Breaking News
ആഫ്രിക്കൻ പന്നിപ്പനി: ജാഗ്രത, നിരീക്ഷണം ശക്തമാക്കി

ഇരിട്ടി : ആറളം പഞ്ചായത്തിൽപ്പെട്ട വീർപ്പാട് സ്വകാര്യ വ്യക്തിയുടെ ഫാമിൽ പന്നികൾ ചാകാൻ കാരണം ആഫ്രിക്കൻ പന്നിപ്പനിയാണെന്നു സ്ഥിരീകരിച്ച സാഹചര്യത്തിൽ മേഖലയിലാകെ ജാഗ്രത. കിളിയന്തറയിലെ മൃഗസംരക്ഷണ വകുപ്പ് ചെക്ക്പോസ്റ്റിലും കൂട്ടുപുഴ പൊലീസ് ചെക്ക്പോസ്റ്റിലും ഉൾപ്പെടെ അതിർത്തി മേഖലയിൽ നിരീക്ഷണം ശക്തമാക്കി.
കർണാടക വഴി സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കും പന്നികളെ കൊണ്ടുപോകുന്നതും ഇറച്ചി കടത്തുന്നതും തടയും. ആറളം പഞ്ചായത്ത് പരിധിയിൽ പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, പഞ്ചായത്ത് ഉദ്യോഗസ്ഥൻ, വില്ലേജ് ഓഫിസർ, കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവരുൾപ്പെട്ട ടീം രൂപീകരിച്ചു പ്രതിരോധ – ജാഗ്രതാ പ്രവർത്തനം നടത്തുന്നുണ്ട്.
ബെംഗളൂരുവിലെ എസ്ആർഡിഡിഎല്ലിലേക്കു നേരത്തെ അയച്ച സാംപിൾ പരിശോധനയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച വിവരം മൃഗസംരക്ഷണ വകുപ്പ് അറിയിച്ചതിനെത്തുടർന്ന് ഫാമിനു ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത മേഖലയായും 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് കലക്ടർ ഉത്തരവിട്ടിരുന്നു.
ഫാമിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ പന്നിമാംസം വിൽപന നടത്തുന്നതും പന്നികളെ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്കു കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളിൽ നിന്നു നിരീക്ഷണ മേഖലയിലേക്കു കൊണ്ടു വരുന്നതും 3 മാസത്തേക്കു നിരോധിക്കുകയും ചെയ്തു.
രോഗം സ്ഥിരീകരിച്ച ഫാമിൽ നിന്നു മറ്റു പന്നി ഫാമുകളിലേക്കു കഴിഞ്ഞ 2 മാസത്തിനിടെ പന്നികളെ കൊണ്ടു പോയിട്ടുണ്ടോ എന്ന് പരിശോധിച്ചു അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം ഉണ്ട്.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും പന്നി മാംസവും പന്നികളെയും അനധികൃതമായി ജില്ലയിലേക്കു കടത്താൻ സാധ്യതയുള്ളതിനാൽ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റു പ്രവേശന മാർഗങ്ങളിലും പൊലീസുമായും ആർടിഒയുമായും ചേർന്നു മൃഗ സംരക്ഷണ വകുപ്പ് കർശനമായ പരിശോധന നടത്തണണെന്നും രോഗ വിമുക്ത മേഖലയിൽ നിന്നുള്ള പന്നികളെ മാത്രമേ ജില്ലയിലേക്കു പ്രവേശിപ്പിക്കുന്നുള്ളൂ എന്ന് ഉറപ്പ് വരുത്തേണ്ടതാണെന്നും കലക്ടറുടെ ഉത്തരവിലുണ്ട്.
വനം മേഖലയിലും ജാഗ്രത
രോഗബാധ കണ്ടെത്തിയ ഫാമിന്റെ 10 കിലോമീറ്റർ പരിധിയിൽ വനമേഖല ഉൾപ്പെടുന്നതിനാൽ ആറളം വന്യജീവി സങ്കേതത്തിൽ ഉൾപ്പെടെ ജാഗ്രതാ നിർദേശമുണ്ട്. വന്യജീവികൾ സംശയ സാഹചര്യത്തിൽ ചാകുകയോ ക്ഷീണിതരായി കാണുകയോ ചെയ്താൽ ഗൗരവത്തോടെ കണ്ട് ആവശ്യമായ പരിശോധനകൾ നടത്തണം.
