Connect with us

Breaking News

പേരാവൂർ താലൂക്കാസ്പത്രി റോഡ് ; ആരോഗ്യ വകുപ്പിന്റേതെന്ന് ബ്ലോക്ക് പഞ്ചായത്തും ഗ്രാമ പഞ്ചായത്തും

Published

on

Share our post

പേരാവൂർ: താലൂക്കാസ്പത്രി വളപ്പിലെ റോഡിന്റെ അവകാശത്തർക്കത്തിന് പരിഹാരമായി.പ്രസ്തുത റോഡ് പേരാവൂർ ഗ്രാമപ്പഞ്ചായത്തിന്റെയോ ബ്ലോക്ക് പഞ്ചായത്തിന്റോ ആസ്തിയിൽ ഉൾപ്പെട്ടിട്ടില്ലെന്നും ആരോഗ്യവകുപ്പിന്റെ കൈവശമാണെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ വ്യക്തമാക്കി.

തങ്ങളുടെ വീടുകളിലേക്കുള്ള വഴി ആസ്പത്രി അധികൃതർ തടയുന്നുവെന്ന് കാണിച്ച് പരിസരവാദികളായ ചിലർ ഹൈക്കോടതിയിൽ കേസ് നല്കിയ പശ്ചാത്തലത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് നിലപാട് വ്യക്തമാക്കിയത്.ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്തിയിൽ ആസ്പത്രി റോഡ് ഉൾപ്പെട്ടിട്ടില്ലെന്ന് വിശദീകരിച്ച് ഹൈക്കോടതിയിൽ സത്യവാങ്മൂലം നല്കിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.

പേരാവൂർ താലൂക്കാസ്പത്രി സ്‌പെഷാലിറ്റി ആസ്പത്രിയാക്കുന്നതിന് ബഹുനില കെട്ടിടം നിർമിക്കാൻ കിഫ്ബി ഫണ്ടിൽ 53 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു.ഇതിനുള്ള മാസ്റ്റർപ്ലാൻ കിഫ്ബി അംഗീകരിക്കുകയും പ്രവൃത്തി തുടങ്ങുകയും ചെയ്ത ഘട്ടത്തിലാണ് സമീപവാസികളായ ഡോ.എ.സദാനന്ദൻ,ലത രവീന്ദ്രൻ എന്നിവർ മാസ്റ്റർ പ്ലാൻ പ്രാവർത്തികമാക്കുന്നതിനെതിരെ 2021 ജൂലായിൽ ഹൈക്കോടതിയിൽ നിന്ന് ഇടക്കാല സ്റ്റേ സമ്പാദിച്ചത്.

മാസ്റ്റർ പ്ലാൻ പ്രാവർത്തികമാക്കിയാൽ തങ്ങളുടെ വീടുകളിലേക്കുള്ള വാഹന ഗതാഗതം തടസ്സപ്പെടുമെന്ന് കാണിച്ചാണ് സ്റ്റേ വാങ്ങിയത്.ഇതോടെ ആസ്പത്രി കെട്ടിട നിർമാണം നിലക്കുകയും ചെയ്തു.ആസ്പത്രി വളപ്പിലെ റോഡ് പൊതുവഴിയാണെന്നും ഗ്രാമപ്പഞ്ചായത്തിൽ നിക്ഷിപ്തമാണെന്നും കാണിച്ച് പേരാവൂർ പഞ്ചായത്ത് സെക്രട്ടറി പ്രീത ചെറുവളത്ത് 2021 മേയിൽ നല്കിയ കത്ത് കോടതിയിൽ ഹാജരാക്കിയാണ് സ്റ്റേ സമ്പാദിച്ചത്.

സ്റ്റേക്കെതിരെ അധികൃതർ നടപടി സ്വീകരിക്കാത്തതിനാൽ പൊതുപ്രവർത്തകനായ ബേബി കുര്യൻ കേസിൽ കക്ഷി ചേർന്ന് ആസ്പത്രി റോഡിന്റെ യഥാർഥ അവകാശി ആരോഗ്യവകുപ്പാണെന്ന് വാദിക്കുകയും രേഖകൾ ഹാജരാക്കുകയും ചെയ്തു.ഇതേത്തുടർന്ന് ബ്ലോക്ക് പഞ്ചായത്തിനോടും ഗ്രാമപ്പഞ്ചായത്തിനോടും റോഡിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെടുകയായിരുന്നു.

റോഡ് തങ്ങളുടെ ആസ്തി രജിസ്ട്രറിൽ ഉൾപ്പെട്ടിട്ടില്ലെന്ന് കാണിച്ച് ഗ്രാമപ്പഞ്ചായത്തും കോടതിയിൽ സത്യവാങ്ങ് മൂലം നല്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് പി.പി.വേണുഗോപാലൻ പറഞ്ഞു.

 


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!