Connect with us

Breaking News

പുലര്‍ച്ചെ നാല് മുതല്‍ രാത്രി 11 വരെ മൂന്ന് ജോലികള്‍; പരമേശ്വരിയുടെ കഠിനാധ്വാനത്തിന്‌ സല്യൂട്ട്

Published

on

Share our post

ജീവിതത്തില്‍ മറ്റൊരാള്‍ക്ക് പ്രചോദനമാകുക എന്നത് ചെറിയ കാര്യമല്ല. കഠിനാധ്വാനത്തിലൂടെ അവര്‍ ജീവിതത്തില്‍ വിജയം കൈവരിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് കൂടിയാണ് അത് മുന്നോട്ടുള്ള വഴി കാണിക്കുന്നത്. ഇത്തരത്തില്‍ ഒരു ദിവസം മൂന്ന് ജോലികള്‍ ചെയ്യുന്ന ഒരു സ്ത്രീയുടെ കഠിനധ്വാനത്തിന്റെ കഥയാണ് തമിഴ്‌നാട്ടില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ചെന്നൈ എംജിആര്‍ നഗര്‍ സ്വദേശിയായ പരമേശ്വരിയാണ് ഈ കഥയിലെ ഹീറോ. ഹ്യൂമന്‍സ് ഓഫ് മദ്രാസ് എന്ന സോഷ്യല്‍ മീഡിയ പേജിലാണ് പരമേശ്വരിയുടെ ജീവിതകഥ പറയുന്നത്.

സ്വന്തമായി ഒരു വീട് വയ്ക്കാനും സ്‌കൂട്ടര്‍ വാങ്ങാനുമാണ് 36-കാരിയായ പരമേശ്വരിയുടെ കഠിനധ്വാനം. ഭര്‍ത്താവ്, രണ്ടു കുട്ടികള്‍, അമ്മ, സഹോദരി, അവരുടെ കുഞ്ഞ് എന്നിവര്‍ ഉള്‍പ്പെട്ട കുടുംബത്തിന്റെ അത്താണിയാണ് പരമേശ്വരി. അവര്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് 20 വര്‍ഷത്തോളമായി.’ജീവിതം എപ്പോഴും വെല്ലുവിളികള്‍ നിറഞ്ഞതാണ്. സന്തോഷമായിരിക്കുക എന്നത് ഒരു വെല്ലുവിളി അല്ല. അത് മാനസികമായി ഉണ്ടാകുന്നതാണ്. നമുക്ക് സന്തോഷമായി ജീവിക്കണമെന്ന് നമ്മള്‍ വിചാരിച്ചാല്‍ ഈ വെല്ലുവിളികളും പ്രതിസന്ധികളേയുമെല്ലാം തരണം ചെയ്യാന്‍ കഴിയും. സ്ത്രീകള്‍ക്ക് ചെയ്യാന്‍ കഴിയാത്തതായി ഒന്നുമില്ല’-പരമേശ്വരി ആത്മവിശ്വാസത്തോടെ പറയുന്നു.

പുലര്‍ച്ചെ നാല് മണിക്ക് പരമേശ്വരിയുടെ ജോലി തുടങ്ങും. ആദ്യം അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും ഭക്ഷണം ഉണ്ടാക്കിക്കൊടുക്കും. കോയമ്പേട്‌ അമ്മയ്ക്ക് ഒരു കടയുണ്ട്. അവിടേക്കു്ള്ള സാധനങ്ങളും ശരിയാക്കും. അതിനുശേഷം പരമേശ്വരി വീട്ടുജോലിക്ക് പോകും. ഇതിനിടെ സമയം കിട്ടിയാല്‍ മാത്രം ഉച്ചഭക്ഷണം കഴിക്കും. ഉച്ചയ്ക്ക്‌ശേഷം ഒരു ഐടി കമ്പനിയിലെ ഉദ്യോഗസ്ഥര്‍ക്ക് ചായയും കാപ്പിയും നല്‍കും. രാത്രി അടുത്ത ജോലിയില്‍ പ്രവേശിക്കും. വഴിയോരത്തെ തട്ടുകടയില്‍ പാത്രം കഴുകലാണ് ജോലി. രാത്രി 11 മണി വരെ അത് നീളും. ഇതെല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്കും ഉറങ്ങാനുള്ള സമയമായിട്ടുണ്ടാകും. നാല് മണിക്കൂറാണ് ഉറക്കം.’-പരമേശ്വരി പറയുന്നു.ഭര്‍ത്താവില്‍ നിന്ന് ഒരു സാമ്പത്തിക സഹായവും ഇവര്‍ക്ക് ലഭിക്കുന്നില്ല. അവധി എടുക്കണമെങ്കില്‍ ജോലി ചെയ്യുന്ന എല്ലാ സ്ഥലങ്ങളിലും പറയണമെന്നും ഒരാള്‍ അവധി തന്നില്ലെങ്കില്‍ അതുകൊണ്ട് തനിക്ക് യാതൊരു പ്രയോജനവും ഉണ്ടാകില്ലെന്നും പരമേശ്വരി പറയുന്നു.

‘നമുക്ക് മനക്കരുത്തുണ്ടെങ്കില്‍ ആര്‍ക്കും നമ്മെ വേദനിപ്പിക്കാനാകില്ല. പ്രതിസന്ധികള്‍ ജീവിതത്തിന്റെ ഒരു ഘട്ടമാണെന്ന് കരുതി സമാധാനത്തോടെ ഇരുന്നാല്‍ സന്തോഷം നമ്മെ തേടിയെത്തും’-പരമേശ്വരി ചിരിയോടെ പറയുന്നു.പരമേശ്വരിയുടെ ഈ ജീവിതകഥയ്‌ക്കൊപ്പം അവരുടെ ചിത്രങ്ങളും ഹ്യൂമന്‍സ് ഓഫ് മദ്രാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. അതിലൊന്ന് അവര്‍ തട്ടുകടയില്‍ പാത്രം കഴുകുന്ന ചിത്രമാണ്. ഇതിന് താഴെ നിരവധി പേരാണ് പരമേശ്വരിയെ അഭിനന്ദിച്ച് കമന്റ് ചെയ്തത്


Share our post

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Trending

error: Content is protected !!