർ (ഓസ്ട്രേലിയ). മരുമക്കൾ: പൂർണിമ അജയ്, സുനിത അശോക്, പ്രദീപ്.


Share our post

Kannur

ഓൺലൈൻ ഗെയിം ചൂതാട്ടത്തിലെ പ്രധാന പ്രതി കണ്ണൂരിൽ പിടിയിൽ

Published

on

Share our post

കണ്ണൂർ: മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളുമായി ഓൺലൈൻ ഗെയിം തട്ടിപ്പു കേസിൽ ഉൾപ്പെട്ട പ്രധാന പ്രതി കണ്ണൂരിൽ പിടിയിലായി. ആന്ധ്രപ്രദേശ് മണ്ഡവല്ലി സ്വദേശി സത്യരാജ് വെടുകുറി (25) യെ ആണ് റെയിൽവേ ഇൻസ്പെക്ടർ സുധീർ മനോഹറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 41 മൊബൈൽ ഫോണുകളും രണ്ട് ലാപ് ടോപ്പും മൊബൈൽ ചാർജറുകളും പ്രതിയുടെ ട്രോളി ബാഗിൽ നിന്ന് പിടിച്ചെടുത്തു. ഇന്നലെയാണ് സംഭവം. ബാംഗ്ലൂർ- കണ്ണൂർ എക്സ്പ്രസിൽ വച്ചാണ് പ്രതി പിടിയിലായത്. റെയിൽവേ പോലീസ് സുപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡും പരിശോധനക്കുണ്ടായിരുന്നു. തുടർന്ന് സ്ക്വാഡ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഓൺലൈൻ ഗെയിം ചൂതാട്ടം ഉൾപ്പെടെയുള്ള തട്ടിപ്പിൽ പങ്കാളിയാണെന്ന് മനസിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു. റെയിൽവേ എസ്ഐ വിജേഷ്, ഡാൻസാഫ് എസ്ഐ സത്യൻ, ജോസ്, അഖിലേഷ്, നിജിൽ, സംഗീത് തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. വ്യാപകമായി ലഹരിക്കടത്ത് നടക്കുന്നതായ വിവരത്തെ തുടർന്ന് ട്രെയിനുകളിൽ കർശന പരിശോധന തുടരുകയാണ്.


Share our post
Continue Reading

Kannur

ലഹരി: വടക്കൻ കേരളത്തിൽ കൂടുതൽ അറസ്റ്റ് കണ്ണൂരിൽ

Published

on

Share our post

കണ്ണൂർ: ലഹരി മാഫിയയെ പിടിച്ചു കെട്ടാൻ പൊലീസും എക്സൈസും സജീവമായി രംഗത്ത് ഇറങ്ങിയതോടെ ജില്ലയിൽ 30 ദിവസത്തിനിടെ പിടിയിലായത് 511 പേർ. പൊലീസിന്റെ ഡി ഹണ്ടിൽ 448 പേരും എക്സൈസിന്റെ ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിൽ 63 പേരുമാണ് അറസ്റ്റിലായത്. വടക്കൻ ജില്ലകളിൽ ഏറ്റവും അധികം അറസ്റ്റ് നടന്നത് കണ്ണൂരിലാണ്. ഫെബ്രുവരി 22ന് ആരംഭിച്ച പൊലീസിന്റെ ഡി ഹണ്ട് ഓപ്പറേഷനിൽ ഈ മാസം 20 വരെ 438 കേസാണ് എടുത്തത്. 60 ഗ്രാം എം.ഡി.എം.എയും 76 കിലോഗ്രാം കഞ്ചാവും പിടികൂടി. ഈ മാസം അ‍ഞ്ചിനാണ് എക്സൈസിന്റെ ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് ആരംഭിക്കുന്നത്. 59 കേസിൽ 4 കിലോ കഞ്ചാവും 3.76 ഗ്രാം എം.ഡി.എം.എയും എക്സൈസ് പിടികൂടി. വരുംദിവസം പൊലീസും എക്സൈസും സംയുക്ത പരിശോധന നടത്തുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ പി നിധിൻരാജ് പറഞ്ഞു. ഒന്നിലധികം തവണ പിടിയിലാകുന്നവർക്ക് എതിരെ പൊലീസിന്റെ കാപ്പ നിയമവും എക്സൈസിന്റെ പിറ്റ് എൻഡിപിഎസ് നിയമവും ചുമത്തുന്നുമുണ്ട്. കാപ്പ ചുമത്തിയാൽ ജില്ലയിൽ പ്രവേശിക്കാൻ പാടില്ല. പിറ്റ് എൻ.ഡി.പി.എസ് പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കും.


Share our post
Continue Reading

Kannur

കണ്ണൂരില്‍ വീണ്ടും നിക്ഷേപ തട്ടിപ്പ്: പള്ളിക്കുന്ന് സ്വദേശിയുടെ പരാതിയില്‍ കേസെടുത്തു

Published

on

Share our post

കണ്ണൂര്‍: ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച ശേഷം നിക്ഷേപവും ലാഭവിഹിതവും നല്‍കിയില്ലെന്ന പരാതിയില്‍ സ്‌കൈ ഓക്‌സി വെഞ്ചേഴ്‌സ് പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനത്തിനും സ്‌കൈ ഓക്‌സി വെഞ്ചേഴ്‌സ് ഫാക്ടറിക്കും പാര്‍ട്ണര്‍മാര്‍ക്കും എതിരെ കോടതി നിര്‍ദ്ദേശ പ്രകാരം കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. പള്ളിക്കുന്ന് ഇടച്ചേരി റോഡിലെ വിവിധ് മാര്‍ക്കറ്റിംഗ് കമ്പനിക്ക് സമീപത്തെ തടത്തില്‍ വീട്ടില്‍ കപില്‍ നമ്പ്യാരുടെ (45) പരാതിയിലാണ് കേസ്. കൂത്തുപറമ്പ് മൂര്യാട് വലിയ വെളിച്ചത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ പാര്‍ട്ണര്‍മാരായ കെ.ജെ.തോമസ്, മധുസൂതനന്‍, സുരേഷ്, ജിഷ്ണു, ഷാജന്‍, ഏയ്ഞ്ചല്‍ മാത്യു, സജി എന്നിവരുടെ പേരിലാണ് കേസെടുത്തത്. 2022 ഡിസംബര്‍ മാസത്തില്‍ സ്‌കൈ വെഞ്ചേഴ്‌സ് പാര്‍ട്ട്ണര്‍ഷിപ്പ് ഫേമിലും ഫാക്ടറിയിലും അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിമാസം 50,000 രൂപ ലാഭ വിഹിതം വാഗ്ദാനം ചെയ്ത് 2023 മെയ് 4 മുതല്‍ ആഗസ്ത് 21 വരെയുള്ള കാലയളവില്‍ വിവിധ തീയതികളിലായി 5 ലക്ഷം രൂപ കൈപ്പറ്റി. 1000 രൂപ ഡെപ്പോസിറ്റ് അഡ്മിഷനായും വാങ്ങി. സ്ഥാപനത്തില്‍ ഓപ്പറേഷന്‍ മാനേജരായി പ്രവര്‍ത്തിച്ച കാലയളവില്‍ കപില്‍ നമ്പ്യാര്‍ക്ക് ശമ്പളം നല്‍കിയില്ലെന്നും പരാതിയുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!