Connect with us

Breaking News

പേരാവൂർ താലൂക്കാസ്പത്രി മാസ്റ്റർ പ്ലാനിനെതിരെ ഡോക്ടർമാർ സമ്പാദിച്ച സ്റ്റേ ഹൈക്കോടതി നീക്കി

Published

on

Share our post

പേരാവൂർ: താലൂക്കാസ്പത്രി മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിനെതിരെ സമീപവാസികൾ ഹൈക്കോടതിയിൽ നിന്ന് രണ്ടു വർഷത്തോളമായി സമ്പാദിച്ച സ്റ്റേ ഡിവിഷൻ ബെഞ്ച് നീക്കി.ഇതോടെ ആസ്പത്രി ഭൂമിയുടെ മേലുള്ള മുഴുവൻ ഇടക്കാല ഉത്തരവുകളും ഒഴിവായി.

ലത രവീന്ദ്രൻ,ഡോ.എ.സദാനന്ദൻ എന്നിവർ 2021 ജൂലായിൽ സമ്പാദിച്ച ഇടക്കാല സ്റ്റേ ഓർഡറാണ് ഒരു വർഷവും ഏഴ് മാസത്തിനും ശേഷം ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് മുരളി പുരുഷോത്തമനുമടങ്ങിയ ഡിവിഷൻ ബെഞ്ച് നീക്കം ചെയ്തത്.

മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിനെതിരെ സ്റ്റേ നിലനില്ക്കുന്നത് കാരണം ആസ്പത്രിയുടെ ബഹുനില കെട്ടിട നിർമാണം വർഷങ്ങളായി നിലച്ചിരുന്നു. കേസ് അനന്തമായി നീളുന്ന സാഹചര്യത്തിൽ പൊതുപ്രവർത്തകനായ പേരാവൂർ മടപ്പുരച്ചാൽ സ്വദേശി ബേബി കുര്യൻ കേസിൽ കക്ഷി ചേർന്നതോടെയാണ് സ്റ്റേ നീക്കം ചെയ്യുന്ന സ്ഥിതി വന്നത്.ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷക വിമല ബിനുവാണ് ബേബി കുര്യന് വേണ്ടി ഹാജരായത്.

സർക്കാർ ആസ്പത്രി വികസനത്തിനെതിരെ രണ്ട് സർക്കാർ ഡോക്ടർമാർ തന്നെ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയതിൻ്റെ നിജസ്ഥിതി അഡ്വ.വിമല ബിനു ഡിവിഷൻ ബെഞ്ച് മുമ്പാകെ അവതരിപ്പിച്ചു. പേരാവൂർ താലൂക്കാസ്പത്രിയിൽ മുൻപ് സൂപ്രണ്ട് ഇൻ ചാർജായി ജോലി ചെയ്തിരുന്ന ഡോക്ടർമാർ ഇക്കാര്യം മറച്ചു വെച്ചാണ് കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിച്ചെടുത്തത്. മാസ്റ്റർ പ്ലാൻ നടപ്പിലായാൽ തങ്ങളുടെ വീടുകളിലേക്കുള്ള വാഹന ഗതാഗതം തടസ്സപ്പെടുമെന്ന് കാണിച്ചാണ് ഇവർ സ്റ്റേ സമ്പാദിച്ചത്.

പേരാവൂർ താലൂക്കാസ്‌പത്രിയിയിൽ ജോലിക്ക് വന്നതിന് ശേഷമാണ് ഇരുവരും ആസ്പത്രിയുടെ അതിരിലുള്ള സ്ഥലം വാങ്ങി വീട് നിർമിച്ച് താമസം തുടങ്ങിയത്.

മലയോരത്തെ നിർധനരായ ആയിരക്കണക്കിന് കുടുംബങ്ങളുടെ ആശ്രയമായ പേരാവൂർ താലുക്കാസ്‌പത്രിയുടെ വികസനം തല്പര കക്ഷികൾ തടസപ്പെടുത്തുന്ന സാഹചര്യത്തിലാണ് പൊതു താല്പര്യ ഹർജിയുമായി ബേബി കുര്യൻ ഹൈക്കോടതിയെ സമീപിച്ചത്.

സ്റ്റേ നീക്കം ചെയ്ത സാഹചര്യത്തിൽ ബഹുനില കെട്ടിട നിർമാണം ഉടനെ തന്നെ ആരംഭിക്കുമെന്നാണ് ആരോഗ്യ വകുപ്പധികൃതർ നല്കുന്ന സൂചന.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!