മുൻകരുതലെടുക്കണം:മൃഗസംരക്ഷണ വകുപ്പ്
ജില്ലയിലെ പന്നിക്കർഷകർ 2% വീര്യമുള്ള ബ്ലീച്ചിങ് പൗഡർ ലായനി ഉപയോഗിച്ചു പന്നികളുടെ കൂടും പരിസരവും അണുവിമുക്തമാക്കണമെന്നു മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ഫോർമലിൻ 3 മില്ലീലീറ്ററ്‍ ഒരു ലീറ്റർ വെള്ളത്തിലെന്ന തോതിൽ നേർപ്പിച്ച് ടയർ ഡിപ്പ്, ഫുട്ട് ഡിപ്പ് എന്നീ ആവശ്യങ്ങൾക്കായി ഉപയോഗിക്കണം.
1% വീര്യമുള്ള പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി ഫാമിലെ തൊഴിലാളികൾ കൈകാലുകൾ അണുവിമുക്തമാക്കാനായി ഉപയോഗിക്കണം. ഫാമിലേക്കു സന്ദർശകരെ അയയ്ക്കരുതെന്നും നിർദേശമുണ്ട്. ഫാമിൽ ജൈവസുരക്ഷ കർശനമായി നടപ്പാക്കണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.എസ്.ജെ.ലേഖ, ജില്ലാ കോ ഓർഡിനേറ്റർ ഡോ.കെ.എസ്.ജയശ്രീ എന്നിവർ അറിയിച്ചു.
ഏക ഉപജീവന മാർഗം നഷ്ടമായി
ഫാമിലെ പന്നികൾ രോഗം ബാധിച്ചു ചത്തതോടെ ഏക ഉപജീവന മാർഗം ഇല്ലാതായി. ലക്ഷക്കണക്കിനു രൂപ ബാങ്കുകളിൽ കടമുണ്ട്. ജപ്തി നോട്ടിസും ലഭിച്ചിട്ടുണ്ട്. ഈ മാസം വളർച്ചയെത്തിയ പന്നികളെയും കുഞ്ഞുങ്ങളെയും വിറ്റു പണം അടയ്ക്കാമെന്നു ജപ്തി നോട്ടിസ് തന്ന ബാങ്കുകളെ അറിയിച്ച് പ്രതീക്ഷയോടെ കാത്തുകഴിയുമ്പോൾ രോഗം ബാധിച്ചു പന്നികൾ ചത്തത്. പരമാവധി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനു ശ്രമിക്കാമെന്നു മൃഗസംരംക്ഷണ വകുപ്പ് അധികൃതർ അറിയിച്ചിട്ടുള്ളതിലാണു പ്രതീക്ഷ.- സ്കറിയ, ഫാം ഉടമ,
ആഫ്രിക്കൻ പന്നിപ്പനി: രോഗലക്ഷണങ്ങൾ
വളർത്തുപന്നികൾ, കാട്ടുപന്നികൾ എന്നിവയെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് ആഫ്രിക്കൻ പന്നിപ്പനി. രാജ്യത്ത് ആദ്യമായി രോഗം റിപ്പോർട്ട് ചെയ്യുന്നത് 2020 ഫെബ്രുവരിയിൽ അസമിൽ. കഴിഞ്ഞ ജൂലൈയിലാണു ജില്ലയിൽ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തത്. മരണനിരക്ക് 100 ശതമാനം. കഠിനമായ പനി, വിശപ്പില്ലായ്മ, ഛർദി, ശ്വാസതടസ്സം, വയറിളക്കം, ക്ഷീണം, തൊലിപ്പുറത്തെ രക്തസ്രാവം എന്നിവയാണു രോഗലക്ഷണങ്ങൾ.
പന്നിയൊഴികെ മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരില്ല. രോഗത്തിനെതിരെ വാക്സീനോ ചികിത്സയോ ഇല്ല. രോഗം സ്ഥിരീകരിച്ച പന്നികളെയും ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നികളെയും കൊന്ന്, ശാസ്ത്രീയമായി സംസ്കരിക്കുക എന്നതാണ് പ്രധാന രോഗനിയന്ത്രണ മാർഗം.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര് 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന് നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്