Connect with us

Breaking News

പുലര്‍ച്ചെ നാല് മുതല്‍ രാത്രി 11 വരെ മൂന്ന് ജോലികള്‍; പരമേശ്വരിയുടെ കഠിനാധ്വാനത്തിന്‌ സല്യൂട്ട്

Published

on

Share our post

ജീവിതത്തില്‍ മറ്റൊരാള്‍ക്ക് പ്രചോദനമാകുക എന്നത് ചെറിയ കാര്യമല്ല. കഠിനാധ്വാനത്തിലൂടെ അവര്‍ ജീവിതത്തില്‍ വിജയം കൈവരിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് കൂടിയാണ് അത് മുന്നോട്ടുള്ള വഴി കാണിക്കുന്നത്. ഇത്തരത്തില്‍ ഒരു ദിവസം മൂന്ന് ജോലികള്‍ ചെയ്യുന്ന ഒരു സ്ത്രീയുടെ കഠിനധ്വാനത്തിന്റെ കഥയാണ് തമിഴ്‌നാട്ടില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ചെന്നൈ എംജിആര്‍ നഗര്‍ സ്വദേശിയായ പരമേശ്വരിയാണ് ഈ കഥയിലെ ഹീറോ. ഹ്യൂമന്‍സ് ഓഫ് മദ്രാസ് എന്ന സോഷ്യല്‍ മീഡിയ പേജിലാണ് പരമേശ്വരിയുടെ ജീവിതകഥ പറയുന്നത്.

സ്വന്തമായി ഒരു വീട് വയ്ക്കാനും സ്‌കൂട്ടര്‍ വാങ്ങാനുമാണ് 36-കാരിയായ പരമേശ്വരിയുടെ കഠിനധ്വാനം. ഭര്‍ത്താവ്, രണ്ടു കുട്ടികള്‍, അമ്മ, സഹോദരി, അവരുടെ കുഞ്ഞ് എന്നിവര്‍ ഉള്‍പ്പെട്ട കുടുംബത്തിന്റെ അത്താണിയാണ് പരമേശ്വരി. അവര്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് 20 വര്‍ഷത്തോളമായി.’ജീവിതം എപ്പോഴും വെല്ലുവിളികള്‍ നിറഞ്ഞതാണ്. സന്തോഷമായിരിക്കുക എന്നത് ഒരു വെല്ലുവിളി അല്ല. അത് മാനസികമായി ഉണ്ടാകുന്നതാണ്. നമുക്ക് സന്തോഷമായി ജീവിക്കണമെന്ന് നമ്മള്‍ വിചാരിച്ചാല്‍ ഈ വെല്ലുവിളികളും പ്രതിസന്ധികളേയുമെല്ലാം തരണം ചെയ്യാന്‍ കഴിയും. സ്ത്രീകള്‍ക്ക് ചെയ്യാന്‍ കഴിയാത്തതായി ഒന്നുമില്ല’-പരമേശ്വരി ആത്മവിശ്വാസത്തോടെ പറയുന്നു.

പുലര്‍ച്ചെ നാല് മണിക്ക് പരമേശ്വരിയുടെ ജോലി തുടങ്ങും. ആദ്യം അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും ഭക്ഷണം ഉണ്ടാക്കിക്കൊടുക്കും. കോയമ്പേട്‌ അമ്മയ്ക്ക് ഒരു കടയുണ്ട്. അവിടേക്കു്ള്ള സാധനങ്ങളും ശരിയാക്കും. അതിനുശേഷം പരമേശ്വരി വീട്ടുജോലിക്ക് പോകും. ഇതിനിടെ സമയം കിട്ടിയാല്‍ മാത്രം ഉച്ചഭക്ഷണം കഴിക്കും. ഉച്ചയ്ക്ക്‌ശേഷം ഒരു ഐടി കമ്പനിയിലെ ഉദ്യോഗസ്ഥര്‍ക്ക് ചായയും കാപ്പിയും നല്‍കും. രാത്രി അടുത്ത ജോലിയില്‍ പ്രവേശിക്കും. വഴിയോരത്തെ തട്ടുകടയില്‍ പാത്രം കഴുകലാണ് ജോലി. രാത്രി 11 മണി വരെ അത് നീളും. ഇതെല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്കും ഉറങ്ങാനുള്ള സമയമായിട്ടുണ്ടാകും. നാല് മണിക്കൂറാണ് ഉറക്കം.’-പരമേശ്വരി പറയുന്നു.ഭര്‍ത്താവില്‍ നിന്ന് ഒരു സാമ്പത്തിക സഹായവും ഇവര്‍ക്ക് ലഭിക്കുന്നില്ല. അവധി എടുക്കണമെങ്കില്‍ ജോലി ചെയ്യുന്ന എല്ലാ സ്ഥലങ്ങളിലും പറയണമെന്നും ഒരാള്‍ അവധി തന്നില്ലെങ്കില്‍ അതുകൊണ്ട് തനിക്ക് യാതൊരു പ്രയോജനവും ഉണ്ടാകില്ലെന്നും പരമേശ്വരി പറയുന്നു.

‘നമുക്ക് മനക്കരുത്തുണ്ടെങ്കില്‍ ആര്‍ക്കും നമ്മെ വേദനിപ്പിക്കാനാകില്ല. പ്രതിസന്ധികള്‍ ജീവിതത്തിന്റെ ഒരു ഘട്ടമാണെന്ന് കരുതി സമാധാനത്തോടെ ഇരുന്നാല്‍ സന്തോഷം നമ്മെ തേടിയെത്തും’-പരമേശ്വരി ചിരിയോടെ പറയുന്നു.പരമേശ്വരിയുടെ ഈ ജീവിതകഥയ്‌ക്കൊപ്പം അവരുടെ ചിത്രങ്ങളും ഹ്യൂമന്‍സ് ഓഫ് മദ്രാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. അതിലൊന്ന് അവര്‍ തട്ടുകടയില്‍ പാത്രം കഴുകുന്ന ചിത്രമാണ്. ഇതിന് താഴെ നിരവധി പേരാണ് പരമേശ്വരിയെ അഭിനന്ദിച്ച് കമന്റ് ചെയ്തത്


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!