Connect with us

Breaking News

വാതില്‍പ്പടി മാലിന്യശേഖരണം; യൂസര്‍ഫീ നിര്‍ബന്ധം

Published

on

Share our post

തിരുവനന്തപുരം: വീടുകളിലെയും സ്ഥാപനങ്ങളിലെയും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം ശേഖരിക്കുന്നതിന് യൂസര്‍ഫീ നിര്‍ബന്ധമാക്കുന്ന സമഗ്രനിയമം ഉടന്‍ കൊണ്ടുവരും. മാലിന്യം വാതില്‍പ്പടി ശേഖരിക്കുന്ന ഹരിതകര്‍മസേനപോലുള്ള ഏജന്‍സികള്‍ക്ക് തദ്ദേശസ്ഥാപനങ്ങളാണ് ഫീസ് നിശ്ചയിക്കുന്നത്. യൂസര്‍ഫീ കാര്‍ഡോ റസീറ്റോ തദ്ദേശസ്ഥാപനങ്ങളില്‍നിന്നും സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള രേഖയാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നിയമം രണ്ടുമാസത്തിനകം കൊണ്ടുവരും.

2016-ല്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടപ്രകാരം യൂസര്‍ഫീ നല്‍കാന്‍ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബാധ്യതയുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനത്തും പ്രത്യേകനിയമം വരുന്നത്. ഹരിതകര്‍മസേനയ്ക്ക് ഫീസ് നല്‍കേണ്ടെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണംകൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ നിയമനിര്‍മാണത്തിന് തയ്യാറാകുന്നത്.

ഫീസ് ഈടാക്കാനുള്ള നടപടി തുടരാന്‍ തദ്ദേശസ്ഥാപന മേധാവികള്‍ക്ക് അനുമതിനല്‍കി കഴിഞ്ഞദിവസം ഉത്തരവിറങ്ങിയിരുന്നു. ഫീസായി ലഭിക്കുന്ന തുകയാണ് ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് വേതനമായി നല്‍കുന്നത്. വാതില്‍പ്പടി ശേഖരണം ഉറപ്പാക്കാനും സേവനങ്ങള്‍ക്കുള്ള അപേക്ഷയോടൊപ്പം ഹരിതകര്‍മസേന നല്‍കുന്ന യൂസര്‍ഫീ കാര്‍ഡോ രശീതിയോ ആവശ്യപ്പെടാനും തദ്ദേശസ്ഥാപന മേധാവികളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു.

ആപത്കരമായ ഇ-മാലിന്യങ്ങള്‍

സി.എഫ്.എല്‍., ഡി.വി.ഡി., ട്യൂബ് ലൈറ്റ്, ലൈറ്റ് ഫിറ്റിങ്സ്, ഉപയോഗിച്ച ടോണര്‍ കാട്രിഡ്ജ്സ്, റീല്‍സ്, ടോയ്സ്, പിക്ചര്‍ ട്യൂബ്, ബ്രോക്കണ്‍ ടെലിവിഷന്‍, എമര്‍ജന്‍സി ലാമ്പ് തുടങ്ങിയവ.

ഇനങ്ങള്‍ തിരിച്ച്

പ്ലാസ്റ്റിക്

എച്ച്.എം., സി.എച്ച്.എം. മിക്സ്, പ്രിന്റ് പി.പി., മില്‍മ എല്‍.ഡി., ഹാര്‍ഡ് പ്ലാസ്റ്റിക്, പെറ്റ് ബോട്ടില്‍, ലിക്കര്‍ ബോട്ടില്‍ (പ്ലാസ്റ്റിക്), നോണ്‍വൂവന്‍, ഓയില്‍ കവര്‍.

പേപ്പര്‍

ന്യൂസ് പേപ്പര്‍, കാര്‍ഡ്ബോര്‍ഡ്, ബിബി മിക്സ് പേപ്പര്‍.

ശേഖരണം കലണ്ടര്‍ പ്രകാരം

ക്ലീന്‍ കേരള കമ്പനി പുറത്തിറക്കിയ കലണ്ടര്‍ പ്രകാരമായിരിക്കും മാസംതോറും പാഴ്വസ്തുക്കളുടെ ശേഖരണം

ജനുവരി, ജൂലായ്

ഇ വേസ്റ്റ്.

ഫെബ്രുവരി, ഓഗസ്റ്റ്

പോളി എത്തിലിന്‍ പ്രിന്റിങ് ഷീറ്റ്, സ്‌ക്രാപ്പ് ഇനങ്ങള്‍.

മാര്‍ച്ച്, നവംബര്‍

ആപത്കരമായ ഇ-മാലിന്യം

ഏപ്രില്‍

ചെരുപ്പ്, ബാഗ്, തെര്‍മോകോള്‍

മേയ്, ഡിസംബര്‍

കണ്ണാടി, കുപ്പിച്ചില്ലുമാലിന്യങ്ങള്‍

ജൂണ്‍

ഉപയോഗശൂന്യമായ വാഹന ടയര്‍

സെപ്റ്റംബര്‍

മരുന്ന് സ്ട്രിപ്പ്

ഒക്ടോബര്‍

തുണിമാലിന്യം


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!